മലപ്പുറം സീറ്റ് തന്നെ നൽകാം.. പക്ഷേ ഒരു കണ്ടീഷൻ, അഞ്ച് കൊല്ലം എംപിയായി തന്നെ തുടരണം! കേന്ദ്രമന്ത്രിയാകാമെന്ന മോഹവുമായി വീണ്ടും ലോക്സഭയിൽ മത്സരിക്കാൻ ഇറങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയ മോഹങ്ങൾ വെട്ടി ഒരു വിഭാഗം ലീഗ് നേതാക്കൾ; പൊന്നാനിയെ ചൊല്ലിയുള്ള ഉടക്ക് മാറ്റിയത് അഞ്ച് കൊല്ലം കേന്ദ്രത്തിൽ തുടരണമെന്ന ഉറപ്പിൽ; കേന്ദ്രത്തിൽ യുപിഎ ഭരണം വന്നില്ലെങ്കിൽ കേരളത്തിലെത്തി മന്ത്രിയാകാമെന്ന കുഞ്ഞാലിക്കുട്ടിയുടെ മോഹത്തിന് തിരിച്ചടി
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് സീറ്റ് അനുവദിച്ചത് അഞ്ച് കൊല്ലവും എംപിയായി തുടരാമെന്ന ഉറപ്പിന്മേൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യം കാട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയിട്ടുണ്ട്. അബ്ദൾ വഹാബിന്റെ നേതൃത്വത്തിലാണ് കുഞ്ഞാലിക്കുട്ടിയെ കുഴപ്പത്തിലാക്കുന്ന തീരുമാനങ്ങൾ മുസ്ലിം ലീഗ് എടുക്കുന്നത്. കേന്ദ്രത്തിൽ മന്ത്രിയാകാമെന്ന മോഹവുമായാണ് പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വീണ്ടുമെത്തിയാൽ അധികാരം പിടിക്കാനും മന്ത്രിയാകാനും കുഞ്ഞാലിക്കുട്ടി സംസ്ഥാനത്ത് തിരിച്ചുവരുമെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം വിലയിരുത്തിയിരുന്നു. ഇതാണ് വഹാബും കൂട്ടരും ചേർന്ന് വെട്ടുന്നത്.
മുസ്ലിംലീഗിൽ കുഞ്ഞാലിക്കുട്ടിക്കുള്ള സ്വാധീനം കുറയുന്നതിന്റെ സൂചനയാണ് ഇത്. പ്രവാസി വ്യവസായി എന്ന നിലയിൽ ലീഗിന്റൈ ഭാഗമായ വഹാബ് ഇപ്പോൾ സംസ്ഥാന ട്രഷററാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി വഹാബിന് അടുത്ത ബന്ധമുണ്ട്. ഇതെല്ലാം ഉപയോഗിച്ചാണ് വഹാബ് പാർട്ടിയിൽ പിടിമുറുക്കുന്നത്. ഇതിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വഹാബ് മത്സരിക്കാനും സാധ്യതയുണ്ട്. വഹാബ് മത്സരിച്ചാൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിയുമാകും. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അഞ്ച് മന്ത്രിമാരെയാകും ലീഗിന് കിട്ടുക. ഇതെല്ലാം വഹാബിന് ഇഷ്ടമുള്ളവർക്ക് മാത്രമായി വീതിച്ചു നൽകും. ഇടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും ലോക്സഭാ അംഗങ്ങളാകുന്നതിനാൽ ഇവർക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകുകയുമില്ല. ഇതിലൂടെ ലീഗിലെ പ്രബലാരയ രണ്ട നേതാക്കളെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തുന്നത്.
ലീഗിൽ കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയായി ഒരുകാലത്ത് മാറിയത് ഇടിയായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇടിയെ ലോക്സഭാ അംഗമാക്കി ഡൽഹിയിലേക്ക് അയച്ചത്. ഇതിലൂടെ സംസ്ഥാന രാഷ്ട്രീയം കൂഞ്ഞാലിക്കുട്ടിയുടെ കാൽകീഴിലായി. ഇതേ തന്ത്രമാണ് കുഞ്ഞാലിക്കുട്ടിയെ വെട്ടിവീഴ്ത്താൻ മറുവിഭാഗം പരീക്ഷിക്കുന്നത്. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോൾ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാർത്ഥിയാകാമെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. ഇ അഹമ്മദിന് ദേശീയ തലത്തിൽ കിട്ടിയ അംഗീകാരമായിരുന്നു ഇതിന് കാരണം. എന്നാൽ ഡൽഹിയിൽ വേണ്ടത്ര വിധത്തിൽ ഇടപെടൽ നടത്താൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. ഇതോടെ കുഞ്ഞാലിക്കുട്ടി നിരാശനായി. ഇത്തവണ കോൺഗ്രസ് അധികാരത്തിൽ എത്തിയില്ലെങ്കിൽ ഡൽഹി രാഷ്ട്രീയം കൊണ്ട് കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചറിഞ്ഞു. ഇതോടെയാണ് കേന്ദ്രമന്ത്രി പദവി കിട്ടിയില്ലെങ്കിൽ കേരളത്തിൽ വീണ്ടുമെത്താനുള്ള മോഹം കുഞ്ഞാലിക്കുട്ടിക്കുണ്ടായത്.
നിലവിലുള്ള എംപി.മാർ മണ്ഡലം പരസ്പരം വെച്ചുമാറണമെന്ന ആവശ്യം ചർച്ചയ്ക്കൊടുവിൽ മുസ്ലിം ലീഗ് നേതൃയോഗം തള്ളിയത് കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഉറപ്പുകൾ എഴുതി വാങ്ങിയാണ്. പൊന്നാനിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ നിർത്തി ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റാനായിരുന്നു പാർട്ടിക്കുള്ളിൽനിന്നുള്ള ശക്തമായ സമ്മർദം. പൊന്നാനിയിലേക്ക് മാറ്റുകയാണെങ്കിൽ മത്സരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി ശക്തമായ നിലപാടെടുത്തു. ഇതോടെ അത്തരമൊരു ആലോചന വേണ്ടെന്നുവെച്ചു. ഇതിനൊപ്പമാണ് മലപ്പുറം നൽകിയാൽ നിയമസഭയിലേക്ക് അവകാശം ഉന്നയിക്കരുതെന്ന ആവശ്യം മുന്നോട്ട് വച്ചത്. ഇതോടെ കുഞ്ഞാലിക്കുട്ടി വെട്ടിലായി. മലപ്പുറം വേണ്ടെന്ന് പറയാനും വയ്യാതെയായി. ഇതോടെയാണ് കുഞ്ഞാലിക്കുട്ടി നിയമസഭയിൽ മത്സരിക്കാൻ വരില്ലെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം മലപ്പുറത്ത് ഉന്നതാധികാര സമിതി ചേർന്ന് സീറ്റിന്റെ കാര്യത്തിൽ ഏകദേശ ധാരണയായിരുന്നു. പൊന്നാനിയിൽ താങ്കളെ മത്സരിപ്പിക്കാൻ പാർട്ടിക്കുള്ളിൽനിന്ന് ആവശ്യമുയർന്നിരുന്നല്ലോ എന്ന ചോദ്യത്തിന് അത്തരമൊരു ചർച്ചയ്ക്കുപോലും പ്രസക്തിയില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. രാജ്യസഭാ സീറ്റ് വാഗ്ദാനത്തിൽ ലീഗ് തൃപ്തരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശക്തികേന്ദ്രങ്ങളിൽ പാർട്ടി മത്സരിക്കാൻ തയ്യാറാവണമെന്നും പ്രവർത്തകസമിതിയോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ, രാജ്യസഭാ സീറ്റിൽ തൃപ്തരാവണമെന്നാണ് നേതാക്കൾ നൽകിയ മറുപടി. പാർട്ടി അർപ്പിച്ച ദൗത്യം സന്തോഷപൂർവം ഏറ്റെടുക്കുന്നെന്ന് ഇ.ടി. മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് കെ.എം. ഖാദർമൊയ്തീൻ, കെ. പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും വഹാബിനൊപ്പം ചേർന്നാണ് കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കിയത്.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയാണ് പികെ കുഞ്ഞാലിക്കുട്ടി. ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടർന്ന് 2017-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 68-കാരനായ കുഞ്ഞാലിക്കുട്ടി നിലവിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയാണ്. മലപ്പുറം ഊരകം സ്വദേശി. ഏഴുവട്ടം നിയമസഭാംഗം. അഞ്ചുവട്ടമായി 14 വർഷം മന്ത്രിയുമായി. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി മന്ത്രിയാകും. അല്ലാത്ത പക്ഷം വെറുമൊരു എംപി മാത്രമായി ഡൽഹിയിൽ കഴിയേണ്ടി വരും. ഇതിനിടെ പാർട്ടിയിൽ വഹാബും കൂട്ടരും അതിശക്തമായി പിടിമുറുക്കും. ഒരു കാലത്ത് കുഞ്ഞാലികുട്ടിയായിരുന്നു ലീഗിന്റെ എല്ലാമെല്ലാം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മരിച്ചതോടെ സമവാക്യങ്ങളിൽ മാറ്റം വന്നു. ഇതോടെയാണ് ലീഗിൽ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്താൻ നീക്കങ്ങൾ തുടങ്ങിയത്.
Stories you may Like
- കേരളത്തിനുള്ള കോടികളുടെ കേന്ദ്രഫണ്ട് വിശദീകരിച്ച് മന്ത്രി നിർമല സീതാരാമൻ
- യുപിഎ സർക്കാർ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍