നടിക്കുനേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതരായി ഇടത് എംപിയും രണ്ട് എംഎൽഎമാരും നടത്തിയ പ്രകടനം ലജ്ജിപ്പിക്കുന്നത്; നിർഗുണ പരബ്രഹ്മങ്ങളെപോലെ നിസംഗരായിരുന്ന മഹാനടന്മാർ കേരള ജനതയോട് മാപ്പിരക്കണം; 'അമ്മ'യുടെ മുഖംമൂടി വലിച്ചുകീറി സിപിഐ മുഖപത്രം
തിരുവനന്തപുരം: മലയാള സിനിമ പ്രവർത്തകരുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹികളായ ഇതു ജനപ്രതിനിധികളായ മുകേഷ്, ഗണേശ് കുമാർ, ഇന്നസെന്റ് എന്നിവരെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയൽ. ചലച്ചിത്ര നടിക്കുനേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളിൽ പ്രകോപിതരായി ഒരു ഇടതുപക്ഷ എംപിയും രണ്ട് എംഎൽഎമാരും ഉൾപ്പെട്ട അമ്മനേതൃത്വത്തിന്റെ പ്രകടനം ആ ദൃശ്യങ്ങൾ കണ്ടവരെ അമ്പരപ്പിക്കാനും ലജ്ജിച്ച് തലകുനിക്കാനും മതിയായവയായിരുന്നെന്നാണ് ജനയുഗം ചൂണ്ടിക്കാട്ടുന്നത്.
താരദൈവങ്ങളായി മലയാളികൾ ആരാധിച്ചുപോന്ന മലയാളത്തിന്റെ മഹാനടന്മാരെന്ന് പ്രകീർത്തിക്കപ്പെടുന്നവർ ആ വേദിയിൽ നിർഗുണ പരബ്രഹ്മങ്ങളെപോലെ നിസംഗരായിരിക്കുന്ന കാഴ്ച മലയാളിക്കുണ്ടാക്കിയ നാണക്കേട് മലയാള ചലച്ചിത്ര ചരിത്രത്തിൽ നിന്ന് മറച്ചുവയ്ക്കാനാവില്ല. അമ്മയുടെ വേദിയിൽ നടന്ന അപമാനകരമായ ഈ സംഭവത്തിന് കേരള ജനതയോട് അവർ മാപ്പിരക്കണമെന്നും 'അമ്മയുടെ മുഖംമൂടി വലിച്ചു കീറപ്പെടുന്നു' എന്ന തലക്കെട്ടിൽ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു. മുഖപ്രസംഗത്തിന്റെ പൂർണരൂപം ചുവടെ;
'അമ്മ'യുടെ മുഖംമൂടി വലിച്ചുകീറപ്പെടുന്നു
ഏതൊരു ആധുനിക മനുഷ്യ സമൂഹങ്ങളുടെയും സാംസ്കാരിക ജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. അക്കാരണത്താൽ തന്നെ ചലച്ചിത്ര പ്രവർത്തകർ പൊതുവിലും അഭിനേതാക്കൾ പ്രത്യേകിച്ചും സമൂഹത്തിന്റെ ആദരവിന്റെയും ആരാധനയുടെയും പാത്രങ്ങളായി മാറുക സ്വാഭാവികമാണ്. അത് അവരെ സമൂഹത്തിലെ വരേണ്യവർഗമാക്കി മാറ്റുന്നതിൽ അത്ഭുതപ്പെടാനുമില്ല. കേരളത്തിലും മലയാള ചലച്ചിത്രലോകത്തും സ്ഥിതി വ്യത്യസ്തമല്ല. വിശാലജനവിഭാഗങ്ങളുടെ ആരാധനാമൂർത്തികളായി മാറുന്ന അത്തരക്കാരിൽ ജനങ്ങൾ വലിയ വിശ്വാസവും പ്രതീക്ഷയുമാണ് വച്ചുപുലർത്തുക.
മലയാള ചലച്ചിത്ര ലോകത്തെ താരങ്ങളുടെ സംഘടനയായ അമ്മയുടെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പൊതുയോഗവും തുടർന്ന് അവർ വിളിച്ചു ചേർത്ത മാധ്യമസമ്മേളനവും സാമാന്യജനങ്ങളുടെ ആ വിശ്വാസത്തെയും പ്രതീക്ഷയേയുമാണ് തകർത്തത്. സമൂഹത്തിന്റെയാകെ ആദരവ് അർഹിക്കുന്ന പ്രൊഫഷണലുകളുടെ സംഘടനയെന്ന സ്ഥാനത്തിന് പകരം അസഹിഷ്ണുക്കളും പുരുഷമേധാവിത്വത്തിൽ ഊറ്റം കൊള്ളുന്നവരും തങ്ങൾക്ക് ലഭിക്കുന്ന ആദരവ് അവകാശമായി കരുതുന്നവരുമായ ഒരു പറ്റം അഹങ്കാരോന്മാദികളാൽ നയിക്കപ്പെടുന്നവരുടേതാണ് 'അമ്മ'യെന്ന് തെളിയിക്കുന്നതായി അവരുടെ പൊതുയോഗവും തുടർന്നു നടന്ന മാധ്യമ സമ്മേളനവും.
മലയാളികൾക്കും മലയാള ചലച്ചിത്ര ലോകത്തിനും അപമാനമായി മാറിയ ചലച്ചിത്ര നടിക്കുനേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളിൽ പ്രകോപിതരായി ഒരു ഇടതുപക്ഷ എംപിയും രണ്ട് എംഎൽഎമാരും ഉൾപ്പെട്ട അമ്മനേതൃത്വത്തിന്റെ പ്രകടനം ആ ദൃശ്യങ്ങൾ കണ്ടവരെ അമ്പരപ്പിക്കാനും ലജ്ജിച്ച് തലകുനിക്കാനും മതിയായവയായിരുന്നു. താരദൈവങ്ങളായി മലയാളികൾ ആരാധിച്ചുപോന്ന മലയാളത്തിന്റെ മഹാനടന്മാരെന്ന് പ്രകീർത്തിക്കപ്പെടുന്നവർ ആ വേദിയിൽ നിർഗുണ പരബ്രഹ്മങ്ങളെപോലെ നിസംഗരായിരിക്കുന്ന കാഴ്ച മലയാളിക്കുണ്ടാക്കിയ നാണക്കേട് മലയാള ചലച്ചിത്ര ചരിത്രത്തിൽ നിന്ന് മറച്ചുവയ്ക്കാനാവില്ല. അമ്മയുടെ വേദിയിൽ നടന്ന അപമാനകരമായ ഈ സംഭവത്തിന് കേരള ജനതയോട് അവർ മാപ്പിരക്കണം.
ചലച്ചിത്ര നടിക്കെതിരെ നടന്ന ആക്രമണവും അതിനു പിന്നിൽ നടന്ന ഗൂഢാലോചനയും അന്വേഷണ വിഷയമാണ്. അത് നിഷ്പക്ഷവും സത്യസന്ധവും ഊർജിതമായി പൂർത്തിയാക്കി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ അന്വേഷണ ചുമതലയുള്ള പൊലീസിനും സർക്കാരിനും ബാധ്യതയുണ്ട്. എന്നാൽ ചലച്ചിത്ര ആസ്വാദകരായ ദശലക്ഷക്കണക്കിനു ജനങ്ങളുടെ ചെലവിൽ നിലനിൽക്കുന്ന ഒരു വ്യവസായത്തിലെ ഉന്നതരെന്ന് സ്വയം അഭിമാനിക്കുന്ന പ്രൊഫഷണലുകളുടെ പ്രൊഫഷണൽ രാഹിത്യവും അവരുടെ കറകളഞ്ഞ കപടനാട്യവുമാണ് കഴിഞ്ഞ ദിവസം ലോകത്തിനു മുന്നിൽ തുറന്നുകാട്ടപ്പെട്ടത്.
ലോകത്തെ നിത്യനൂതനവും സാങ്കേതികത്തികവും അവകാശപ്പെടുന്ന കലാമാധ്യമത്തിൽ പ്രവർത്തിക്കുന്ന വരേണ്യരുടെ യാഥാസ്ഥിതികത്വവും സാംസ്കാരിക പൊള്ളത്തരവുമാണ് പുറത്തുവന്നിരിക്കുന്നത്. അന്നുതന്നെ പുറത്തുവന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു വാർത്ത ജനങ്ങളുടെ ഈ വിലയിരുത്തലിന് ബലം പകരുന്നു. അമ്മയും സമാന സംഘടനകളും ഭ്രഷ്ട് കൽപിച്ച് അകറ്റിനിർത്തിയിരുന്ന സംവിധായകൻ വിനയനും മാക്ട ഫെഡറേഷൻ അംഗങ്ങളുമായി ഇനി മുതൽ അവർ സഹകരിക്കുമത്രെ! അമ്മയും കൂട്ടാളികളും നടപ്പാക്കിയ വിലക്ക് നീക്കിയത് അവരുടെ ഔദാര്യം കൊണ്ടല്ല. മറിച്ച്, അന്തരിച്ച പ്രതിഭാധനനായ നടൻ തിലകനും വിനയനുമെതിരെ അവർ നടപ്പാക്കിയ വിലക്ക് തൊഴിൽ ചെയ്യാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് കോമ്പറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ വിധിച്ചിരുന്നു.
തികച്ചും തൊഴിൽ ധാർമികതയ്ക്കു നിരക്കാത്ത ആ വിലക്കിന്റെ പേരിൽ അമ്മയും അതിന്റെ അധ്യക്ഷനടക്കം ചലച്ചിത്ര രംഗത്തെ പ്രൊഫഷണലുകളും വൻതുക പിഴയൊടുക്കണമെന്നും വിധിയായി. രക്ഷാമാർഗം മറ്റൊന്നുമില്ലാതെ നാണംകെട്ട കീഴടങ്ങലാണ് അമ്മയും സംഘവും നടത്തിയതെന്ന് സാമാന്യബുദ്ധിയുള്ള മലയാളി തിരിച്ചറിയുന്നു.
അക്രമത്തിന് ഇരയായ ചലച്ചിത്രനടി ഒരു നിമിത്തമാണ്. അത് മലയാള ചലച്ചിത്ര രംഗത്തെ അനഭിലഷണീയ പ്രവണതകൾ പുറത്തുകൊണ്ടുവരാൻ സഹായകമായി. പണക്കൊഴുപ്പിന്റെയും ആരാധനയുടെയും മാസ്മരികതയുടെ മറവിൽ വെള്ളിത്തിരയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങൾ, അവർ നടത്തുന്ന അധാർമികവും നിയമവിരുദ്ധവുമായ ഇടപാടുകൾ, സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങളോട് കപടനാട്യങ്ങളിൽ പൊതിഞ്ഞ് അവർ വച്ചുപുലർത്തുന്ന പുച്ഛം ഇവയെല്ലാം തിരിച്ചറിയാൻ മലയാളിക്ക് അവസരം കൈവന്നു. താരമൂല്യത്തിന്റെയും വേഷഭൂഷാദികളുടെയും ചമയങ്ങളുടെയും പിന്നിലുള്ളത് ചീഞ്ഞുനാറുന്ന ഈജിയൻ തൊഴുത്താണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം ആ തൊഴുത്തിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്ത് വെടിപ്പാക്കാൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍