ബിജെപി ബാന്ധവത്തിൽ വീണു കൈമോശം വന്ന ദളിത് വോട്ടുകൾ ശേഖരിക്കുവാൻ സിപിഎമ്മിന് അപ്രീതീക്ഷിത നേട്ടം; പുന്നല ശ്രീകുമാറിനെ ചേർത്തു പിടിച്ച് സിപിഎം നേടിയത് അതിശക്തമായ ഒരു വോട്ടുബാങ്ക്; എസ്എൻഡിപിയെ കൂടി ഒപ്പം നിർത്തിയതോടെ പിന്നോക്ക വോട്ടുകൾ ഉറപ്പാക്കി സിപിഎം; ന്യൂനപക്ഷത്തിന്റെ പിന്തുണക്കൊപ്പം ദളിത് വോട്ടുകൾ കൂടി ആയതോടെ ശബരിമല വിഷയത്തിൽ സിപിഎമ്മിന് മിച്ചം ലാഭം മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജനുവരി ഒന്നിന് സിപിഎം പണിയുന്ന വിനതാ മതിലിന്റെ മറയിൽ നടക്കുന്നത് നിരവധി രാഷ്ട്രീയ നീക്കങ്ങളാണ്. ബിജെപിയെയും കോൺഗ്രസിനെയും ലോക്സഭാ തെരഞ്ഞെടുപ്പിൽ തറപറ്റിക്കാൻ പോന്നതാകും ഈ നീക്കങ്ങൾ എന്ന് പറഞ്ഞാലും അതിൽ അത്ഭുതമില്ല. കാരണം സാമുദായിക രാഷ്ട്രീയത്തിൽ യുഡിഎഫ് പയറ്റിത്തെളിഞ്ഞിടത്ത് സിപിഎം കൈവെക്കുമ്പോൾ അത് യുഡിഎഫ് വോട്ടുബാങ്കിൽ വലിയ വിള്ളലുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. ആർ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസുമായുള്ള സമ്പർക്കം വഴി നായർ വോട്ടുകളിൽണ വോട്ടുകൾ ലക്ഷ്യമിട്ട സിപിഎം ഐഎൻഎല്ലിലൂടെയും കെ ടി ജലിലീലൂടെയും മുസ്സിം സമുദായത്തിലേക്കും കടന്നു കഴിഞ്ഞു. ഇപ്പോൾ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ ഒപ്പം നിർത്തിയതിലൂടെ അതിശക്തമായ ദളിത് വോട്ടുബാങ്ക് കൂടിയാണ് ഇടതു മുന്നണി ലക്ഷ്യമിടുന്നത്.
എസ്എൻഡിപിയെയും ഒപ്പം ചേർത്തു നിർത്തി സർക്കാർ ചെലവിൽ നടത്തുന്ന നവോത്ഥാന വനിതാ മതിലിന്റെ ശരിക്കുള്ള ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ്. ശബരിമലയിലെ കോലാഹലങ്ങൾ ഒഴിഞ്ഞ ശേഷമാകും മതിൽ പണിയുന്നത്. അതുകൊണ്ട് ഇത് ലോക്സഭയിലേക്കുള്ള സിപിഎമ്മിന്റെ ശക്തിപ്രകടനമായി വിലയിരുത്തുന്നുണ്ട്. ശബരിമല വിഷയത്തിൽ സിപിഎമ്മിനും സർക്കാറിനുമൊപ്പം തുടക്കം മുതൽ അനുകൂല നിലപാട് കൈക്കൊണ്ട് രംഗത്തെത്തിയത് പുന്നല ശ്രീകുമാറായിരുന്നു. വനിതാ മതിൽ എന്ന ആശയം പോലും മുന്നോട്ടു വെച്ചത് പുന്നലയായിരുന്നു.
വനിതാ മതിൽ യാഥാർത്ഥ്യമാകുമ്പോൾ സിപിഎമ്മിന് ഏറ്റവും മുതൽകൂട്ടാകുക കെ.പി.എം.എസുമായുള്ള ബന്ധമാവും. പാർട്ടിയിൽ നിന്ന് കൈവിട്ടുപോയൊരു വിഭാഗത്തെ അടുപ്പിക്കാനുള്ള പാലം എന്ന നിലയിൽ വനിതാ മതിലിന്റെ പ്രവർത്തനത്തിൽ കെ.പി.എം.എസ്. പ്രവർത്തകർക്ക് വലിയ പ്രാധാന്യമാണ് സിപിഎം. നൽകിവരുന്നത്. അടിസ്ഥാന വിഭാഗങ്ങളിൽ നിന്ന് പാർട്ടി അകന്നുകൊണ്ടിരിക്കുന്നുവെന്ന സ്വയം വിമർശനം വർഷങ്ങളായി പാർട്ടിയിൽ നിലനിൽക്കുകയാണ്. പാർട്ടിയിൽ നിന്ന് പട്ടിക വിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്ക് ശക്തമായപ്പോൾ, അതിനെ പ്രതിരോധിക്കാൻ സിപിഎമ്മിന് പി.കെ.എസ്. എന്ന സ്വന്തം സംഘടന തന്നെ ഉണ്ടാക്കേണ്ടിവന്നു. എന്നിട്ടും കൊഴിഞ്ഞുപോക്ക് തടയാൻ സാധിച്ചില്ല. ഈ ഘട്ടത്തിലാണ് പുന്നലയെ പാർട്ടി ഒപ്പം കൂട്ടുന്നത്. മാവേലിക്കരയിൽ സീറ്റ് നൽകാൻ പോലും മുന്നണി തയ്യാറായേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
സിപിഎമ്മിൽ നിന്നും അകന്നുപോയവരെ ഒപ്പം നിർത്താനുള്ള സുവർണാവസരം എന്ന നിലയിലാണ് കെ.പി.എം.എസ്. കൂട്ടുകെട്ടിനെ കാണുന്നത്. കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനെ കൺവീനറാക്കിക്കൊണ്ടുള്ള നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപവത്കരിച്ചത്, വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലേക്ക് അധികം ദൂരമില്ലെന്ന തിരിച്ചറിവോടെയാണ്. ഇടതുമുന്നണിയുടെ പേരിൽ തയ്യാറാക്കിയിട്ടുള്ള ലഘുലേഖ കൂടാതെ, പുന്നലയുടെ പേരിൽ വിശദമായ നോട്ടീസുകൂടി ഇറക്കിയാണ് വനിതാമതിലിന്റെ പ്രചാരണവുമായി സിപിഎം. പ്രവർത്തകർ വീടുകൾ കയറിയിറങ്ങുന്നത്. കെ.പി.എം.എസ്. പ്രവർത്തകരുമായി തോളോടുതോൾ ചേർന്നാണ് വനിതാമതിലിന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കാനായി പാർട്ടി രംഗത്തിറങ്ങിയിട്ടുള്ളത്.
ഓരോ പ്രദേശത്തേയും കെ.പി.എം.എസ്. ശാഖകളിൽ നിന്ന് ആളുകളെ ഇറക്കാൻ പാർട്ടി പ്രവർത്തകർ തന്നെ നേരിട്ടു ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശാഖാംഗങ്ങൾക്ക് വാഹനങ്ങൾ എത്തിച്ച് പരമാധി ആളുകളെ മതിലിൽ പങ്കാളിയാക്കുന്നതിന് സിപിഎം. എല്ലാ സഹായവുമൊരുക്കി കൂടെ നിൽക്കുകയാണ്. കെ.പി.എം.എസ്. നേതൃത്വം സ്വന്തം നിലയിൽ തന്നെ ശാഖാംഗങ്ങളോട് മതിലിൽ പങ്കെടുക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎമ്മുമായുള്ള കൂട്ടുചേരൽ കെ.പി.എം.എസ്. അണികളിലും ആവേശം വർധിപ്പിച്ചിട്ടുണ്ട്
വനിതാമതിലിന് പിന്തുണ നൽകി എസ്.എൻ.ഡി.പി. യോഗവും രംഗത്തുണ്ടെങ്കിലും ഒട്ടുമിക്ക സ്ഥലങ്ങളിലും അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് സിപിഎം. അനുഭാവികളായ യോഗാംഗങ്ങൾ തന്നെയാണ്. വനിതാമതിലിനായി സമുദായ സംഘടനകളെ രംഗത്തിറക്കുമ്പോൾ തന്നെ പാർട്ടി അംഗങ്ങളുടെ കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാനും സിപിഎം. പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്്. അംഗങ്ങൾ സ്വന്തം കുടുംബത്തിലെ സ്ത്രീകളെ മതിലിൽ പങ്കെടുപ്പിക്കുന്നുണ്ടെന്ന് പാർട്ടി ഉറപ്പുവരുത്തുന്നുണ്ട്. ജില്ലാ കമ്മിറ്റികൾ ഇതിനായി ഓരോ അംഗങ്ങൾക്കും പ്രത്യേകം കത്ത് നൽകുകയാണ്.
ചുമട്ട്-കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയനുകൾ, പാർട്ടി അധീനതയിലുള്ള സൊസൈറ്റികളിലെ ജീവനക്കാർ, പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ വരുന്ന ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങി എല്ലാ മേഖലകളിൽ നിന്നും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിക്കാൻ സിപിഎം. പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പാർട്ടിക്ക് കീഴിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷന് പുതിയ ഊർജം നൽകുന്നതാക്കാനുള്ള അവസരമായും പാർട്ടി വനിതാമതിലിനെ ഉപയോഗിക്കുന്നുണ്ട്.
ശബരിമല വിഷയത്തിന് പിന്നാലെ ഇടതുപാളയത്തിൽ എത്തിയിട്ടുള്ള പുന്നല ശ്രീകുമാറിനെ പരീക്ഷണാർത്ഥം മത്സരിപ്പിച്ചാൽ അത് വലിയ നേട്ടമാകുമെന്നാണ് സിപിഎം പ്രതീക്ഷ. നിലവിൽ സിപിഐയ്ക്കാണ് ഈ സീറ്റുള്ളത്. എന്നാൽ കഴിഞ്ഞ തവണ തോറ്റതിനാൽ ഇത്തവണ മണ്ഡലം മാറി പരീക്ഷിക്കാൻ അവസരം ഒരുങ്ങിയാൽ സിപിഎം പുന്നലയെ രംഗത്തിറക്കും. സംവരണമണ്ഡലമായ മാവേലിക്കരയിൽ കഴിഞ്ഞ രണ്ടു തവണയും വിജയിച്ചതുകൊടിക്കുന്നിൽ സുരേഷായിരുന്നു. ഇത്തവണയും കൊടിക്കുന്നിൽ സുരേഷ് തന്നെ മത്സരിക്കും. 2019 തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് കേന്ദ്ര നിരീക്ഷക സമിതിയുടെ സർവേ പ്രകാരം കേരളത്തിൽ 13 സീറ്റുകൾ യുഡിഎഫിന് കിട്ടിയേക്കും എന്നാണ് വിലയിരുത്തൽ. ഇതിൽ അവർ ഒന്നാം സ്ഥാനത്ത് കാണുന്നതാകട്ടെ മാവേലിക്കരയും. ഇത് സിപിഎമ്മും തിരിച്ചറിയുന്നു. അതുകൊണ്ടാണ് സംവരണ മണ്ഡലത്തിൽ പുന്നലയെ ഇറക്കാനുള്ള ആലോചന.
മാവേലിക്കരയിൽ സിപിഐ സമ്മതിക്കുന്ന പക്ഷം പുന്നലയെ സിപിഎം രംഗത്തിറക്കിയേക്കും. 2006 ൽ കെപിഎംഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിൽ എത്തിയ പുന്നല ശ്രീകുമാർ കെപിഎംഎസിനെ കോൺഗ്രസിലേക്ക് അടുപ്പിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. 2008 ൽ 10 ലക്ഷം സമുദായക്കാർ പങ്കെടുത്ത മഹാത്മ അയ്യൻകാളിയുടെ കാർഷിക സമരത്തിന്റെ നൂറാം വാർഷികത്തിൽ മറൈൻഡ്രൈവിൽ സോണിയാഗാന്ധിയെയും പിറ്റേ വർഷം തിരുവനന്തപുരത്ത് ശംഖുമുഖത്ത് നടത്തിയ 39 ാം സംസ്ഥാന സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർ മീരാകുമാറിനെയും പങ്കെടുപ്പിച്ചത് വലിയ ചർച്ചയായിരുന്നു. എന്നാൽ ശബരിമല വിഷയത്തോടെ സിപിഎമ്മുമായി അടുത്തു.
ശബരിമലയിൽ സ്ത്രീ പ്രവേശമാകാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത പുന്നല കെപിഎംഎസിന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചും രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു. വില്ലുവണ്ടി പ്രയാണത്തിന്റെ 125 ാം വാർഷികത്തിൽ പ്രതിപക്ഷ നേതാവ് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രവാദിയുടെ രീതിയിലാണ് സംസാരിക്കുന്നതെന്നും തൊണ്ണൂറ് ശതമാനം സ്ത്രീകളും ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദിച്ചിരുന്നു. ഇതെല്ലാം പുന്നലയെ ഇടതുമുന്നണിയുടെ ഇഷ്ടക്കാരനാക്കി. മാവേലിക്കരയിൽ പുന്നല എത്തിയാൽ കൊടിക്കുന്നിൽ അട്ടിമറിക്കപ്പെടുമെന്ന് സിപിഎമ്മും കരുതുന്നു. സിപിഐ യുടെ സീറ്റായ മാവേലിക്കരയിൽ സിപിഐ കൂടി പച്ചക്കൊടി കാട്ടിയാൽ പുന്നലയെ മത്സരിപ്പിക്കാൻ കഴിയൂ.
ശബരിമല വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി എത്തിയ ബിജെപി ചേരിയിലേക്ക് എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ചാഞ്ഞപ്പോൾ കെപിഎംഎസിലെ പുന്നല വിഭാഗം സർക്കാർ അനുകൂല നിലപാടിലാണ് നില കൊണ്ടത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കൺവീനറായി സിപിഎം നിയോഗിച്ചതും പുന്നല ശ്രീകുമാറിനെയാണ്. ഇത് പിന്നാക്ക വിഭാഗങ്ങളിൽ നിന്നും വനിതാമതിൽ ഉൾപ്പെടെയുള്ള പരിപാടികളുടെ പ്രചരണത്തിന് സർക്കാരിന് വലിയ പിന്തുണ ഉറപ്പാക്കാനുമായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്