Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെറുത്തുനിൽപിന് കരുത്തുചോർന്നപ്പോൾ മാത്യു.ടി.തോമസ് വഴങ്ങി; ചിറ്റൂർ എംഎൽഎ കെ.കൃഷ്ണൻ കുട്ടി പുതിയ മന്ത്രിയാകും; മാറ്റം ജെഡിഎസിലെ ധാരണ അനുസരിച്ച്; തീരുമാനം മാത്യു.ടി.തോമസ് അംഗീകരിച്ചെന്ന് ഡാനിഷ് അലി; പാർട്ടി പിളരില്ലെന്നും ദേശീയ ജന.സെക്രട്ടറി; മാത്യു.ടി.തോമസിന് കസേര പോയത് രണ്ടരവർഷം കഴിഞ്ഞാൽ മാറാമെന്ന വാക്ക് പാലിക്കേണ്ടി വന്നതോടെ; മന്ത്രി സ്ഥാനമാറ്റം ഇന്ന് തന്നെ മുഖ്യമന്ത്രിയെ അറിയിക്കും; ദേശീയ നേതൃത്വത്തിന് നന്ദി പറഞ്ഞ് കൃഷ്ണൻകുട്ടി

ചെറുത്തുനിൽപിന് കരുത്തുചോർന്നപ്പോൾ മാത്യു.ടി.തോമസ് വഴങ്ങി; ചിറ്റൂർ എംഎൽഎ കെ.കൃഷ്ണൻ കുട്ടി പുതിയ മന്ത്രിയാകും; മാറ്റം ജെഡിഎസിലെ ധാരണ അനുസരിച്ച്; തീരുമാനം മാത്യു.ടി.തോമസ് അംഗീകരിച്ചെന്ന് ഡാനിഷ് അലി; പാർട്ടി പിളരില്ലെന്നും ദേശീയ ജന.സെക്രട്ടറി; മാത്യു.ടി.തോമസിന് കസേര പോയത് രണ്ടരവർഷം കഴിഞ്ഞാൽ മാറാമെന്ന വാക്ക് പാലിക്കേണ്ടി വന്നതോടെ; മന്ത്രി സ്ഥാനമാറ്റം ഇന്ന് തന്നെ മുഖ്യമന്ത്രിയെ അറിയിക്കും; ദേശീയ നേതൃത്വത്തിന് നന്ദി പറഞ്ഞ് കൃഷ്ണൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പിണറായി മന്ത്രിസഭയിൽ വീണ്ടും അഴിച്ചുപണി. ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് സ്ഥാനമൊഴിയും. പകരം ജെഡിഎസിന്റെ കെ.കൃഷ്ണൻകുട്ടി മന്ത്രിയാകും. ചിറ്റൂർ എംഎൽഎയാണ് കൃഷ്ണൻകുട്ടി. ജെഡിഎസ് ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലിയാണ് ഇക്കാര്യം ബെംഗളൂരുവിൽ മാധ്യമങ്ങളെ അറിയിച്ചത്. തീരുമാനം മാത്യു.ടി.തോമസ് അംഗീകരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ജെഡിഎസിലെ ധാരണ അനുസരിച്ചാണ് മാറ്റം.

മന്ത്രിക്കെതിരെ ദേശീയ നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് മാത്യു.ടി.തോമസിന് കസേര നഷ്ടമായത്. മാത്യു ടി തോമസിനെ മന്ത്രി സഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വം ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് കത്ത് നൽകും. സി കെ നാണുവും കെ കൃഷ്ണൻകുട്ടിയുമാണ് മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തെ സമീപിച്ചത്.പുതിയ തീരുമാനത്തിന് ദേശീയ നേതൃത്വത്തിന് കെ.കൃഷ്ണൻ കുട്ടി നന്ദി പറഞ്ഞു. മാത്യു.ടി.തോമസിന് എതിർപ്പുണ്ടാകില്ലെന്നും അദ്ദേഹത്തെ വൃക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി സ്ഥാനത്തേക്ക് പ്രവേശിച്ച് രണ്ടര വർഷം കഴിയുമ്പോൾ മാറാമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി. ഇതോടെ കെ.കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിലേക്ക് എത്തുകയാണ്. ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കെ കൃഷ്ണൻ കുട്ടി, സി കെ നാണു എംഎൽഎ എന്നിവരുമായി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ ബെംഗളുരുവിൽ വച്ച് ചർച്ച നടത്തി.

മന്ത്രി മാത്യു ടി തോമസിനെയും ചർച്ചക്ക് വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണൻകുട്ടിക്കൊപ്പം ഒരു ചർച്ചക്കുമില്ലെന്നാണ് മന്ത്രി നിലപാടെടുത്തത്. ഇതോടെ വിളിച്ചാൽ എത്താത്ത മന്ത്രിക്കെതിരെ ശക്തമായ നിലപാട് ദേവഗൗഡ സ്വീകരിച്ചു എന്നാണ് അറിയുന്നത്. മന്ത്രിയെ മാറ്റണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് കൃഷ്ണൻ കുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചത്. കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു.

മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്നത് ഏറെക്കാലമായി പാർട്ടിക്കകത്തുള്ള ആവശ്യമാണ്. പാർട്ടി സംസ്ഥാന നേതൃത്വം ദീർഘകാലമായി ദേശീയ നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെടുന്നു. പകരം കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആവശ്യപ്പെടുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് നേരത്തെ നൽകിയിരുന്നു. ദേവഗൗഡ വിദേശത്ത് ആയതിനാൽ ഈ വിഷയത്തിൽ തീരുമാനം വൈകുകയായിരുന്നു.

രണ്ടരവർഷം കഴിയുമ്പോൾ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് ഒഴിഞ്ഞു തനിക്ക് അവസരം നൽകുമെന്ന ധാരണ മന്ത്രിസഭാ രൂപീകരണ വേളയിൽ തന്നെ ഉണ്ടായിരുന്നുവെന്നാണു കൃഷ്ണൻകുട്ടിയുടെ വാദം. അതു മന്ത്രി അംഗീകരിക്കുന്നില്ല. പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾ ഇക്കാര്യം ചർച്ച ചെയ്തപ്പോൾ കൃഷ്ണൻകുട്ടിക്കു മുൻതൂക്കം കിട്ടി. അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിനു വിട്ടു. ഈ സാഹചര്യത്തിലാണു ഗൗഡയുടെ ഇടപെടൽ. പങ്കെടുക്കാൻ തയാറല്ലെന്നു മാത്യു ടി. തോമസ് ഇന്ന് അറിയിച്ചതോടെ അദ്ദേഹത്തെ തൽക്കാലം കേൾക്കേണ്ടെന്ന നിലപാടിലേക്ക് ഗൗഡ എത്തുകയായിരുന്നു. അടുത്തിടെ മാത്യു ടി തോമസിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. മന്ത്രിവസതിയിലെ ഒരു മുൻജീവനക്കാരിയെ ഇതിനായി എതിർചേരി ചട്ടുകമാക്കിയെന്ന പരാതിയും മാത്യു ടി തോമസിന് ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP