അവരും സഖാക്കൾ തന്നെ!!! പാലക്കാട്ട് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിൽ എന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ; നടന്നത് വ്യാജ ഏറ്റുമുട്ടൽ എന്നതിന് തെളിവ് തലയിലേറ്റ വെടിയുണ്ടയും ഒരു പരിക്കും ഏൽക്കാത്ത പൊലീസുകാരും; വേണ്ടത് മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം എന്നും കാനം രാജേന്ദ്രൻ; ഒരു ഇടവേളയ്ക്ക് ശേഷം ഭരണമുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ കൊമ്പുകോർക്കുന്നത് വഴിതെറ്റി കാടുകയറിയ കമ്മ്യൂണിസ്റ്റുകളുടെ പേരിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാലക്കാട്ട് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് നടന്നത് വ്യാജ ഏറ്റുമുട്ടലിലൂടെ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതു മുന്നണിയുടെ മിനിമം പരിപാടിയിൽ ഉൾപ്പെടുന്നതല്ല മാവോയിസ്റ്റുകളെ വെടിവെയ്ക്കുന്നത് എന്ന് കാനം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് തന്നെ ശിക്ഷവിധിക്കുന്ന രീതി അംഗീകരിക്കാനാകില്ല. കൊല്ലപ്പെട്ടവരുടെ തലയിൽ വെടിയേറ്റത് സൂചിപ്പിക്കുന്നത് നടന്നത് വ്യാജ ഏറ്റുമുട്ടലാണ് എന്നും കാനം ചൂണ്ടിക്കാട്ടി. ഒരു പൊലീസുകാരന് പോലും പരിക്കേറ്റിട്ടില്ല.
മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വേണ്ടത് രാഷ്ട്രീയ പരിഹാരമാണെന്നും സംസ്ഥാന കൗൺസിലിന് ശേഷം കാനം മാധ്യമങ്ങലോട് പറഞ്ഞു. എല്ലാം വെടിയുണ്ടകൾ കൊണ്ട് പരിഹരിക്കാം എന്ന വിശ്വാസം പ്രാകൃതമാണ്. സംഭവം നടുക്കമുളവാക്കുന്നതാണ് എന്നും കാനം വ്യക്തമാക്കി.
ഏറ്റുമുട്ടലിലാണ് മൂന്നു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിയാണ് കാനം വ്യാജ ഏറ്റുമുട്ടൽ എന്ന വാദം ഉയർത്തുന്നത്. മഞ്ചിക്കട്ടിയിൽ തണ്ടർബോൾട്ട് ടീമിനുനേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തതിനെത്തുടർന്നാണ് സ്വയരക്ഷക്കായി തിരികെ വെടിവയ്ക്കേണ്ടിവന്നതെന്നായിരുന്നു ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
മാവോയിസ്റ്റുകളെ നേരിടുന്നതുമായി ബന്ധപ്പെട്ട് സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. പാലക്കാട്ട് നടന്നത് എന്താണെന്ന് അറിയില്ല. പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറാണെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
മാവോവാദികളെ ഏറ്റുമുട്ടലെന്ന പേരിൽ കൊലപ്പെടുത്തുന്നതിനെതിരെ നേരത്തെ തന്നെ കാനം ശക്തമായി രംഗത്തെത്തിയിരുന്നു. 2016ൽ നിലമ്പൂർ കരുളായി വനത്തിൽ മാവോവാദി അഖിലേന്ത്യ നേതാവ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടിരുന്നു. മോദി സർക്കാർ ചെയ്യുന്നതുപോലെ കാര്യങ്ങൾ ചെയ്യാനല്ല ഇടതുപക്ഷ സർക്കാറിനെ ജനങ്ങൾ തെരഞ്ഞെടുത്തതെന്നും മറ്റ് സംസ്ഥാനങ്ങളിലേതുപോലെ മാവോവാദി വേട്ട കേരളത്തിൽ വേണ്ടെന്നും അന്ന് കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു.
2019 മാർച്ചിൽ വയനാട് ലെക്കിടിയിലെ സ്വകാര്യ റിസോർട്ടിലുണ്ടായ പൊലീസ് വെടിവെപ്പിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മാവോവാദി പ്രവർത്തകൻ സി.പി. ജലീൽ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും മാവോവാദി വേട്ടക്കെതിരായ നിലപാട് തന്നെയാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്.
മാവോയിസ്റ്റുകൾ ഉയർത്തുന്ന വിഷയങ്ങൾ അവഗണിക്കാനാവില്ലെന്നും മാവോവാദികളെ ഉന്മൂലനം ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു അന്ന് സിപിഐ സ്വീകരിച്ചത്. പുതിയ സംഭവത്തിലും നിലാപാടിൽ മാറ്റമില്ലെന്നാണ് കാനം വ്യക്തമാക്കിയിരിക്കുന്നത്.
നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലും കാനം രൂക്ഷമായി പ്രതികരിച്ചിരുന്നു. പൊലീസ് കൊന്നത് കേന്ദ്ര ഫണ്ട് തട്ടാനാണെന്നായിരുന്നു കാനത്തിന്റെ ആരോപണം. തീവ്രവാദവിരുദ്ധ നീക്കങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് തട്ടാൻ ഐപിഎസ് സംഘം പ്രവർത്തിക്കുന്നു. കേരളത്തിൽ മാവോയിസ്റ്റ് ഭീകരതയുണ്ടെന്ന് വരുത്താനാണ് ശ്രമം. ഇത്തരം സംഭവങ്ങളുണ്ടായാൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നാണ് സുപ്രീംകോടതി നിർദ്ദേശമെന്നും കാനം അന്ന് വ്യക്തമാക്കിയിരുന്നു.
ഇന്നലെ അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ട്-മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ചിക്കമംഗലൂർ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാർത്തി എന്നിവരാണ് മരണപ്പെട്ടത്. ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തണ്ടർബോൾട്ട് സംഘത്തിനു നേരെ വെടിയുതിർത്തതിനെത്തുടർന്ന് അവർ തിരിച്ചാക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസ് ഭാഷ്യം. അതേസമയം, തണ്ടർബോൾട്ട് സംഘത്തിലെ ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ടില്ല. മഞ്ചക്കണ്ടി ആദിവാസി ഊരിനുസമീപം ഭവാനിദളത്തിലെ മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെതുടർന്നാണ് അസി. കമാൻഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടർബോൾട്ട് സംഘം തിങ്കളാഴ്ച രാവിലെ ഇവിടെ തെരച്ചിൽ നടത്തിയത്.
ഒരിടവേളയ്ക്ക ശേഷം കാനം ഇടയുന്നു
മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിയാണ് കാനം ഇപ്പോൾ പരസ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല സംഭവത്തിന് തൊട്ട് മുമ്പ് വരെ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഏറ്റവും വലിയ വിമർശകരിൽ ഒരാളായിരുന്നു മുന്നണിയിലെ പ്രധാന ഘടകക്ഷി നേതാവായ കാനം രാജേന്ദ്രൻ. എന്നാൽ ശബരിമല വിഷയത്തിൽ കാനം സർക്കാരിനും പിണറായിക്കും ഒപ്പമായിരുന്നു. ഒരു ഇടവേളയ്ക്ക ശേഷമാണ് കാനം സർക്കാരിനെതിരെ ഇപ്പോൾ നിലപാട് എടുക്കുന്നത്. മുഖ്യമന്ത്രി ഇന്ന് രാവിലെ നിയമസഭയിൽ പറഞ്ഞതിനെ പൂർണ്ണമായും തള്ളിക്കളയുകയാണ് കാനം രാജേന്ദ്രൻ.
മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്
'തിങ്കളാഴ്ച പുലർച്ചെ 4.20 മണി മുതൽ അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്വണ്ടിയാർക്കെണ്ടി വനമേഖലയിൽ പട്രോളിങ് നടത്തിവരികയായിരുന്നു തണ്ടർബോൾട്ട് സംഘം. ഉച്ചയ്ക്ക് 12.20 മണിയോടെ മേലെ മഞ്ചിക്കണ്ടി വനത്തിൽ ഏകദേശം 25 കിലോമീറ്റർ ഉള്ളിലുണ്ടായിരുന്ന ഷെഡ്ഡിൽ നിന്നും നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘത്തിൽപ്പെട്ടവർ വെടിയുതിർത്തതിനെ തുടർന്ന് സ്വയരക്ഷക്കായി തണ്ടർബോൾട്ട് അംഗങ്ങൾക്ക് തിരികെ വെടിവെയ്ക്കേണ്ടി വന്നു. സംഘടനയിൽപ്പെട്ട 3 പേർ മരണപ്പെടുകയും അവർ ഉപയോഗിച്ച ആയുധങ്ങളും മറ്റും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇക്കാര്യത്തിന് അരീക്കോട് കേരള ആന്റി ടെറർ സ്ക്വാഡ് ക്യാമ്പ് സബ് ഇൻസ്പെക്ടറുടെ മൊഴി പ്രകാരം വിവിധ വകുപ്പുകൾ അനുസരിച്ച് അഗളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. അടുത്തദിവസം മരണപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾക്കിടെ വനത്തിൽ ഒളിഞ്ഞിരുന്ന മാവോയിസ്റ്റുകൾ പൊലീസിനും, ഒറ്റപ്പാലം അസിസ്റ്റന്റ് കലക്ടർ, തഹസീൽദാർ, മണ്ണാർക്കാട് തഹസീൽദാർ, തുടങ്ങിയവർക്കും നേരെ വെടിയുതിർത്തു. പൊലീസ് തിരികെ വെടിവച്ചതിലാണ് ഒരു മാവോയിസ്റ്റ് കൂടി മരണപ്പെട്ടത്. എ കെ 47 റൈഫിൾ ഉൾപ്പെടെയുള്ള അത്യന്താധുനിക മാരകായുധങ്ങൾ മാവോയിസ്റ്റുകളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഏതൊരു സാഹചര്യത്തിലായാലും മനുഷ്യജീവൻ നഷ്ടപ്പെടുന്നത് ദുഃഖകരമാണ്. ഈ സംഭവത്തിന് കൃത്യമായ ഒരു പശ്ചാത്തലമുണ്ട്. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ പശ്ചിമഘട്ട പ്രത്യേക സോണൽ കമ്മിറ്റി രൂപീകരിച്ചതായി 2013ന്റെ തുടക്കത്തിൽതന്നെ റിപ്പോർട്ടുകളുണ്ട്. കേരള, കർണ്ണാടക, തമിഴ്നാട് അതിർത്തി വനത്തിനുള്ളിൽ ഇത്തരം സംഘങ്ങളുടെ സാന്നിദ്ധ്യം ഉള്ളതായും ഇവരുടെ കൈകളിൽ വിദേശനിർമ്മിത എ.കെ 47, എ.കെ 56 തുടങ്ങിയ ആയുധങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും ഉള്ളതായുള്ള വിവരം അക്കാലത്തു തന്നെ സഭയുടെ ശ്രദ്ധയിൽ വന്നിട്ടുള്ളതാണ്.
ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിലും ഇതിന്റെ പ്രവർത്തനങ്ങളെ തടയിടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2013ൽ ആന്റി നക്സൽ സ്ക്വാഡിനും 2014 ൽ കണ്ണൂർ റേഞ്ച് ഡിഐജി തലവനായി കേരള ആന്റി ടെറർ സ്ക്വാഡിനും രൂപം നൽകിയിരുന്നു.
ജനാധിപത്യപരമായ രാഷ്ട്രീയം വികസിച്ചുവന്ന കേരളത്തിൽ അതിനെ ദുർബലപ്പെടുത്തുന്ന വിധമുള്ള പ്രവർത്തനങ്ങൾക്കാണ് പ്രത്യേകിച്ചും സംസ്ഥാനത്തിന്റെ പുറത്തുനിന്നും പരിശീലനം സിദ്ധിച്ച മാവോയിസ്റ്റുകൾ ശ്രമിക്കുന്നത്. മാവോയിസ്റ്റ് പ്രവർത്തനവുമായി മുമ്പോട്ടുപോകുന്നവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി പൊതുധാരയിലേക്ക് വരാൻ സന്നദ്ധമാകുന്നവർക്ക് പുനരധിവാസ പാക്കേജ് തന്നെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തെറ്റായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലേക്ക് പോയവരെ തിരുത്തി ജനാധിപത്യ രാഷ്ട്രീയത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരിക എന്ന കാഴ്ചപ്പാടുതന്നെയാണ് സംസ്ഥാന സർക്കാരിനുള്ളത്. അതേസമയം സംസ്ഥാനത്തിന്റെ ക്രമസമാധാനം സംരക്ഷിക്കുക എന്നതും ജനാധിപത്യ ജീവിതക്രമം നിലനിർത്തുകയും ചെയ്യുക എന്ന ഭരണഘടനാപരമായ ചുമതല സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ്.
സ്വാഭാവികമായും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായുള്ള നിലപാട് പൊലീസിന് സ്വീകരിക്കേണ്ടി വരും. അതിന്റെ ഭാഗമായിക്കൂടിയാണ് മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതുപോലുള്ള മാവോയിസ്റ്റ് ആക്രമണങ്ങളും പ്രവർത്തനങ്ങളും നമ്മുടെ സംസ്ഥാനത്ത് ഇല്ലാതെ പോയത്. ഈ സംഘങ്ങളുടെ പ്രവർത്തനം മറ്റ് സംസ്ഥാനങ്ങളിൽ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും പൊതുപ്രവർത്തകരുടേയും സുരക്ഷാസേനാംഗങ്ങളുടേയും എത്രയേറെ ജീവൻ കവർന്നിട്ടുണ്ട് എന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട്. അതേ സംഘടന തന്നെയാണ് കേളത്തിലും ഇത്തരം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. അത് തടയുക സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തവുമാണ്.
ജനാധിപത്യപരമായ അവകാശം എല്ലാ പൗരന്മാർക്കും ഉണ്ട്. ഈ കഴിഞ്ഞ ദിവസമുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിലും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗരേഖകളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കും.'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്