ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ 'എന്നെ പ്രകീർത്തിക്കുന്നതാണ്' എന്നു പറഞ്ഞു; പ്രാസംഗികർക്കായി നൽകിയ കുറിപ്പിൽ പുകഴ്ത്തുന്ന വാചകങ്ങൾ അച്ചടിച്ചു വന്നതും ആയുധമാക്കി; ഷട്ടിൽ ടൂർണമെന്റുകളിൽ പോലും ഉദ്ഘാടകനായെത്തി വ്യക്തിപ്രഭാവം ഉയർത്തി; പി ജയരാജനെതിരായ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ 'കുറ്റപത്രത്തിലെ' ആരോപണങ്ങൾ ഇങ്ങനെ; വിഷയം സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ചത് എം വി ഗോവിന്ദൻ മാസ്റ്റർ; വിമർശിക്കാൻ മുന്നിൽ നിന്നത് കണ്ണൂരിലെ നേതാക്കളും
അർജുൻ സി വനജ്
കൊച്ചി: കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയുള്ള സി.പി.എം സംസ്ഥാന സമിതിയുടെ പ്രമേയത്തിലേക്ക് വഴിതെളിച്ചത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുറച്ചേരി ഗ്രാമീണ കലാസമിതിയുടെ സംഗീത ആൽബത്തെക്കുറിച്ച് പ്രതിബാധിക്കുന്ന മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്തയ്ക്ക് ജയരാജൻ ഫേസ്ബുക്കിലൂടെ നൽകിയ മറുപടിയാണ് സംസ്ഥാന നേതൃത്വത്തെ ഏറെ ചൊടിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ ആദ്യ പാരാഗ്രാഫിൽ ആൽബം താൻ കേട്ടുവെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് എന്നെ പ്രകീർത്തിക്കുന്ന വരികളാണ് അതിൽ എന്ന് ജയരാജൻ വ്യക്തമാക്കുന്നുണ്ട്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റിൽ ഈ ഫേസ്ബുക്ക് പോസ്റ്റാണ് പ്രധാനമായും ചർച്ചയ്ക്ക് വഴിവെച്ചത്. എംവി ഗോവിന്ദൻ മാസ്റ്ററാണ് വിഷയം സെക്രട്ടറിയേറ്റിൽ ആദ്യം അവതരിപ്പിച്ചതെന്നാണ് വിവരം.
സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയ വിഷയത്തിൽ സെക്രട്ടറിയേറ്റിലെ ആരും തന്നെ ജയരാജന്റെ നടപടികളെ ന്യായീകരിക്കാൻ തയ്യാറായില്ല. ഇപി ജയരാജനും ഗോവിന്ദൻ മാസ്റ്ററും അടക്കം മുതിർന്ന സെക്രട്ടറിയേറ്റ് അംഗങ്ങളെല്ലാം, ജയരാജന്റെ നടപടിയെ വിമർശിച്ചു. കണ്ണൂർ ഇതര സെക്രട്ടറിയേറ്റ് അംഗങ്ങളെക്കാൾ കണ്ണൂരിൽ നിന്നുള്ളവരാണ് വിമർശനങ്ങൾ ഉന്നയിച്ചവരിൽ മുൻപന്തിയിൽ. ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതിയിൽ ആരും ജയരാജന്റെ പ്രവൃത്തിയെ ന്യായീകരിച്ചില്ലായെന്നതും ശ്രദ്ധേയമാണ്. ഇങ്ങനെയാണെങ്കിൽ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കും എന്ന വികാരഭരിതമായ മറുപടിയാണ് ജയരാജൻ ചർച്ചയിൽ മറുപടി പറഞ്ഞത്.
ജയരാജന് സംസ്ഥാന സമിതി പ്രമേയത്തിലൂടെ നൽകിയ താക്കീത് അദ്ദേഹത്തിന് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ലെന്നാണ്, കണ്ണൂരിലെ പാർട്ടി വൃത്തങ്ങളിൽ നിന്ന ലഭിക്കുന്ന വിവരം. കീഴ് ഘടകങ്ങളിൽ ജയരാജനെതിരെയുള്ള പ്രമേയം റിപ്പോർട്ട് ചെയ്യുന്നതിലൂടെ, അദ്ദേഹം ഇതുവരെ ഉണ്ടാക്കിയെടുത്ത ജനസമ്മിതി താഴുമെന്നും ജയരാജൻ വിരുദ്ധചേരി വിലയിരുത്തുന്നു. എന്നാൽ, ഇക്കാര്യം വിശദീകരിക്കാൻ സി.പി.എം നേതൃത്വം ശരിക്കും പണിപ്പെടേണ്ടി വരുമെന്നത് ഉറപ്പാണ്.
ജയരാജൻ സ്വയം മഹത്വൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും, പാർട്ടിക്ക് അതീതനായി ആരേയും വളരാൻ ആനുവദിക്കില്ലെന്നുമായിരുന്നു സംസ്ഥാന സമിതിയുടെ പ്രമേയത്തിന്റെ ഉള്ളടക്കം. വ്യക്തമായ രേഖകളോടെയായിരുന്നു ജയരാജനെതിരെയുള്ള സംസ്ഥാന കമ്മിറ്റിയുടെ നീക്കം. ജയരാജൻ അനുകൂലികൾ തയ്യാറാക്കിയ ജീവിത രേഖകളും സംഗീത ആൽബവും സംസ്ഥാന സമിതി ചർച്ചചെയ്തു. ജയരാജനെതിരെയുള്ള നടപടി കണ്ണൂരിലെ മുഴുവൻ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാന സമിതി തീരുമാനമെടുത്തിരുന്നു. അതേസമയം ജീവിത രേഖകൾ തയ്യാറാക്കിയത് താനല്ലെന്നും, കെകെ രാഗേഷ് ആണെന്നും ജയരാജൻ യോഗത്തിൽ പ്രതികരിച്ചു. തുടർന്നാണ് ജയരാജൻ പ്രതിഷേധാർഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
പി ജയരാജനെതിരെയുള്ള ആരോപണങ്ങൾ ഇങ്ങനെ:
* സംഗീത ആൽബവും നൃത്ത ശിൽപ്പം പുറത്തിറക്കി സ്വയം മഹത്വൽക്കരിക്കാൻ ശ്രമിച്ചു. തന്റെ അറിവോടെയാണ് ഈ ആൽബം പുറത്തിറങ്ങിയതെന്നും, തന്നെ പ്രകീർത്തിക്കുന്ന വരികൾ അതിൽ ഉണ്ടെന്നും ജയരാജൻ തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ സമ്മതിച്ചു.
* യുഎപിഎ ദുരുപയോഗത്തിനെതിരെ സെപ്റ്റബർ എട്ടിന് ഏരിയ കമ്മിറ്റികൾ കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പ്രാസംഗികർക്കായി നൽകിയ കുറിപ്പിൽ ജയരാജനെ പുകഴ്ത്തുന്ന വാചകങ്ങൾ അച്ചടിച്ചുവന്നു. അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നിൽ ദൈവദൂതനെപ്പോലെ അവതരിക്കുന്ന, നേതാവിനെ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള ആസൂത്രിത പദ്ധതിയാണിത്. എന്നതായിരുന്നു കുറിപ്പിന്റെ തുടക്കം.
*നവംബർ ഏഴിന് സംസ്ഥാന സമിതിയുടെ നിയന്ത്രണത്തിലുള്ള ഉദ്ഘാടനം കഴിയാത്ത ഇകെ നയനാർ സ്മാരക അക്കാദമിയിൽ, അനുവാദം വാങ്ങാതെ 30 പ്രവർത്തകരെ സംഘടിപ്പിച്ച് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിക്ക് മുകളിലാണ് ജില്ലാ സെക്രട്ടറിയുടെ സ്ഥാനം എന്ന വിമർശനത്തിന് ഇത് ഇടയാക്കി.
*തലശ്ശേരി ടൗൺ സമ്മേളനത്തിൽ മത്സരം ഉണ്ടാകുന്ന ഘട്ടം എത്തിയപ്പോൾ, വിഭാഗീയത ചൂണ്ടിക്കാട്ടി സമ്മേളനം തന്നെ പിരിച്ചുവിട്ടു. ഈ സമ്മേളനം ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല.
*കണ്ണൂരിലെ മറ്റ് നേതാക്കൾക്കും, കണ്ണൂർ ഇതര നേതാക്കൾക്കും ജില്ലയിലെ പാർട്ടി പരിപാടികളിൽ സ്ഥാനം നൽകുന്നില്ല. ഷട്ടിൽ ടൂർണമെന്റ് മുതൽ ബഹുജന സമ്മേളനങ്ങളിൽപ്പോലും വ്യക്തിപ്രഭാവം ഉയർത്താൻ ശ്രമിച്ചു. വേണ്ടത്ര കൂടിയാലോചനകൾ ജില്ലാ കമ്മിറ്റി വിളിച്ച് ചേർത്ത് നടത്തുന്നില്ല.
ഒക്ടോബർ രണ്ടിന് ജയരാജൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്:
പുറച്ചേരി ഗ്രമീണ കലാസമിതിയിലെ സഖാക്കൾ ഒരു സംഗീത ആൽബം തയ്യാറാക്കി അതിന്റെ പ്രകാശന കർമ്മം നിർവ്വഹിക്കുകയുണ്ടായി. അതിന്റെ ഒരു സി.ഡി എനിക്ക് നൽകുകയുമുണ്ടായി. ഈ സംഗീത ആൽബത്തെക്കുറിച്ച് മലയാളത്തിലെ ഒരു പ്രമുഖ പത്രം, സമ്മേളനങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംഗീത ആൽബം തയ്യാറാക്കിയതെന്ന് വാർത്ത നൽകുകയുണ്ടായി. ഈ പാട്ട് ഞാൻ കേട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനെന്ന നിലയ്ക്ക് എന്നെ പ്രകീർത്തിക്കുന്ന വരികളാണതിൽ. പുറച്ചേരി ഗ്രാമീണ കലാസമിതിയുടെ നാട്ടറിവ് പാട്ടുകൾ എത്രയോ വർഷമായി അവതരിപ്പിച്ചുവരാറുണ്ട്. അതിലെ കലാകാരന്മാർ മാസങ്ങൾക്ക് മുൻപ് ഈ ഗാനത്തിന്റെ അവതരണം നടത്തിയിട്ടുണ്ടന്നാണ് മനസ്സിലായത്. ഇപ്പോൾ ആൽബമാക്കി പ്രകാശനം ചെയ്തു. ഇതിനെ പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെടുത്തുന്നത് അവരുടെ അജ്ഞതയാണ് വെളിപ്പെടുത്തുന്നത്..
പാർട്ടി സമ്മേളനങ്ങളിൽ നടക്കുന്നത് വിമർശനത്തെയും സ്വയം വിമർശനത്തെയും അടിസ്ഥാനപ്പെടുത്തി 3 വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ പരിശോധനയാണ്. അതിൽ ഓരോ ഘടകത്തിലെയും അംഗങ്ങൾ നടത്തിയ പ്രവർത്തനത്തിലെ മികവിനെപ്പോലെതന്നെ പേരായ്മകളും തെറ്റുകളും പരിശോധിക്കപ്പെടും. ഇത് കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ് പോലുള്ള പാർട്ടികൾക്കില്ലാത്ത സവിശേഷതയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഘടക യോഗങ്ങളും സമ്മേളനങ്ങളും വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ്. എങ്കിൽ മാത്രമേ തെറ്റുകൾ തിരുത്തി വിപ്ലവ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാവൂ. ചുരുക്കത്തിൽ സമ്മേളനങ്ങളിൽ നടക്കുന്നത് നേതാക്കന്മാരെ പ്രകീർത്തിക്കലല്ല; മറ്റ് പാർട്ടികളുടെ സമ്മേളനങ്ങളിൽ നടക്കുന്നത് ഇതാണ്. ഉയർന്ന ഘടകത്തിലെ നേതാക്കൾ മുതൽ താഴെ ഘടകങ്ങളിലുള്ള പ്രവർത്തകർ വരെ വിമർശിക്കപ്പെടുന്നു എന്നതാണ്. നിരന്തരമായി നടക്കുന്ന ഈ പ്രക്രിയയാണ് പാർട്ടിയെ ശുദ്ധീകരിക്കുന്നത്. അതുകൊണ്ട് പാർട്ടി നേതാക്കളെക്കുറിച്ചുള്ള ഏതെങ്കിലും പ്രസംഗങ്ങളിലെയോ മുദ്രാവാക്യങ്ങളിലെയോ, ഗാനങ്ങളിലെയോ വിശേഷണങ്ങളല്ല പാർട്ടിയെ സ്വാധീനിക്കുന്നത്.
ഞാനുൾപ്പെടെയുള്ള പ്രവർത്തകന്മാർ നടത്തിക്കെണ്ടിരിക്കുന്ന രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ഉൾപ്പെടെയുള്ള കോട്ട നേട്ടങ്ങളാണ് സമ്മേളനങ്ങളിൽ പരിശോധിക്കപ്പെടുന്ന്. അതിനർത്ഥം സി.പി.എം നകത്ത് ഒരു നേതാവും വിമർശനത്തിനതീതനല്ല എന്നാണ്. ഇതാവട്ടെ സമ്മേളനങ്ങൾ നടന്നു കഴിയുന്നതോടെ അവസാനിക്കുന്നതല്ല. അതും ഒരും നിരന്തര പ്രക്രിയയാണ്. ഇങ്ങനെ ഉൾപാർട്ടി ജനാധിപത്യം പൂർണ്ണ തോതിൽ നടപ്പാക്കുന്ന ഒരു പാർട്ടിക്ക് മാത്രമേ ഇന്ത്യൻ പാർലിമെന്ററി ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താനാവൂ.
അതേസമയം സമ്മേളനങ്ങളിലെ വ്യക്തി ആരാധന വിമർശിക്കുന്നതിനെ കുറിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റെന്നാണ് വിഷയത്തിൽ ജയരാജൻ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ ആദ്യഭാഗം മാത്രം അടർത്തിയെടുത്താണ് ജയരാജനെതിരെ സി.പി.എം വിമർശനം ഉന്നയിച്ചതെന്ന ആരോപണവും ശക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍