മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി ഇടപെടൽ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയ പാർട്ടികൾ; തെരഞ്ഞെടുപ്പ് കാലത്ത് എന്തുപറഞ്ഞാലും വിവാദമാകും എന്നു കണ്ട് മൗനം പാലിച്ച് നേതാക്കൾ; നവേത്ഥാന മതിൽ തീർത്ത സിപിഎം പുരോഗമന നിലപാട് സ്വീകരിച്ചാൽ കാന്തപുരം എതിരാകും; മുസ്ലിംലീഗും കോൺഗ്രസും സമസ്തക്കൊപ്പം നിന്നാൽ ഇരട്ടത്താപ്പ് പറഞ്ഞ് ബിജെപി മുതലെടുക്കും: തൽക്കാലം വാമൂടി രക്ഷപെടാൻ രാഷ്ട്രീയ നേതാക്കൾ
ജംഷാദ് മലപ്പുറം
മലപ്പുറം: മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വീണ്ടും ഇടപെടുമ്പോൾ രാഷ്ട്രീയപാർട്ടികൾക്ക് മൗനം, ലോകസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അനുകൂലമായും, പ്രതികൂലമായും പ്രതികരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കണക്ക് കൂട്ടിയാണ്, ഇടത്-വലത് മുന്നണികൾ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പരസ്യമായ നിലപാട് എടുത്താൽ മതിയെന്നാണ് നേതാക്കളുടെ തീരുമാനം. എന്നാൽ ഗത്യന്തരമില്ലാതെ പ്രതികരിക്കേണ്ടി വന്നാൽ ഏകപക്ഷീയമായ പ്രതികരണം നടത്താതിരിക്കാനും നേതാക്കൾ പ്രത്യേകം ശ്രദ്ധിക്കും.
മുസ്ലിംപള്ളികളിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നത് എ.പി, ഇ.കെ സുന്നി വിഭാഗങ്ങളാണ്. കേരളത്തിലെ പ്രബല വോട്ടുബാങ്കായ ഇക്കൂട്ടരെ പിണക്കാതിരിക്കാനാണിപ്പോൾ സിപിഎം അടക്കം വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത്. നേരത്തെ സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നത് സുന്നിമതവിഭാഗങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിലവിൽ എ.പി വിഭാഗം സുന്നികളുടെ പിന്തുണ എൽ.ഡി.എഫിന് ലഭ്യമാകുമെന്ന സാഹചര്യം നിലനിൽക്കെ വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന നിലപാടാണ് സിപിഎം.
എന്നാൽ മുസ്ലിംലീഗിന്റെ ശക്തിയായ ഇ.കെ വിഭാഗം സുന്നികൾ യു.ഡി.എഫിനൊപ്പമുള്ളതിനാൽ വിഷയത്തിൽ എതിവായ പ്രസ്താവന നടത്തിയാൽ ഇത് തിരിച്ചടിയാകുമെന്ന കണക്ക്കൂട്ടലും കോൺഗ്രസ് നേതാക്കൾക്കുണ്ട്, പള്ളികളിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇ.കെ സമസ്തയുടെ നിലപാടിനൊപ്പംതന്നെയാണ് നേരത്തെ മുതൽ മുസ്ലിംലീഗ്, വിശ്വാസപരമായ കാര്യങ്ങളിൽ വിശ്വാസികളാണ് അഭിപ്രായം പറയേണ്ടതെന്നും അവിശ്വസികൾ അഭിപ്രായം പറയേണ്ടതില്ലെന്നും നേരത്തെ കോടിയേരിയുടെ പ്രസ്താവനക്കെതിരെ മുസ്ലിംലീഗ് രംഗത്തുവന്നിരുന്നു. സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് കോടിയേരി നടത്തിയ പ്രസ്താവനക്കെതിരെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദാണ് രംഗത്തുവന്നിരുന്നത്.
എന്നാൽ നിലവിൽ സ്ത്രീപ്രവേശന വിഷയത്തിൽ സമസ്തയെ തൃപ്തിപ്പെടുത്തുന്ന തീരുമാനം പരസ്യമായി എടുത്താൽ ഇത് ആർഎസ്എസ്-ബിജെപി ദേശീയതലത്തിൽ തന്നെ ലീഗിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുമെന്ന കണക്ക്കൂട്ടലും ലീഗിനുണ്ട്, നേരത്തെ ലീഗ് പതാകയെ പാക്കിസ്ഥാൻ പതാകയായി ചിത്രീകരിച്ചതും, രാഹുൽഗാന്ധി വയനാട് മത്സരിക്കുന്നത് ദേശീയശ്രദ്ധ ആകർഷിക്കുന്നതിനാലും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലപാടുകൾ പറയുന്നത് സൂക്ഷിച്ചുവേണമെന്ന് നേതാക്കളോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നതു ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇന്നലെ സുപ്രീം കോടതി കേന്ദ്രസർക്കാരിനും വഖഫ് ബോർഡിനും മുസ്ലിം വ്യക്തി നിയമ ബോർഡിനും നോട്ടീസയച്ചത്. ശബരിമല സ്ത്രീപ്രവേശനവിഷയത്തിലെ വിധി നിലനിൽക്കുന്നതുകൊണ്ടു മാത്രമാണ് ഹർജിയിൽ വാദം കേൾക്കുന്നതെന്നും പരിഗണിച്ചതെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ച് ഏഴ് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്.
ഇന്ത്യയിലെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ 14, 15,21, 25, 29 തുടങ്ങിയ അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങളുടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി പുനെ സ്വദേശികളായ മുസ്ലിം ദമ്പതിമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷകൻ അഷുതോഷ് ദുബെയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.
പുനെയിലെ മുഹമ്മദീയ ജുമാ മസ്ജിദിൽ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്ന് കാണിച്ചാണ് ഇവർ ഹർജി നൽകിയത്, സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും പള്ളിയിൽ സ്ത്രീപ്രവേശനം അനുവദിക്കാനാവില്ലെന്നാണ് മറുപടി ലഭിച്ചതെന്നു ഹർജിയിൽ പറയുന്നു. ശബരിമല വിധി ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപ്പിച്ചത്. ഖുറാനോ പ്രവാചകനോ സ്ത്രീകൾക്ക് പള്ളിപ്രവേശനം വിലക്കിയതായുള്ള രേഖകളില്ലെന്നും സ്ത്രീകൾക്ക് പുരുഷന്മാരെപോലെ ആരാധിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നുമാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തോട് യോജിപ്പില്ലെന്നുംസ്വന്തം ഭവനങ്ങളിലാണ് പ്രാർത്ഥന നടത്തേണ്ടതെന്നുമാണ് എ.പി- ഇ.കെ സുന്നികളുടെ നിലപാട്, നിലവിൽ ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങളാണ് മുസ്ലിംവിഭാഗങ്ങളിൽ സ്ത്രീകൾക്ക് പള്ളിയിൽ പ്രാർത്ഥിക്കാൻ സൗകര്യം നൽകുന്നത്.പള്ളികളിൽ പ്രാർത്ഥന നടത്തേണ്ടത് പുരുഷന്മാരാണ്.
പ്രവാചകന്റെ കാലം മുതൽ പിന്തുടരുന്നതാണിത്. സ്ത്രീപ്രവേശനമെന്ന വാദം സമസ്ത അംഗീകരിക്കുന്നില്ല. ശരിഅത്ത് നിയമങ്ങൾ മുറുകെ പിടിച്ചേ സമസ്ത മുന്നോട്ടുപോവൂ. ശബരിമല വിഷയത്തിലടക്കം കോടതിയുടെ ഇടപെടൽ ശരിയാണെന്ന് തോന്നുന്നില്ല. വിശ്വാസങ്ങളുടെ കാര്യത്തിൽ മതനേതാക്കൾ പറയുന്നതാണ് അംഗീകരിക്കേണ്ടത്. വിശ്വാസങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുക്കണം. ഇതിൽ കോടതി ഇടപെടുന്നത് ശരിയല്ല. ബ്രിട്ടീഷ് ഭരണകാലം മുതൽ വ്യക്തിനിയമങ്ങൾ അംഗീകരിക്കപ്പെടുന്നുണ്ട്. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലിമായാലും വിശ്വാസപരമായ കാര്യങ്ങൾ ആചരിക്കാൻ അനുമതി വേണം. പള്ളിപ്രവേശനത്തിൽ സുപ്രീംകോടതിയിൽ നിന്ന് വിശ്വാസത്തിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ നിലപാട് വ്യക്തമാക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍