മലപ്പുറത്തെ ചുവപ്പിക്കാൻ വീണ്ടും സിപിഐ(എം); വിമതരെ കൂട്ടുപിടിച്ച് നേട്ടമുണ്ടാക്കാൻ ഇടതുപക്ഷം; പാലോളിയുടെ നേതൃത്വത്തിൽ തിരൂരിൽ ചേർന്ന രഹസ്യയോഗത്തിൽ പങ്കെടുത്തതു ലീഗിലും കോൺഗ്രസിലും ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ
മലപ്പുറം: തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് മലപ്പുറത്തെ മു്സ്ലീം ലീഗ് കോട്ടകൾ പിടിച്ചെടുക്കാൻ ഇടതുപാളയത്തിൽ കരുനീക്കം തുടങ്ങി. സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽ രഹസ്യയോഗം ചെർന്നത്. യു.ഡി.എഫിൽ അസംതൃപ്തരായ മുതിർന്ന നേതാക്കളെ പ്രത്യേകം ക്ഷണിച്ചുവരുത്തിയായിരുന്നു യോഗം. ലീഗുമായി ഇടഞ്ഞു നിൽക്കുന്ന ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽനിന്നുള്ള കോൺഗ്രസ്, ലീഗ് നേതാക്കളായിരുന്നു യോഗത്തിൽ പങ്കെടുത്തത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടമുണ്ടാക്കാനായി ഇടതുപക്ഷം നോട്ടമിടുന്നത് ഏറെയും യു.ഡി.എഫിൽ ഇടഞ്ഞു നിൽക്കുന്നവരെയാണ്. ജില്ലയിൽ യു.ഡി.എഫ് ഭരണം കയ്യാളുന്ന വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുതലെടുക്കാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി ആദ്യപടിയെന്നോണം ഓരോ കേന്ദ്രങ്ങളിലും യു.ഡി.എഫിലെ അസംതൃപ്തരെ ഒരുമിച്ചുകൂട്ടി നേതാക്കളുമായി ആശയവനിമയം നടത്തുകയും ചില വാഗ്ദാനങ്ങൾ നൽകുകയുമാണ് ചെയ്യുന്നത്. തുടർന്ന് ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ജനപിന്തുണ പിടിച്ചുപറ്റുകയുമാണ് ലക്ഷ്യം.
ലോക്സഭയിലേക്ക് ഇടതുസ്വതന്ത്രനായി പൊന്നാനി മണ്ഡലത്തിൽ മത്സരിച്ച മുൻ കെപിസിസി അംഗം വി.അബ്ദുറഹിമാൻ, 2011ൽ താനൂർ നിയോജക മണ്ഡലത്തിൽ അബ്ദുറഹിമാൻ രണ്ടത്താണിയോടു മത്സരിച്ച സിപിഐ(എം) താനൂർ ഏരിയാ സെക്രട്ടറി കൂടിയായ ഇ. ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗത്തിന്റെ അണിയറ പ്രവർത്തനങ്ങളും ചരടുവലികളും നടന്നത്. തിരൂർ, താനൂർ, തിരൂരങ്ങാടി, കോട്ടക്കൽ തുടങ്ങിയ നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവരാണ് പ്രധാനമായും യോഗത്തിനെത്തിയത്. ഓരോ പ്രദേശത്തുനിന്നും വന്നവർക്കായി പ്രത്യേകം മീറ്റിങ്ങുകളായിരുന്നു നടന്നത്.
ഇവരെ ഇടതിനോടൊപ്പം നിർത്തി അർഹമായ പരിഗണന നൽകി മലപ്പുറം ചുവപ്പിക്കുകയാണ് സിപിഎമ്മി്ന്റെ ലക്ഷ്യം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ലീഗ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരേ പരസ്യമായി രംഗത്തുവന്ന പൊന്മുണ്ടം പഞ്ചായത്തിൽ നിന്നുള്ളവരും പലോളിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിനു മുമ്പ് ലീഗിനെതിരേ രംഗത്തുവന്നതിന് ഇവരെ പാർട്ടിയിൽനിന്നു പുറത്താക്കാൻ കോൺഗ്രസ് നേതൃത്വം അന്നു നിർബന്ധിതരായിരുന്നു. മുൻ ഡിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. സമാനമായി ലീഗിനെതിരേ വിവിധ പഞ്ചായത്തുകൾ രംഗത്തുവന്നിരുന്നു.
പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള തലങ്ങൾ ലീഗ് സ്വന്തമായി കൈപ്പിടിയിലൊതുക്കുന്നതാണ് കോൺഗ്രസ് പ്രവർത്തകർക്ക് ലീഗുമായുള്ള മുറുമുറുപ്പിന്റെ പ്രധാന കാരണം. തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷസ്ഥാനത്തെച്ചൊല്ലിയും സമിതികളിലെ പദവിയെച്ചൊല്ലിയും ലീഗ്- കോൺഗ്രസ് പോര് മലപ്പുറത്തെ സ്ഥിരം കാഴ്ചയാണ്. ലീഗുമായുള്ള സഖ്യം തങ്ങളുടെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നു മനസിലാക്കി ഉയർന്ന സ്ഥാനങ്ങൾ കൈവരിക്കുന്നതിനായി പലയിടങ്ങളിലും കോൺഗ്രസ് ഇടതുപക്ഷവുമായി ഭരണം കയ്യാളുന്നുണ്ട്.
എന്നാൽ കോൺഗ്രസ് ഇല്ലെങ്കിലും ഒറ്റയ്ക്ക് നിന്നാൽ മലപ്പുറത്ത് തൂത്തുവാരുമെന്ന ഹുങ്കിലാണ് മുസ്ലിം ലീഗും. ജില്ലയിലെ പതിനാറു നിയമസഭാ സീറ്റുകളിൽ പന്ത്രണ്ടും മുസ്ലിം ലീഗിനാണ് എന്നത് അവരുടെ ആത്മവിശ്വാസത്തിന്റെ ആഴം കൂട്ടുന്നു. അതേസമയം ഓരോ തെരഞ്ഞെടുപ്പിലും സിപിഐ(എം) ഉൾപ്പടെയുള്ള ഇടതുപാർട്ടികൾ മലപ്പുറത്ത് പതിനെട്ടടവുകളും പയറ്റാറുണ്ട്. അടവുകളിലെ പാളിച്ചയും മികച്ച സ്ഥാനാർത്ഥികളില്ലാത്തതും ഇടതുപക്ഷത്തിന് തിരിച്ചടിയാകാറാണ് പതിവ്.
എന്നാൽ പതിവിനു വ്യത്യസ്തമായി അടവുകളും അടിവലികളുമായി സിപിഐ(എം) മലപ്പുറത്ത് നേരത്തേ തന്നെ കച്ചമുറുക്കിയിരിക്കുകയാണ്. ലീഗ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ലീഗിന് എക്കാലവും തിരിച്ചടി സമ്മാനിക്കുന്നത് സ്വന്തം പാളയത്തിൽനിന്നു തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ലീഗിൽനിന്നുതന്നെയാണ് ഏറ്റവും കൂടുതൽ വിമത സ്ഥാനാർത്ഥികൾ ഉണ്ടാവാറുള്ളത്. ഇതിനു പുറമെ കൊണ്ടോട്ടി, കോട്ടക്കൽ, തിരൂർ, താനൂർ, വള്ളിക്കുന്ന് തുടങ്ങിയ മണ്ഡലങ്ങളിലെ വിവിധയിടങ്ങളിൽ ലീഗ്-കോൺഗ്രസ് ഭിന്നത രൂക്ഷവുമാണ്. ഇടതുപാളയത്തിലേക്ക് വന്ന വി. അബ്ദുറഹിമാന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഇടതു പക്ഷത്തിനുവേണ്ടിയുള്ള ചരടുവലികൾ നടത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നു മുതിർന്ന കോൺഗ്രസ്, ലീഗ് നേതാക്കളെ ഇടതുപാളയത്തിലേക്ക് എത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്നോണമാണ് പാലോളി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന രഹസ്യയോഗം. കഴിഞ്ഞ ദിവസം നടന്ന രഹസ്യ യോഗത്തിൽ ഏറ്റവും ശ്രദ്ധേയമായത് തിരൂർ നഗരസഭയിലെ അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു എന്നതാണ്. കൂടാതെ മുപ്പതോളം മുതിർന്ന നേതാക്കളും പങ്കെടുത്തിരുന്നു. പങ്കെടുത്തവരിലധികവും കോൺഗ്രസുകാരായിരുന്നു. പാർട്ടിയുമായി കലഹത്തിൽ കഴിയുന്ന ചില ലീഗ് നേതാക്കളും കൂട്ടത്തിലുണ്ടായിരുന്നു. ഇവിടെനിന്നും കൂടുതൽ പേരെ തനിക്കൊപ്പം നിർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തിരൂർ നഗരസഭയുടെ മുൻ വൈസ് ചെയർമാൻ കൂടിയായ വി.അബ്ദുറഹിമാൻ.
ജില്ല രൂപീകരിച്ചതു മുതൽ ഭരണം കയ്യാളുന്ന മുസ്ലിം ലീഗ് വികസന കാര്യത്തിൽ പത്തു വർഷം പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തതെന്ന് യോഗം വിലയിരുത്തി. ജില്ലയോടുള്ള റെയിൽവെ അവഗണന, പുഴ സംരക്ഷണം, സ്റ്റേഡിയം നിർമ്മാണം,ആശുപത്രി തുടങ്ങിയ വികസന വിഷയങ്ങളിൽ ബഹുജന പങ്കാളിത്തത്തോടെ വിവിധ കൂട്ടായ്മകൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. വരും ദിവസങ്ങളിൽ കൂട്ടായ്മകളിലൂടെ ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടു ചേർന്ന് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം തിരൂർ പൂങ്ങോട്ടുകുളത്തെ ആഡംബര മീറ്റിങ് ഹാളായ ബിയാൻകോ കാസ്റ്റിലിലായിരുന്നു രഹസ്യയോഗം ചേർന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍