ജലീലിന്റെ ബന്ധുത്വ നിയമന വിവാദം കത്തിയപ്പോൾ മലപ്പുറത്ത് കോൺഗ്രസ് നിശബ്ദത പാലിച്ചത് ജീഷ്മയുടെ നിയമനത്തിന് വേണ്ടിയോ? സഹോദര പുത്രിക്ക് കേന്ദ്ര സർക്കാർ പദ്ധതിയിലെ കരാർജോലി നീട്ടി കിട്ടാൻ ആര്യാടൻ മുഹമ്മദിന്റെ കോൾ മന്ത്രി എ.സി.മൊയ്തീന്; കോൾ വന്നതോടെ പഞ്ചായത്ത് ഡയറ്കടേറ്റിന് മന്ത്രിയുടെ നിർദ്ദേശം; നിയമനം ഇടത് സംഘടനകളുടെ കടുത്ത എതിർപ്പ് മറികടന്ന്; മുന്നണി നോക്കാതെയുള്ള പ്രത്യുപകാരം ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുത്വനിയമന വിവാദത്തിനു പിന്നാലെ ആര്യാടൻ മുഹമ്മദിന്റെ ബന്ധുത്വനിയമന വിവാദവും പുകയുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ രാഷ്ട്രീയ ഗ്രാമ് സ്വരാജ് അഭിയാൻ പദ്ധതിയിൽ സിസ്റ്റം സ്പെഷ്യലിസ്റ്റ് ആയി 55000 രൂപ ശമ്പളത്തിൽ നിയമിച്ച ജീഷ്മ ആര്യാടന്റെ നിയമനമാണ് ഇപ്പോൾ ചർച്ചാവിഷയം. ഇടതു സർക്കാരിനെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ വിവാദമായി ബന്ധുത്വ നിയമനം മാറുമ്പോൾ ഇക്കുറി ഉയരുന്ന വിവാദത്തിൽ കോൺഗ്രസും സിപിഎമ്മിനും തുല്യ പങ്കുണ്ട് എന്നത് ഈ ബന്ധുത്വ നിയമന വിവാദത്തെ വ്യത്യസ്തമാക്കുന്നു.
ജീഷ്മയുടെ നിയമനത്തിൽ മന്ത്രി എ.സി.മൊയ്തീനും ആര്യാടൻ മുഹമ്മദും ധാരണയിൽ എത്തിയതായാണ് സൂചന. ആര്യാടന്റെ സഹോദരപുത്രിയാണ് ജീഷ്മാ ആര്യാടൻ. ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മദിന്റെ രണ്ടാമത്തെ മകളാണു ജിഷ്മ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ എഐഎസ് സ്പെഷലിസ്റ്റ് ആയി ജിഷ്മയെ നിയമിക്കുന്നത്. 2015 ലായിരുന്നു ഈ നിയമനം. വർഷങ്ങളായി ജിഷ്മ ഈ പോസ്റ്റിൽ തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ജിഷ്മയെ തന്നെ ഈ പോസ്റ്റിൽ നിയമിക്കാനാണ് വകുപ്പ് മന്ത്രി എ .സി.മൊയ്തീനും ആര്യാടനും കൈകോർക്കുന്നത്.
ഈ ജനുവരി 31 നു ജിഷ്മയുടെ കരാർ നിയമന കാലാവധി തീരുകയാണ്. ഇതിനു മുന്നോടിയായാണ് ആര്യാടന്റെ നേരിട്ടുള്ള ഫോൺ കാൾ മന്ത്രി എ.സി.മൊയ്തീന് ലഭിക്കുന്നത്. ആര്യാടന്റെ കോൾ വന്നതോടെ ഈ നിയമനം ജിഷ്മയ്ക്ക് തന്നെ നീട്ടി നൽകാൻ മന്ത്രി മൊയ്തീനും തീരുമാനിക്കുകയായിരുന്നു. എംഐഎസ് സ്പെഷ്യലിസ്റ്റുകളെ നിയമിക്കുന്നത് തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടറേറ്റ് ആണ്. പഞ്ചായത്ത് ഡയറക്ടറെറ്റിനു ഈ കാര്യത്തിൽ വ്യക്തമായ നിർദ്ദേശം വകുപ്പ് മന്ത്രിയിൽ നിന്നും വന്നതായാണ് അറിയുന്നത്. ഒരു വർഷം തികയുമ്പോൾ കരാർ റദ്ദാകുന്ന ഈ തസ്തികയ്ക്ക്,വീണ്ടും നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് അപേക്ഷകരെ ഇന്റർവ്വ്യൂ ചെയ്ത് റാങ്ക് അടിസ്ഥാനത്തിൽ നിയമിക്കണം എന്നാണു ചട്ടം. എന്നാൽ ജിഷ്മ ആര്യാടൻ തുടരുന്ന ഈ തസ്തികയ്ക്ക് വർഷങ്ങളായി ചട്ടങ്ങൾ ബാധകമല്ല. ഇപ്പോൾ ഇടത് ഭരണത്തിലും ജിഷയ്ക്ക് ചട്ടങ്ങൾ ബാധകമല്ലെന്ന് വ്യക്തമാവുകയാണ്.
ആര്യാടന്റെ അടുത്ത ബന്ധുവായ ജീഷ്മക്ക് യുഡിഎഫ് ഭരണകാലത്ത് 2016 ൽ കരാർ പുതുക്കി നൽകിയിരുന്നു. അതിനു ശേഷം വന്ന ഇടത് സർക്കാരും ഈ കരാർ നീട്ടി നൽകുകയായിരുന്നു. എ.സി.മൊയ്തീന് മുൻപ് വകുപ്പ് ഭരിച്ച കെ.ടി.ജലീൽ ആയിരുന്നു ജീഷ്മയ്ക്ക് കരാർ നീട്ടി നൽകിയത്. ആര്യാടന്റെ സ്വാധീനം കാരണമാണ് ജലീലും ജീഷ്മയ്ക്ക് പാർട്ടി നോക്കാതെ തന്നെ കരാർ നിയമനം നീട്ടി നൽകിയത്. ഇടതുപക്ഷ സർവീസ് സംഘടനകളുടെയും സിപിഎമ്മിന്റെയും എതിർപ്പ് മറികടന്നാണ് മന്ത്രി ജലീൽ കരാർ പുതുക്കി നൽകി. ഇത് ആ ഘട്ടത്തിൽ മലപ്പുറത്തെ ഇടത് രാഷ്ട്രീയത്തിൽ ശക്തമായ ഓളങ്ങൾ സൃഷ്ടിച്ചിരുന്നു. പക്ഷെ ആര്യാടൻ ആയതിനാൽ വിവാദങ്ങളുടെ നേർക്ക് ജലീൽ കണ്ണടയ്ക്കുകയായിരുന്നു. ഈ നീക്കത്തിന് പ്രത്യുപകാരമായാണ് ജലീലിന്റെ ബന്ധുത്വനിയമന വിവാദത്തിൽ മലപ്പുറത്ത് കോൺഗ്രസ് മൃദുസമീപനം സ്വീകരിച്ചത്.
ലീഗ് ജലീലിന്റെ ബന്ധുത്വനിയമനവിവാദത്തിൽ മലപ്പുറത്ത് ആഞ്ഞടിക്കുമ്പോൾ കോൺഗ്രസ് പലപ്പോഴും കാഴ്ച്ചക്കാരുടെ റോളിലേക്ക് മാറിയിരുന്നു. ആര്യാടന്റെ സ്വാധീനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ ജീഷ്മയുടെ നിയമന വിവാദം പുകയുമ്പോൾ ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ കോൺഗ്രസ് കാഴ്ചക്കാരായത് ജിഷ്മയുടെ നിയമനത്തെ ചൊല്ലിയാണെന്നു ഇപ്പോൾ വ്യക്തമാവുകയാണ്. വ്യവസായവകുപ്പ് മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ ബന്ധുത്വ നിയമന വിവാദത്തിൽ കുരുങ്ങി രാജിവയ്ക്കുമ്പോൾ ശക്തമായ പ്രതിഷേധം ഉയർത്തി കോൺഗ്രസ് പ്രതിപക്ഷത്ത് നിലയുറപ്പിച്ചിരുന്നു. അതിനു ശേഷം മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുത്വ നിയമന വിവാദം ഉയരുമ്പോഴും പ്രതിപക്ഷത്ത് ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. ഇതേ കോൺഗ്രസിന്റെ ഉന്നത നേതാവാണ് ഇപ്പോൾ മുന്നണി പോലും നോക്കാതെ മന്ത്രി മൊയ്തീന്റെ സഹായം തേടിയത്. ആര്യാടന്റെ ബന്ധുത്വ നിയമന വിവാദം പുകഞ്ഞു നിൽക്കെ ഇനി ബന്ധുത്വ നിയമന വിവാദം ഉയരുമ്പോൾ കോൺഗ്രസ് എന്ത് നിലപാട് സ്വീകരിക്കും എന്നാണ് അറിയാനുള്ളത്.
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ഉമ്മൻ ചാണ്ടിയില്ലാത്ത 'എ ഗ്രൂപ്പ്' പ്രതിസന്ധിയിൽ
- ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും
- പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നു: ആര്യാടൻ ഷൗക്കത്ത്
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍