ദ്വൈവാരികയിലുള്ളത് അവാസ്തവമായ കാര്യങ്ങൾ; ലക്ഷ്യം പാർട്ടിയെ കരിവാരിത്തേക്കലും തന്നെ അപമാനിക്കലും; ജനശക്തിയുടേത് പാഴ് വേലയെന്ന് വ്യക്തമാക്കി വി എസ് അച്യുതാനനന്ദൻ; വിവാദമൊഴിഞ്ഞ ആശ്വാസത്തിൽ സിപിഐ(എം)
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആളാകെ മാറിയിരിക്കുന്നു. സിപിഎമ്മിനേയോ സംസ്ഥാന നേതൃത്വത്തേയോ പ്രതിക്കൂട്ടിലാക്കുന്നതൊന്നും വി എസ് ഇനി ചെയ്യില്ല. പാർട്ടിയെ തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുക മാത്രമാണ് വിഎസിന്റെ ലക്ഷ്യം. ജനശക്തിയിൽ വ്ന്ന അഭിമുഖത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് വി എസ് എത്തുമ്പോൾ അത് ആശ്വാസമാകുന്നത് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിനാണ്. പാർട്ടിയേയും തന്നേയും അകറ്റാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് വി എസ് വ്യക്തമാക്കി. പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടിൽ നിന്നും വി എസ് പിന്മാറുന്നതിന്റെ വ്യക്തമായ സൂചയനാണ് പുതിയ പ്രസ്താവന. പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുടെ ഇടപെടൽ ഫലം കാണുന്നതിന്റെ നേർ ചിത്രം കൂടിയാണ് ഇത്.
താനുമായി നടത്തിയ അഭിമുഖമെന്നു പറഞ്ഞ് ഒരു ദ്വൈവാരിക പ്രസിദ്ധപ്പെടുത്തിയ ചില കാര്യങ്ങൾ ചില മാദ്ധ്യമങ്ങളിൽ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. തികച്ചും അവാസ്തവമായ കാര്യങ്ങളാണ് ഈ വാർത്തകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രമുള്ളപ്പോൾ സിപിഐ എമ്മിനെ കരിവാരിത്തേക്കാനും,തന്നെ അപമാനിക്കുന്നതിനുമായി കരുതിക്കൂട്ടി നടത്തുന്നതാണ് ഇത്തരം പ്രചാരണങ്ങൾ. ഈ കള്ളപ്രചാരവേല ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം. പാർട്ടി സംസ്ഥാന നേതൃത്വവും താനും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഈ പാഴ് വേലയെന്നും വി എസ് പറഞ്ഞു.
ജനശക്തി വാരികയിലെ വി എസ് അച്യൂതാനന്ദന്റെ അഭിമുഖം വിവാദമായതോടെ പരിശോധിക്കാൻ സിപിഐ(എം) സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. വിഎസിൽ നിന്ന് വിശദീകരണവും തേടാനായിരുന്നു തീരുമാനം. ജനശക്തി പാർട്ടി വിരുദ്ധ പ്രസിദ്ധീകരണമാണെന്നാണ് സിപിഐ(എം) നിലപാട്. ഈ വാരികയ്ക്ക് അഭിമുഖം അനുവദിച്ച എംഎ ബേബിയിൽ നിന്നും പാർട്ടി വിശദീകരണം തേടിയിരുന്നു. സമാനരീതിയിലാകും വിഎസിനോടും കാര്യങ്ങൾ ചോദിക്കുക. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് സാഹച്യത്തിൽ വിവാദം വഷളാകാതെ നോക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് പ്രസ്താവനയിലൂടെ അഭിമുഖത്തെ വി എസ് തള്ളിപ്പറഞ്ഞത്. ഇതോടെ സിപിഎമ്മിനെതിരെ ഈ വിവാദം രാഷ്ട്രീയ ആയുധമാക്കില്ലെന്ന് സിപിഐ(എം) ഉറപ്പിക്കുകയാണ്. വിഎസിന്റെ പുതിയ നിലപാടിനോട് ജനശക്തിയും പ്രതികരിക്കുന്നില്ല.
പാർട്ടിനേതൃത്വം വരുത്തിയ തെറ്റുകൾ മൂലം ഇടതുപക്ഷത്തിന് ക്ഷീണമുണ്ടായിട്ടുണ്ടെന്നും അതെല്ലാം തിരുത്തി മുന്നോട്ടുപോകാനുള്ള ശ്രമമാണ് ഇപ്പോൾ തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദൻ പറഞ്ഞതായായിരുന്നു ജനശക്തിയുടെ അഭിമുഖം. അതുപോലെ 2006ലെയും 2011ലെയും തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകരുതെന്ന് പാർട്ടിയിലെ ചിലർ വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിനേതൃത്വത്തെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ലെന്നും വി എസ്. പറയുന്നു. ഇതൊന്നും ഇനി സിപിഐ(എം) ഗൗരവത്തോടെ എടുക്കില്ല. എന്നാൽ സിപിഐ(എം). വിമതരെ അനുകൂലിക്കുന്ന പ്രസിദ്ധീകരണമായി അറിയപ്പെടുന്ന 'ജനശക്തി'ക്ക് പാർട്ടി നേതാക്കൾ അഭിമുഖം നൽകുന്നത് ശരിയല്ല. ഈ സാഹചര്യമാണ് സിപിഐ(എം) വിശദീകരണം ചോദിക്കുക. അഭിമുഖം നൽകിയിട്ടില്ലെന്നാകും വിഎസിന്റെ മറുപടി.
നേരത്തെ ജനശക്തി വാരിക പാർട്ടി വിരുദ്ധ പ്രസിദ്ധീകരണമാണെന്നും, വി എസ്. ജനശക്തിക്കു നൽകിയ അഭിമുഖം പരിശോധിക്കുമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രസിദ്ധീകരണങ്ങൾക്കു നേതാക്കൾ അഭിമുഖം നൽകുന്നതു പരിശോധിക്കും. എം.എ. ബേബി അഭിമുഖം നൽകിയതിനു വിശദീകരണം ചോദിച്ചിരുന്നു. ബേബി പറഞ്ഞതിൽ പാർട്ടി നിലപാടിനു വിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ല. വി എസ്. ഇപ്പോൾ നൽകിയ അഭിമുഖത്തിൽ എന്തൊക്കെയാണ് ഉള്ളതെന്നു പരിശോധിച്ചശേഷമേ പ്രതികരിക്കാൻ കഴിയൂ-കോടിയേരി പറഞ്ഞു. ഇതിന് തൊട്ടു പിന്നാലെയാണ് വിഎസിന്റെ വിശദീകരണം എത്തിയത്. ഇതിൽ തന്നേയും സംസ്ഥാന നേതതൃത്വത്തേയും തെറ്റിക്കാനുള്ള പാഴ് വേലയെന്ന് വി എസ് തന്നെ പറയുന്നു. അതുകൊണ്ട് തന്നെ വിവാദം അവസാനിക്കുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ.
ജനശക്തി വാരികയ്ക്ക് വിഎസുമായി എന്നും നല്ല ബന്ധമുണ്ടെന്നായിരുന്നു വിലയിരുത്തൽ. ഇത്തരം ആരോപണങ്ങളെ വി എസ് ഒരിക്കലും തള്ളിപ്പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ അഭിമുഖവും വിവാദത്തിന് തുടക്കമിട്ടത്. വർഗീയ പാർട്ടികളുമായി കൂട്ടുചേരാൻ നേതാക്കളിൽ ചിലർ ശ്രമിച്ചതിന്റെ ഫലമായി തിരഞ്ഞെടുപ്പുകളിൽ തോൽവി പറ്റിയിട്ടുണ്ടെന്ന തുറന്ന സമ്മതിക്കൽ എന്ന മട്ടിലായിരുന്നു അഭിമുഖം പ്രസിദ്ധീകരിച്ചത്. വർഗീയപാർട്ടികളുമായി കൂട്ടുകൂടാൻ പാടില്ലെന്ന കമ്മ്യൂണിസ്റ്റ്ധാരണയ്ക്ക് വിരുദ്ധമായി, മദനിയെപ്പോലെയുള്ളവരുടെ പാർട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ മതേതര ജനവിഭാഗങ്ങളുടെ എതിർപ്പുണ്ടായി. ഇതു തോൽവിക്ക് കാരണമായെന്നും വി എസ് പറഞ്ഞതായി ജനശക്തി വിശദീകരിച്ചിരുന്നു.
''ഇടതുപക്ഷത്തിനൊപ്പം ശക്തമായി നിലയുറപ്പിച്ച പാർട്ടികളെ ഒഴിവാക്കുകയും വർഗീയശക്തികളെ എടുക്കുകയും ചെയ്തതിന്റെ ഫലമായി തോൽവിയുണ്ടായി. 2004ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ 20സീറ്റിൽ 18സീറ്റിലും എൽ.ഡി.എഫ്. ജയിച്ചു. അതേസമയം, വർഗീയശക്തികളുമായുള്ള കൂട്ടുകെട്ടും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനതാദളിനെ ഒഴിവാക്കിയതിന്റെയും ഫലമായി 2009ൽ അതു നാലായി ചുരുങ്ങി. ഈ തരത്തിലുള്ള തെറ്റുകൾ വിമർശപരമായി പരിശോധിക്കുകയും ഇനി ഉണ്ടാകാൻ പാടില്ലെന്ന കർശനനിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.''എന്നായിരുന്നു അഭിമുഖം.
സിപിഐ(എം)., സിപിഐ.,ആർ.എസ്പി., ജനതാദൾ എന്നീ നാലുപാർട്ടികൾ യോജിച്ചാണ് 2004ൽ 18 സീറ്റ് നേടിയത്. 2014ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്പി. പോയി. എ.ഐ.സി.സി. അംഗത്തിന് പത്തനംതിട്ടയിൽ സീറ്റ്കൊടുത്തു. ഇപ്പോൾ ജനതാദൾ, ആർ.എസ്പി. എന്നീ പാർട്ടികൾ നമ്മുടെ കൂടെയില്ല. ഉള്ളത് സിപിഐ.യും സിപിഎമ്മും മാത്രമാണെന്നും അഭിമുഖത്തിൽ പറയുന്നു. ഇതെല്ലാമാണ് വി എസ് നിഷേധിക്കുന്നത്. അതു തുണയാകുന്നത് സിപിഎമ്മിനും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍