ഐശ്വരത്തിന്റെ ചിഹ്നം.. ആദരവിന്റെ ചിഹ്നം... ആതിഥ്യ മര്യാദയുടെ ചിഹ്നം.... എന്തൊക്കെയായാലും കൂപ്പുകൈ വെള്ളാപ്പള്ളിക്ക് കിട്ടില്ല; കുടത്തിൽ ഒതുങ്ങാൻ ബിഡിജെഎസ്; താമരയിൽ മത്സരിക്കാനുള്ള അമിത് ഷായുടെ ക്ഷണം സ്വീകരിക്കില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുംപിരികൊള്ളുകയാണ്. ഒരോ വോട്ടറേയും നേരിട്ട് കണ്ട് വോട്ടഭ്യർഥിക്കുകയും ഒപ്പം തങ്ങളുടെ ചിത്രവും ചിഹ്നവും പതിപ്പിച്ച നോട്ടീസുകളും വിതരണം ചെയ്യുന്ന തിരിക്കിലുമാണ് സ്ഥാനാർത്ഥികൾ. എന്നാൽ സ്വന്തം പോസ്റ്ററുകളിലും നോട്ടീസുകളിലും തെരഞ്ഞെടുപ്പ് ചിഹ്നം പതിപ്പിക്കാനാകാതെ വിഷമിക്കുകയാണ് വെള്ളാപ്പള്ളിയുടെ പാർട്ടിയും എൻഡിഎ ഘടകക്ഷിയുമായ ബിഡിജെഎസ്.
വെള്ളാപ്പള്ളി നടത്തിയ സമത്വമുന്നേറ്റ യാത്രയുടെ സമാപന വേദിയിലാണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്. ഭാരത് ധർമ്മ ജന സേന എന്ന പാർട്ടി പേരിനൊപ്പം പാർട്ടി ചിഹ്നമായി കൂപ്പുകൈയും വെള്ളാപ്പള്ളി തന്നെ പ്രഖ്യാപിച്ചിരുന്നു. ഐശ്വരത്തിന്റെ ചിഹ്നം.. ആദരവിന്റെ ചിഹ്നം... ആതിഥ്യമര്യാധയുടെ ചിഹ്നം.... ആ കുപ്പുകൈയാകും ബിഡിജെഎസിനെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് അന്നു തന്നെ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ രംഗത്തെത്തിയിരുന്നു. ഇതോടെ കൂപ്പുകൈ വെള്ളാപ്പള്ളിക്ക് അന്യമായി. ഇതോടെ കിട്ടുന്നതെന്നതും സ്വീകരിക്കേണ്ട അവസ്ഥയിലായി ബിഡിജെസ്.
37 സ്ഥാനാർത്ഥികളെയാണ് ബിഡിജെഎസ് മത്സരിപ്പിക്കുന്നത്. ഇവർക്ക് താമര ചിഹ്നം നൽകാമെന്നാണ് അമിത് ഷായുടെ ഓഫർ. എന്നാൽ ഇതു സ്വീകരിച്ചാലുള്ള പ്രശ്നം വെള്ളാപ്പള്ളിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് തീരുമാനം. താമര ചിഹ്നത്തിൽ ബിഡിജെഎസ് മത്സരിച്ചാൽ വിലപേശലിന് വെള്ളാപ്പള്ളിക്ക് കഴിയില്ല. സാങ്കേതികമായി ബിജെപി എംഎൽഎമാരായേ അവരെ പരിഗണിക്കൂ. ബിജെപിയെ തള്ളിപ്പറഞ്ഞാൽ ബിഡിജെഎസിന്റെ നേതാക്കൾക്ക് അയോഗ്യതയുടെ നിയമം വെല്ലുവിളിയാകും. അതുകൊണ്ട് ബിജെപി ചിഹ്നത്തിൽ മത്സരിക്കില്ല. പകരം പുതിയ ചിഹ്നം കണ്ടെത്താനാണ് നീക്കം. കുടമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നത്. കുടം ഏറ്റെടുക്കാൻ തന്നെയാണ് വെള്ളാപ്പള്ളിയുടേയും തീരുമാനം എന്നാണ് സൂചന.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ചട്ടപ്രകാരം നിലവിൽ ഏതെങ്കിലും പാർട്ടിക്ക് അനുവദിച്ച ചിഹ്നവുമായി സാമ്യമുള്ള ചിഹ്നങ്ങൾ അനുവദിക്കില്ല. അതനുസരിച്ച് കൈപ്പത്തി ചിഹ്നവുമായി സാമ്യമുള്ള കൂപ്പുകൈ ചിഹ്നം വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് അനുവദിക്കരുതെന്ന ആവശ്യവുമാണ് കോൺഗ്രസ് ഉന്നയിച്ചത്. ഇത് കമ്മീഷൻ അംഗീകരിക്കുകയും ചെയ്തു. വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് കൂപ്പുകൈ ചിഹ്നം നൽകുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ശക്തമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയോട് സാദൃശ്യമുള്ള ചിഹ്നമാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. കോൺഗ്രസിന്റെ ചിഹ്നമാണ് കൈപ്പത്തി. അതിനോട് വളരെ സാദൃശ്യമുള്ള ചിഹ്നം അനുവദിക്കാൻ പാടില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിക്കുമെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് എസ്എൻഡിപി യൂണിയന്റെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ താമര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ ബിജെപിയുടെ നീക്കം തുടങ്ങിയത്. എന്നാൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ ജയിച്ചാൽ അവരെ ബിജെപിക്കാരാക്കാനുള്ള കുതന്ത്രമാണ് ഇതെന്ന് വെള്ളാപ്പള്ളി നടേശനും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഇത് അംഗീകരിക്കില്ല. എൻ.ഡി.എ ഘടകകക്ഷിയായി 37 സീറ്റുകളിൽ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഒന്നാംഘട്ട പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും ചിഹ്നമില്ലാതെ ബുദ്ധിമുട്ടുകയാണ്. പോസ്റ്ററുകളും ഫ്ളാ്സ്ബോർഡുകളും ചുവരെഴുത്തുകളെല്ലാമായെങ്കിലും അവയിലൊന്നും ചിഹ്നം നൽകാനായില്ല. ബിജെപിയുടെ മുഴുവൻ വോട്ടുകളും നേടാൻ താമര ചിഹ്നത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിൽ ചതിയുണ്ടെന്ന് വെള്ളാപ്പള്ളി കണക്ക് കൂട്ടുന്നു. ബിജെപി ചിഹ്നത്തിൽ ജയിച്ചാൽ ഭാവിയിൽ ബിഡിജെഎസ് എംഎൽഎമാരെ ഉപയോഗിച്ചുള്ള വിലപേശൽ പോലും നടക്കില്ല. കാരണം ബിജെപി നിലപാടുകളെ തള്ളിയാൽ താമര ചിഹ്നത്തിൽ മത്സരിക്കുന്നവരെല്ലാം അയോഗ്യരാവും.
സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ ചിഹ്നം സംബന്ധിച്ച ആവശ്യംകൂടി നൽകേണ്ടതുണ്ട്. ഔദ്യോഗിക ചിഹ്നം ലഭിക്കുന്നതിൽ കാലതാമസമുണ്ടായാൽ സ്വതന്ത്രർക്ക് അനുവദിക്കുന്ന ചിഹ്നങ്ങൾക്കായി അപേക്ഷിക്കേണ്ടി വരും. സ്വതന്ത്രരായി ജയിക്കുന്നവർക്ക് സ്വന്തം നിലയിൽ വിലപേശൽ നടത്താനും കഴിയും. ഈ സാഹചര്യവും വെള്ളാപ്പള്ളിയെ അലോസരപ്പെടുത്തുന്നുണ്ട്. എല്ലാ സാഹചര്യവും പരിശോധിച്ചാകും തീരുമാനം എടുക്കുക. ചിഹ്നം അനുവദിച്ച് കിട്ടാത്തതിനാൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണമാണ് നടത്തിവരുന്നതെന്ന് ബിഡിജെഎസ് നടത്തുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾ പ്രധാനമായും കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ജനറൽ സെക്രട്ടറി സുഭാഷ് വാസു മത്സരിക്കുന്ന കുട്ടനാട്, എ.ജി തങ്കപ്പൻ സ്ഥാനാർത്ഥിയായ ഏറ്റുമാനൂർ, ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാർ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ സ്ഥാനാർത്ഥിയായ തൃശൂരിലെ കയ്പമംഗലം, ഇടുക്കി എന്നീ മണ്ഡലങ്ങളിൽ പ്രചരണത്തിൽ മുന്നിലെത്താൻ കഴിഞ്ഞതായി നേതൃത്വം വിലയിരുത്തുന്നു. സുഭാഷ് വാസുവിനെക്കൂടാതെ ടി.വി ബാബു, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയ സംസ്ഥാന ഭാരവാഹികളും മത്സരരംഗത്തുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍