പണിയിൽ മിടുക്കനായ വി.ആർ.പ്രേംകുമാറിനെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചത് പൊറുക്കാനാവുന്നില്ല; ഒരുപ്രകോപനവുമില്ലാതെ യുവ ഐഎഎസ് ഉദ്യോഗസ്ഥനെ നീക്കിയത് സിവിൽ സർവീസുകാരുടെ ആത്മാഭിമാനത്തെ തന്നെ മുറിപ്പെടുത്തി; മന്ത്രിസഭ തീരുമാനം തിരുത്താതെ വന്നതോടെ പ്രതിഷേധച്ചൂടിൽ അവധിക്ക് അപേക്ഷ നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു; നിലപാടിൽ ഉറച്ച് ചീഫ് സെക്രട്ടറി ടോം ജോസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വി.ആർ.പ്രേംകുമാറിനെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കം വഷളാക്കി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു അവധിക്ക് അപേക്ഷ നൽകി. ചീഫ് സെക്രട്ടറി ടോം ജോസിനാണ് വേണു അവധി അപേക്ഷ കൈമാറിയത്. വി.ആർ. പ്രേംകുമാറിനെ സർവേ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കി ബുധനാഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു. പ്രേംകുമാറിനെ ഡയറക്ടർ സ്ഥാനത്തു നിലനിർത്തണമെന്ന വേണുവിന്റെ അപേക്ഷ സർക്കാർ സ്വീകരിച്ചില്ല. ഗിരിജ ഐഎഎസാണ് പുതിയ സർവേ ഡയറക്ടർ. പ്രേംകുമാറിനു പകരം ചുമതല നൽകിയിട്ടില്ല.
മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതോടെ റവന്യൂ വകുപ്പിനുള്ളിൽ പൊട്ടിത്തെറിയുണ്ടായി. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു അറിയാതെയാണ് കഴിഞ്ഞ ദിവസം മന്ത്രിതലത്തിൽ സർവേ ഡയറക്ടറെ മാറ്റാൻ തീരുമാനം കൈക്കൊണ്ടത്. ഇതിനെതിരെ കടുത്ത അമർഷവുമായി വേണു രംഗത്തെത്തി. അദ്ദേഹം ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രിക്കും തന്റെ അമർഷം എഴുതി അറിയിച്ചു. തീരുമാനം തിരുത്തണം എന്നാണ് റവവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആവശ്യം.
സർക്കാർ നടപടിക്കെതിരേ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും പ്രമേയം പാസാക്കിയിരുന്നു. സിവിൽ സർവീസ് ബോർഡിന്റെ മാർഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റേണ്ടതെന്നും ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നു കഴിഞ്ഞ മന്ത്രിസഭയിലെ തീരുമാനം ഉത്തരവായി ഇറക്കാൻ കഴിഞ്ഞിരുന്നില്ല.
ജോലിക്കാര്യത്തിലെ സത്യസന്ധതയ്ക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ് വി ആർ പ്രേംകുമാർ. ദേവികുളം സബ് കലക്ടർ ആയിരിക്കവേ മുന്നാറിൽ കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു അദ്ദേഹം. പ്രേംകുമാറിനെതിരെ ഇപ്പോൾ നടപടി കൈക്കൊണ്ടത് റവന്യൂ വകുപ്പിലെ തൊഴിലാളി യൂണിയനുകളുടെ താൽപ്പര്യത്തിനും ഭരണക്കാരുടെ അഴിമതിക്ക് അവസരം ഒരുക്കാനും വേണ്ടിയാണ് എന്ന ആക്ഷേപം ശക്തമാണ്. സമ്പൂർണ്ണ റീസർവേയിലേക്ക് സർവേ വിഭാഗം കടക്കുകയാണ്. ഭൂരേഖകളെ സർവേ ഭൂപടവുമായി ബന്ധിപ്പിക്കുന്ന പ്രവർത്തിയും നടക്കാനിരിക്കുന്നു. ഇതിന് വേണ്ടിയുള്ള ഉപകരണങ്ങളുടെ പർച്ചേസിങ് അടക്കം നടത്തുമ്പോൾ അഴിമതിക്കും കമ്മീഷനും ഇടനൽകാത്ത വിധത്തിൽ പ്രേകുമാർ കാര്യങ്ങൾ സുതാര്യമായി മുന്നോട്ടു നീക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഇത് ചക്കരക്കുടം കണ്ടു മോഹിച്ച രാഷ്ട്രീയക്കാരെ ചൊടിപ്പിച്ചു. അതുകൊണ്ടു കൂടിയാണ് സ്ഥലം മാറ്റമെന്നാണ് പുറത്തുവരുന്ന വിവരം.
ഇങ്ങനെ ജോലിയിൽ മിടുക്കനായ ഉദ്യോഗസ്ഥനെ രാഷ്ട്രീയ പ്രേരിതമായി മാറ്റിയ നടപടിയാണ് വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി വേണുവിനെ ചൊടിപ്പിച്ചത്. വകുപ്പിലെ മോഡേണൈസേഷൻ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു പ്രേംകുമാർ. വകുപ്പു സെക്രട്ടറി എന്ന നിലയിൽ മിടുക്കനായ ഉദ്യോഗസ്ഥനാണ് പ്രേംകുമാറെന്ന തനിക്ക് ബോധ്യമുള്ള കാര്യമാണെന്നും വേണു എതിർപ്പ് അറിയിച്ചു കൊണ്ടുള്ള നോട്ടിൽ കുറിച്ചു. ഒരു പ്രകോപനവുമില്ലാതെ എന്തിനാണ് സർവേ ഡയറക്ടർ സ്ഥാനത്തു നിന്നും പ്രേംകുമാറിനെ മാറ്റിയതെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ഇത് ഞെട്ടിക്കുന്ന കാര്യമാണ്. അഥവാ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് വകുപ്പു മേധാവി എന്ന വിധത്തിൽ തന്റെ മുന്നിലാണ് വരേണ്ടതെന്ന കാര്യവും വേണു ചൂണ്ടിക്കാട്ടി.
ഒരു കാര്യവുമില്ലാത്ത സ്ഥലം മാറ്റം ഒരു യുവ ഐഎഎസുകാരന്റെ മനോവീര്യം തകർക്കുന്ന നടപടിയാണ്. മാത്രമല്ല, ഇത് സിവിൽ സർവീസുകാരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു. റവന്യു വകുപ്പു തലവനെന്ന നിലയിൽ ഒരു കീഴുദ്യോഗസ്ഥന്റെ ആത്മവീര്യം സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായും വേണു മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിശക്തമായ ഭാഷയിൽ തന്റെ വിയോജിപ്പ് അറിയിച്ച റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥനെ സർവേ ഡയറക്ടർ തസ്തികയിൽ തുടരാൻ അനുവദിക്കാത്ത പക്ഷം രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയെന്നും സൂചനയുണ്ട്.
ഭരണപക്ഷ യൂണിയനുകളുടെ സമ്മർദ്ദവും പ്രേംകുമാറിനെ മാറ്റിയതിന് പിന്നിലുണ്ടെന്ന് സൂചനയുണ്ട്. സ്ഥലം മാറ്റം മുൻഗണനാക്രമം അനുസരിച്ച് സ്പാർക്ക് വഴിയാക്കി ഏകീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട കമ്മീഷൻ അടിച്ചിരുന്ന യൂണിയൻ നേതാക്കൾക്കാണ് പണി കിട്ടിയത്. സ്ഥലം മാറ്റത്തിന്റെ പേരിൽ പണം വാങ്ങിയിരുന്നവർ ശക്തമായി വീണ്ടും രംഗത്തെത്തിയതോടെയാണ് വി ആർ പ്രേംകുമാറിനെ തെറിപ്പിച്ചതെന്നും സൂചനയുണ്ട്. അടുത്തിടെ ആരാധനാലയങ്ങളുടെ അധികഭൂമി തിരിച്ചു പിടിക്കാൻ റവന്യു വകുപ്പു ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് വിദ്യാധിരാജ ട്രസ്റ്റ് കൈവശം വെച്ച ഭൂമിയും തിരിച്ചു പിടിച്ചിരുന്നു.
ഭൂമിയിടെ രജിസ്റ്റ്രേഷൻ, റവന്യു രേഖകളിൽ സർവേ ഭൂപടവും യോജിപ്പിക്കുന്ന വിധത്തിൽ റവന്യു വകുപ്പിന്റെ ഡിജിറ്റൽ രേഖകൾ പരിഷ്കരിക്കുന്ന ചുമതല അടക്കം വി ആർ പ്രേംകുമാറിന് ഉണ്ടായിരുന്നു. സർവേ ഭൂപടവും ഉൾപ്പെടുന്നതോടെ ഭൂരേഖകളിലെ അളവുകളും ഉടമസ്ഥതയും സംബന്ധിച്ച പരാതികൾ വലിയ തോതിൽ പരിഹരിക്കാനാകും. നിലവിൽ രജിസ്റ്റ്രേഷൻ വകുപ്പിന്റെ പേൾ സോഫ്റ്റ്വെയറും റവന്യു വകുപ്പിന്റെ റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) സംവിധാനവും യോജിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സർവേ വിഭാഗത്തിന്റെ വിവരങ്ങളും കൂടി ചേർക്കുന്ന നപടിയാണു നടക്കാൻ പോകുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ, കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജുകളിലെ ഭൂരേഖകളിൽ ഇതു നടപ്പാക്കും. ഇതിനായി 2 വില്ലേജുകളിലും ഡിജിറ്റൽ സർവേയിലൂടെ ശേഖരിച്ച വിവരങ്ങൾ ഭൂനക്ഷ എന്ന സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുന്ന നടപടികൾ താമസിയാതെ ആരംഭിക്കും. ഇതിന് 6 മുതൽ 8 മാസം വരെ വേണ്ടി വരും. 14.6 കോടി രൂപയാണു ചെലവ്.
വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന റീസർവേ നടപടികൾ വേഗത്തിലാക്കാൻ ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ആരംഭിച്ച പുതിയ സാങ്കേതികവിദ്യ കേരളത്തിലും വന്നേക്കും. സർവേ ഓഫ് ഇന്ത്യ ഉപയോഗിക്കുന്നതും രാജ്യാന്തര ശ്രദ്ധ നേടിയതുമായ കോർസ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ജിപിഎസ് സർവേ ആണ് ഉദ്ദേശിക്കുന്നത്. 20 കിലോമീറ്റർ വരെ അകലത്തിലുള്ള 2 സ്ഥലങ്ങൾക്കിടയിലെ കനാലുകളും കെട്ടിടങ്ങളും വഴികളും ഉൾപ്പെടെ സൂക്ഷ്മതയോടെ ഡിജിറ്റൽ മാപ്പിങ് ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇത്. ഇതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നത് അടക്കം കോടികൾ മറിയുന്ന ഇടപാടാണ്. ഇതിലെ കമ്മീഷൻ മോഹികൾ കൂടിയാണ് ഇപ്പോൾ പ്രേംകുമാറിനെ മാറ്റി പകരം ഇഷ്ടക്കാരെ പ്രതിഷ്ടിക്കാൻ ഒരുങ്ങുന്നത്.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമന് പകരം സർവേ ഡയറക്ടറായി വി ആർ പ്രേംകുമാറിനെ നിയമിച്ചത്. അതിന് ശേഷം അധികകാലം കഴിയും മുമ്പാണ് ഈ സ്ഥാനത്തു നിന്നും പ്രേംകുമാറിനെ മാറ്റുന്നത്. തമിഴ്നാട് സ്വദേശിയായ പ്രേംകുമാർ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വ്യക്തമയാണ്. മുൻ എംപി ജോയ്സ് ജോർജിന്റെ അനധികൃത കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതു മുതൽ പ്രേംകുമാർ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി കൈയറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും അദ്ദേഹം നടപടികൾ കൈക്കൊണ്ടിരുന്നു.
Stories you may Like
- സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്
- മുഹമ്മദ് ഹനീഷ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയിലേക്ക് തിരിച്ചെത്തി
- ആഭ്യന്തരം ബിശ്വനാഥ് സിൻഹയ്ക്ക്; ധനകാര്യം രബീന്ദ്ര കുമാർ അഗർവാളിനും
- മുണ്ടുടുത്ത് ഇനി ചീഫ് സെക്രട്ടറി; വി വേണു ഐഎഎസുകാരിലെ വ്യത്യസ്തൻ
- ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞ് വേണു രാജാമണി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്