സിപിഎമ്മിലെത്തിയ പത്മകുമാർ കണ്ണൂരിൽ ആർഎസ്എസ് തന്ത്രങ്ങളൊരുക്കിയ നേതാവ്; അടുത്ത ലക്ഷ്യം ശോഭ സുരേന്ദ്രനും സി കെ പത്മനാഭനും ഉൾപ്പെട്ട മുൻനിരക്കാരെ; വലവീശാൻ ഇടനിലക്കാരായ ഒകെ വാസുവും സുധീഷ് മിന്നിയും; സിപിഐ(എം) തന്ത്രത്തെ പ്രതിരോധിക്കാൻ കരുതലോടെ ബിജെപിയും
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റെടുത്തശേഷം ബിജെപി-ആർഎസ്എസ് നേതൃത്വത്തിൽനിന്ന് പിരിഞ്ഞുപോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഒരു വർഷം മുമ്പ് കേട്ടിരുന്ന പേരുകളിൽ പ്രമുഖർ കണ്ണൂരിൽ സംഘപരിവാറിന്റെ കരുത്തനായ ഒ കെ വാസു, സംഘ പ്രചാരകൻ എന്ന് വിശേഷിക്കപ്പെടുന്ന സുധീഷ് മിന്നി എന്നിവരായിരുന്നുവെങ്കിൽ ഇപ്പോൾ പുതിയ പേരുകൾ പുറത്തുവരികയാണ്.
നാല് ദശാബ്ദത്തിലേറെയായി സംസ്ഥാനത്ത് ആർഎസ്എസിന്റെ പ്രചാരകനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ പി പത്മകുമാറിനെ അടർത്തിയെടുത്ത് കൂടെക്കൂട്ടിയതിലൂടെ സിപിഐ- എം തങ്ങളുടെ 'രാഷ്ട്രീയ ഓപ്പറേഷന്' തുടക്കം കുറിച്ചിരിക്കുകയാണ്. 'പ്രായാധിക്യം' കൊണ്ട് ആർഎസ്എസുകാർ 'പുറംതള്ളിയ, തള്ളാനൊരുങ്ങുന്ന' രഹസ്യപ്രചാരകന്മാരെ തേടിയുള്ള സിപിഐ- എമ്മിന്റെ കരുനീക്കത്തിന് വിജയത്തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നാൽപതു വർഷത്തിലേറെയായി തുടരുന്ന സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് സിപിഐ-എമ്മിൽ ചേർന്നു പ്രവർത്തിക്കാനുള്ള പി പത്മകുമാറിന്റെ പ്രഖ്യാപനം ആർഎസ്എസ്-ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്. അതായത് കേരളത്തിൽ ആദ്യമായി ബിജെപിക്ക് ഒരു സീറ്റ് നേടിക്കൊടുത്ത നേമം മണ്ഡലത്തിലെ പ്രചാരണത്തിന് കടിഞ്ഞാൺ പിടിച്ച ആളിനെ അടർത്തിയെടുത്ത് തങ്ങളുടെ രാഷ്ട്രീയദൗത്യം പൂർത്തിയാക്കിയ സിപിഐ -എം അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.
പൊതുസമൂഹത്തിലേക്ക് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സെക്രട്ടറിയെന്ന നിലയിലാണ് പത്മകുമാർ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ആർ എസ് എസിലെ മുൻ നിര നേതാവായിരുന്നു തൊണ്ണൂറുകളിൽ പത്മകുമാർ. സിപിഎമ്മുമായി സംഘർഷം സജീവമാകുമ്പോൾ കണ്ണൂർ ജില്ലയുടെ ആർ എസ് എസിന്റെ അമരത്ത് പത്മകുമാറായിരുന്നു. പത്മകുമാറും ഒകെ വാസുവും ചേർന്നാണ് അന്ന് കണ്ണൂരിൽ പിരവാർ തന്ത്രങ്ങൾ ആവിഷ്കരിച്ചതും നടപ്പാക്കിയതും. കണ്ണൂരും കാസർഗോഡും ആർഎസ്എസിനെ നയിച്ച പരിചയം തന്നെയാണ് പത്മകുമാറിന്റെ കരുത്ത്. ഇവിടുത്തെ ആർ എസ് എസ് രഹസ്യങ്ങൾ പോലും പത്മകുമാറിലൂടെ സിപിഎമ്മിന് കിട്ടും. കുമ്മനം രാജശേഖരന്റെ വിശ്വസ്തനായും പത്മകുമാർ അറിയപ്പെട്ടിരുന്നു. ഈ ബന്ധമാണ് കുമ്മനം ഹിന്ദു ഐക്യവേദിയിലേക്ക് പത്മകുമാറിനെ കൊണ്ടുവരാനും കാരണം. അതുകൊണ്ട് തന്നെ സംസ്ഥാനത്തുടനീളം അറിയപ്പെടുന്ന ആർ എസ് എസ് നേതാവിനെതാണ് സിപിഐ(എം) റാഞ്ചിയതെന്നാണ് വിലയിരുത്തൽ.
പി പത്മകുമാറിന്റെ വേർപിരിയൽ 40 കഴിഞ്ഞ ആർഎസ്എസ് പ്രചാരകർക്ക് ഒരു പ്രോത്സാഹനമാകുമെന്നാണ് സിപിഐ- എം ധാരണ. ഈ ധാരണ മുൻനിർത്തി 14 ജില്ലകളിലുമുള്ള 40-25 കഴിഞ്ഞ ആർഎസ്എസ് പ്രചാരകരെ സിപിഐ- എം നോട്ടമിട്ടുകഴിഞ്ഞു. പുതിയ ആശയങ്ങളുള്ള ചെറുപ്പക്കാർ എന്തിനും തയാറായി ഈ സ്ഥാനത്തേയ്ക്ക് മത്സരിക്കുമ്പോൾ പ്രായംചെന്ന പ്രചാരകരെ വിചാരകേന്ദ്രത്തിലേക്ക് ഒതുക്കിയിരുത്താനാണ് ആർഎസ്എസ് തീരുമാനം. കണ്ണൂരിൽ ഒ കെ വാസുമാസ്റ്ററും, സുധീഷ് മിന്നിയുമാണ് ഈ നിരയിൽ ആദ്യം സിപിഐ-എമ്മിനോട് ഒപ്പം ചേർന്നത്. സിപിഐ- എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ വർഗ്ഗശത്രുവായ ഒ കെ വാസുവിന്റെ കൂറുമാറ്റം ആർഎസ്എസിന് കനത്ത തിരിച്ചടിയായി. കണ്ണൂരിൽ ആർഎസ്എസിന്റെ മാത്രം കണ്ണൂർ അമ്പാടിമുക്കിൽ പി ജയരാജനും വാസുമാസ്റ്ററും ചേർന്ന് സിപിഐ- എമ്മിന്റെ കൊടി ഉയർത്തിയത് ബിജെപിക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേറ്റ കനത്ത തിരിച്ചടിയായിരുന്നു. വാസു മാസ്റ്ററുടെ വീടുനുനേരെയുണ്ടായ ബോംബേറിനെ ആർഎസ്എസിന്റെ 'പകപോക്കൽ' എന്ന രീതിയിലാണ് സിപിഐ- എം ചിത്രീകരിക്കുന്നത്.
1948ൽ ഗാന്ധിവധത്തിനുശേഷം നിരോധിക്കപ്പെട്ട ആർഎസ്എസിന് ഒളിവിൽ രാഷ്ട്രീയപ്രവർത്തനം നടത്താനായിരുന്നു വിധി. അതോടെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് അവർ അധികാരത്തിൽ കേറാൻ മത്സരിച്ചുകൊണ്ടേയിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതായതിനാൽ ആർഎസ്എസ് തങ്ങളുടെ പ്രവർത്തനം രഹസ്യമാക്കി മുന്നോട്ടുകൊണ്ടുപോയി. അതോടെ ആർഎസ്എസ് ജില്ലാ നേതാക്കന്മാരെല്ലാം 'മാരീചന്മാരെ'പ്പോലെ പൊതുജനങ്ങൾക്കിടയിൽ അറിയപ്പെടാതെ മറഞ്ഞിരുന്ന് രാഷ്ട്രീയപ്രവർത്തനം നിയന്ത്രിക്കുകയാണ്. കഴിഞ്ഞ 42 വർഷമായി കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ആർഎസ്എസ് പ്രചാരകനായി സംഘത്തിന്റെ വളർച്ചയ്ക്കുവേണ്ടി തന്റെ ചോരയും നീരും ഉഴിഞ്ഞുവച്ചുവെന്നും, പ്രായമായി എന്നുതോന്നിയപ്പോൾ ആർഎസ്എസ് തന്നെ ഉപേക്ഷിച്ചുമെന്നുള്ള വെളിപ്പെടുത്തലുമായാണ് പത്മകുമാർ സിപിഐ- എമ്മിന്റെമടയിൽ എത്തിയിരിക്കുന്നത്. ഭരണം കൈയിലുള്ളതിനാൽ കേരളത്തിൽ കഴിഞ്ഞ 40 വർഷത്തിനിടയിൽ നടന്ന വിവിധ രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെ ആയുധമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സിപിഐ- എം.
തലസ്ഥാന ജില്ലയിൽ മാത്രം അഞ്ചോളം മുൻ ആർഎസ്എസ് പ്രചാരകരെ സിപിഐ- എം തങ്ങളുടെ വശത്താക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട് എന്നാണ് സൂചന. അതേസമയം ശോഭ സുരേന്ദ്രൻ, സി കെ പത്മനാാഭൻ തുടങ്ങിയവർ ബിജെപിവിട്ട് സിപിഐ- എമ്മിലേക്ക് ചേക്കാറാൻ ഒരുങ്ങുന്നുവെന്ന് വാർത്തകൾ പരന്നിരുന്നു. സുധീഷ് മിന്നി, ഒ കെ വാസു എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കം എന്നും സൂചനയുണ്ടായിരുന്നു. എന്നാൽ തന്നെ അതിനുകിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിലൂടൈ തുറന്നടിച്ചു. പക്ഷേ സികെപി ഉൾപ്പെടെ മറ്റുള്ള നേതാക്കൾ ഇപ്പോഴും മൗനത്തിലാണ്. അതിനിടെ നേതാക്കളുടെ മാറ്റം ബിജെപിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ കരുതലുകളെടുക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു.
സിപിഐ- എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനൊപ്പം വാർത്താസമ്മേളനത്തിലൂടെയണ് പി പത്മകുമാർ തന്റെ പാർട്ടി മാറ്റം പ്രഖ്യാപിച്ചത്. കരമന മേലാറന്നൂർ സ്വദേശിയായ 52 കാരൻ പത്താം വയസ്സിൽ ശാഖയിൽ പോയിത്തുടങ്ങിയതോടെയാണ് ആർഎസ്എസിൽ ആകൃഷ്ടനായത്. തുടർന്ന് ആർഎസ്എസ് കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂർ താലൂക്ക് പ്രചാരക്, കൊല്ലം ജില്ലാ പ്രചാരക്, കണ്ണൂർ -കാസർകോട് ജില്ലകൾ ചേർന്ന വിഭാഗ് പ്രചാരക്, തിരുവനന്തപുരം കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ് എന്നീ സ്ഥാനങ്ങൾക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറിയായിരിക്കെ അതിന്റെ സംസ്ഥാന സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ ബിജെപി മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആർഎസ്എസ് നിയോഗിച്ച മുഖ്യ ചുമതലക്കാരിൽ പ്രധാനിയുമായിരുന്നു. ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകളും കൊലപാതകരാഷ്ട്രീയവും മാനവീകതയിലേക്ക് മടങ്ങാനുള്ള അടങ്ങാത്ത ആഗ്രഹമാണ് സിപിഐ- എമ്മിനൊപ്പം ചേരാൻ പ്രേരണയായതെന്ന് വാർത്താസമ്മേളനത്തിൽ പത്മകുമാർ പറഞ്ഞു. സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ല. ആർഎസ്എസ് നേതാക്കളായിരുന്ന ഒ കെ വാസുവും സുധീഷ് മിന്നിയുമെല്ലാം സ്വീകരിച്ച പാതയിലേക്ക് തന്റെ മനസും ഏറെ നാളായി സഞ്ചരിക്കുകയായിരുന്നു.
ഒടുവിൽ നോട്ട് നിരോധന വിഷയത്തിൽ സംഘപരിവാരം സ്വീകരിച്ച നിലപാട് കൂടിയായപ്പോൾ ഇനിയും സഹിക്കാനാവില്ലെന്ന് ഉറപ്പിച്ചു. സഹകരണ പ്രസ്ഥാനത്തെയും കേരള സമൂഹത്തെയും സമ്പൂർണ തകർച്ചയിലേക്ക് തള്ളിവിടുമ്പോൾ രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് കേരളം ഒന്നാകെ ഒന്നായി നിൽക്കവെ അപശബ്ദവുമായി നിലകൊള്ളുന്ന ഒ രാജഗോപാൽ എംഎൽഎയുടെയും കുമ്മനം രാജശേഖരന്റെയുമെല്ലാം നിലപാടുകൾ നാടിനെ സ്നേഹിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ല. സിപിഐ- എമ്മിനൊപ്പം നിന്ന് ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്കുവേണ്ടി പേരാടുമെന്ന് പത്മകുമാർ പറഞ്ഞു.
തലസ്ഥാന ജില്ലയിലെ മുതിർന്ന ആർഎസ്എസ് നേതാക്കളിൽ ഒരാളായ പത്മകുമാറിന്റെ രാഷ്ട്രീയമാറ്റം കേരളം മുഴുവൻ തങ്ങൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്നാണ് സിപിഐ- എം ചിന്തിക്കുന്നത്. സുധീഷ് മിന്നി, ഒ കെ വാസു എന്നിവർക്കൊപ്പം പത്മകുമാറിനേക്കൂടി വിനിയോഗിച്ച് അവശരും, അനഭിമതരുമായ പഴയ ആർഎസ്എസ് നേതാക്കളെ കൂടെക്കൂട്ടാനാണ് സിപിഐ- എം നീക്കം.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- പ്രതി പത്മകുമാറിന്റേത് വഴിതെറ്റിക്കൽ തിയറിയോ?
- ത്രികോണ പോരിൽ 'ശോഭയെ' തകർക്കാൻ ശ്രമിക്കുന്ന ചാനൽ ഏത്?
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്