സർക്കാർ പ്രതിസന്ധിയിൽ ഉഴറുമ്പോൾ സെൽഫ് ഗോളടിച്ച് സിപിഎം; വി എസ് വെടിപൊട്ടിച്ചത് സമ്മേളനങ്ങളിൽ വിഭാഗീയത നിറയ്ക്കും; ആലപ്പുഴയിൽ വീണ കനലുകൾ സെക്രട്ടറി നിർണയത്തെയും ബാധിച്ചേക്കാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഐ(എം) ജില്ലാസംസ്ഥാന സമ്മേളനങ്ങളിൽ ഇത്തവണയും വിഭാഗീയതയുടെ തർക്കങ്ങൾ നിറയും. ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാക്കുന്നത് പാർട്ടി പിടിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി മൂന്ന് ടേം പൂർത്തിയാക്കിയ പിണറായി വിജയൻ ഇത്തവണ സ്ഥാനം ഒഴിയും. ഈ സാഹചര്യത്തിൽ പുതിയ പാർട്ടി സെക്രട്ടറിയെ നിശ്ചയിക്കുമ്പോൾ സമ്മർദ്ദം ശക്തമാക്കാൻ കൂടിയാണ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ നീക്കം തുടങ്ങുന്നത്.
സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കമ്മീഷൻ വിസ്തരിക്കുന്നു. സർക്കാരാകട്ടെ ബാർ കോഴയിൽ ആടി ഉലയുന്നു. ഇതിനൊപ്പം കെബി ഗണേശ് കുമാർ പൊതുമരാമത്ത് വകുപ്പിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾ. മദ്യനയത്തിൽ കോൺഗ്രസിനുള്ള തമ്മിലടി രൂക്ഷം. ഇവയുടെ രാഷ്ട്രീയ നേട്ടം വേണ്ടെന്ന് വച്ചാണ് സിപിഐ(എം) നേതാക്കൾ പരസ്പരം ചെളി വാരി എറിയുന്നത്. അതുകൊണ്ട് തന്നെ ഈ വിഭാഗിയ തർക്കങ്ങളുടെ യഥാർത്ഥ നേട്ടം ലഭിക്കുക ഉമ്മൻ ചാണ്ടിക്കാകും. സിപിഐ(എം) സമ്മേളനകാലത്ത് സർക്കാരിന് സ്വൈര്യമായി ഭരണം നടത്താമെന്നാണ് അവസ്ഥ. ഇതിന്റെ സൂചനകൾ തന്നെയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഐ(എം) സംസ്ഥാന സെക്രട്ടരിയേറ്റും നൽകുന്നത്.
സിപിഎമ്മിലെ ഔദ്യോഗിക പക്ഷമാണ് വിഎസിന്റെ പ്രധാന ശത്രുവിനി. പാർട്ടിയുടെ എതിരാളി ആരെന്ന് പ്രസ്താവനയിലൂടെ സിപിഎമ്മും വ്യക്തമാക്കി കഴിഞ്ഞു. കൃഷ്ണ പിള്ള സ്മാരകം തകർത്തക്കേസിലെ പ്രതി കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരമുള്ള വ്യക്തിയാണെന്ന് പറഞ്ഞ് വിഎസിനെ പ്രകോപിപ്പിക്കുന്നതിൽ ഔദ്യോഗിക പക്ഷത്തിനും വ്യക്തമായ ഉദ്ദേശമുണ്ട്. വി എസ് അച്യുതാനന്ദന്റെ തെറ്റായ ഈ നിലപാട് പാർട്ടിക്ക് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ശരിയായ നിലപാട് സ്വീകരിക്കാൻ സഖാവ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ സിപിഐ(എം) സെക്രട്ടറിയേറ്റ് വ്യക്തമാക്കി കഴിഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി വിഎസിനുള്ള ഔദ്യോഗിക പക്ഷത്തിന്റെ താക്കീതായി തന്നെ വേണം ഇതിനെ വിലയിരുത്താൻ.
പുകഞ്ഞ കൊള്ളി പുറത്തെന്ന നിലപാടിലേക്ക് പിണറായി വിജയനെ അനുകൂലിക്കുന്നവർ എത്തും. വി എസ് നടത്തുന്ന ഒറ്റയാൻ നീക്കങ്ങൾക്ക് പിന്തുണ കിട്ടാതിരിക്കാനുള്ള തന്ത്രം കൂടിയാണ് ഇത്. എന്നാൽ സംസ്ഥാന നേതൃത്വത്തിനെതിരെ കൂടുതൽ നേതാക്കൾ തനിക്ക് പിന്തുണയുമായെത്തുമെന്ന പ്രതീക്ഷയിലാണ് വി എസ്. വിഭാഗീയത പൂർണ്ണമായും അവസാനിച്ചു എന്ന മട്ടിലാണ് കഴിഞ്ഞ തവണത്തെ സിപിഐ(എം) പാർട്ടി സമ്മേളനങ്ങൾ അവസാനിച്ചത്. പാർട്ടിയിൽ ഔദ്യോഗിക പക്ഷത്തിന് സമ്പൂർണ്ണ ആധിപത്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിണറായിയുടെ പിൻഗാമിയെ എളുപ്പത്തിൽ കണ്ടെത്താമെന്നായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ പ്രതീക്ഷ.
ഇതിനിടെയിലാണ് ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തകർന്നത്. കണ്ണൂരിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരെ കല്ലേറുണ്ടായ അതേ ദിവസമായിരുന്നു അതും. അതുകൊണ്ട് തന്നെ രാഷ്ട്രീയ ഗൂഡാലോചന സിപിഐ(എം) ഉയർത്തി. പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. എല്ലാം ഭരണത്തിലിരിക്കുന്ന കോൺഗ്രസിന്റെ തന്ത്രമായി വ്യാഖ്യാനിച്ചു. എന്നാൽ ആലപ്പുഴയിലെ പാർട്ടി വിഭാഗീയത കാര്യങ്ങൾ മാറ്റി മറിച്ചു. ടികെ പളനി കണക്കുകൂട്ടൽ തെറ്റിച്ച് രംഗത്തുവന്നു. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തരാണ് സ്മാരകം തകർത്തതെന്ന് സൂചന നൽകി ക്രൈംബ്രാഞ്ചിന് മൊഴിയും നൽകി. ഇതോടെ വിഷയം വി എസ് ഏറ്റെടുത്തു.
തനിക്ക് ഒപ്പം നിൽക്കുന്നവരെ പളനി ലക്ഷ്യമിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചറിഞ്ഞു. ലത്തീഷ് പി ചന്ദ്രൻ അടക്കമുള്ളവരെ പ്രതിയാക്കിയതിനെ വിമർശിച്ചു. എന്നാൽ വിഎസിനെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് നേതൃത്വം പ്രതികരിച്ചത്. കുറ്റപത്രത്തിൽപ്പെട്ട എല്ലാവരേയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതോടെ പാർട്ടി രാഷ്ട്രീയത്തിന് കൃഷ്ണപിള്ള സ്മാരകക്കേസിലെ താൽപ്പര്യം വ്യക്തമാവുകയും ചെയ്തു. ആലപ്പുഴയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുകയാണ്. ജി സുധാകരനെ അനുകൂലിക്കുന്നവർക്കാണ് ഭൂരിപക്ഷം. തോമസ് ഐസക്കും സിബി ചന്ദ്രബാബുവും സുധാകരനെ അനുകൂലിക്കുന്നില്ല. ഈ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കി ആലപ്പുഴയെ ഒപ്പം നിർത്താനാണ് വിഎസിന്റെ ശ്രമം. ഇതുമനസ്സിലാക്കിയാണ് കൃഷ്ണ പിള്ള സ്മാരകത്തിലെ വിഎസിന്റെ നിലപാടിനെ സുധാകരൻ പരസ്യമായി തള്ളിപ്പറഞ്ഞതും.
ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സമ്മേളനം. അതുകൊണ്ട് തന്നെ ജില്ലാ സമ്മേളനങ്ങളും ഇവിടെ നിന്നാണ് തുടക്കം. ഔദ്യോഗിക പക്ഷത്തിനെതിരെ ആലപ്പുഴയിലെ ജില്ലാ സമ്മേളനത്തിൽ ചലനമുണ്ടായാൽ അത് സംസ്ഥാന സമ്മേളനത്തിൽ വരെ പ്രതിഫലിക്കുമെന്നാണ് വി എസ് ക്യാമ്പിന്റെ പ്രതീക്ഷ. പിണറായിയുടെ പിൻഗാമിയാകാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരെയെല്ലാം തന്റെ പക്ഷത്തെ അണി നിരത്താനാണ് നീക്കം. പിണറായിക്ക് പിൻഗാമിയായി കോടിയേരി ബാലകൃഷ്ണൻ എത്തുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ക്യാമ്പ് പ്രചരിപ്പിക്കുന്നത്. എം എ ബേബിയെ സെക്രട്ടറിയായി ഉയർത്തിക്കാട്ടാനും ശ്രമിക്കും. എന്നാൽ വിഎസിന്റെ നീക്കങ്ങളോട് അനുകൂലമായി ബേബി പ്രതികരിക്കുന്നില്ല. ദേശീയ രാഷ്ട്രീയത്തിലേക്കാണ് ബേബിയുടെ കണ്ണ്. അങ്ങനെ വന്നാൽ എസ് രാമചന്ദ്രൻ പിള്ളയ്ക്ക് പോലും സെക്രട്ടറി പദത്തിൽ സാധ്യതയേറും.
വിഭാഗീയത അവസാനിപ്പിക്കണമെങ്കിൽ സർവ്വ സമ്മതനായി വ്യക്തി പാർട്ടി സെക്രട്ടറിയാകണമെന്ന സന്ദേശമാണ് വി എസ് പക്ഷം ഉയർത്തുക. ഏകപക്ഷീയമായി പുതിയ സെക്രട്ടറി എത്തുന്നത് ഗുണകരമാകില്ലെന്നും വ്യക്തമാക്കും. ജില്ലാ സമ്മേളനം മുതൽ തന്നെ ഈ ചർച്ച സജീവമാക്കും. ദേശീയ നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള വേദിയായി ജില്ലാ സമ്മേളനങ്ങൾ മാറ്റും. പരമാവധി സംസ്ഥാന സമ്മേളന പ്രതിനിധികൾ ഈ വികാരത്തെ അനുകൂലിക്കുന്നവരാകാനും ശ്രമിക്കും. അതിനിടെ കൃഷ്ണപിള്ള സ്മാരകത്തിൽ പരസ്യ പ്രസ്താവനകൾ ഉയർത്തി വിഎസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാകും പിണറായി പക്ഷത്തിന്റേയും ശ്രമം. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിഎസിന്റെ നടപടികൾ സമ്മേളന വേദിയിൽ അവരും ഉയർത്തും. അതുകൊണ്ട് തന്നെ ആരോപണ പ്രത്യാരോപണങ്ങളുടെ വേദിയായി സിപിഐ(എം) സമ്മേളനങ്ങൾ വരും ദിനങ്ങളിൽ മാറും.
ഇതിന്റെ തുടക്കമാണ് പളനിയുടെ ആരോപണങ്ങൾ. കൃഷ്ണ പിള്ളയുടെ സ്മാരകം തകർത്തതിന് പിന്നിൽ വി എസ് ആണെന്ന് പളനി ആരോപിച്ചു കഴിഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ തെളിവ് നൽകണം. വിഎസിനെതിരെ സംസ്ഥാന നേതൃത്വത്തിന് പളനി പരാതിയും നൽകും. ഈ പരാതിയാകും വിഎസിനെതിരെ വരും ദിനങ്ങളിൽ ഔദ്യോഗിക പക്ഷം ആയുധമാക്കുക. പരസ്യ പ്രസ്താവനകൾക്ക് കേന്ദ്ര നേതൃത്വത്തിന്റെ അച്ചടക്ക നടപടികൾ വി എസ് നേരിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിഎസിനെതിരെ പളനിയുടെ പരാതി ആയുധമാക്കി കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തും. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പോടെ കൂടുതൽ ദുർബ്ബലമായ കേന്ദ്ര നേതൃത്വം കരുതലോടെ മാത്രമേ ഇക്കാര്യത്തിൽ പ്രതികിരക്കൂ. വിഎസിനെതിരെ നടപടിയെടുക്കുന്നത് തിരിച്ചടിയാകുമെന്ന് കേന്ദ്ര നേതൃത്വത്തിനും അറിയാം. അതുകൊണ്ട് തന്നെ വിഎസിനെ കൈവിടുന്ന ഫോർമുല കേന്ദ്ര നേതാക്കളും എടുക്കില്ല.
ഇതെല്ലാം മനസ്സിൽ വച്ച് തന്നെയാണ് വിഎസിന്റെ നീക്കവും. തന്നെ പാർട്ടി പുറത്താക്കില്ലെന്ന ഉത്തമവിശ്വാസത്തിൽ തന്നെയാണ് കുടത്ത നിലപാടിന് വി എസ് എത്തുന്നത്. അതുകൊണ്ട് തന്നെ വിഎസിന്റെ വാക്കുകളെ തള്ളി പുതിയ സെക്രട്ടറിയെ കണ്ടെത്താൻ കേന്ദ്ര നേതൃത്വം മുതിരില്ലെന്നാണ് പ്രതീക്ഷ. എന്നാൽ തന്റെ പിൻഗാമിയെ എന്തുവില കൊടുത്തും താൻ തന്നെ നിശ്ചയിക്കുമെന്ന ഉറച്ച നിലപാടിലാണ് പിണറായി വിജയനും. ഇതെല്ലാം കണ്ട് പ്രതീക്ഷയോടെ ഉമ്മൻ ചാണ്ടിയും.
സർക്കാരിനെതിരെ എന്ത് ആരോപണം സിപിഐ(എം) ഉയർത്തിയാലും അതൊക്കെ പാർട്ടിയിലെ തമ്മിലടി മറയ്ക്കാനാണെന്ന് ഉമ്മൻ ചാണ്ടിക്ക് പറയാം. ഇതോടൊപ്പം യോജിച്ച സമരങ്ങൾക്ക് സിപിഐ(എം) നേതാക്കളെ കിട്ടാത്ത അവസ്ഥയും വരും. സോളാർ വിഷയത്തിൽ മുഖ്യമന്ത്രിക്കും ബാർ കോഴ വിവാദത്തിൽ കെഎം മാണിക്കുമെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളും സിപിഎമ്മിലെ ഉൾപ്പാർട്ടി തർക്കങ്ങൾക്കിടെ പേരിന് മാത്രമുള്ള സമരമായും മാറും.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്