Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കണ്ണൂരിൻ താരകമല്ലോ...ചെഞ്ചോരപ്പൊൻ കതിരല്ലോ എന്ന ഗാനം സ്വത്വവാദം; ഇ കെ നായനാർ സ്മാരക അക്കാഡമിയുടെ ഉത്ഘാടനത്തിന് മുമ്പേ സ്വയം പതാകയുയർത്തി; മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ കണ്ണൂരിൽ സ്വയം പ്രഖ്യാപിത രാജാവ് ആകുന്നു; പി ജയരാജനെതിരേ സിപിഐ എം കുറ്റപത്രം റെഡി; സംസ്ഥാന സമിതിയിൽ പ്രമേയം പാസ്സാക്കി; പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പി ജയരാജൻ ഇറങ്ങിപ്പോയി; സിപിഎമ്മിൽ നാടകീയ നീക്കങ്ങൾ

'കണ്ണൂരിൻ താരകമല്ലോ...ചെഞ്ചോരപ്പൊൻ കതിരല്ലോ എന്ന ഗാനം സ്വത്വവാദം; ഇ കെ നായനാർ സ്മാരക അക്കാഡമിയുടെ ഉത്ഘാടനത്തിന് മുമ്പേ സ്വയം പതാകയുയർത്തി; മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ കണ്ണൂരിൽ സ്വയം പ്രഖ്യാപിത രാജാവ് ആകുന്നു;  പി ജയരാജനെതിരേ സിപിഐ എം കുറ്റപത്രം റെഡി; സംസ്ഥാന സമിതിയിൽ പ്രമേയം പാസ്സാക്കി;  പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പി ജയരാജൻ ഇറങ്ങിപ്പോയി; സിപിഎമ്മിൽ നാടകീയ നീക്കങ്ങൾ

അർജുൻ സി വനജ്

തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സിപിഐ എം നടപടിയ്‌ക്കൊരുങ്ങുന്നു. സംസ്ഥാന സമിതിയിൽ ജയരാജനെതിരേയുള്ള പ്രമേയം പാസ്സായി . സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നതായും പാർട്ടിക്ക് അതീതനായി പി ജയരാജൻ പ്രവർത്തിക്കുന്നുവെന്നുമാണ് ആരോപണം. പാർട്ടിയുടെ താഴെത്തട്ടിൽ വരെ ഇതിനായി പ്രചരണം നടത്തുന്നതായും സംസ്ഥാന സമിതി വിലയിരുത്തി. പ്രമേയം അവതരിപ്പിച്ചതിനെ തുടർന്ന് സി.പി.എം സംസ്ഥാന സമിതിയിൽ നിന്ന് പി ജയരാജൻ ഇറങ്ങിപ്പോയി.

ജയരാജൻ സ്വയം മഹത്വൽക്കരിക്കാൻ ശ്രമിക്കുകയാണെന്നാണ് തെളിവുകളോടെ സംസ്ഥാന സമിതി വിലയിരുത്തിയത്. പാർട്ടിക്ക് അതീതനായി ആരേയും വളരാൻ ആനുവദിക്കില്ലെന്ന് സംസ്ഥാന കമ്മിറ്റി വിമർശിച്ചു. വ്യക്തമായ രേഖകളോടെയായിരുന്നു ജയരാജനെതിരെയുള്ള സംസ്ഥാന കമ്മിറ്റിയുടെ നീക്കം. ജയരാജൻ അനുകൂലികൾ തയ്യാറാക്കിയ രേഖകളും സംഗീത ആൽബവും സംസ്ഥാന സമിതി ചർച്ചചെയ്തു. ജയരാജനെതിരെയുള്ള നടപടി കണ്ണൂരിലെ മുഴുവൻ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാന സമിതി തീരുമാനമെടുത്തി. ജീവിത രേഖകൾ തയ്യാറാക്കിയത് താനല്ലെന്നും, കെകെ രാഗേഷ് ആണെന്നും ജയരാജൻ യോഗത്തിൽ പ്രതികരിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാൻ താൽപര്യം ഇല്ലെന്ന് ചർച്ചയിൽ മറുപടി പറഞ്ഞ ശേഷമാണ് ജയരാജൻ ഇറങ്ങിപ്പോയത്.

പുറച്ചേരി നാടൻ ഗ്രാമീണ കലാസമിതിയാണ് ജയരാജനുവേണ്ടി സംഗീത ആൽബം തയ്യാറാക്കിയത്. കണ്ണൂരിൻ താരകമല്ലോ ചെഞ്ചോരപ്പൊൻ കതിരല്ലോ എന്ന് തുടങ്ങുന്ന സംഗീത ഗാനമാണ് പിജയരാജന് വേണ്ടി തയ്യാറാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ ജയരാജനെതിരെ സ്വയം മഹത്വൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപത്തിന് ഇടയാക്കിയത്. മാത്രമല്ല, സംസ്ഥാന സമിതിയുടെ നിയന്ത്രണത്തിലുള്ള ഇ കെ നയനാർ സ്മാരക അക്കാഡമിയുടെ ഉത്ഘാടനത്തിന് മുമ്പേ ഇവിടെയെത്തി ഏഴാം തിയതി അനുമതിയില്ലാതെ കൊടിയുയർത്തിയയതും ജയരാജനെതിരെയുള്ള നടപടികൾക്ക് കാരണമായി. ഉത്ഘാടനത്തിന് മുമ്പേ കണ്ണൂർ ഇകെ നയനാർ സ്മാരക മന്ദിരത്തിൽ അനുമതിയില്ലാതെ ജില്ലാ സെക്രട്ടറി പി ജയരാജൻ പതാക ഉയർത്തിയതിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാവുന്നുവെന്ന് മറുനാടൻ മലയാളി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

പൂർണ്ണമായും സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പി ജയരാജൻ തന്നിഷ്ടപ്രകാരം പതാക ഉയർത്തിയെന്നാണ് കണ്ണൂർ ഇതര സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷിക ദിനത്തിലാണ് പി ജയരാജൻ നയനാർ അക്കാദമിയിൽ പതാക ഉയർത്തിയത്. ഇതിനെതിരെ വരുന്ന സംസ്ഥാന സമിതിയിൽ നടപടിയുണ്ടാകുമെന്നും മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബർ ഏഴിന് രാവിലെ 9 മണിയോടെ പി ജയരാജൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പതാക ഉയർത്തുന്നതിന്റെ ചിത്രങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്.സംസ്ഥാന കമ്മിറ്റിയുടെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിനാണ് നയനാർ സ്മാരക അക്കാദമിയുടെ ചുമതല. ജില്ലാ കമ്മിറ്റിയ്്ക്ക് ഇതുമായി നേരിട്ട് ബന്ധമില്ലെന്നിരിക്കെയാണ് ജില്ലാ കമ്മിറ്റിയംഗങ്ങൾ പോലുമറിയാതെ പി ജയരാജന്റെ കടന്ന കൈ.

വെറും മുപ്പതോളം പേർ മാത്രമാണ് ഇ കെ നയനാർ അക്കാഡമിയിൽ നടന്ന ആദ്യ പതാക ഉയർത്തലിൽ പങ്കെടുത്തത്. ഇതാണ് മറ്റ് സംസ്ഥാന കമ്മിറ്റി അംഗങ്ങളേയും ചില കണ്ണൂർ ജില്ലാ കമ്മിറ്റിയംഗങ്ങളേയും ഏറ്റവുമധികം ചൊടിപ്പിച്ചത്. നായനാരെപ്പോലെയുള്ള എല്ലാവരാലും ആരാധിക്കപ്പെടുന്ന നേതാവിന്റെ പേരിലുള്ള അക്കാദമിയിലെ ആദ്യ പതാക ഉയർത്തൽ ഗംഭീരമാക്കാത്തത് അദ്ദേഹത്തോടുള്ള അനാദരവ് ആണെന്നും ചില കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. സാധാരണ നിലയിൽ ഓക്ടോബർ വിപ്ലവത്തിന്റെ വാർഷികങ്ങളിൽ ജില്ലാ കമ്മിറ്റി ഓഫീസിലാണ് ജില്ലാ സെക്രട്ടറി പതാക ഉയർത്താറ്. മാത്രമല്ല, ജില്ലയിലെ മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ ജയരാജൻ സ്വയം പ്രഖ്യാപിത രാജാവ് ആകുകയാണെന്നും മുതിർന്ന സംസ്ഥാന കമ്മിറ്റിയംഗം മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP