പഠിക്കാൻ വരുന്നവരെ പഠിക്കാൻ അനുവദിക്കാതെ പകമൂത്ത് കത്തിയുടെ മൂർച്ച കൂട്ടുന്നവരെ പിടിച്ചുകെട്ടണം: യൂണിവേഴ്സിറ്റി കോളേജിൽ കൈപൊള്ളിയതോടെ എസ്എഫ്ഐയിൽ സാമൂഹിക വിരുദ്ധരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന കണ്ടെത്തലുമായി സിപിഎം; ജാഗ്രത കാട്ടിയില്ലെങ്കിൽ ഇനി പാർട്ടിക്കാർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; മഹാരാജാസിൽ ആയുധശേഖരം കണ്ടെത്തിയപ്പോൾ വടിവാളോ ബോംബോ അല്ല വാർക്കക്കമ്പിയാണെന്ന് ന്യായീകരിച്ച മുഖ്യമന്ത്രിയും ഇനി മുഖം നോക്കാതെ നടപടിക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ അഖിലെന്ന വിദ്യാർത്ഥിയെ കുത്തി കൊല്ലാക്കൊല ചെയ്ത സംഭവത്തോടെ, സിപിഎമ്മിനും കൈപൊള്ളി. പാർട്ടി നാട് ഭരിക്കുമ്പോൾ, കാര്യങ്ങൾ കൈവിട്ടുപോയതിനെ കുറിച്ചുള്ള സ്വയംവിമർശനം തുടരുകയാണ്. ഏറ്റവുമൊടുവിൽ എസ്എഫ്ഐയിൽ സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞുകയറ്റമുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതര വർഗബഹുജനസംഘടനകളിൽ ചിലതിലും ഇങ്ങനെ നുഴഞ്ഞുകയറ്റം സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി. യൂണിവേഴ്സിറ്റി കോളജിലെ അക്രമങ്ങളിൽ ശക്തമായ തുടർ നടപടി സ്വീകരിക്കും.
ഈ പ്രശ്നത്തിന്റെ പേരിൽ എസ്.എഫ്.ഐക്കും സിപിഎമ്മിനുമെതിരെ വ്യാപകമായ അപവാദപ്രചാരണം നടക്കുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ശക്തമായ പ്രചാരണം നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചുഇതിനായി ഒരു വിദ്യാഭ്യാസസംരക്ഷണ സമിതിയോ യൂണിവേഴ്സിറ്റി കോളേജിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു സമിതിയോ രൂപീകരിക്കണമെന്നും സെക്രട്ടേറിയേറ്റിൽ തീരുമാനമായി.
യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളിൽ എസ്എഫ്ഐക്കകത്തു നിന്നു തന്നെ ശക്തമായ എതിർപ്പാണ് ഉയർന്നു വന്നിട്ടുള്ളത്. മുൻകാലങ്ങളിൽ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റിൽ പ്രവർത്തിച്ചിട്ടുള്ളവരും സോഷ്യൽ മീഡിയയിൽ വിമർശനവുമായി എത്തിയിട്ടുണ്ട്. കോളജിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ നേരിടുന്നതിനോ വിദ്യാർത്ഥികളുടെ പൊതുസ്വീകാര്യത ഉറപ്പു വരുത്തി പ്രവർത്തിക്കുന്നതിനോ കോളജ് യൂണിറ്റ് കമ്മിറ്റിക്ക് സാധിച്ചില്ലെന്ന കാര്യം സംസ്ഥാന കമ്മിറ്റി ശരിവച്ചിട്ടുണ്ട്. കോളേജിൽ പഠനാന്തരീക്ഷമില്ലെന്ന് പരാതി പറഞ്ഞ് വിദ്യാർത്ഥിനി ആത്മഹത്യാശ്രമം നടത്തിയ സംഭവമുണ്ടായിട്ടും കൃത്യമായ ഇടപെടൽ എസ്എഫ്ഐ സംസ്ഥാന നേതൃത്വമോ സിപിഎമ്മോ നടത്തിയിരുന്നില്ല. അഖിലിനെ കുത്തിയ സംഭവത്തിലാകട്ടെ, ആറുപേരെ അംഗത്വത്തിൽ നിന്നും പുറത്താക്കിയാണ് എസ്എഫ്ഐ നടപടി സ്വീകരിച്ചത്.
എസ്എഫ്ഐക്ക മേധാവിത്വമുള്ള കോളജുകളിൽ, ഏകാധിപത്യമാണെന്ന വിമർശനവും സിപിഎം ഉൾക്കൊള്ളുന്നുണ്ടെങ്കിലും, അത് പരസ്യമായി അംഗീകരിക്കാൻ തയ്യാറല്ല. എസ്എഫ്ഐയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത് ഈ പശ്ചാത്തലത്തിലാണ്. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്തരെ അടക്കം അണിനിരത്തി എസ്എഫ്ഐ വിരുദ്ധ വാർത്താപ്രളയം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്ന് കോടിയേരി വിമർശിച്ചു. മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബി.ആർ.പി.ഭാസ്കർ എസ്എഫ്ഐക്കെതിരെ നടത്തിയ പ്രസ്താവനയെയും കോടിയേരി ചോദ്യം ചെയ്തു.
ഏതാനും വർഷങ്ങൾക്കുമുമ്പ് എ.കെ.ജി. സെന്ററിൽ നിന്നിറങ്ങി യൂണിവേഴ്സിറ്റി കോളേജിലെ ക്ലാസ് മുറിയിലെത്തി, കോടിയേരി ബാലകൃഷ്ണൻ 'താണ്ഡവമാടി'യതായി ബി.ആർ.പി.ഭാസ്കർ എഴുതിയിരുന്നു. ഇതിനെതിരെയാണ് കോടിയേരി പ്രതികരിച്ചത്. ആ കാലത്ത്, യൂണിവേഴ്സിറ്റി കോളേജ് പൂട്ടി അവിടം പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഢ അജൻഡയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. ആ നീക്കത്തിനെതിരെ കോളേജിലെ പൂർവ വിദ്യാർത്ഥികളായ, മലയാളത്തിന്റെ മഹാകവി ഒ.എൻ.വി. കുറുപ്പ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു.
എസ്എഫ്ഐ സ്വതന്ത്ര സംഘടനയല്ല, സിപിഎമ്മിന്റെ പോഷക സംഘടനയാണ് എന്ന ബി.ആർ.പി.യുടെ പരാമർശത്തെയും കോടിയേരി എതിർത്തു. എസ്എഫ്ഐ സ്വതന്ത്ര സംഘടനയാണെന്ന വസ്തുത ആവർത്തിച്ച് പറയുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തൊഴിലാളി സംഘടനയായ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ പോഷക സംഘടനയല്ലെന്നും സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു.
''വിദ്യാർത്ഥിജീവിത കാലഘട്ടത്തിൽ പഠനത്തിന് മുൻഗണന നൽകണമെന്നതാണ് സിപിഎം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാ വിദ്യാർത്ഥികളായി വളരാനുമുള്ള ശൈലിയാണ് സിപിഎം അംഗീകരിക്കുന്നത്. ഈ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ് എസ്എഫ്ഐ നേതൃത്വം. ആ പ്രവർത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ പഴയ യൂണിറ്റ് ഭാരവാഹികൾ സ്വന്തം പ്രവർത്തകരെ ആക്രമിച്ചത്. ഇവരെ ആക്രമണകാരികളാക്കിയത് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ബി.ആർ.പി. ഭാസ്കറുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന് വായനക്കാർക്ക് ബോധ്യപ്പെടും. ഇത്തരം വ്യക്തികളുടെ നുണ പ്രചരണങ്ങൾക്കുള്ള മറുപടി വിദ്യാർത്ഥികൾ തന്നെ നൽകുന്നുണ്ട്. ഇന്നലെ കേരളമാകെ പൂത്തുലഞ്ഞ എസ്എഫ്ഐയുടെ ശുഭ്രപതാകകൾ ഒറ്റുകാർക്കും നുണപ്രചാരകർക്കുമുള്ള മറുപടിയാണ്. എണ്ണം കൂടിയിട്ടേയുള്ളു, ഒട്ടും കുറഞ്ഞിട്ടില്ല'' കോടിയേരി പറഞ്ഞു.
രണ്ടുവർഷം മുമ്പ് എസ്എഫ്ഐയുടെ ശക്തികേന്ദ്രമായ മഹാരാജാസിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തത് വൻവിവാദമായിരുന്നു. ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധശേഖരം കണ്ടെത്തിയതിനെ തുടർന്ന് ആയുധനിയമപ്രകാരം പൊലീസ കേസെടുത്തിരുന്നു. കൃഷിക്കോ, ഗാർഹികാവശ്യത്തിനോ ഉപയോഗിക്കാത്ത ആയുധങ്ങളാണ് കണ്ടെത്തിയതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഇതിനു വിരുദ്ധമായാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞത്. പ്രിൻസിപ്പലിന് അനുകൂലമായി ഒരു കൂട്ടം മാധ്യമപ്രവർത്തകരും പൊലീസും ഗുഢവേല ചെയ്യുന്നത് മഹാരാജാസിലെ കഴിഞ്ഞ ഒരുവർഷമായി നടക്കുന്ന സംഭവങ്ങളിൽ വ്യക്തമാണ്. ആ സംഭവങ്ങൾ വളർന്ന് ഒടുവിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.
ആയുധം സംഭരിച്ചത് എസ്എഫ്ഐയാണ് എന്നു വരുത്തിതീർക്കാനും പ്രിൻസിപ്പലിന് സാധിച്ചിട്ടുണ്ട്.വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന വാർക്ക കമ്പിയാണ് കണ്ടെത്തിയതെന്നുമാണ് പിണറായി നിയമസഭയിൽ പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.മഹാരാജാസ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണെന്നാണ് പി.ടി തോമസ് അന്ന് നിയമസഭയിൽ പറഞ്ഞത്. ഇന്നിപ്പോൾ യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ സിപിഎം തന്നെ കുറ്റസ്സമ്മതം നടത്തിയിരികകുന്നു. എസ്എഫ്ഐയിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറിയിരിക്കുന്നു. പഠിക്കാനെന്ന് പറഞ്ഞ് കോളേജിൽ വന്നിട്ട് ക്ലാസിൽ കയറാതെ ക്യാമ്പസിൽ കറങ്ങി നടന്ന് പകവീട്ടാൻ കത്തിക്ക് മൂർച്ച കൂട്ടുന്നവരെ വളർത്തുന്ന സംഘടനയായി എസ്എഫ്ഐ മാറിയിരിക്കുന്നു. തിരുത്താനുള്ള സമയം അതിക്രമിച്ചപ്പോഴാണ് ജാഗ്രത് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നത്.
അതേസമയം, എസ്.എഫ്.ഐക്കെതിരെ യൂണിവേഴ്സിറ്റി കോളജിൽ വിമത ശബ്ദമയുർത്തിയവർ ബാഹ്യ ഇടപെടലുകൾക്കും സമ്മർദങ്ങൾക്കും വിധേയരായി എസ് എഫ് ഐക്ക് കീഴടങ്ങിയ സംഭവം കാര്യങ്ങൾ അത്രഎളുപ്പത്തിൽ നന്നാവില്ലെന്നതിന്റെ സൂചന കൂടിയാണ്. അഖിലിനെ ആക്രമിച്ച കേസിൽ ഒത്തുതീർപ്പാക്കാൻ സ്ഥാനമാനങ്ങൾ നൽകി വിമതരുമായി ധാരണയിലെത്തിരിക്കുകയാണ്. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രകടനത്തിൽ അഖിൽ വധശ്രമക്കേസിലെ വാദി ഉമൈറിനെ ഉൾപ്പടെ എസ് എഫ് ഐ പങ്കെടുപ്പിച്ചതാണ് ഇതിന്റെ തെളിവ്. എസ്എഫ്ഐയുടെ ഗൂണ്ടായിസത്തിനെതിരെ ശബ്ദമുയർത്തിയ ഉമൈർ തന്നെയാണ് ഇന്ന് സംഘടനയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ തെരുവിലിറങ്ങിയത്. ഏതായാലും സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനിച്ച കാര്യങ്ങളിൽ ആത്മാർഥതയുണ്ടെങ്കിൽ പുകഞ്ഞ കൊള്ളി പുറത്ത് എന് സമീപനം സ്വീകരിക്കാതെ വയ്യ. അതല്ലെങ്കിൽ യൂണിവേഴിസ്റ്റി കോളേജിൽ കണ്ടത് പോലുള്ള പ്രതിഷേധങ്ങൾ എസ്എഫ്ഐക്ക് നേരിടേണ്ടി വരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്