മുകേഷിനെയും ലളിതയെയും കമലിനെയും സ്വന്തമാക്കിയതു പോലെ ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷനെയും സിപിഐ(എം) റാഞ്ചുന്നതായി സിപിഐ; കലാകൂട്ടായ്മയുടെ പിതൃത്വം സംബന്ധിച്ച് ഇടതുപാർട്ടികൾ തർക്കത്തിൽ, ഇപ്റ്റയിലെ ദേശാഭിമാനി ലേഖനത്തെ ചൊല്ലി തർക്കം
കെ വി നിരഞ്ജൻ
കോഴിക്കോട്: തങ്ങളുടെ സഹയാത്രികരായ കലാകാരന്മ്മാരെ സിപിഐ(എം) അവരുടേതാക്കുയാണെന്നത് സിപിഐ അടുത്തകാലത്ത് ഉയർത്തിയ വിമർശനമാണ്. സിപിഐ അനുഭാവികളും സഹയാത്രികരുമായ നടൻ മുകേഷിൻെയും കെ.പി.എ.സി ലളിതയെയും, സംവിധായകൻ കമലിനെയുമൊക്കെ സിപിഐ(എം) അവരുടേതാക്കിയെന്നും, സാഹിത്യചലച്ചിത്ര അക്കാദമികൾ ഏകപക്ഷീയമായി പിടിച്ചെടുക്കുകയാണെന്നും ഈയിടെ സിപിഐയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
ഇപ്പോഴിതാ 50ാം വാർഷികം ആഘോഷിക്കുന്ന ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ഇപ്റ്റയുടെ (ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷൻ) പിതൃത്വത്തെ ചൊല്ലി ഇടതുപാർട്ടികൾ തമ്മിൽ തർക്കത്തിലാണ്. ഇപ്റ്റ സിപിഐ.എമ്മിന്റെ സാംസ്കാരിക വിഭാഗമാണെന്ന് പറഞ്ഞ് ഈ ലക്കം ദേശാഭിമാനി വാരികയിൽ വന്ന ലേഖനത്തിലെ പരാമർശത്തിനെതിരെ, ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റും സിപിഐ കോഴിക്കോട് ജിലാ്ള സെക്രട്ടറിയുമായ ടി.വി. ബാലൻ രംഗത്തുവന്നു. 1943ൽ പ്രവർത്തനമാരംഭിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സജീവ ഘടകങ്ങളുള്ള ഏറ്റവും വലിയ ജനകീയ കലാ പ്രസ്ഥാനമായ ഇപ്റ്റ സിപിഐ.എമ്മിന്റെ സാംസ്കാരിക വിഭാഗമല്ല. മറിച്ചുള്ള പരാമർശം വാസ്തവ വിരുദ്ധമാണ്. അസാമാന്യരായ നിരവധി കലാകാരന്മാർ നേതൃത്വം നൽകിയ ഇപ്റ്റയെ ഏതെങ്കിലും പാർട്ടിയുടെ വാലിൽ കെട്ടിത്തൂക്കാൻ മെനക്കെടുന്നത് ചരിത്രബോധമില്ലായ്മയും ജനത്തെ തെറ്റിദ്ധരിപ്പിക്കലുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്റ്റയുടെ പാരമ്പര്യം, ദൃശ്യ ശ്രാവ്യ രംഗ പ്രയോഗകലകളിലൂടെ ഇപ്റ്റ സമൂഹത്തിൽ നേടിയെടുത്ത മുന്നേറ്റം, സ്വാതന്ത്ര്യം നേടുന്നതിൽ ഈ മുന്നേറ്റത്തിന്റെ പ്രാധാന്യം എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. ഇപ്റ്റയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭാരത സർക്കാർ ഇപ്റ്റയുടെ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. രാജ്യത്ത് സർവകലാകാരന്മാരുടെ ഏക പ്രസ്ഥാനമെന്ന ബഹുമതിയുടെ അംഗീകാരമാണിത്. പൃഥ്വിരാജ് കപൂർ, മുൽക്ക് രാജ് ആനന്ദ്, ബിമൽ റോയ്, ഉദയ് ശങ്കർ, ഷീലാ ഭാട്ടിയ, സലിൽ ചൗധരി, പണ്ഡിറ്റ് രവിശങ്കർ, ഉൽപൽ ദത്ത്, ഡോ. ഹോമി ജെ. ഭാഭാ, ഓംപുരി, ദേവാനന്ദ്, ഒ.എൻ.വി, തോപ്പിൽ ഭാസി, സൈഗാൾ, എ.കെ. ഹങ്കൽ, ഭീഷ്മ സാഹിനി, കെ.എ. അബ്ബാസ്, രാജേന്ദ്ര രഘുവംശി, എം.എസ്. സത്യു, ആനന്ദ് പട്വർധൻ തുടങ്ങിയ കലാകാരന്മാർ ഇപ്റ്റയിൽ പ്രവർത്തിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ.എമ്മിലെ അസംതൃപ്തരെ റാഞ്ചിയെടുത്ത് പാർട്ടി വിപുലീകരിക്കുക എന്ന തന്ത്രമായിരുന്നു ഈ അടുത്തകാലത്തായി സിപിഐ നടപ്പാക്കിയത്.
മാർക്വിസ്റ്റ് പാർട്ടിയുമായുള്ള പ്രാദേശിക ഭിന്നതകളെതുടർന്ന് പാർട്ടി വിട്ടുപോകുന്നവരെയെല്ലാം കണ്ണുംപൂട്ടി സ്വീകരിക്കുക എന്നതായിരുന്നു കാനം സെക്രട്ടറിയായശേഷം സിപിഐ സ്വീകരിച്ചുവന്നത്. കാസർകോട്ടെ ബേഡകത്തും, എറണാകുളത്തെ ഉദയംപേരൂരിലുമെല്ലാം ഈ തന്ത്രം സിപിഐ വിജയകരമായി നടപ്പാക്കുകയും ചെയ്തു. ഇതേതുടർന്നാണ് എം.സ്വരാജ് അടക്കമുള്ള നേതാക്കൾ സിപിഐക്കെതിരെ രംഗത്തുവന്നതും,പാർട്ടി പത്രമായ ജനയുഗം അതിന് മോശമായ ഭാഷയിൽ മറുപടികൊടുത്തതും. പക്ഷേ താഴെതട്ടിൽ നടപ്പാക്കിയ ഈ അജണ്ട മേൽത്തട്ടിലേക്ക് എത്തുന്നില്ല. മേൽത്തട്ടിൽ തങ്ങളുടെ സഹയാത്രികരായ കലാകാരന്മ്മാരെ സിപിഐ.എം റാഞ്ചുകയാണെന്ന് പാർട്ടിയിൽ ശക്തമായ വിമർശനം ഉയർന്നുവന്നു. അക്കാദമികളിലെയും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലുമെല്ലാം സിപിഐയുടെ അജണ്ട നടപ്പാവുന്നില്ല. നിയമനങ്ങൾ അടക്കമുള്ളകാര്യങ്ങളിലെല്ലാം ഇവിടെ സിപിഎമ്മിനാണ് മുൻതൂക്കം. ഇതിനെതിരെ സിപിഐ മന്ത്രിമാർ മൗനം പാലിക്കുയാണെന്നാണ് പാർട്ടിക്കകത്ത് ഉയരുന്ന പ്രധാന വിമർശനം.
അതിനിടെ ഭരണം മാറി മാസങ്ങൾ പിന്നിട്ടിട്ടും സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ പുന$സംഘാടനം ചെയർമാൻ, സെക്രട്ടറി നിയമനങ്ങൾക്കപ്പുറത്തേക്ക് നീങ്ങിയില്ല. ആഗസ്റ്റിലാണ് സാഹിത്യം, സംഗീത നാടകം, ലളിതകല, ഫോക്ലോർ അക്കാദമികളിലും ചലച്ചിത്ര വികസന കോർപറേഷനിലും ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവരെ നിയമിച്ചത്. ഇതിൽ പലതിലും ഇപ്പോഴും പുന$സംഘടന പൂർണമായിട്ടില്ല. സാഹിത്യ അക്കാദമിയിൽ വൈസ് ചെയർമാൻ സ്ഥാനത്തിന് സിപിഐ അവകാശവാദം ഉന്നയിക്കുകയും പി.കെ. ഗോപിയുടെ പേര് നിർദേശിക്കുകയും ചെയ്തെങ്കിലും ഖദീജ മുംതാസിനെയാണ് നിയമിച്ചത്്. കെ.പി. രാമനുണ്ണി, വൽസലൻ വാതുശ്ശേരി എന്നിവരെയും സിപിഐ നിർദേശിച്ചിരുന്നു. പക്ഷേ സിപിഐ.എം അത് ഗൗനിച്ചിട്ടില്ല.
ഇങ്ങനെ സാംസ്കാരിക മേഖല പിടിച്ചെുടക്കുന്ന സിപിഐ.എം ചരിത്രം വളച്ചൊടിച്ച് തങ്ങളുടെ സംഘടനയായ ഇപ്റ്റയയും അവരുടേതാക്കുന്നുവെന്നാണ് സിപിഐ ആരോപിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍