കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പിളർത്തി ജോണി നെല്ലുരിനെ ആദ്യം ഒപ്പമെത്തിച്ചു: ഇടതുമുന്നണിയിലെ ഫ്രാൻസിസ് ജോർജിനെയും കൂടെകൂട്ടാനുള്ള തന്ത്രത്തിൽ ജോസഫ്; കെ.സി. ജോസഫും ആന്റണി രാജുവും എൽ.ഡി.എഫിനൊപ്പം തന്നെ; ഇടതുമുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോൺഗ്രസും പിളർപ്പിലേക്ക്; തെരഞ്ഞെടുപ്പിൽ തിരിച്ചടി മുന്നിൽ കണ്ടുകൊണ്ട് പ്രശ്നങ്ങൾ വേഗത്തിൽ ഒതുക്കാൻ നേതൃത്വം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: വളരും തോറും പിളരും, പിളരും തോറും വളരും. അറുപതുകളുടെ തുടക്കം മുതലേ കേരളാ രാഷ്ട്രീയത്തിൽ മുഴങ്ങിക്കേൾക്കുന്ന വാക്കുകളാണ്. ഇപ്പോഴും ആ വാക്കുകൾക്ക് കോട്ടം തട്ടാതെ കേരളാകോൺഗ്രസ് ഇപ്പോഴും പരിപാലിച്ചു പോകുന്നുമുണ്ട്. കുട്ടനാട് സീറ്റ് സംബന്ധിച്ച് ചർച്ച തുടങ്ങിയതോടെയാണ് കേരളാ കോൺഗ്രസിനുള്ള പിരിമുറുക്കങ്ങളും അസ്വാരാസ്യങ്ങളും പുറത്തേക്ക് എത്തിതുടങ്ങിയത്. എന്നാൽ, നാളുകളായി തുടരുന്ന സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേതൃത്വത്തിൽ ഇന്നും തീരാ തലവേദനയായി മാറിയിരിക്കുകാണ് കുട്ടനാട്.
എന്നാൽ കോൺ്ഗ്രസിലെ പിളർപ്പിന് പിന്നാലെ ഇടതുമുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോൺഗ്രസും പിളർപ്പിലേക്കെന്ന് സൂചന. പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ളവർ കേരള കോൺഗ്രസ് (എം) ലെ ജോസഫ് വിഭാഗത്തിൽ ലയിക്കും. മുൻ എംപി. വക്കച്ചൻ മറ്റത്തിൽ, സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി എംപി. പോളി, പാർട്ടി സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ തോമസ് കുന്നപ്പള്ളി തുടങ്ങിയ നേതാക്കളും ചെയർമാനെ അനുഗമിക്കുമെന്നാണ് സൂചന.
എന്നാൽ, തലമുതിർന്ന നേതാക്കളായ ഡോ. കെ.സി. ജോസഫ്, ആന്റണി രാജു തുടങ്ങിയവർ ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കും. മറ്റൊരു പ്രധാന നേതാവായ പി.സി. ജോസഫ് ഇതുവരെയും നിലപാടു സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. ഈ മാസം 14-ന് കോട്ടയത്ത് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ചേരും. ഇതിനു മുമ്പു തന്നെ പാർട്ടി പിളരുമെന്നാണു സൂചന. ഫ്രാൻസിസ് ജോർജിനെ ഒപ്പം കൂട്ടാൻ ജോസഫ് വിഭാഗം നേരത്തേ ശ്രമം ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇരുവിഭാഗവും അനൗപചാരിക ചർച്ചകൾ നടത്തി. ഫ്രാൻസിസ് ജോർജ് വിഭാഗവുമായി പ്രാരംഭ ചർച്ച നടത്തിയിരുന്നതായി പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോസ് കെ.മാണിയുമായുള്ള അഭിപ്രായഭിന്നതമൂലമാണു ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള വിഭാഗം കേരള കോൺഗ്രസ് (എം) വിട്ട്, ജനാധിപത്യ കേരള കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ഭാഗമായി നാലു സീറ്റിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചില്ല. ഇതേത്തുടർന്നു പാർട്ടിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി.
മാണി ഗ്രൂപ്പ്, ജോസഫ്-ജോസ് കെ.മാണി വിഭാഗങ്ങളായി പിരിഞ്ഞു സാഹചര്യത്തിൽ ഫ്രാൻസിസ് ജോർജിന്റെ മടക്കം ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണു ജോസഫിന്റെ കണക്കുകൂട്ടൽ. യഥാർത്ഥ കേരള കോൺഗ്രസ് (എം) ആരുടേതെന്ന തർക്കം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് മുന്നിലാണ്. തർക്കം തുടരുന്ന സാഹചര്യത്തിൽ പാർട്ടി പേരും രണ്ടില ചിഹ്നവും മരവിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഏതെങ്കിലും പാർട്ടിയെ തെരഞ്ഞെടുപ്പു കമ്മിഷൻ സംസ്ഥാന പാർട്ടിയായി അംഗീകരിക്കണമെങ്കിൽ ഒരു എംപി.യും രണ്ടു എംഎൽഎമാരും വേണം.
അതല്ലെങ്കിൽ നാല് എംഎൽഎ.മാർ വേണം. നിലവിൽ ജോസ് കെ. മാണി വിഭാഗത്തിന് ഈ യോഗ്യത ഉണ്ട്. എന്നാൽ, ഈ നിബന്ധന പാലിക്കാൻ ജോസഫ് വിഭാഗത്തിന് ഒരു എംഎൽഎയുടെ കൂടി ആവശ്യമുണ്ട്. ഉടനടി ഒരു എംപി. സ്ഥാനം സ്വന്തമാക്കാൻ സാധ്യത ഇല്ലാത്തതിനാൽ എംഎൽഎമാരുടെ എണ്ണം വർധിപ്പിക്കാനാണ് നീക്കം. അടുത്തു വരുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പിനെയാണ് ഇതിനായി ജോസഫ് വിഭാഗം ഉന്നമിടുന്നത്. ഇതിനായി പരമാവധി ശക്തി സംഭരിക്കുകയാണ് ആദ്യ ലക്ഷ്യം. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പിളർത്തി ജോണി നെല്ലുരിനെ ഒപ്പമെത്തിച്ചതിനു പിന്നാലെ ഫ്രാൻസിസ് ജോർജിനെയും കൂടെകൂട്ടാനുള്ള തന്ത്രം ഇതിന്റെ ഭാഗമാണ്.
അതേസമയം, കുട്ടനാട്ടിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ എൻസിപിയിൽ സമവായമായില്ല. സംസ്ഥാന നിർവാഹക സമിതിയും തിരഞ്ഞെടുപ്പ് കമ്മിറ്റിയും ചേർന്നെങ്കിലും ഒരു പേരിലേക്കെത്താൻ ഇതുവരെ കഴിഞ്ഞില്ല. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ്, നിർവാഹകസമിതി അംഗം സലിം പി മാത്യു, ദേശീയ സെക്രട്ടറി കെ.ജെ ജോസ് മോൻ എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നത്. എന്നാൽ, കുട്ടനാട്ടിൽ ഡോ. കെ.സി.ജോസഫിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മുതിർന്ന നേതാക്കൾ സമീപിച്ചെന്ന വെളിപ്പെടുത്തലുമായി ജനാധിപത്യ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ആന്റണി രാജു. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജോസഫ് വിഭാഗത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ആന്റണി രാജുവിന്റെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
കൂടാതെ, എന്തു വില കൊടുത്തും കുട്ടനാട് വിജയിച്ചേ മതിയാവൂ എന്ന നിലപാടിലാണ് നേതൃത്വത്തിന്റെ കണക്കൂട്ടൽ. എന്നാൽ കേരളാ കോൺഗ്രസ് എമ്മിലെ ഇരുവിഭാഗവും തർക്കം തുടരുന്ന സാഹചര്യത്തിൽ മുന്നണി നേതൃത്വം തെരഞ്ഞെടുപ്പിൽ തിരിച്ചടി മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ, എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. പി ജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിൽ സമവായത്തിൽ എത്തുകയാണെങ്കിൽ കുട്ടനാട് കേരളാ കോൺഗ്രസിന് തന്നെ നൽകും. തർക്കം തുടരുകയാണെങ്കിൽ ഇരുവിഭാഗങ്ങളെയും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ മുന്നണിയിലെ മറ്റ് കക്ഷികളുടെയും ഒപ്പം സഭാ നേതൃത്വത്തിന്റെയും പിന്തുണ കോൺഗ്രസിനുണ്ട്.
കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വിഭാഗത്തിന് തന്നെയാണ് സീറ്റിന് അവകാശം എന്നത് തന്നെയാണ് മുന്നണി നേതൃത്വത്തിന്റെയും നിലപാട്. ജോസ് കെ മാണി വിഭാഗം കുട്ടനാട് സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും, സമ്മർദ തന്ത്രം മാത്രമായാണ് നേതൃത്വം അതിനെ കാണുന്നത്. സീറ്റ് ഏറ്റെടുക്കേണ്ടി വന്നാൽ തന്നെ ജോസഫ് വിഭാഗം വലിയ തർക്കങ്ങളിലേക്ക് കടക്കാതെ വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍