രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട ഇരവിപേരൂരിൽ സിപിഎം ഭരണ നേതൃത്വത്തിൽ തമ്മിലടി; പിൻസീറ്റ് ഡ്രൈവിങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്; നടക്കില്ലെന്ന് വനിതാ പ്രസിഡന്റ്; ദുരിതാശ്വാസകിറ്റ് വിതരണത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രസിഡന്റിന്റെ തുറന്നു പറച്ചിൽ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ് നേടിയതാണ് ഇരവിപേരൂർ. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് സിപിഎം നേതാവ് അഡ്വ എൻ രാജീവ് പ്രസിഡന്റ് ആയിരിക്കുമ്പോഴായിരുന്നു ഈ നേട്ടം. അതൊക്കെ കൊണ്ടു തന്നെ ഇക്കുറിയും സിപിഎം പഞ്ചായത്ത് ഭരണം നിലനിർത്തി. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായിരുന്നതിനാൽ മുൻ പ്രസിഡന്റ് എൻ രാജീവിന് വൈസ് പ്രസിഡന്റാകേണ്ടിയും വന്നു.
കഴിഞ്ഞ തവണത്തെ പ്രസിഡന്റ് സ്ഥാനത്തിന്റെ ഹാങ് ഓവറിൽ നിന്ന് രാജീവ് ഭരണം നിയന്ത്രിക്കാൻ ശ്രമിച്ചതോടെ ഇപ്പോഴത്തെ പ്രസിഡന്റ് ഗീതാ അനിൽകുമാർ ഇടഞ്ഞു. രാജീവിനും സിപിഎമ്മിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി അവർ രംഗത്തു വന്നു. ഇതോടെ ഇരവിപേരൂരിൽ സിപിഎമ്മിൽ തമ്മിലടി കൊഴുക്കുകയാണ്. സിപിഎമ്മിലെ ചേരിപ്പോര് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയിലേക്കെത്തുമെന്നാണ് സൂചന. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരവിപേരൂരിൽ കണ്ണൂർ ലോബി പോലെ ഒരു നന്നൂർ ലോബിയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇതാകട്ടെ മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോൾ സംസ്ഥാന സമിതിയംഗവുമായ കെ അനന്തഗോപൻന്റെ അനുയായികളോ ബന്ധുക്കളോ ആണ്.
മുൻ ഏരിയ സെക്രട്ടറി കൂടിയായ അജയകുമാറിന്റെ ആശിർവാദത്തോടെ ഇരവിപേരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച ഗീത അനിൽകുമാറാണ് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ്. മുൻ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ എൻ രാജീവുമായി മുൻ ഏരിയ സെക്രട്ടറി അജയകുമാറിന് ദീർഘനാളായി നിലനിൽക്കുന്ന പടലപിണക്കങ്ങളാണ് ഇപ്പോൾ പുറത്തുവരുന്ന വിവാദങ്ങൾക്ക് പിന്നിലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പഞ്ചായത്തിലെ ദുരിതാശ്വാസ കിറ്റ് വിതരണത്തിൽ അഴിമതിയുണ്ടെന്നും ഒരു വാർഡിലും സാധനങ്ങൾ കൊടുത്തില്ലെന്നുമുള്ള ആരോപണവുമായി പ്രസിഡന്റ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.
ബിജെപിയും കോൺഗ്രസും പ്രസിഡന്റിന്റെ ആരോപണം ഏറ്റ് പിടിച്ച് രാഷ്ട്രീയ ആയുധമാക്കി മാറ്റിയതോടെ ഏരിയ കമ്മിറ്റി കൂടി ഇപ്പോഴത്തെ ഏരിയ സെക്രട്ടറി പി സി സുരേഷ് ഉൾപ്പെടെയുള്ളവർ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് നിർദ്ദേശം കമ്മിറ്റിയിൽ വച്ചു. ഇതിനെ മുൻ സെക്രട്ടറിയും പിന്തുണച്ചെങ്കിലും തുടർ നടപടിക്ക് മുൻപ് തന്നെ ഗീത അനിൽകുമാർ രാജിക്ക് സന്നദ്ധതയറിച്ചെന്ന മട്ടിൽ അഴിമതി ആരോപണങ്ങൾ എഴുതി നൽകി. എന്നാൽ ആരോപണങ്ങൾ പാർട്ടിയോ വിജിലൻസോ പൊലീസോ അന്വേഷിച്ച് നിജ സ്ഥിതി ബോധ്യപ്പെടട്ടെ എന്ന നിലപാടാണ് വൈസ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ രാജീവ് സ്വീകരിച്ചത്. അല്ലെങ്കിൽ താൻ രാജി വയ്ക്കുമെന്ന് രാജീവ് യോഗത്തെ അറിയിച്ചു.
ഗവ. ആശുപത്രിയിൽ എത്തിയതും അവിടെ സൂക്ഷിച്ചതുമായ മരുന്നുകൾ സർക്കാർ നൽകിയതല്ല. തന്റെ സുഹൃത്തുക്കൾ നൽകിയതാണ്. അത് മറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതുപോലെ വിതരണം ചെയ്യാനുള്ളതല്ല. മെഡിക്കൽ ക്യാമ്പുകൾക്കുള്ളതാണെന്നും രാജീവ് യോഗത്തെ അറിയിച്ചു. മാത്രമല്ല വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രസിഡന്റ് എന്നാണ് എത്തിയതെന്ന് അന്വേഷിക്കണമെന്നും നിർദ്ദേശിച്ചു. ഒൻപതാം വാർഡിലെ ദുരിതാശ്വാസ ക്യാമ്പു നടക്കുന്ന രണ്ടുനില വീട്ടിലെത്തി പഞ്ചായത്ത് പ്രസിഡന്റ് ക്യാമ്പിലുള്ളവരെ പരിഹസിച്ചതും മറ്റൊരു വിവാദമായി മാറി. ഇക്കാര്യത്തിൽ ഒൻപതാം വാർഡ് അംഗം കൂടിയായ സിപിഐ അംഗം പരാതിപ്പെട്ടു.
ഗീതയുടെ ഭർത്താവ് അനിൽകുമാർ അറ്റൻഡറായി ജോലി ചെയ്യുന്ന സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ് മുൻ ഏരിയ സെക്രട്ടറി അജയകുമാർ. അതിനാൽത്തന്നെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഗോഡ് ഫാദർ കൂടിയായ അജയകുമാർ അറിയാതെ ഇത്തരം വിഭാഗീയ പ്രവണതകളുണ്ടാവില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. അടുത്ത തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് പദവി ലക്ഷ്യമിട്ടുള്ള നീക്കമാണ് അജയകുമാർ നടത്തുന്നതെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അപ്പോൾ പ്രസിഡന്റായിരുന്ന രാജീവ് സംഘപരിവാറിന്റെ ആളാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇത് ഇപ്പോഴും ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. നരേന്ദ്ര മോദിയിൽ നിന്ന് അവാർഡ് വാങ്ങുന്ന ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്. അവാർഡിനെ തുടർന്ന് സംഘപരിവാറുമായുണ്ടായ തർക്കത്തിൽ രാജീവ് മൗനം പാലിച്ചെന്നും അവർ പറയുന്നു.
എന്തായാലും പ്രസിഡന്റുയർത്തിയ തർക്കങ്ങൾ അവരുടെ കസേര തെറിപ്പിക്കുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗമായ ഗീത അനിൽകുമാറിന്റെ കുടുംബം പരമ്പരാഗതമായി സിപിഎമ്മുകാരാണ്. എന്നാൽ, പാർട്ടിയിലെ ഒരുവിഭാഗം ഇവർക്കെതിരെ പഞ്ചായത്ത് തിരഞ്ഞെടുപ്പു മുതൽതന്നെ രംഗത്ത് വന്നിരുന്നു. ഈ എതിർപ്പുകളെ അവഗണിച്ചാണ് ലോക്കൽ കമ്മിറ്റി ഗീതയെ പ്രസിഡന്റാക്കിയത്. പാർട്ടിക്കാരാനായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അടുത്തകാലത്ത് ഫേസ്ബുക് പോസ്റ്റിട്ടതിന്റെ വിരോധമാണ് ഗീതയ്ക്കെതിരെയുള്ള നീക്കത്തിനുപിന്നിലുള്ളതെന്നും ഇതിന് ചില നേതാക്കളുടെ പിന്തുണയുണ്ടെന്നും പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.
Stories you may Like
- ഡ്രൈവിങ് പഠനത്തിന് ഇനി ഫീസ് കുറയും
- ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറച്ച മന്ത്രിയുടെ തീരുമാനത്തിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധം
- ഡ്രൈവിങ് ടെസ്റ്റിൽ അടിമുടി മാറ്റവുമായി ഉത്തരവിറങ്ങി
- അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ഡ്രൈവിങ് ലൈസൻസിൽ 50ൽ കൂടുതൽ പേർക്ക് പങ്കെടുക്കാം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍