ലീഗിനും യൂത്ത്ലീഗിന് ശക്തമായ മറുപടിയുമായി കാന്തപുരം വിഭാഗം; ലീഗിനു വേണ്ടി മതത്തെ വ്യാഖ്യാനിക്കലല്ല പണ്ഡിതന്മാരുടെ ജോലിയെന്ന് സഖാഫി ശൂറ; സംഘ്പരിവാർ രാഷ്ട്രീയത്തോടുള്ള എതിർപ്പ് മുസ്ലിം ലീഗുകാരിൽനിന്ന് പഠിക്കേണ്ട ഗതികേട് തങ്ങൾക്കില്ലെന്നും എ പി വിഭാഗം മതപണ്ഡിതർ
കെ വി നിരഞ്ജൻ
കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് കൊടിയുയരവേ, കാന്തപുരം വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത യൂത്ത്ലീഗിനെതിരെയും ലീഗിനെതിരെയും ശക്തമായ നിലപാടുമായി എ.പി വിഭാഗം രംഗത്ത്. ഏക സിവിൽ കോഡു വിഷയത്തിൽ ലീഗു വിളിച്ചു ചേർത്ത യോഗത്തിൽ കാന്തപുരം വിഭാഗം പങ്കെടുക്കാത്തതിനെ തുടർന്നു കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ് നേതാക്കളും കാന്തപുരത്തിനെതിരെ പ്രസ്താവനകളിറക്കി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കാരന്തൂർ മർക്കസിൽ നിന്നു പഠിച്ചിറങ്ങിയ മതപണ്ഡിതന്മാരുടെ കൂട്ടായ്മയായ സഖാഫി ശൂറ രംഗത്തെത്തിയത്.
മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് അനുസരിച്ച് മതത്തെ വ്യാഖ്യാനിക്കലോ നിലപാടുകളെടുക്കലോ അല്ല മതപണ്ഡിതന്മാരുടെ ജോലിയെന്ന് സഖാഫി ശൂറ അഭിപ്രായപ്പെട്ടു. മുത്തലാഖിന്റെ വിഷയത്തിൽ മതപണ്ഡിതന്മാർ അഭിപ്രായം പറയട്ടെ എന്ന് കാത്തിരിക്കുന്നവർ മറ്റേതൊക്കെ കാര്യങ്ങളിൽ മതപണ്ഡിതന്മാരുടെ അഭിപ്രായം അനുസരിക്കും എന്നുകൂടി വ്യക്തമാക്കണം. ശരീഅത്തെന്നാൽ വിവാഹവും വിവാഹമോചനവും മാത്രമാണെന്ന തെറ്റിദ്ധാരണയാണ് ചിലർക്കുള്ളത്. ഏക സിവിൽ കോഡിനുവേണ്ടി വാദിക്കുന്നവരിൽ മാത്രമല്ല, അതിനെ പ്രതിരോധിക്കുന്നു എന്നവകാശപ്പെടുന്നവരിൽ ചിലർക്കും ഇതേ നിലപാടാണ് എന്നതാണ് കൗതുകകരം. സലഫികളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ സ്വന്തം പ്രസിഡന്റ് ഉൾപ്പെടുന്ന മതപണ്ഡിതന്മാരുടെ കൂട്ടായ്മയുടെ തീരുമാനം മുഖവിലക്കെടുക്കാത്തവരാണ് ഇപ്പോൾ മുത്തലാഖിന്റെ കാര്യത്തിൽ പണ്ഡിതന്മാരുടെ അഭിപ്രായത്തിനുവേണ്ടി കാത്തുനിൽക്കുന്നത്.
മതനിയമങ്ങളോട് പ്രതിബദ്ധതയുള്ള പണ്ഡിതന്മാരെ ലീഗിന്റെ ആഗ്രഹത്തിനനുസരിച്ച് കിട്ടാത്തതിലുള്ള ജാള്യം മറക്കാനാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരെയുള്ള ലീഗ് നേതാക്കളുടെ പ്രസ്താവനകൾ. ലീഗിന്റെ തണൽ ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സുന്നി സംഘടനകൾ മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ നിലപാടെടുത്തത്. സംഘ്പരിവാർ രാഷ്ട്രീയത്തോടുള്ള എതിർപ്പ് മുസ്ലിം ലീഗുകാരിൽനിന്ന് പഠിക്കേണ്ട ഗതികേട് സുന്നികൾക്കില്ല. മർകസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് അലി സഖാഫി വള്ളിയാട്, ശുകൂർ സഖാഫി വെണ്ണക്കോട്, സമദ് സഖാഫി മായനാട്, അബൂബക്കർ സഖാഫി വെണ്ണക്കോട്, നാസർ സഖാഫി കരീറ്റിപ്പറമ്പ്, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ലത്തീഫ് സഖാഫി പെരുമുഖം, സാബിത് അബ്ദുല്ല സഖാഫി വാവാട് എന്നിവർ പ്രസംഗിച്ചു.
വിവാദം കത്തിയതോടെ യൂത്ത് ലീഗ് സംസ്ഥാന സമ്മേളനവും മുത്തലാഖ് അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ നിർബന്ധിതരായിരിക്കയാണ്. 'രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണർത്തുക' എന്ന പ്രമേയത്തിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് ഇന്നലൊയാണ് കോഴിക്കോട്ട് കൊടി ഉയർന്നത്. ടാഗോർ ഹാൾ വളപ്പിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി പതാക ഉയർത്തി.
ഭാഷാ സംരക്ഷണത്തിന് ജീവാർപ്പണം ചെയ്ത മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരുടെ ഓർമകൾ ഉണർത്തിയുള്ള മുദ്രാവാക്യങ്ങളുടെ അന്തരീക്ഷത്തിലാണ് പതാക ഉയർന്നത്. സംസ്ഥാന സെക്രട്ടറി സി.കെ. സുബൈർ, അബ്ദുറഹ്മാൻ രണ്ടത്താണി, എം.എ. റസാഖ്, പി.കെ.കെ. ബാവ, ഉമ്മർ പാണ്ടികശാല, എൻ.സി അബൂബക്കർ, യു.എ. ലത്തീഫ്, സി.കെ.വി. യൂസുഫ്, നജീബ് കാന്തപുരം, സംസ്ഥാന ട്രഷറർ കെ.എം. ഗഫൂർ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ് എംപി ഉദ്ഘാടനം ചെയ്യും. ലീഗ് ദേശീയ ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
കഴിഞ്ഞ ദിവസം സംസ്ഥാന സമ്മേളന വിവരം അറിയിക്കനായി കോഴിക്കോട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് എ.പി വിഭാഗം സുന്നികൾക്കെതിരെ ആഞ്ഞടിച്ച് യൂത്ത്ലീഗ് രംഗത്തത്തെിയത്.ഏക സിവിൽകോഡ് വിഷയത്തിൽ കോഴിക്കോട്ട് നടന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽനിന്ന് വിട്ടുനിന്ന കാന്തപുരം സുന്നി വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി പറഞ്ഞു. യോഗത്തിൽ പങ്കെടുത്താൽ നരേന്ദ്ര മോദിയുടെ പ്രീതി നഷ്ടപ്പെടുമെന്ന ഭയമാണ് കാന്തപുരത്തിന്.സംഘ്പരിവാറിന്റെ സൂഫി സമ്മേളനത്തിൽ പങ്കെടുത്ത അത്തരം ആളുകളെ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നെന്ന് പറയുന്ന സിപിഐ (എം) തള്ളിപ്പറയാതിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും, യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലിയും ജനറൽ സെക്രട്ടറി സി.കെ. സുബൈറും വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണെന്നും നിരോധിക്കാൻ പാടില്ളെന്നാണ് യൂത്ത്ലീഗിന്റെ നിലപാടെന്നും പി.എം സാദിഖലി അതേ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് സ്ത്രീകൾക്ക് എതിരല്ല. ആ ചൂണ്ടയിൽ കൊത്തില്ളെന്ന കുഞ്ഞാലിക്കുട്ടിയുടെ അതേ നിലപാടാണ് യൂത്ത് ലീഗിനും. മുത്തലാഖ് വിഷയത്തിൽ മതപണ്ഡിതരാണ് അഭിപ്രായം പറയേണ്ടതെന്ന നിലപാടാണ് യൂത്ത് ലീഗിനുള്ളത്. മുത്തലാഖ് വേണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞത് ഞെട്ടിക്കുന്നതാണ്. രാജ്യത്തെ ബിജെപി മന്ത്രിമാർ നടത്തിയ അതേ പ്രസ്താവനയാണ് ജലീലിൻേറതും. ഇദ്ദേഹത്തെ മുന്നിൽ നിർത്തി കളിക്കുകയാണ് സിപിഐ.(എം) ചെയ്യുന്നത്.സലഫികളെ തീവ്രാദികളായി കാണാൻ യൂത്ത്ലീഗ് തയാറല്ല. ഞങ്ങൾക്കു പരിചയമുള്ള സലഫികൾ സമാധാന വാദികളാണ്.ഇതിന്റെ പേരിൽ ആരെങ്കിലും തീവ്രാദാദത്തിലേക്ക് പോയിട്ടിണ്ടെങ്കിൽ അവരെയാണ് ചികിൽസികണ്ടത്. സഫഫിസത്തെ അംഗീകരിക്കുകയാണെന്നും സാദിഖലി പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍