വിവിഐപികൾ മടങ്ങി..വമ്പൻ റാലികൾ പിരിഞ്ഞു; കൊട്ടിക്കലാശം കഴിഞ്ഞതോടെ അവസാനവട്ടം വോട്ടർമാരെ പാട്ടിലാക്കാൻ വെള്ളിയാഴ്ച നിശ്ശബ്ദ പ്രചാരണം; ഒരുമാസത്തെ കാടിളക്കിയുള്ള ഉൽസവത്തിന് ശേഷം കർണാടക ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്; 130 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് അമിത് ഷായും മോദിയുടേത് തോൽവിയുടെ ശരീരഭാഷയെന്ന് രാഹുൽ ഗാന്ധിയും
മറുനാടൻ മലയാളി ബ്യൂറോ
ബെംഗളൂരു: റാലികളുടെ വലിയൊരു ഉൽസവത്തിന് ശേഷം കന്നഡിഗർ നാളെ അത് വല്ലാതെ മിസ് ചെയ്യും. നാളെ നിശ്ശബ്ദ പ്രചാരണമാണ്. കൊട്ടിക്കലാശത്തിന് ചില്ലറക്കൊരൊന്നുമല്ല വന്നത്. അവസാനനിമിഷങ്ങളിൽ വോട്ടർമാരെ പാട്ടിലാക്കാനുള്ള തന്ത്രങ്ങളിലാണ് രാഷ്ട്രീയ പാർട്ടികൾ.ശനിയാഴ്ചയാണ് വോട്ടെടുപ്പ്.
കലാശക്കൊട്ടിലും മുഖ്യമന്ത്രി സിദ്ധരാാമയ്യയെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വെറുതെ വിട്ടില്ല. ബെംഗളൂരുവിലെ ട്രാഫിക് പോലെ കർണാടകത്തിൽ വികസനം നിലച്ചുപോയി എന്നാണ് ഷാ പറഞ്ഞത്. സിദ്ധരാമയ്യ മൽസരിക്കുന്ന രണ്ടുമണ്ഡലങ്ങളിലും അദ്ദേഹം പരാജയപ്പെടുമെന്നും പറയാൻ മടിച്ചില്ല.അതേസമയം സിദ്ധരാമയ്യയ്ക്കൊപ്പം വാർത്താസമ്മേളനം നടത്തിയ രാഹുൽ ഗാന്ധി പതിവുപോലെ വിവിധ വിഷയങ്ങളിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു.ദളിതർക്ക് നേരേയുള്ള അതിക്രമങ്ങൾ, സ്ത്രീകൾക്ക് നേരേയുള്ള ഉയരുന്ന കുറ്റകൃത്യങ്ങൾ എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച രാഹുൽ പ്രധാനമന്ത്രിയെയും ലാക്കാക്കി.കഴിഞ്ഞ നാലുവർഷത്തിനിടെ മോദി ഒരൊറ്റ വാർത്താസമ്മളേനം പോലും നടത്തിയിട്ടില്ല എന്നാണ് രാഹുൽ പരിഹസിച്ചത്.
കർണാടകത്തിലെ പട്ടിക ജാതി-പട്ടിക വർഗ-പിന്നോക്ക വിഭാഗങ്ങളെ നരേന്ദ്ര മോദി ആപ് വഴി അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:' കോൺഗ്രസ് ഒരിക്കലും അംബേദ്കറെ ബഹുമാനിച്ചിട്ടില്ല.ദളിതർക്കും പിന്നോക്കക്കാർക്കും കോൺഗ്രസിൽ സ്ഥാനമില്ല.'അതേസമയം, രാഹുൽ ഗാന്ധിയും കോൺഗ്രസും മാറി എന്നതിന്റെ സൂചനകൾ കൂടി തിരഞ്ഞെടുപ്പ് പ്രചാരണം നൽകി.തന്റെ കക്ഷി ലോക്സഭാതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന് രാഹുൽ തുറന്നടിച്ചത് ബിജെപിയെ അമ്പരിപ്പിച്ചു.
മുതിർന്നവർ വളരെയേറെയുള്ള പാർട്ടിയിൽ താൻ പ്രധാനമന്ത്രിയാകുമെന്ന പറഞ്ഞ രാഹുലിന് അഹങ്കാരമെന്നായിരുന്നു മോദിയുടെ വിമർശനം.തീവ്രമായ പ്രചാരണം അത് സോഷ്യൽ മീഡിയയിലായാലും, റാലികളിലായാലും പിന്തുടരുന്ന മോദി-അമിത്ഷാ ദ്വയത്തിന്റെ ശൈലിയിൽ നിന്ന് രാഹുലും കോൺഗ്രസും ഏറെ പഠിച്ചുവെന്ന് വേണം കരുതാൻ.രാഹുൽ പഠിച്ച പാഠങ്ങൾ ഫലം കണ്ടുവോയെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അറിയാം.സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ജയ-പരാജയങ്ങളായിരിക്കും രാഹുലിന്റെ പ്രധാനമന്ത്രി കസേരയിലേക്കുള്ള മോഹം സഫലമാക്കാൻ വഴിയൊരുക്കുക.
മോദിയുടെ ശരീര ഭാഷയിൽ നിന്നും വാക്കുകളിൽ നിന്നും കർണാടകയിൽ ബിജെപി പരാജയം ഉറപ്പിച്ചുവെന്ന് വ്യക്തമാണെന്ന് രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു. കേന്ദ്രമന്ത്രിമാരുൾപ്പടെയുള്ള വലിയ സംഘമാണ് ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത് അതിൽ നിന്ന് തന്നെ അവർ പരിഭ്രാന്തിയിലാണെന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.തന്റെ അമ്മ സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണെന്നും രാഹുൽ പറഞ്ഞു. സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ ജന്മത്തിന്റെ പേരിൽ മോദി അവരെ നിരന്തരം കടന്നാക്രമിക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് രാഹുൽ ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്.
എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാൽ ജീവിതത്തിന്റെ കൂടുതൽ കാലവും അവർ ഇന്ത്യയിലാണ് ജീവിക്കുന്നത്. മറ്റ് പല ഇന്ത്യാക്കാരേക്കാളും നല്ല ഇന്ത്യക്കാരിയാണ് എന്റെ അമ്മ. ഈ രാജ്യത്തിന് വേണ്ടി അവർ വളരയേറെ ത്യാഗം സഹിച്ചു. പലതും ത്യജിച്ചു. വൈകാരികമായി രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി അവരെ വേദനിപ്പിക്കുന്നതിൽ സന്തോഷിക്കുന്നു. സന്തോഷം ലഭിക്കുന്നുവെങ്കിൽ അദ്ദേഹം അത് തുടർന്നോട്ടെയെന്നും രാഹുൽ പറഞ്ഞു.
ദേശീയ നേതാക്കൾ ദിവസങ്ങളോളം കർണാടകയിൽ തങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയത്. 130 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ കൂടിയും എസ് ഡി പി ഐയുമായോ പോപുലർ ഫ്രണ്ടുമായോ യോജിച്ചു പ്രവർത്തിക്കാൻ ബിജെപിക്ക് സാധിക്കില്ല'.
'എസ് ഡി പി ഐയുടെയും പോപുലർ ഫ്രണ്ടിന്റെയും പിന്തുണ തിരഞ്ഞെടുപ്പു വിജയത്തിന് കോൺഗ്രസ് സ്വീകരിക്കാറുണ്ട്. അതാണ് അവരും(കോൺഗ്രസ്) ബിജെപിയും തമ്മിലുള്ള വ്യത്യാസം'. രാജ്യദ്രോഹികളുടെ പിന്തുണ സ്വീകരിക്കുന്നതിൽനിന്ന് കോൺഗ്രസ് വിട്ടുനിൽക്കാറില്ലെന്നും ഷാ ആരോപിച്ചു.
ഇന്ധന വില വർദ്ധനയും കാർഷിക പ്രശ്നങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചരണം നയിച്ചത്. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും സജീവമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകി. രണ്ട് വർഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പങ്കെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുൻ നിർത്തിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രീപോൾ സർവേ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്.
മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. യെദിയൂരപ്പയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു ഖനി അഴിമതിക്കേസ് പ്രതി ജനാർദ്ധന റെഡ്ഡിയുടെ സഹോദരൻ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. ഇത് ബിജെപി ക്യാംപിൽ തന്നെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. റെഡ്ഡി സഹോദരന്മാർ പ്രചരണം നയിക്കുന്നതും ലിംഗായത്തുകൾക്ക് സംസ്ഥാന സർക്കാർ പ്രത്യേക മതപദവി നൽകിയതും ബിജെപിക്ക് തിരിച്ചടിയാണ്.സിദ്ധരാമയ്യ രൂപീകരിച്ച അഹിന്ത സഖ്യം തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് കരുതുന്നത്.( പിന്നോക്കകാർ, ദളിതർ,ന്യൂനപക്ഷങ്ങളെ എന്നിവരെ പൊതുവിൽ വിശേഷിപ്പിക്കുന്ന പദമാണ് അഹിന്ത)
223 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 2654 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
Stories you may Like
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാനാകില്ല;
- കൊച്ചിയിലെ കൈക്കൂലിയിൽ ബംഗ്ലൂരു പൊലീസിന് പിരിച്ചു വിടൽ ഉറപ്പാകുമ്പോൾ
- കർണാടക സർക്കാറിന്റെ 15 ലക്ഷം രൂപ നിരസിച്ച് അജീഷിന്റെ കുടുംബം
- കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് രാജ്യത്തിന് ഒറ്റ തിരഞ്ഞെടുപ്പ് തന്നെ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍