മോദി സവർണ കാർഡ് ഇറക്കിയപ്പോൾ കേരളത്തിൽ ബിജെപി വാരിയെടുക്കാൻ പോകുന്നത് അത്ഭുതകരമായ ലാഭം; സാമ്പത്തിക സംവരണ ബിൽ പാസാക്കിയതോടെ കോളടിച്ചത് സംസ്ഥാനത്തെ ഒരുസംവരണവും ഇതുവരെ കിട്ടാതിരുന്ന 30 ശതമാനത്തോളം പേർക്ക്; നായർ-ബ്രാഹ്മണസമുദായങ്ങൾക്കൊപ്പം 68 ശതമാനം ക്രൈസ്തവർക്കും സംവരണാനുകൂല്യം; മുന്നോക്കത്തിൽ പെടാത്ത പെന്തകോസ്തുകാർക്കും നേട്ടം; ക്രിസ്ത്യൻ വോട്ടുബാങ്കിൽ കണ്ണുനട്ട ബിജെപിക്ക് ഇത് ഇരട്ടിമധുരം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള എൻഡിഎ സർക്കാരിന്റെ നിർണായക തീരുമാനം കേരളത്തിൽ ബിജെപിക്ക് കൊണ്ടുവരാൻ പോകുന്നത് അത്ഭുതകരമായ നേട്ടം. വടക്കേന്ത്യയിലെ സവർണസമുദായങ്ങളെ ലാക്കാക്കിയാണ് പുതിയ നിയമം കൊണ്ടുവന്നതെങ്കിലും കേരളത്തിലെ ജനസംഖ്യാനുപാതികമായ കണക്കെടുക്കുമ്പോൾ, വിവിധ മുന്നോക്ക സമുദായങ്ങൾക്കും നേട്ടം കിട്ടും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നായർ-ബ്രാഹ്മണ സമുദായങ്ങൾക്കൊപ്പം 68 ശതമാനത്തിലേറെ ക്രൈസ്തവർക്കും തീരുമാനം ഗുണകരമാകും.അതായത് സംസ്ഥാന ജനസംഖ്യയിലെ സംവരണമൊന്നും ഇതുവരെ കിട്ടാത്ത 30 ശതമാനത്തോളം പേർ കോളടിച്ചു.
നിലവിലുള്ള സംവരണ സംവിധാനത്തിൽ, എല്ലാ വിഭാഗം മുസ്ലീങ്ങൾക്കും ആനൂകൂല്യം കിട്ടുന്നുണ്ടെങ്കിലും, ക്രൈസ്തവർക്കിടയിൽ പിന്നോക്കക്കാർക്ക് മാത്രമാണ് നേട്ടം. ലത്തീൻ കത്തോലിക്കർ( 15.2%) സിഎസ്ഐ( 4.5%) വിഭാഗങ്ങൾക്ക് ഒബിസി സംവരണം കിട്ടുന്നുണ്ട്. എന്നാൽ, സീറോ-മലബാർ, സീറോ-മലങ്കര, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മ തുടങ്ങിയ പ്രമുഖ വിഭാഗങ്ങൾ ഒബിസിക്ക് കീഴിൽ വരുന്നില്ല. ഈ അഞ്ചുവിഭാഗങ്ങൾ ചേർന്ന് സംസ്ഥാനത്തെ 68 ശതമാനത്തോളം ക്രൈസ്തവർ വരും.
3.45 ശതമാനം വരുന്ന പെന്തകോസ്ത്, ബ്രദറൻ ക്രൈസ്തവർക്കും സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് അറിയുന്നു. നിലവിൽ സംവരണത്തിന്റെ പരിധിയിൽ പെടാത്ത ജാതി-സമുദായങ്ങൾക്ക് ആനുകൂല്യം കിട്ടുമെന്നാണ് ലോക്സഭയിലും, രാജ്യസഭയിലും അവതരിപ്പിച്ച് പാസാക്കിയ ബില്ലിൽ പറയുന്നത്. പെന്തകോസ്തുകാർ മുന്നോക്ക സമുദായത്തിന്റെ ഭാഗമല്ലെങ്കിലും അവർക്ക് ഇപ്പോൾ സംവരണാനുകൂല്യങ്ങൾ ലഭ്യമാകുന്നില്ല. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, പെന്തകോസ്തുകാർക്കും ഗുണകരമാകും
മുന്നോക്ക സമുദായങ്ങളിൽ നിന്നുള്ള ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാനുള്ള സുവർണാവസരമായാണ് ബിജെപി പുതിയ നിയമത്തെ കാണുന്നത്. മുതിർന്ന ബിജെപി നേതാക്കളെ മറികടന്ന് അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്ര സഹമന്ത്രിയാക്കിയത് തന്നെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. സാമ്പത്തിക സംവരണ ബില്ലിനെ കുറിച്ചുള്ള കണ്ണന്താനത്തിന്റെ പ്രതികരണം ഇങ്ങനെ:
'ഭരണഘടനയുടെ 124 -ാം ഭേദഗതി പ്രകാരം ഇതുവരെ സംവരണ വ്യവസ്ഥയിൽ ഉൾപ്പെടാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പൊതു വിഭാഗത്തിലുള്ളവർക്ക് (General Category) പത്ത് ശതമാനം സംവരണം നൽകുന്നതിനുള്ള ബിൽ ലോകസഭയ്ക്ക് പിന്നാലെ രാജ്യസഭയും. പാസ്സാക്കി. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ തിളക്കമാർന്ന ഒരു കാൽവയ്പ്പയാണെന്നു നിസംശയം പറയാൻ സാധിക്കും.
ഈ ബിൽ പ്രാവർത്തികമായി തുടങ്ങുമ്പോൾ പാവപ്പെട്ട ജനറൽ കാറ്റഗറിയിലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ യുവാക്കൾക്ക് ജോലി ലഭിക്കുവാനും ബുദ്ധിമുട്ടില്ലാതെ ഉന്നത വിദ്യാഭ്യാസം നടത്തുവാനും അവസരം ലഭിക്കുകയാണ്. ജനറൽ വിഭാഗത്തിലുള്ള അതി ദരിദ്രരായ എന്നാൽ സമർത്ഥരായ യുവാക്കൾക്ക് അവസരങ്ങൾ നിഷേധിക്കാൻ പാടില്ല എന്ന തീരുമാനമെടുത്ത് അതിനു പരിഹാരം കാണാൻ ഒരു നരേന്ദ്ര മോദി വരേണ്ടി വന്നു എന്നുള്ളത് ചരിത്രം സാക്ഷി. കോൺഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികൾ വർഷങ്ങളായി അവരുടെ പ്രകടന പത്രികയിലും മറ്റും സാമ്പത്തിക സംവരണം ഉറപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തി അവർക്ക് ഉണ്ടായിട്ടില്ല. ചരിത്രപരമായ ജനക്ഷേമ നടപടികൾ എടുക്കാൻ ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ വേണമെന്നാണ് ഈ ബിൽ കൊണ്ടുവന്നതിതിലൂടെ നാം മനസിലാക്കേണ്ടത്.
ജനറൽ വിഭാഗത്തിലുള്ള ദരിദ്രനാരായണമാർക്ക് 10% സംവരണം നൽകിയാൽ അത് പിന്നാക്ക പട്ടിക ജാതി - പട്ടിക വർഗ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന 50% സംവരണത്തെ അട്ടിമറിക്കുമെന്ന് ചിലർ ആരോപിക്കുന്നുണ്ട്. ഇത് അർത്ഥശൂന്യമായ വാദമാണ്. പുതിയ വ്യവസ്ഥ ഒരു തരത്തിലും നിലവിലുള്ള സംവരണ വ്യവസ്ഥയെ ബാധിക്കുകയില്ല . നിലവിലുള്ള 50% സംവരണത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല . സവർണർക്കാണ് ഈ സംവരണമെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശുദ്ധ അബദ്ധമാണ്. ഈ സംവരണം എല്ലാ മത വിഭാഗങ്ങൾക്കും (ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, സിഖ് ) ലഭിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഈ ബില്ലിനെ ആദ്യമൊക്കെ എതിർത്തു സംസാരിച്ചവർ അതിന്റെ മഹത്വം മനസിലാക്കി പിന്നീട് പിന്തുണയുമായി വന്നത് സന്തോഷമുള്ള കാര്യമാണ്. സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്നവർ പൂർണമായും സംവരണ വ്യവസ്ഥയുടെ കീഴിൽ വന്നുകഴിഞ്ഞു.'
പ്രതീക്ഷിക്കാത്ത നേട്ടം
സാമ്പത്തിക സംവരണ നിയമം കൂടി വരുന്നതോടെ ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം എന്ന മട്ടിലാണ് ബിജെപിയും എൻഡിയെയും. എൻഎസ്എസും കേരള ബ്രാഹ്മണസഭയുമൊക്കെ ദീർഘനാളായുള്ള ആവശ്യം അംഗീകരിച്ച സന്തോഷത്തിലാണ്. ബിൽ തിടുക്കപ്പെട്ടുകൊണ്ടുവന്നതിനെ വിമർശിച്ചെങ്കിലും കോൺഗ്രസും സിപിഎമ്മും ലോക്സഭയിലും രാജ്യസഭയിലും അനുകൂലിച്ചിരുന്നു.
എതിരാളികൾക്ക് ശക്തമായ രാഷ്ട്രീയ വെല്ലുവിളിയാണ് മോദി ഉയർത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ മുന്നോക്കാർക്കിടയിൽ വളരുന്ന അതൃപ്തി പരിഹരിക്കുക, യുപിയിൽ എസ്പി-ബിഎസ്പി സഖ്യത്തെ നേരിടുക തുടങ്ങിയ ലക്ഷ്യങ്ങളും ബിജെപിക്കുണ്ട്. മധ്യപ്രദേശിലെയും, രാജസ്ഥാനിലെയും നിയമസഭാ തിരഞ്ഞടുപ്പുകളിൽ സവർണ വിഭാഗങ്ങൾക്കിടയിൽ ഏറ്റ തിരിച്ചടിയും സവർണ കാർഡിറക്കാൻ മോദിയെ പ്രേരിപ്പിച്ചു. ഹിന്ദി മേഖലയിലെയും മഹാരാഷ്ട്രയിലും ബിജെപിയുടെ വോട്ട് അടിത്തറ കാത്ത് സൂക്ഷിക്കുകയാണ് ലക്ഷ്യമെങ്കിലും കേരളത്തിലും അത്ഭുതകരമായ നേട്ടങ്ങളാണ് ബിജെപിയെ കാത്തിരിക്കുന്നത്.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍