ബുലന്ദ്ഷഹറിൽ പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടുവന്നിട്ടതാര്? കശാപ്പ് ചെയ്താൽ പോലും യുപിയിൽ അവശിഷ്ടങ്ങൾ പ്രദർശിപ്പിക്കാൻ ആരുധൈര്യപ്പെടും? അഖ്ലഖ് വധക്കേസ് അന്വേഷിച്ച സുബോധ് കുമാർ സിങ്ങിനെ വകവരുത്താനും വർഗീയകലാപം അഴിച്ചുവിടാനുമായിരുന്നു അക്രമമെന്ന സംശയം ബലപ്പെടുന്നു; ബജ്റംഗദൾ ജില്ലാ നേതാവ് യോഗേഷ് രാജ് അടക്കം നാലുപേർ അറസ്റ്റിൽ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് യോഗി സർക്കാർ
മറുനാടൻ ഡെസ്ക്
ബുലന്ദ്ഷഹർ: യുപിയിലെ ബുലന്ദ്ഷഹറിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സുബോധ് കുമാർ സിങ് അടക്കം രണ്ടുപേർ അക്രമത്തിനിടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തു. മറ്റുനാലുപേർ കസ്റ്റഡിയിലുണ്ട്. ബജ്റംഗ്ദൾ ജില്ലാ നേതാവ് യോഗേഷ് രാജ് പിടിയിലായെന്നാണ് സൂചന. പ്രത്യേക സംഘത്തിന്റെ അന്വഷണത്തിന് പുറമേ ഇന്റലിജൻസിന്റെ അന്വേഷണവും മജിസ്ട്രേറ്റ്തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമത്തിൽ പങ്കാളികളായി 27 പേർക്കെതിരെയും, കണ്ടാലറിയാവുന്ന അറുപതോളം പേർക്കെതിരെയും പ്രഥമവിവരറിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. അക്രമത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തെന്നും, സുബോധ് കുമാറിനെ മറ്റുപൊലീസുകാർ എന്തുകൊണ്ട് ഒറ്റയ്ക്ക് വിട്ടുവെന്നും പ്രത്യേക സംഘം അന്വേഷിക്കും. പശുവധക്കേസിൽ അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകി ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ സുബോധ് കുമാർ സിങ് പരിശ്രമിച്ചിരുന്നു. എന്നാൽ, പ്രക്ഷോഭകാരികൾ അക്രമത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗ്രാമീണരുടെ പക്കൽ അനധികൃത ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിൽ പെട്ട ഒരു തോക്ക് ഉപയോഗിച്ചാണ് സുബോധിന്റെ തലയ്ക്ക് വെടിവച്ചതെന്നും പൊലീസ് പറഞ്ഞു.
തലക്ക് വെടിയേറ്റാണ് സുബോധ് കുമാർ കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചു. യോഗേഷ് രാജിന് പുറമെ അറസ്റ്റ് ചെയ്തവരിൽ ബിജെപി യൂത്ത് വിങ് അംഗമായ ശിഖർ അഗർവാൾ, വിഎച്ച്പി നേതാവ് ഉപേന്ദ്ര യാദവ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കലാപം നടത്തിയതിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെക്ഷൻ 302,307 വകുപ്പുകളാണ് യോഗേഷ് രാജിനെതിരെ ചുമത്തിയിരിക്കുന്നത്. കലാപത്തിനും കൊലപാതകത്തിനും നേരിട്ട് നേതൃത്വം നൽകിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കലാപത്തിന് പിന്നിൽ ബജ്റംഗദൾ, ബിജെപി, വിഎച്ച്പി, ശിവസേന, ഹിന്ദു യുവവാഹിനി പ്രവർത്തകരാണെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകും. തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് പശുക്കളുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതോടെ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ഇരുപതോളം പശുക്കളുടെ ശരീരാവശിഷ്ടങ്ങളാണ് കാണപ്പെട്ടത്. ഇതേ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അറസ്റ്റിലായിരിക്കുന്ന യോഗേഷ് രാജാണ് പശുവിനെ അറക്കുന്നത് കണ്ടെന്നു പറഞ്ഞ് ആദ്യം പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് ആറ് പേർ പശുവിനെ അറക്കുന്നത് കണ്ടതെന്നും തങ്ങൾ ഓടിച്ചെന്നപ്പോഴേക്കും അവർ രക്ഷപ്പെട്ടു കളഞ്ഞെന്നുമായിരുന്നു ഇയാൾ പരാതിയിൽ പറഞ്ഞത്.
സംഭവം ആസൂത്രിതം?
ദാദ്രിയിൽ 2015 ലുണ്ടായ അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ സുബോധ്് സിങ്ങിനെ കൊലപ്പെടുത്താൻ കലാപം ആസൂത്രണം ചെയ്തതാണെന്ന സംശയം ശക്തമാവുകയാണ്. അറസ്റ്റിലായിരിക്കുന്ന യോഗേഷ് രാജാണ് പശുവിനെ അറക്കുന്നത് കണ്ടെന്നു പറഞ്ഞ് ആദ്യം പൊലീസിൽ പരാതി നൽകിയെന്നതാണ ്സംശയത്തിന് വഴിവച്ചത്. ചോദ്യം ചെയ്യലിലാണ് പ്രധാന പ്രതിയായ യേഗേഷ് പശുക്കളെ കശാപ്പ് ചെയ്യുന്നതിന് താൻ ദൃക്സാക്ഷിയാണെന്ന് മൊഴി നൽകിയത്. പുലർച്ചെ കാട്ടിനു സമീപം ന്യൂനപക്ഷ സമുദായക്കാരായ ആറ് പേർ ചേർന്ന് പശുക്കളെ കൊല്ലുന്നത് കണ്ടു എന്നാണ് ഇയാളുടെ മൊഴി. കരിമ്പുപാടത്ത് കെട്ടിത്തൂക്കിയ നിലയിലായിരുന്നു പശുക്കളുടെ അവശിഷ്ടങ്ങൾ എന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ അധികൃതരിൽ ഒരാളായ തഹസിൽദാർ രാജ്കുമാർ പറയുന്നു.
രാവിലെ 11 മണിയോടെയാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. തലേദിവസം രാത്രിവരെ അവിടെ അങ്ങനെയൊന്നും കണ്ടിരുന്നില്ലെന്ന് സ്ഥലവാസികൾ ഉറപ്പിച്ചു പറയുന്നു. പശുക്കളെ കശാപ്പ് ചെയ്താൽ പോലും സംസ്ഥാനത്തെ സാഹചര്യം അറിയുന്ന ആരും അവശിഷ്ടങ്ങൾ പരസ്യമായി പ്രദർശിപ്പിക്കാൻ ധൈര്യപ്പെടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തടിച്ചുകൂടിയ ഹിന്ദു യുവവാഹിനി, ബജ് രംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ ഈ അവശിഷ്ടങ്ങൾ ട്രാക്ടറിൽ കയറ്റി അതുമായി ബുലന്ദ്ഷഹറിൽ ദേശീയപാത ഉപരോധിക്കുകയായിരുന്നു.
പ്രതിഷേധിക്കാൻ തിരഞ്ഞെടുത്ത സ്ഥലവും സമയവും സംശയാസ്പദം
പ്രതിഷേധിക്കാനായി തിരഞ്ഞെടുത്ത സ്ഥലവും സമയവും സംശയം കൂട്ടുന്നു. പ്രതിഷേധക്കാർ തമ്പടിച്ചതിനോട് ചേർന്ന് മുസ്ലിം പള്ളിയുണ്ടെന്നതും ദുരൂഹത വർധിപ്പിക്കുന്നു. ഇവിടെ പ്രത്യേക പ്രാർത്ഥനകൾക്കായി ലക്ഷക്കണക്കിനാളുകളാണ് തിങ്കളാഴ്ച എത്തിയത്. പള്ളിയിൽനിന്ന് മടങ്ങുന്നവർ വരുന്ന വഴിയിലാണ് ഗോസംരക്ഷകരെന്ന വ്യാജേന ആൾക്കൂട്ടം തടിച്ചുകൂടിയത്. സംഘർഷവും വർഗീയകലാപത്തിനുള്ള സാധ്യതയും മുന്നിൽക്കണ്ട് സുബോധ് കുമാർ അടങ്ങുന്ന പൊലീസ് സംഘം അവിടേക്ക് പാഞ്ഞെത്തുകയായിരുന്നു. സുബോധ് കുമാറും സംഘവും പ്രതിഷേധക്കാരുമായി സംസാരിച്ച് പ്രതിഷേധം തണുപ്പിക്കാൻ ശ്രമിച്ചു. പ്രശ്നം ഗ്രാമത്തിൽ തന്നെ പറഞ്ഞുതീർക്കാൻ ശ്രമിച്ചതായി തഹസിൽദാർ തന്നെ പറയുന്നു.
സുബോധിനെ പൊലീസുകാർ ഒറ്റപ്പെടുത്തി?
പൊലീസിന് നേർക്ക് വെടിവെപ്പുണ്ടാകുമ്പോൾ മറ്റ് പൊലീസുകാരിൽനിന്ന് സുബോധ് കുമാർ എങ്ങനെ ഒറ്റപ്പെട്ടു എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കുമെന്ന് പ്രത്യേക സംഘം അറിയിച്ചു. സുബോധ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഒരു സംഘം തടഞ്ഞ് കൊല്ലവനെ എന്ന് ആക്രോശിച്ചതായി വണ്ടി ഓടിച്ച ഡ്രൈവർ പറയുന്നു. സംഘർഷം തടയുക എന്നതായിരുന്നു സുബോധകുമാറിന്റെ ലക്ഷ്യം. പ്രക്ഷോഭകരോട് നേരിട്ട് സംസാരിക്കാൻ തയ്യാറായെങ്കിലും, അവർ കല്ലെറിയുകയായിരുന്നു. അതിനിടെ വളരെ ആസൂത്രിതമായി അദ്ദേഹത്തെ തനിച്ചാക്കി മറ്റ് പൊലീസുകാർ മാറിനിന്നതായി ദൃക്സാക്ഷികൾ മൊഴി നല്കിയിട്ടുണ്ട്. തുടർന്നായിരുന്നു അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഇടത് പുരികത്തിന് സമീപം തുളച്ചുകയറിയ വെടിയുണ്ടയാണ് തലയോട്ടി തകർന്നുള്ള മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സുബോദിന് നേരെ വെടിയുതിർത്തയാൾ മുൻ സെനികനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
2015 ൽ കോളിളക്കമുണ്ടാക്കിയ അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സുബോധ് കുമാർ. എന്നാൽ, അന്വേഷണവുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തിനായില്ല. കേസ് അന്വേഷണം അധികൃതർ മറ്റൊരു പൊലീസുകാരനെ ഏൽപ്പിക്കുക മാത്രമല്ല, സുബോധ് കുമാറിനെ വാരാണസിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പശുക്കളുടെ കൊല ഉയർത്തി മറ്റൊരു വർഗീയ കലാപത്തിന് ലക്ഷ്യമിട്ടായിരുന്നോ അക്രമമെന്നും സംശയമുണ്ട്. സുബോധ് കുമാറിനെ വധിക്കുക എന്ന ഗൂഢാലോചന ഇതിന് പിന്നിലുണ്ടായിരുന്നോ എന്ന സംശയവും ബലപ്പെടുന്നു.
സുബോധ് തികഞ്ഞ മതേതരവാദി
വർഗീയ സംഘർഷമുണ്ടാകുമെന്ന ഭയന്നാണ് സുബോധ് കുമാറും പൊലീസ് സംഘവും ഉടനടി സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയത്. പ്രക്ഷോഭകാരികളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ആൾക്കൂട്ടം അതിന് വഴങ്ങാതെ കല്ലെറിയുകയായിരുന്നു. തികഞ്ഞ മതേതരവാദിയായിരുന്നു തന്റെ അച്ഛനെന്ന് സുബോധിന്റെ മകൻ അഭിഷേക് പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങുമ്പോഴാണ് അഭിഷേക് ദുരന്ത വാർത്ത അറിയുന്നത്. മതത്തിന്റെ പേരിലുള്ള അക്രമങ്ങളെ പ്രോൽസാഹിപ്പിക്കാത്ത നല്ലൊരു പൗരനാകണമെന്നാണ് അച്ഛൻ ആഗ്രഹിച്ചതെന്ന് മകൻ പറഞ്ഞു.
ഹിന്ദു-മുസ്ലിം ലഹളയിലാണ് ഇന്ന് എന്റെ അച്ഛന് ജീവൻ നഷ്ടമായത്. നാളെ ആരുടെ അച്ഛനായിരിക്കും ജീവൻ നഷ്ടപ്പെടുക,അഭിഷേക് ചോദിച്ചു. സുബോധ്കുമാറിന്റെ കുടുംബത്തിന് യുപി സർക്കാർ 40 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപ സുബോധിന്റെ മാതാപിതാക്കൾക്കും ലഭിക്കും. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആരോപണവുമായി യോഗിയുടെ എതിരാളികൾ
സർക്കാർ പിന്തുടരുന്ന തെറ്റായ നയങ്ങൾ മൂലമാണ് സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായതെന്നും, കഴിഞ്ഞ ഏതാനും വർഷങ്ങളായി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ബിജെപി പ്രയോഗിച്ച ആൾക്കൂട്ട ആക്രമണങ്ങളാണ് ഇപ്പോൾ സർക്കാർ നേരിടുന്നതെന്നും ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. നേരത്തെ ദളിതരെയും പിന്നോക്കക്കാരെയും മുസ്ലീങ്ങളെയും മാത്രം ആക്രമിച്ചിരുന്നു വലതുപക്ഷ ഹിന്ദുകേഡറുകളുടെ മേൽ ബിജെപിക്ക് നിയന്ത്രണം നഷ്ടമായി എന്നതിന്റെ സൂചനയാണ് അക്രമമെന്നും അവർ പറഞ്ഞു. സംഘർഷമുണ്ടായ സ്ഥലത്ത് ന്യൂനപക്ഷ സാന്നിധ്യമില്ലാത്തതിനാൽ, പശുക്കളുടെ അവശിഷ്ടങ്ങൾ ആരാണ് സ്ഥലത്തുകൊണ്ടുവന്നിട്ടതെന്ന് അന്വേഷിക്കണമെന്ന് സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ ആവശ്യപ്പെട്ടു. അഖ്ലഖ് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും ആരാണ് ഇത്തരത്തിൽ നിയമം കൈയിലെടുക്കാൻ ആൾക്കൂട്ടത്തിന് അധികാരം നൽകുന്നതെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു.
ബുലന്ദ്ഷഹറിൽ, സഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ആയിരത്തിലേറെ കലാപ വിരുദ്ധസേനയെയും, 500 ലേറെ ദ്രുതകർമസേനയെയും നിയോഗിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്