`എന്റെ പാരമ്പര്യം ചോദ്യം ചെയ്യാൻ ശശി തരൂർ വളർന്നിട്ടില്ല`; `ഇനിയും മോദിയെ സ്തുതിച്ചാൽ തരൂരിനെ ബഹിഷ്കരിക്കുകയല്ലാതെ മറ്റ് വഴിയില്ല`; കോൺഗ്രസ് പാരമ്പര്യവും കേരളവുമൊക്കെ തരൂർ മനസ്സിലാക്കാൻ തുടങ്ങിയത് എട്ട് വർഷങ്ങൾ മുമ്പ് മാത്രം; തിരുവനന്തപുരം എംപിക്ക് മറുപടിയുമായി കെ മുരളീധരൻ; ശശി തരൂർ കെ മുരളീധരൻ വാക്പോര് മുറുകുന്നു; രണ്ട് എംപിമാർ തമ്മിലടിക്കുന്ന നാണക്കേടിൽ കോൺഗ്രസും; കേരളത്തിലെ കോൺഗ്രസിൽ തരൂരിനെ വളഞ്ഞിട്ടാക്രമിച്ച് നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മോദി സ്തുതിയിൽ കോൺഗ്രസിലെ രണ്ട് എംപിമാർ തമ്മിലുള്ള വാക്പോര് തുടരുന്നു. മോദി സ്തുതിയിൽ തരൂരിന് വാണ്ടും മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വടകര എംപി കെ മുരളീധരൻ. ഇനിയും പ്രധാനമന്ത്രി മോദിയെ സ്തുതിക്കുന്നത് തുടരാനാണ് ഭാവമെങ്കിൽ ശശി തരൂരിനെ ബഹിഷ്കരിക്കേണ്ടി വരും എന്നാണ് മുരളീധരന്റെ മറുപടി. തരൂരിന് കേരളത്തിന്റെയോ കോൺഗ്രസിന്റെയോ രീതികൾ അറിയില്ലെന്നും കെ മുരളീധരൻ തിരിച്ചടിച്ചു. ശശി തരൂർ കേരളത്തിൽ എത്തിയിട്ട് എട്ട് വർഷം മാത്രമെ ആയിട്ടുള്ളുവെന്നും അതുകൊണ്ടാണ് ഇങ്ങനെ എന്നും മുരളി പറഞ്ഞു. തന്റെ പാരമ്പര്യം ചോദ്യം ചെയ്യാൻ തരൂർ ആയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടിയുടെ ദേശീയ മുഖമായ ശശി തരൂരും സംസ്ഥാന കോൺഗ്രസിൽ മുതിർന്ന നേതാവായ കെ മുരളീധരനും തമ്മിൽ വാക് പോര് മുറുകിയതോടെ വലിയ തിരിച്ചടിയാണ് പാർട്ടിക്ക് രാഷ്ട്രീയമായി ഇത്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് ഏറ്റവും സ്വാധീനമുള്ള ഒരു സംസ്ഥാനത്തിലെ രണ്ട് നേതാക്കൾ തമ്മിൽ ഇങ്ങനെ തമ്മിൽ തല്ലുന്നത് പാർട്ടിക്ക് ഒട്ടും ശുഭകരമായ ഒന്നല്ല. ബിജെപിയെയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിനെ ചൊല്ലിയാണ് കോൺഗ്രസ് തലപുകയ്ക്കുന്നത് എന്നത് ബിജെപിക്ക് കൂടുതൽ കരുത്ത് പകരുകയെയുള്ളു. അധിർ രഞ്ചൻ ചൗധരിക്ക് പകരം പുതിയ കക്ഷി നേതാവായി തരൂരിനെ പാർട്ടി ശക്തികേന്ദ്രങ്ങളും അധികാരത്തിലുള്ളതുമായ സംസ്ഥാനങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിക്കുമ്പോൾ സ്വന്തം സംസ്ഥാനത്തെ നേതാക്കൾ വിഴിപ്പലക്കുന്ന വിരോധാഭാസമാണ് കോൺഗ്രസിൽ സംഭവിക്കുന്നത്.
നേരത്തെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തന്നെ വളഞ്ഞിട്ടാക്രമിച്ചതിന് മറുപടിയുമായി തരൂർ രംഗത്തെത്തിയിരുന്നു.തന്റെ ട്വീറ്റിനെ മോദി സ്തുതിയായി വളച്ചൊടിച്ചെന്നും പ്രധാനമന്ത്രിയെ വിമർശിക്കരുത് എന്നല്ല താൻ പറഞ്ഞതെന്നുമാണ് തരൂരിന്റെ മറുപടി. എന്റെ ട്വീറ്റിനെ വളച്ചൊടിച്ച് അതിന് പിന്നാലെ പോകേണ്ട എന്നും ആരോപണമുയർത്തിയവർക്ക് മുൻ കേന്ദ്ര മന്ത്രി കൂടിയായ തരൂരിന്റെ പരിഹാസം. കഴിഞ്ഞ ദിവസം തനിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ വടകര എംപി കെ മുരളീധരന് മറുപടിയും നൽകിയിരിക്കുന്നു. ബിജെപിയെ സ്തുതിക്കേണ്ടവർ ബിജെപിയിൽ പോണം എന്ന് പറഞ്ഞ മുരളീധരൻ വെറും എട്ട് വർഷം മുൻപ് മാത്രം പാർട്ടിയിൽ തിരിച്ച് വന്ന ആളാണ് എന്നും തരൂർ പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് നിലപാടെടുത്ത ശശി തരൂർ എംപിയോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരണം തേടി. ഇങ്ങനെ ഒരു നിലപാട് എടുക്കാൻ കാരണം എന്താണെന്നും അതു പാർട്ടിഫോറത്തിൽ പറയുന്നതിന് പകരം പരസ്യമാക്കിയത് എന്തുകൊണ്ടാണെന്നും വിശദീകരക്കണം.
എല്ലാ കാലത്തും മോദിയുടെ നയങ്ങളെ വിമർശിച്ചിട്ടുള്ള ആളാണ് താനെന്നും തരൂർ ആവർത്തിച്ചു. മോദിക്കെതിരെ ക്രിയാത്മക വിമർശനം ഉയർന്ന് വരണം എന്ന നിലപാടിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.കോൺഗ്രസ് നേതാക്കളായ ജയറാം രമേശ് മനു അഭിഷേക് സിങ്വി എന്നിവരാണ് മോദിയെ ആവശ്യമില്ലാതെ വിമർശിക്കുന്ന വിഷയത്തിൽ ആദ്യം പ്രതികരണം നടത്തിയത്. തൊട്ടതിനും പിടിച്ചതിനും മോദിയെ വിമർശിക്കുന്നത് എന്ത് പറഞ്ഞാലും കുറ്റമായി കാണുന്നു എന്ന രീതിയിൽ ആയിരിക്കും ജനം കാണുക എന്നും അത്കൊണ്ട് തന്നെ നല്ലത് ചെയ്താൽ നല്ലത് എന്ന് അംഗീകരിക്കാൻ കോൺഗ്രസ് നേതാക്കൾ ത്യയാറാകണം എന്നായിരുന്നു ജയറാം രമേശ് ഒരു പുസ്തകപ്രകാശന ചടങ്ങിൽ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് ഈ വിഷയത്തിൽ മുതിർന്ന നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ശശി തരൂർ രംഗത്ത് എത്തിയത്. കഴിഞ്ഞ ആറ് വർഷമായി താൻ ഇത് പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് ശശി തരൂർ വിഷയത്തിൽ ആദ്യം പ്രതികരണം നടത്തിയത്. ഇതിനെതിരെ കടുത്ത ഭാഷയിലാണ് തരൂരിന് ഒപ്പം തന്നെ കേരളത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് എംപിമാരും കെപിസിസി പ്രസിഡന്റും ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയത്. തൃശ്ശൂർ എംപി ടിഎൻ പ്രതാപൻ തരൂരിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ ബെന്നി ബഹ്നാൻ ഉൾപ്പടെയുള്ളവർ രംഗത്ത് വന്നിരുന്നു.
ശശി തരൂർ എംപിയെ അവസരസേവകനെന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. അവസരസേവകർ എന്നും കോൺഗ്രസിന് ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു. മോദി അനുകൂല പ്രസ്താവനയിൽ ശശി തരൂരിനോട് വിശദീകരണം തേടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. അന്തിമ നടപടി എഐസിസിയുടേതായിരിക്കും. മോദി സ്തുതി കോൺഗ്രസ് ചെലവിൽ വേണ്ടെന്നും പാർട്ടി സ്വീകരിച്ച അവസരസേവകന്മാർ ബാധ്യതയായ ചരിത്രമാണുള്ളതെന്നും കെപിസിസി പ്രസിഡന്റ് പ്രതികരിച്ചു.
ഒരാഴ്ചക്കിടെയാണ് മനം മാറ്റമുണ്ടായത്. നിരവധി നേതാക്കളാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. ശശി തരൂരിനെ പോലെ അച്ചടക്കം ലംഘിക്കാൻ തയ്യാറല്ലാത്തതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കിൽ വിമർശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോൺഗ്രസിൽ വിവാദമായത്. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയതോടെ തന്നോളം മോദിയെ വിമർശിച്ച മറ്റാരും ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്ന് തരൂരും നിലപാട് വ്യക്തമാക്കി. തരൂരിനെതിരെ നടപടി ആവശ്യം ശക്തമായതോടെയാണ് വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനിച്ചത്.
തരൂരിന്റെ പ്രസ്താവന തിരുത്താത്തതിൽ നേതാക്കൾക്ക് അതൃപ്തിയുണ്ട്. തരൂരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. തരൂരിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തുവന്നിരുന്നു. തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താൻ ശശി തരൂർ തയ്യാറാകണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് തരൂർ. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിയും പ്രതിഷേധവുമുണ്ട്. ഇതിനിടെയാണ് ശശി തരൂരിനോട് വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍