രാമൻ ഏത് കോളേജിൽ നിന്നാണ് എഞ്ചിനീയറിങ് ബിരുദം എടുത്തതെന്ന് ചോദിക്കാൻ ധൈര്യം കാട്ടിയ നേതാവ്; ഹിന്ദു എന്ന വാക്കിന്റെ അർത്ഥം മോഷ്ടാവാണെന്ന് പറഞ്ഞത് കേസായപ്പോൾ തിരുത്തിയത് ഹൃദയങ്ങൾ കവരുന്നയാൾ എന്ന് വ്യാഖ്യാനിച്ച്; കട്ട നാസ്തികനായ പെരിയാറിന്റെ കൂടെ ഭഗവദ്ഗീത കത്തിക്കാനും ഹിന്ദിവിരുദ്ധ സമരത്തിനും നേതൃത്വം നൽകിയ വ്യക്തി അധികാരത്തിലെത്തിയപ്പോൾ അതെല്ലാം മറന്നു; കുടുംബമാണ് പാർട്ടി എന്ന് അണ്ണാദുരെ പറഞ്ഞത് പാർട്ടിയാണ് കുടുംബമെന്നാക്കി; കരുണാനിധിയുടെത് വൈരുധ്യങ്ങളുടെ രാഷ്ട്രീയ ജീവിതം
മറുനാടൻ ഡെസ്ക്
ചെന്നൈ: വൈരുധ്യങ്ങളുടെയും വൈപരീത്യങ്ങളുടെയും രാഷ്ട്രീയ ജീവിതം. മുത്തുവേൽ കരുണാനിധി എന്ന കലൈഞ്ജർ കരുണാനിധിയെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ വാചകമാണ്. കട്ട നാസ്തികനായ പെരിയാറിന്റെ കൂടെ ഭഗവദ്ഗീത കത്തിക്കാനും ഹിന്ദിവിരുദ്ധ സമരത്തിനും നേതൃത്വം നൽകിയ, ലാളിത്യത്തിന്റെ പ്രതീകമായ അണ്ണാദുരെയുടെ സന്തതസഹചാരിയുമായ ഒരാളൊക്കെ അങ്ങേയറ്റം പിന്നോക്കമായിരുന്നു തമിഴ്നാടിന്റെ തലപ്പത്ത് എത്തുമ്പോൾ എന്തെല്ലാം പ്രതീക്ഷകൾ ഉണ്ടാകും. പക്ഷേ കരുണാനിധിക്ക് അതൊന്നും പൂർത്തീകരിക്കാനായില്ല. പകരം പെരിയാർ കൾട്ടിന്റെ അടിസ്ഥാനമായ നാസ്തികതയിൽ വെള്ളം ചേർക്കുകയും ഭക്തിയെയും ബ്രാഹ്മണ്യത്തെയും ഡിഎംകെയിലേക്ക് ഒളിച്ചുകടത്തുകയുമായിരുന്നു ഫലത്തിൽ കരുണാനിധി ചെയ്തത്.
പാർട്ടിയാണ് കുടുംബം എന്ന് പറഞ്ഞ അണ്ണാദുരെയുടെ ശിഷ്യന് കുടുംബമാണ് പാർട്ടി എന്ന അവസ്ഥ വന്നു. കരുണാനിധിയുടെ മക്കളെ അംഗീകരിക്കാത്തവർക്ക് പാർട്ടിയിൽ നിലനിൽപ്പില്ലാതെ വന്നു. പെരിയാറും അണ്ണാദുരെയും വെറുത്ത മക്കൾ രാഷ്ട്രീയം കരുണാനിധി തന്നെ അതിശക്തമായി തിരിച്ചുകൊണ്ടുവന്നു. മാർക്സിന്റെ ആരാധകനാണെന്നും ഒരു ഘട്ടത്തിൽ മാർക്സിസ്റ്റുമാണെന്ന് പറഞ്ഞ അതേ കലൈഞ്ജർ തന്നെ പിൽക്കാലത്ത് ഹിന്ദുത്വ ശക്തികളുമായി കൈകോർക്കുന്നത് കാലം കണ്ടു. അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞ അണ്ണാദുരെയുടെ ശിഷ്യന്റെ പാർട്ടി പിൽക്കാലത്ത് ഒന്നിന് പിറകിൽ എത്ര പൂജ്യങ്ങളുള്ള അഴിമതിയാണെന്ന് സാധാരണക്കാരന് നിശ്ചതമില്ലാത്ത വിധത്തിലുള്ള അഴിമതികളിൽ പെട്ടു. ഒരു വേള വേലുപ്പിള്ള പ്രഭാകരും തമിഴ്പുലികളുമായി കരുണാനധിക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്നു. ഈ വൈരുധ്യങ്ങളുടെയും അപചയത്തിന്റെയും ഇടയിലും തമിഴ്മക്കൾക്കൊപ്പമാണെന്ന ധാരണ വരുത്താൻ കഴിഞ്ഞതും, അപ്പുറത്ത് ജയലളിതയുടെ നേതൃത്വത്തിൽ സമാനമായ അഴിമതി നടന്നതുമാണ് ഡി എം കെയെ സത്യത്തിൽ നിലനിർത്തിയത്.
എന്നെന്നും അൾക്കൂട്ടത്തിനൊപ്പം
ജയലളിതയും കരുണാനിധിയും തമിഴ് രാഷ്ട്രീയത്തിന്റെ വ്യത്യസ്തവും വിഭിന്നവുമായ മുഖങ്ങളാണ്. ജനങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിക്കാൻ ജയലളിത കരുതലെടുത്തപ്പോൾ കരുണാനിധി കുറേക്കൂടി തുറന്ന സമീപനമാണ് പുലർത്തിയത്. മുഖ്യമന്ത്രിയാണെങ്കിലും അല്ലെങ്കിലും കരുണാനിധി ആദ്യന്തം പാർട്ടിക്കാരനും പത്രപ്രവർത്തകനുമായിരുന്നു. പാർട്ടി പത്രമായ മുരശൊലിയിൽ പാർട്ടി പ്രവർത്തകരോട് സംവദിക്കുന്ന നിത്യേനയുള്ള കുറിപ്പ് എഴുതാതെ കരുണാനിധിയുടെ ദിവസം തുടങ്ങാറില്ല. എഴുതാൻ വയ്യാത്തപ്പോൾ സന്തത സഹചാരിയായ ഷൺമുഖനാഥന് പറഞ്ഞു കൊടുത്താണ് കരുണാനിധി ഈ കുറിപ്പ് തയ്യാറാക്കിയിരുന്നത്. പൊതുജനങ്ങൾക്ക് കരുണാനിധിയെ കാണുന്നതിന് ഒരിക്കലും തടസ്സങ്ങളുണ്ടായിരുന്നില്ല. പത്രക്കാരോട് സംസാരിക്കുന്നതിനും കരുണാനിധി കാലഗണന പട്ടികകൾ തയ്യാറാക്കിയിരുന്നില്ല.
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന നേതാവ്
തീക്ഷ്ണമായ വാക്കുകളായിരുന്നു എക്കാലവും കരുണാനിധിയുടെ ശക്തി. എംജിആറിനെ സൂപ്പർ സ്റ്റാർ ആക്കിയ വെടിമരുന്ന് ആവാഹിച്ചിരുന്നത്് ആ പേനയിൽ ആയിരുന്നു. എന്തിനേയും ഏതിനേയും ചോദ്യം ചെയ്യാൻ ലൈസൻസുള്ള നേതാവായിരുന്നു അദ്ദേഹം സേതുസമുദ്രം പദ്ധതിക്ക് വിഘാതമായി ശ്രീരാമൻ ലങ്കയിലേക്ക് തീർത്തതെന്ന് പറയപ്പെടുന്ന പാലം ഉയർത്തിക്കാട്ടിയവരോട് രാമൻ ഏത് കോളേജിൽ നിന്നാണ് എഞ്ചിനീയറിങ് ബിരുദം എടുത്തതെന്ന് ചോദിക്കാൻ കലൈഞ്ജർക്ക് മാത്രമേ ആവുമായിരുന്നുള്ളു.
ഹിന്ദു എന്ന വാക്കിന്റെ അർത്ഥം മോഷ്ടാവ് എന്നാണെന്ന കലൈഞ്ജറുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഹിന്ദുസംഘടനകൾ കേസ് കൊടുത്തപ്പോൾ കലൈഞ്ജർ പറഞ്ഞത് ഹൃദയങ്ങൾ കവരുന്നയാൾ എന്ന അർത്ഥമാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു. വാക്കുകൾ കൊണ്ട് കളിക്കാൻ ഇത്രമേൽ അറിയാവുന്ന മറ്റൊരു നേതാവ് തമിഴകത്തില്ല.
വിനയായത് പുലി ബന്ധം
തമിഴ്മക്കളുടെ ആവേശം ഉയർത്താനും തമിഴ് ദേശീയത ഉയർത്തിപ്പിടിക്കാനുള്ള കലൈഞ്ജറുടെ ശ്രമങ്ങൾ ഇടക്ക് പുലി പ്രശ്നത്തിൽ തട്ടി വല്ലാതെ പാളുകയും ചെയ്തു. വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കൻ സർക്കാറിനെതിരായ പോരാട്ടങ്ങൾക്ക് തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അനകൂലിച്ചിരുന്നെങ്കിലും രാജീവ് ഗാന്ധി വധത്തോടെ കാര്യങ്ങൾ അട്ടിമറിഞ്ഞു. ഒരു കണക്കാനാണ് അന്ന് കരുണാനിധിയും അദ്ദേഹത്തിന്റെ പഴയ ശിഷ്യനായ വൈകോയും തടിയൂരിയത്. പണ്ട് വേലുപ്പിള്ള പ്രഭാകരൻ നേരിട്ട് വന്ന് തമിഴ്നാട് മൂൻ മുഖ്യമന്ത്രി എംജി രാമചന്ദ്രനുമായി ചർച്ച നടത്തിയതിന്റെ കഥകൾ മറ്റും പറഞ്ഞാണ് കരുണാനിധി ഈ വിഷയത്തെ നേരിട്ടത്.
പെരിയാറിനെയും അണ്ണാദുരെയയും ചവറ്റ് കുട്ടയിലെറിഞ്ഞു
പ്രായോഗിക രാഷ്ട്രീയം പലപ്പോഴും അങ്ങനെയാണ്. അത് തുടങ്ങിയ കാലത്തെ ആശയങ്ങളുമായി പുലബന്ധംപോലും പിന്നീട് ഉണ്ടാകില്ല. പെരിയാറിന്റെ തത്വങ്ങളിൽ നാസ്തികതയും ഭഗവത്ഗീത കത്തിക്കലുമൊക്കെ കലൈഞ്ജർ പണ്ടേ കൈയാഴിഞ്ഞു. ഹിന്ദിവിരുദ്ധത മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. പെരിയാറും അണ്ണാദുരെയും വെറുത്ത മക്കൾ രാഷ്ട്രീയം കരുണാനിധിതന്നെ അതിശക്തമായി തിരിച്ചുകൊണ്ടുവന്നു. മാർക്സിന്റെ ആരാധകനാണെന്നും ഒരു ഘട്ടത്തിൽ മാർക്സിസ്റ്റുമാണെന്ന് പറഞ്ഞ അതേ കലൈഞ്ജർ തന്നെ പിൽക്കാലത്ത് ഹിന്ദുത്വ ശക്തികളുമായി കൈകോർക്കുന്നത് കാലം കണ്ടു
പാർട്ടിയിൽ മകൻ സ്റ്റാലിനാണോ പിൻഗാമിയെന്ന ചോദ്യത്തിന് പിൻഗാമിയെ നാമനിർദ്ദേശം ചെയ്യാൻ ഡി.എം.കെ. ശങ്കരമഠമല്ല എന്ന് കരുണാനിധി പ്രതികരിച്ചത്. പക്ഷേ, കഴകമാണ് കുടുംബം എന്ന അണ്ണായുടെ നിലപാട് കലൈഞ്ജർ പിന്തുടർന്നില്ല. പകരം കുടുംബമാണ് കഴകം എന്ന പ്രതിലോമ സിദ്ധാന്തത്തിലേക്ക് കലൈഞ്ജർ എത്തിച്ചേരുകയും മക്കളായ സ്റ്റാലിൻ, അഴഗിരി, കനിമൊഴി എന്നിവരെ പാർട്ടിയുടെ മുൻനിരയിലേക്ക് കൊണ്ടു വരികയും ചെയ്തു. അധികാരത്തോടുള്ള ആസക്തി ജിവിതസായാഹ്നത്തിലും കലൈഞ്ജർ മറച്ചുവെച്ചില്ല. വീണ്ടും യൗവ്വനം ആവശ്യപ്പെടുന്ന യയാതിയെപ്പോലെ കലൈഞ്ജർ മകൻ സ്റ്റാലിനോട് മുഖ്യമന്ത്രിക്കസേരയിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.
ചെന്നൈയിൽ മൈലാപൂരിലുള്ള കാവേരി ആശുപത്രിയിൽ കിടക്കുമ്പോഴും കലൈഞ്ജറുടെ കണ്ണുകൾ സെന്റ് ജോർജ് കോട്ടയിലെ ആ അധികാരപീഠം വിട്ടുപോയിരുന്നില്ല. അവസാന കാലം വരെ അധികാരം കലൈഞ്ജറെ വല്ലാതെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു.
അഴിമതിയുടെ യുപിഎക്കാലം
ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു കരുണാനിധിയുടെത്. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് ഇന്ന് എത്രകോടിയുടെ സ്വത്തുണ്ടെന്ന് ചോദിച്ചാൽ ആർക്കും മറുപടി തരാൻ ആകില്ല. സിനിമ നിർമ്മാണം തൊട്ട് മാധ്യമങ്ങൾ വരെ, ആക്രിക്കച്ചവടം തൊട്ട് ഇരുമ്പുരുക്ക് വ്യവസായം വരെ.കരുണാനിധി കുടുംബത്തിന്റെ വകകൾ നീളുകയാണ്.
2004ലെ യുപിഎ സർക്കാറിലെ ഡിഎംകെയുടെ അഴിമതികൾ തീരാക്കളങ്കമാണ് കരുണാനിധി ക്ക് ഉണ്ടാക്കിക്കാടുത്തത്. ഈ അഞ്ചുകൊല്ലക്കാലം ഇന്ത്യയുടെ അച്ചുതണ്ട് കറങ്ങിയത് ഡി.എം.കെയ്ക്ക് ചുറ്റുമായിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിൽ എ. രാജ, കപ്പൽ ഗതാഗതത്തിൽ ടി.ആർ ബാലു, ടെലികോം മന്ത്രാലയത്തിൽ ദയാനിധി മാരൻ .മാരനും രാജയുമൊക്കെ ചേർന്ന് തീർത്ത 2 ജി സ്പെക്ട്രത്തിന്റെ ആ കരിനിഴലിൽ നിനന് ഇപ്പോഴും പുറത്തുകടക്കാൻ ഡി.എം.കെയ്ക്കായിട്ടില്ല.
ഹിറ്റായത് ഒരു രൂപയ്ക്ക് ഒരു കിലോ അരി
ഞെട്ടിപ്പിക്കുന്ന വീഴ്ചകൾക്കിടയിലും കലൈഞ്ജറുടെ പ്ലസ് പോയിന്റുകൾ കാണാതിരിക്കാനാവില്ല. തമിഴകത്ത് എ.ഐ.എ.ഡി.എം.കെ. സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ വേരുകൾ നിളുന്നത് കഴിഞ്ഞ ഡി.എം.കെ. ഭരണകാലത്തിലേക്കാണ്. ഒരു രൂപയ്ക്ക് ഒരു കിലോ അരിയെന്ന കലൈഞ്ജറുടെ പദ്ധതി വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.
പൊതുവിതരണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് ഡി.എം.കെ. സർക്കാർ എടുത്ത നടപടികളും ശ്രദ്ധേയമായിരുന്നു. സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും കലൈഞ്ജറുടെ സർഗ്ഗാത്മക നടപടിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്