സോളാർ സമരം പാതി വഴിയിൽ ഉപേക്ഷിച്ചതിനെ വിമർശിച്ച് ലേഖനമെഴുതി; നൂറിലധികം തവണ സംഘടനാ വിരുദ്ധമായി എഴുതി എന്ന് കണ്ടെത്തി പാർട്ടിയും; ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോൾ സംസ്ഥാന നേതാക്കളുടെയും കണ്ണിലെ കരടായി; കോഴിക്കോട് സിപിഎമ്മിൽ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട് പ്രമുഖ നേതാവ് എൻ വി ബാലകൃഷ്ണൻ സിപിഐയിലേക്ക്; ഫെബ്രുവരി ഒൻപതിന് അമ്പതോളം പ്രവർത്തകരും സിപിഐയിൽ ചേരും
എം ബേബി
കോഴിക്കോട്: സി പി എം പ്രവർത്തകർ സിപിഐയിലേക്ക് പോവുന്നതും സിപിഐയിൽ നിന്ന് സി പി എം അണികളെ അടർത്തിയെടുക്കുന്നതും ഇന്ന് സ്ഥിരം സംഭവമാണ്. ഇപ്പോഴിതാ കോഴിക്കോട് ജില്ലയിൽ സി പി എമ്മിന് കടുത്ത വെല്ലുവിളി ഉയർത്തി വലിയ ജനസ്വാധീനമുള്ള ഒരു നേതാവ് സിപിഐയിൽ ചേരുന്നു. സി പി എമ്മിലെ കടുത്ത വിഭാഗീയതയെത്തുടർന്നാണ് മുൻ വി എസ് പക്ഷ നേതാവും മുൻ സി പി എം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായ എൻ വി ബാലകൃഷ്ണൻ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ സിപിഐ യിലേക്ക് ചേക്കേറുന്നത്. അമ്പത് പേർ ഒപ്പം പോകുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും ഇതിൽ കൂടുതൽ പ്രവർത്തകർ എൻ വിക്കൊപ്പം എത്തുമെന്ന് തന്നെയാണ് സിപിഐ നേതൃത്വം പ്രതീക്ഷിക്കുന്നത്.
ഒഞ്ചിയത്ത് വലിയ വിഭാഗം ആർ എം പിയായതിന്റെ ക്ഷീണം ഇനിയും മാറാത്ത സാഹചര്യത്തിൽ പാർട്ടിയിലെ ഔദ്യോഗിക വിഭാഗത്തെ വെട്ടിലാക്കിയാണ് ബാലകൃഷ്ണന്റെ കൂട്ടരും പാർട്ടി വിടുന്നത്. ഫെബ്രുവരി ഒൻപതിന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിലാണ് എൻ വി സിപിഐയിൽ ചേരുക. കാനം രാജേന്ദ്രൻ ഉൾപ്പെടെ ഈ ചടങ്ങിൽ സംബന്ധിക്കും എന്നാണ് അറിയുന്നത്.
അടുത്തകാലത്തായി എൻ വി സിപിഐയിൽ ചേരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ നടന്ന സാംസ്കാരിക പരിപാടിയിലും പാർട്ടി റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. എ ഐ വൈ എഫ് ഉൾപ്പെടെയുള്ള സംഘടനകളുടെ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു. സിപിഐയിൽ ചേരുന്നു എന്ന തരത്തിൽ ഒരു പത്രത്തിൽ വാർത്ത വന്നപ്പോൾ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നായിരുന്നു എൻ വിയുടെ പ്രതികരണം. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിരിക്കുകയാണ്.
ഡി വൈ എഫ് ഐയുടെ ജില്ലാ പ്രസിഡന്റും ശക്തനായ പ്രാസംഗികനും തീപ്പൊരി നേതാവുമായിരുന്നു ബാലകൃഷ്ണൻ. കൊല്ലപ്പെട്ട ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരനൊപ്പം ഒരു കാലത്ത് ഇദ്ദേഹം സി പി എമ്മിന്റെ ജില്ലയിലെ പ്രമുഖനായ നേതാവായി മാറി. പാർട്ടിയിൽ ഗ്രൂപ്പിസം കൊടുമ്പിരിക്കൊണ്ട കാലം മുതൽ ഔദ്യോഗിക പക്ഷത്തിന് ഇദ്ദേഹം തലവേദനയായിരുന്നു. പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായ കാലത്ത് അദ്ദേഹത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് ബാലകൃഷ്ണനും അനുയായികളും പ്രവർത്തിച്ചത്.
പിന്നീട് 2013 ൽ പാർട്ടിക്കെതിരെ ലേഖനങ്ങളെഴുതി എന്നാരോപിച്ച് ബാലകൃഷ്ണനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഗൾഫിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫോർ പിഎം, ഡെയ്ലി ട്രിബ്യൂൺ എന്നീ പത്രങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫു കൂടിയായ ബാലകൃഷ്ണൻ സോളാർ സമരം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടതിനെ ആസ്പദമാക്കി ലേഖനമെഴുതിയെന്നാണ് പ്രധാന ആക്ഷേപം. അത് കൂടാതെ പലപ്പോഴായി നൂറിലധികം തവണ പാർട്ടിക്കെതിരായി ലേഖനം എഴുതി എന്നാണ് സി പി എം കണ്ടെത്തൽ. പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവും എൻ വിക്കെതിരെ നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു.
പാർട്ടി ഏരിയാ സെക്രട്ടറിയായിരുന്ന കെ കെ മുഹമ്മദിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ഇക്കാര്യങ്ങൾ എൻ വി ബാലകൃഷ്ണൻ പരാതിയായി ജില്ലാ സെക്രട്ടറിക്ക് നൽകിയിരുന്നു. പക്ഷെ ഇതിനെക്കുറിച്ചൊന്നും അന്വേഷണങ്ങൾ നടത്താതെ ബാലകൃഷ്ണനെതിരെ മാത്രം നടപടിയെടുക്കുമെന്നായിരുന്നുവെന്നാണ് ആക്ഷേപം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലെ മുതിർന്ന ഒരു നേതാവിന് ബാലകൃഷ്ണനോട് വിരോധമുണ്ടായിരുന്നുവെന്നും അദ്ദേഹമാണ് നടപടിക്ക് തന്ത്രങ്ങൾ ആവിഷ്ക്കരിച്ചതെന്നും സംസാരമുണ്ടായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്തു.
ഫോർ പിഎം ന്യൂസിൽ വന്ന 'കാറ്റു പോയ തുമ്പപ്പൂ വിപ്ലവം' എന്ന ലേഖനം താൻ എഴുതിയതല്ലെന്ന് ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നെങ്കിലും അത് ഔദ്യോഗിക പക്ഷം മുഖവിലയ്ക്കെടുത്തിട്ടില്ല. ലേഖനം എഴുതിയത് ദേവദാസ് ചെറുകാട് എന്നയാളാണെന്ന് പത്രവും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബാലകൃഷ്ണനെ മാറ്റി തരംതാഴ്ത്തി അദ്ദേഹത്തിന്റെ കൂടെയുള്ള അണികളെ കൂടെ നിർത്തുക എന്ന തന്ത്രമാണ് സി പി എം പയറ്റിയത്.
അണികൾ ബാലകൃഷ്ണനൊപ്പമുണ്ടെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ട്. കൊയിലാണ്ടി ഏരിയാ കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ബാലകൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തിലുറച്ചു നിന്നിട്ടും ജില്ലാ നേതൃത്വം നടപടി സസ്പെൻഷനിലൊതുക്കിയത് അക്കാരണത്താലാണ്. അതിനുശേഷം മൂന്ന് വർഷത്തിലേറെയായി പാർട്ടി നേതൃത്വവുമായ് അകന്ന് നിൽക്കുന്ന അദ്ദേഹം അനുയായികൾക്കൊപ്പം സിപിഐയിൽ ഔദ്യോഗികമായ് ചേരുകയാണ്. എൻ വി ബാലകൃഷ്ണനോട് ആഭിമുഖ്യമുള്ളവരിൽ ആർ എം പിയോടൊപ്പം നിൽക്കുന്നവരും സിപിഐയുടെ ഭാഗമാകും.
ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ശ്രദ്ധ എന്ന സാംസ്കാരിക സംഘടന കൊയിലാണ്ടിയിലെ ഇടതുപക്ഷ മുഖം കൂടിയാണ്. വിവിധ പരിപാടികൾ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്. ഈ പരിപാടികളിൽ ഉണ്ടാകുന്ന സി പി എം അനുഭാവികളുടെ സാന്നിധ്യം പലപ്പോഴും സി പി എമ്മിന് തലവേദനയായിരുന്നു. എൻ വി ബാലകൃഷ്ണൻ എഴുതിയ മതം, ലൈംഗികത, മൂലധനം, പരിസ്ഥിതി എന്ന പുസ്തകം പ്രകാശനം ചെയ്യാൻ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്ചുതാനന്ദൻ എത്തിയത് സി പി എമ്മിന് മുമ്പ് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു. സിപിഐ നേതാവ് ബിനോയ് വിശ്വമായിരുന്നു അന്ന് പുസ്തകം ഏറ്റുവാങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍