ഹൈബി ഈഡന് വേണ്ടി ഒഴിയാൻ കെ വി തോമസ് ചോദിച്ചത് രാജ്യസഭാ അംഗത്വം; കരാർ ഉറപ്പിച്ചത് യുഡിഎഫ് കൺവീനർ പദവിയും സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്ത്; ഹൈബി വിജയിച്ചാൽ ഉപതിരഞ്ഞെടുപ്പിൽ അവസരം നൽകാമെന്ന വാഗ്ദാനം തള്ളാതെയും മുൻ കേന്ദ്രമന്ത്രി; അരനൂറ്റാണ്ട് എംഎൽഎയും എംപിയും മന്ത്രിയും ആയിട്ടും വിജയസാധ്യത പരിഗണിച്ചു സ്ഥാനാർത്ഥിയെ മാറ്റിയപ്പോൾ ബിജെപിയിൽ ചേരുമെന്ന് ഭീഷണിപ്പെടുത്തിയ തോമസ് മാഷിനെ സ്ഥാനമാനങ്ങൾ കൊടുത്തു തീറ്റിപ്പോറ്റുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്ക് അമർഷം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സ്ഥാനമോഹങ്ങളാൽ ആർത്തിപിടിച്ചു നടക്കുന്ന നേതാക്കൾ തന്നെയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ശാപം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെ വി തോമസ് സിറ്റിങ് സീറ്റില്ലെന്ന് ഉറപ്പായതോടെ കാണിക്കുന്ന വിലപേശലുകൾ. ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മുൾമുനയിൽ നിർത്തി തോമസ് ഉദ്ദേശിക്കുന്നത് രാജ്യസഭാ സീറ്റു തന്നെയാണ്. അതുവഴി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്താമെന്നും. അരനൂറ്റാണ്ടു കാലത്തോളം അധികാര കേന്ദ്രങ്ങളിൽ ഇരുന്ന കെവി തോമസിനെ തൃപ്തിപ്പെടുത്താൻ കോൺഗ്രസ് ഹൈക്കമാൻഡും ഇന്നലെ അനുനയ നീക്കങ്ങളുമായി രംഗത്തെത്തി. എന്നാൽ, സാഹചര്യങ്ങൾ അറിയാവുന്ന നേതാവ് തന്നെ അനാവശ്യ കടുംപിടുത്തം പിടിക്കുന്നതിൽ കടുത്ത അതൃപ്തിയാണ് കോൺഗ്രസ് അണികൾക്കുള്ളത്.
സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച കെ.വി. തോമസിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് 3 വാഗ്ദാനങ്ങൾ നൽകിയെന്നു സൂചന യുഡിഎഫ് കൺവീനർ പദവി, എഐസിസി ഉത്തരവാദിത്തം, പാർലമെന്ററി ദൗത്യം എന്നിവയാണിത്. ഹൈക്കമാൻഡ് നിർദ്ദേശമനുസരിച്ചു തോമസുമായി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇവ ചർച്ചാവിഷയമായത്. ചാലക്കുടിയിൽ സ്ഥാനാർത്ഥിയായതോടെ ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും. ഈ പദവിയാണ് ഒരു സാധ്യത.
എഐസിസി നേതൃത്വത്തിൽ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ എന്നിവർ ഇപ്പോൾ തന്നെയുണ്ടെങ്കിലും മുതിർന്ന നേതാവിനു യോജിച്ച പദവി നൽകാമെന്നും ഹൈക്കമാൻഡ് പറയുന്നു. നിയമസഭയിലേക്കു മത്സരിക്കണമോയെന്നു കെ.വി. തോമസിനു തീരുമാനിക്കാം. ഹൈബി വിജയിക്കുന്ന സീറ്റിൽ മത്സരിപ്പിക്കാം എന്നതാണ് പാർട്ടി നൽകിയ ഓഫർ. ഇടഞ്ഞു നിൽക്കുന്ന കെ വി തോമസ് ഇന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി തോമസ് കൂടിക്കാഴ്ച നടത്തും.
സിറ്റിങ് എംപിമാർക്കെല്ലാം സീറ്റു നൽകുകയെന്ന പൊതുധാരണ കെ.വി. തോമസിന്റെ കാര്യത്തിൽ മാത്രമാണു പാലിക്കാതിരുന്നത്. അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന തോമസിനു തടസ്സമായതു ഡിസിസിയുടെയും ജില്ലയിൽ നിന്നുള്ള എംഎൽഎമാരുടെയും എതിർപ്പാണ്. പി. രാജീവ് ഇടതു സ്ഥാനാർത്ഥിയായതോടെ സാഹചര്യങ്ങൾ മാറിയെന്നും തോമസിന് ജയസാധ്യത കുറവാണെന്നുമുള്ള നിലപാട് സംസ്ഥാന നേതൃത്വവും സ്വീകരിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും ഈ അഭിപ്രായത്തിൽ ഉറച്ചുനിന്നു.
ഗ്രൂപ്പ് അനുഭാവിയല്ലെങ്കിലും പിന്തള്ളപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു തോമസ്. ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കുമെന്ന വാർത്ത പരന്നപ്പോഴും അന്തിമതീരുമാനം എതിരാവില്ലെന്ന ധാരണയിലായിരുന്നു അദ്ദേഹം. മുൻകൂട്ടി തീരുമാനമെടുത്ത ശേഷം തന്നെ ബോധപൂർവം ഒറ്റപ്പെടുത്തിയെന്ന തോന്നലാണ് തോമസിനെ പ്രകോപിപ്പിച്ചത്. തോമസിനെ ഒറ്റപ്പെടുത്തുന്നതിനോടു യോജിപ്പില്ലാതിരുന്ന സോണിയ ഗാന്ധി, വിശ്വസ്തനായ നേതാവിനെ പിണക്കി അയയ്ക്കരുതെന്നു നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തോമസിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത് ഇതിനു പിന്നാലെയാണ്.
അതിനിടെ അനുനയ ചർച്ചകൾക്കൊടുവിൽ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ താൻ ബിജെപിയിലേക്ക് പോകില്ലെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു. താനൊരു കോൺഗ്രസുകാരൻ തന്നെയാണെന്നും എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരുന്നാലും ജയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു. ഹൈബി ഈഡൻ കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ വിജയിച്ചു കയറുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
'ഞാനൊരു കോൺഗ്രസുകാരനാണ്. 1968ൽ കുമ്പളങ്ങിയിൽ ഏഴാം വാർഡ് പ്രസിഡന്റായി വന്നയാളാണ്. അവിടെ നിന്നാണ് ഞാൻ ഞാനായത്. അതിന് പാർട്ടിയോട് എനിക്ക് കടപ്പാടുണ്ട്. എനിക്ക് പാർട്ടിയിൽ പൂർണ്ണമായ വിശ്വാസമുണ്ട്. എന്ന വേദനിപ്പിച്ചതും ക്ഷോഭിപ്പിച്ചതും സ്ഥാനമാനങ്ങളല്ല. എന്നോടുള്ള പെരുമാറ്റം ശരിയായില്ലെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ്.
ബിജെപി ഒന്നും വെച്ച് നീട്ടിയിട്ടില്ല. എല്ലാ പാർട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. അതിനർത്ഥം ഞാൻ കോൺഗ്രസുകാരനല്ലെന്നല്ല. എറണാകുളത്ത് നൂറ് ശതമാനം വിജയസാധ്യതയുണ്ട്. കോൺഗ്രസിന്റെ കോട്ടയാണ്. ആര് സ്ഥാനാർത്ഥിയായിരുന്നാലും വിജയിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം. പാർട്ടിക്കകത്ത് അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നയാളാണ് താൻ. ഇപ്രാവശ്യം മാത്രമാണ് പ്രത്യേക സാഹചര്യത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. രമേശ് ചെന്നിത്തല എന്നെ വീട്ടിൽ വന്ന് കണ്ടതുകൊണ്ട് തിരിച്ച് കാണേണ്ട മര്യാദയുണ്ട്.'' കെ.വി തോമസ് പറഞ്ഞു.
എംഎൽഎ എന്ന നിലയിലും സംസ്ഥാന മന്ത്രിയായും എംപിയായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ച് ഇത്രയും കാലം അധികാരത്തിന്റെ എല്ലാ സുഖശീതളിമയും അനുഭവിച്ച് കെ വി തോമസ് എറണാകുളം ലോക്സഭാ സീറ്റ് ലഭിക്കാതെ വന്നപ്പോൾ പൊട്ടിത്തെറിച്ചതു കണ്ട് കോൺഗ്രസുകാർ കടുത്ത അമർഷത്തിലായിരുന്നു.
ലോക്സഭയിലേക്ക് ആറ് തവണയാണ് കെ തോമസ് മത്സരിച്ചത്. ഇതിൽ, രണ്ട് തവണ കേന്ദ്രമന്ത്രി പദവി ലഭിക്കുകയും ചെയ്തു. ഇത് കൂടാത കേരള രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞ നേതാവാണ് അദ്ദേഹം. എംഎൽഎയും മന്ത്രിയുമായിരുന്നു അദ്ദേഹം. അടുത്തകാലത്തായി ഡൽഹി രാഷ്ട്രീയത്തിൽ അതികായനായി വിലസുകയായിരുന്നു കെ വി തോമസ്. സിറ്റിങ് എംപിക്ക് സീറ്റ് നിഷേധിച്ചത് നീതി നിഷേധമാണെങ്കിൽ ആ തെറ്റിന് ആദ്യം മാപ്പു പറയേണ്ടത് കെ വി തോമസ് തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടിയത്.
1980 ൽ ആദ്യമായി എറണാകുളം എം പി യായി തെരഞ്ഞെടുക്കപ്പെട്ട സേവ്യർ അറക്കലിന് 1984 ൽ സീറ്റ് നിഷേധിക്കപ്പെട്ടത് എന്തുകൊണ്ട് എന്ന് പകരക്കാരനായി വന്ന കെ വി തോമസ് ആദ്യം വിശദീകരിക്കേണ്ടിവരുമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം. അന്ന് സേവ്യർ അറക്കലിന് കെ വി തോമസിന്റെ പ്രായം പോലും ഉണ്ടായിരുന്നില്ലെന്ന കാര്യവും ഇവർ ഓർമ്മിപ്പിക്കുന്നു. എന്നാൽ പിന്നീട് 1996 ൽ ഇടതു പിന്തുണയോടെ, സ്വതന്ത്രനായി സേവ്യർ അറക്കൽ മത്സരിച്ചപ്പോൾ എറണാകുളത്തെ വോട്ടർമാർ തോമസിനെ പരാജയപ്പെടുത്തി. ഇത് ചരിത്രത്തിന്റെ കാവ്യനീതിയായി മാറി.
ഇത് മാത്രമല്ല, ഇപ്പോൾ ഹൈബി ഈഡന്റെ സ്ഥാനാർത്ഥിത്വവും ഒരു ചരിത്രത്തിലെ കാവ്യ നീതിയാണ്. 2009 ലും ഇതുപോലെ അവസാന നിമിഷം അട്ടിമറിച്ചാണ് കെ വി തോമസ് സ്ഥാനാർത്ഥിയായത്. അന്ന് എൻഎസ്.യുഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഹൈബി ഈഡന്റെ പേരാണ് എറണാകുളം സീറ്റിലേക്ക് കേരളത്തിൽ നിന്ന് ഐ ഗ്രൂപ്പ് നിർദ്ദേശിച്ചത്. ഗ്രൂപ്പ് വീതം വെയ്പിൽ ഐ ഗ്രൂപ്പിനായിരുന്നു എറണാകുളം സീറ്റ്. അന്ന് രാഹുൽ ഗാന്ധിയുടെ ബ്രിഗേഡിൽ പെട്ട ഹൈബി സ്ഥാനാർത്ഥിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഹൈബി അന്ന് പ്രചാരണം തുടങ്ങുകയും ചെയ്തതാണ്. ഇതേ പോലെ സന്ധ്യാനേരത്ത് ചാനലുകൾ ഹൈബിയുടെ പേര് ബ്രേക്കിങ് ന്യൂസായി നൽകുകയും ചെയ്തു.
എന്നാൽ പട്ടിക എഐസിസി പുറത്തിറക്കിയപ്പോൾ ഹൈബി പുറത്തായി. എല്ലാവരേയും ഞെട്ടിച്ച് കെ.വി തോമസ് സ്ഥാനാർത്ഥിത്വം നേടി. അന്ന് കൊച്ചി എംഎൽഎയായിരുന്ന കെ.വി തോമസിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലാണ് സീറ്റ് നേടിക്കൊടുത്തത്. എന്നാൽ, സോണിയ മാറി രാഹുൽ അധികാര കേന്ദ്രമായി മാറിയതോടെ ആ സമവാക്യവും മാറിമറിഞ്ഞു. കെ.കരുണാകരന്റെ ശിഷ്യനായിരുന്ന കെ.വി തോമസ് ഐ ഗ്രൂപ്പിന്റെ മുന്നണി പോരാളിയായിരുന്നു. എന്നാൽ കരുണാകരന്റെ പ്രതാപം ക്ഷയിച്ചതോടെ ഗ്രൂപ്പിൽ നിന്ന് ക്രമേണ അകന്നു.
യുപിഎ രണ്ടാം സർക്കാരിൽ കേന്ദ്രമന്ത്രി പദത്തിലേക്കും തോമസ് നടന്നുകയറിയത് സോണിയയുടെ ആശ്രിത വാത്സല്യത്തിലായിരുന്നു. ഏത് സമയത്തും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാതെ 10 ജൻപഥിൽ പ്രവേശനമുണ്ടായിരുന്ന അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു തോമസ്. ഭക്ഷ്യസുരക്ഷാ ബില്ലുമായി തോമസ് കോൺഗ്രസ് നേതാക്കൾക്ക് പ്രിയപ്പെട്ടവനായി. യുപിഎ പോയി മോദി സർക്കാർ വന്നപ്പോഴും പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി ചെയർമാൻ എന്ന പദവിയിൽ തോമസ് തുടർന്നത് ഈ ബന്ധം വഴിയായിരുന്നു. 10 വർഷം കഴിയുമ്പോൾ കോൺഗ്രസ് രാഷ്ട്രീയം രാഹുൽ ഗാന്ധിയുടെ വഴിയെ നടന്നു തുടങ്ങിയപ്പോൾ തോമസ് മാഷിനും ഹൈക്കമാൻഡിൽ പിടി അയഞ്ഞു തുടങ്ങി.
സോണിയയുടെ അടുത്തുള്ള അടുപ്പം രാഹുലിന്റെ അടുത്ത് തോമസിന് നേടാനായില്ല. പി.രാജീവ് എൽഡിഎഫ് സ്ഥാനാർത്ഥിയായതോടെ കെ.വി തോമസ് നിന്നാൽ ജയസാധ്യത കുറവാണെന്ന് കേരളത്തിലെ നേതാക്കൾ ഒന്നടങ്കം രാഹുലിന് മുന്നിൽ വാദിച്ചതോടെ കാര്യങ്ങൾ ഹൈബിക്ക് അനുകൂലമായി. തോമസിനെ വെട്ടിനിരത്തുന്നതിൽ എ-ഐ ഗ്രൂപ്പുകൾ കൈകോർക്കുന്നതും കാണാനായി. ഇതോടെ കെ വി തോമസിന് സീറ്റ് ഇല്ലാതെ പോകുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്