ഇരട്ടവോട്ടുകൾ അരലക്ഷത്തിലേറെ; തങ്ങൾക്ക് കിട്ടില്ലെന്ന് മനസിലാക്കിയ നാമജപയാത്രയിൽ പങ്കെടുത്തവരുടെ വോട്ടുകൾ പലതും പട്ടികയിൽ നിന്ന് നീക്കി; വ്യാജരേഖ അടിച്ച് വീടുകളിൽ എത്തിച്ചു; പിടിവീണപ്പോൾ തങ്ങൾ കോൺഗ്രസുകാരാണെന്ന് വിതരണക്കാരും; സോഷ്യൽമീഡിയ വഴി വ്യാജ പ്രചാരണവും; പത്തനംതിട്ടയിൽ ത്രികോണ പോരിന്റെ ചൂട് അതിശക്തം; സുരേന്ദ്രനെ തളയ്ക്കാൻ പെടാപാടുപ്പെട്ട് സിപിഎം
ആർ കനകൻ
കൊല്ലം: സിപിഎമ്മിന്റെ വാട്ടർലൂവാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. കോടതി വിധിയുടെ പേര് പറഞ്ഞ് ശബരിമലയിലെ വിശ്വാസവും ആചാരവും തച്ചുടയ്ക്കാൻ നിൽക്കുന്ന എൽഡിഎഫ് സർക്കാരിനെതിരേ വിധിയെഴുതാൻ നിൽക്കുന്ന ജനം ഒരു വശത്ത്. എന്തു തറവേല നടത്തിയിട്ടാണെങ്കിലും വേണ്ടില്ല പത്തനംതിട്ടയിൽ വീണയെ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന പിണറായിയും പരിവാരങ്ങളും മറുവശത്ത്.പത്തനംതിട്ട ഈരാറ്റുപെട്ട തെക്കേക്കര ബൂത്തിൽ നിരവധി പേർക്ക് വോട്ട് നഷ്ടമായി. റാഷിദിനും കുടുംബത്തിലെ നാല് പേർക്കും വോട്ട് നഷ്ടമായി. മുമ്പ് ഇവർ ഇതേ ബൂത്തിൽ വോട്ട് ചെയ്തിരുന്നു. കോൺഗ്രസ് അനുഭാവികളാണ് ഇവർ. ഇതോടെ രാഷ്ട്രീയ എതിരാളികളുടെ പേരെല്ലാം വെട്ടിമാറ്റപ്പെട്ടുവെന്ന ആരോപണവും സജീവമാകുകയാണ്.
തുടക്കം മുതൽ സുരേന്ദ്രനുണ്ടായിരുന്ന പിന്തുണയും കഴിഞ്ഞ ദിവസം കനത്ത മഴയിലും അമിത്ഷായുടെ റാലിയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ അടക്കമുള്ള പതിനായിരങ്ങളെയും കണ്ട് കിളി പോയ അവസ്ഥയിലാണ് എൽഡിഎഫ്. വിവിധ സർവേ ഫലങ്ങൾ ശരിവയ്ക്കും വിധം വീണ നിലവിൽ മൂന്നാം സ്ഥാനത്തേക്ക് വീണ ലക്ഷണമാണ്. ഇതു മറികടക്കാൻ വേണ്ടിയുള്ള തറക്കളികൾ സിപിഎം നടത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി മണ്ഡലത്തിൽ കാണാൻ കഴിയുന്നത്. ശബരിമല കർമ സമിതിയുടെ നാമജപഘോഷയാത്രയിൽ പങ്കെടുത്ത, തങ്ങൾക്ക് കിട്ടില്ലെന്ന് ഉറപ്പാക്കിയ വോട്ടുകൾ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് നീക്കി ദീർഘവീക്ഷണത്തോടെയുള്ള അട്ടിമറി പരിപാടികളാണ് സിപിഎം ആസൂത്രണം ചെയ്തത്.
കടമ്പനാട് പഞ്ചായത്തിലെ ഈഴവ ഭൂരിപക്ഷ മേഖലയായ നെല്ലിമുകളിൽ മാത്രം ഇങ്ങനെ വെട്ടിനിരത്തിയിരിക്കുന്നത് 143 വോട്ടാണ്. ഇതെല്ലാം സിപിഎം-കോൺഗ്രസ് അനുഭാവികളുടെ വോട്ടാണ്. ഇതെല്ലാം തന്നെ മാറിയ സാഹചര്യത്തിൽ എൻഡിഎയ്ക്ക് ലഭിക്കുമെന്ന് മനസിലാക്കിയാണ് കൂട്ടവെട്ടിനിരത്തൽ. ഇന്നലെ വൈകിട്ട് ബിഎൽഓർ സ്ലിപ്പുമായി എത്തിയപ്പോഴാണ് വോട്ട് പോയ വിവരം ഇവർ അറിയുന്നത്. സാധാരണ വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കുന്നത് പരാതി പ്രകാരമാണ്. ആൾ മരിച്ചു പോയി/സ്ഥലത്തില്ല, സ്ഥലം വിട്ടു പോയി എന്നിങ്ങനെയുള്ള കാരണങ്ങളാകും പരാതിയിൽ നിരത്തുക. പരാതി ലഭിച്ചാലുടൻ തെരഞ്ഞെടുപ്പ് വിഭാഗം ആർക്കെതിരെയാണോ പരാതി ലഭിച്ചിരിക്കുന്നത് അവർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകും.
നോട്ടീസുമായി ഹാജരായി തന്റെ ഭാഗം വിശദീകരിക്കുന്നവരെ പട്ടികയിൽ നിലനിർത്തും. എന്നാൽ, ഇവിടെ അത്തരമൊരു നോട്ടീസ് ആർക്കും തന്നെ ലഭിച്ചിട്ടില്ല. അതു കൊണ്ടു തന്നെ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിച്ചതുമില്ല. അങ്ങനെ വോട്ടർ പോലും അറിയാതെയാണ് പട്ടികയിൽ നിന്ന് അവർ അപ്രത്യക്ഷമായിരിക്കുന്നത്. ആറ്റിങ്ങൽ മാതൃകയിൽ പത്തനംതിട്ടയിൽ കണ്ടെത്തിയിരിക്കുന്നത് അരലക്ഷത്തിലധികം ഇരട്ടവോട്ടുകളാണ്. ഇതു സംബന്ധിച്ച് ഡിസിസി നേതൃത്വം ഇന്നലെ കലക്ടർക്ക് പരാതി നൽകി കഴിഞ്ഞു. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ തള്ളുമെന്ന് കലക്ടർ ഉത്തരവിട്ടിട്ടുമുണ്ട്. കെ സുരേന്ദ്രൻ ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ചയാളാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വച്ച് ലഘുലേഖകൾ തയാറാക്കി വിതരണം ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. എല്ലാ വീടുകളിലും ഇതുമായി ചെന്നവരെ സ്ത്രീകൾ തന്നെയാണ് തടഞ്ഞു വച്ചത്.
പുല്ലാട്, കോയിപ്രം ഭാഗത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് എൻഡിഎ നേതാക്കളും പ്രവർത്തകരും വന്നു. തങ്ങൾ കോൺഗ്രസ് പ്രവർത്തകരാണെന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ, സിപിഎമ്മുകാരാണെന്ന് പിന്നീട് മനസിലായി. കോൺഗ്രസിന്റെ ബൂത്തുകളിൽ ഇരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയിൽ ലഘുലേഖ വിതരണം ചെയ്യാൻ ആരു പോകാനാണെന്ന് എൻഡിഎ പ്രവർത്തകർ ചോദിക്കുന്നു. ജാതി തിരിച്ചുള്ള വോട്ടു ചോദ്യമാണ് എൽഡിഎഫിന്റെ മറ്റൊരു നടപടി. ഈഴവസമുദായാംഗങ്ങളുടെ വീടുകളിൽ ഈഴവ നേതാക്കളെയും നായർ സമുദായാംഗങ്ങളുടെ വീടുകളിൽ നായർ നേതാക്കളെയും കയറ്റി വിടുകയാണ് വോട്ട് ചോദിക്കുന്നതിന് വേണ്ടി.
ഉച്ചയ്ക്ക് മുൻപ് തങ്ങളുടെ പ്രവർത്തകരെ മുഴുവൻ വോട്ട് ചെയ്യിപ്പിച്ചതിന് ശേഷം വ്യാപക അക്രമത്തിന് സിപിഎം തയ്യാറെടുക്കുന്നുവെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ആരോപിക്കുന്നു. സാധാരണ സ്ത്രീകൾ കൂടുതൽ ഉച്ചയ്ക്ക് ശേഷമാണ് വോട്ട് ചെയ്യാൻ എത്തുന്ന്ത്. സ്ത്രീകളുടെ പിന്തുണ സുരേന്ദ്രനാണെന്ന് മനസിലാക്കി അവരെ ഭയപ്പെടുത്തി വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് എൻഡിഎ ആരോപിക്കുന്നു. ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡിസിസി പ്രസിഡന്റും യുഡിഎഫ് പാർലമെന്റ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ജനറൽ കൺവീനറുമായ ബാബു ജോർജ് റിട്ടേണിങ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർക്ക് പരാതി നൽകി.
എല്ലാ ബൂത്തുകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു വോട്ടർ ഒന്നിലധികം ബൂത്തുകളിൽ വോട്ടർ പട്ടികയിൽ പേരു രജിസ്റ്റർ ചെയ്യുന്നത് ജനപ്രാതിനിത്യ നിയമപ്രകാരം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി ഒരേ ആളിനെത്തന്നെ വിവിധ ബൂത്തുകളിൽ പേരു ചേർത്തിട്ടുള്ളതിന്റെ വിശദവിവരങ്ങൾ ഡിസിസിക്ക് വിവിധ ബൂത്തുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇപ്രകാരം ലഭിച്ച പേരുകൾ ജില്ലാ വരണാധികാരിക്ക് കൈമാറും. ഇപ്രകാരം ചേർത്തിട്ടുള്ളവർക്ക് വ്യത്യസ്ത നമ്പരുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്. ഇപ്രകാരം ചേർക്കപ്പെട്ട വ്യക്തികളുടെ പേരും മേൽവിലാസവും പിതാവിന്റെയോ ഭർത്താവിന്റെയോ പേരും ഒന്നു തന്നെയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ചേർക്കപ്പെട്ടവരുടെ ഫോട്ടോകൾ വ്യത്യസ്തമാണ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ആകമാനം എൺപത്തിയേഴായിരത്തിൽ അധികം പേരെ ഇങ്ങനെ വോട്ടർ പട്ടികയിൽ പേരു ചേർത്തത് ജില്ലാ കോൺഗ്രസ് കമ്മിറ്റി കണ്ടു പിടിച്ചിട്ടുണ്ട്. ഇവരുടെ ലിസ്റ്റുകൾ അതാതു ബൂത്തുകളിൽ പ്രിസൈഡിങ് ഓഫീസർമാരെ ഏൽപ്പിക്കുമെന്നും ബാബു ജോർജ്ജ് പറഞ്ഞു. ഇവരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാതിരിക്കുവാൻ നടപടി സ്വീകരിക്കണം. ഇപ്രകാരം പേരു ചേർത്ത വോട്ടർമാരുടെ പേരിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ഡി.സി.സി പരാതിയും നൽകും.
ഒന്നിലധികം ബൂത്തുകളിൽ ഇപ്രകാരമുള്ള വോട്ടർമാർ ആരെങ്കിലും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ അവരുടെ പേരിൽ അനായാസം പൊലീസിന് കേസെടുക്കാൻ കഴിയുമെന്നും ബാബു ജോർജ്ജ് പറഞ്ഞു. വളരെ ബോധപൂർവ്വമാണ് വോട്ടർ പട്ടികയിൽ പേരുകൾ ഇപ്രകാരം ചേർത്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍