അവസാനം എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് കെഇഎന്നും രംഗത്ത്; പോപ്പുലർ ഫ്രണ്ടിന്റെ സ്വയം പരസ്യപ്പെടുത്തുന്ന ഫാസിസ്റ്റ് വിരുദ്ധത പ്രക്ഷോഭങ്ങളെ വഴിതിരിച്ചു വിടാനുള്ള വെറും വൈകാരിക പ്രതിരോധം മാത്രം; അവർ ചെയ്യുന്നത് മതനിരപേക്ഷ മൂല്യങ്ങൾക്ക് എതിരായ കടന്നാക്രമണങ്ങൾ; ആർഎസ്എസിന്റെ സൈനികവൽക്കരണത്തെ അന്ധമായി പിന്തുടർന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നതെന്നും ഇടതുബുദ്ധിജീവി
കെ വി നിരഞ്ജൻ
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടകളോട് മൃദുസമുപനം സ്വീകരിക്കുന്നുവെന്നും അവരുടെ വേദികളിൽ പങ്കെടുക്കുന്നു എന്നതിന്റെ പേരിൽ ഇടതുപക്ഷ സൈദ്ധാന്തികനായ കെഇഎൻ കുഞ്ഞഹമ്മദിനെതിരെ സിപിഎമ്മിൽതന്നെ പ്രതിഷേധം ശക്തമായിരിക്കേ നിലപാട് വ്യക്തമാക്കി കെഇഎൻ രംഗത്ത്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഫാസിസ്റ്റ് വിരുദ്ധത വെറും പുറംപൂച്ച് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.അതേസമയം ഈ ലേഖനത്തിലും പോപ്പുലർ ഫ്രണ്ടിനെ കടന്നാക്രമിക്കാൻ കെഇൻ തയാറായിട്ടില്ല എന്നതും ശ്രദ്ധയമാണ്. എപ്പോഴൊക്കെ പോപ്പുലർ ഫ്രണ്ടിന്റെ പേര് കടന്നുവരുന്നുവോ അപ്പോഴൊക്കെ ആർഎസ്എസിന്റെ പേരും അദ്ദേഹം വലിച്ചിടുന്നുണ്ട്. ആർഎസ്എസിനെ അനുകരിച്ചും അതിന്റെ സൈനികവൽക്കരണത്തെ അന്ധമായി പിന്തുടർന്നുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നതെന്നും കെഇഎൻ ചുണ്ടിക്കാട്ടുന്നു.
ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:
അങ്ങോട്ട് തിരിയരുത്, ഇങ്ങോട്ട് തിരിയരുത്, നൃത്തം ചെയ്യരുത്, പാട്ട് പാടരുത്, മുദ്രാവാക്യം വിളിക്കരുത് എന്നിങ്ങനെയുള്ള ശാസനകൾക്കുള്ളിൽ കിടന്ന് ശ്വാസം മുട്ടിയിരുന്ന വിദ്യാലയങ്ങളെ, സ്വാതന്ത്ര്യത്തിലേക്ക് വിമോചിപ്പിക്കാനുള്ള നിരന്തര പ്രവർത്തനങ്ങളിലൂടെയാണ്; സമാനതകളില്ലാത്ത അസംഖ്യം സമരപരമ്പരകളിലൂടെയാണ് എസ്എഫ്ഐ കലാലയങ്ങളുടെ കരുത്തും കാന്തിയുമായി മാറിയത്. നരച്ച നാടുവാഴിത്ത മൂല്യങ്ങളെ കോട്ടകെട്ടി സൂക്ഷിക്കുന്നവരോടും സർവ മാനവികമൂല്യങ്ങളെയും കാറ്റിൽപ്പറത്തുന്ന നവ ഉദാരവാദത്തോടും ഇഞ്ചിനിഞ്ചിന് ഏറ്റുമുട്ടിയാണ്, എസ്എഫ്ഐ ക്യാമ്പസിന്റെ കരുത്തായി തീർന്നത്. പ്രബുദ്ധ ക്യാമ്പസ് എന്ന കാഴ്ചപ്പാട്, ധീരമായി ഉയർത്തിപ്പിടിക്കുന്നതിനിടയിലാണ്, മുപ്പതിലേറെ ജ്വലിക്കുന്ന ജീവിതങ്ങൾ നമ്മുടെ ക്യാമ്പസിനും നാടിനും ജനാധിപത്യത്തിനും എസ്എഫ്ഐക്കും നഷ്ടമായത്.
എന്നിട്ടും എസ്എഫ്ഐ സമം അക്രമം എന്നൊരു സമവാക്യം സൃഷ്ടിച്ചെടുക്കുന്നതിലാണ്, അതിൽ ഏകപക്ഷീയമായി രമിക്കുന്നതിലാണ് മുഖ്യധാരാ ആശയലോകം വ്യാപൃതമായിരിക്കുന്നത്. എറണാകുളത്തെ പ്രശസ്തമായ മഹാരാജാസ് കോളേജിൽ, ക്യാമ്പസ് ഫ്രണ്ട് നേതൃത്വത്തിൽ തീർത്തും ആസൂത്രിതമായി നടന്ന അഭിമന്യുവധത്തെക്കുറിച്ച് പറയുമ്പോൾപ്പോലും, അവർ ആർക്കൊക്കെയോ വേണ്ടി എവിടെയൊക്കെയോ തപ്പിത്തടയുകയാണ്. ക്യാമ്പസിൽ ചിലപ്പോഴെങ്കിലും ചുമരെഴുതുന്നതിന്റെ പേരിലും നവാഗതരെ സ്വാഗതം ചെയ്യാൻ തോരണങ്ങൾ തൂക്കുന്നതിന്റെ പേരിലും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. എന്നാലത്, അപ്പോഴോ കുറച്ച് കഴിഞ്ഞോ പരിഹരിക്കപ്പെടുകയും പഴയ സൗഹൃദം പുനഃസ്ഥാപിക്കപ്പെടുകയുമാണ് പതിവ്. എന്നാൽ, മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട്/എസ്ഡിപിഐ നേതൃത്വത്തിൽ നടന്ന ആ കൊല ഇത്തരമൊരു ക്യാമ്പസ് കലഹത്തിന്റെ ഭാഗമല്ലെന്നുതന്നെയാണ് ലഭ്യമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
'ക്യാമ്പസ് ഫ്രണ്ട്' പിന്തുടരുന്നത്, സമരത്തിന്റെയും സംവാദത്തിന്റെയും വഴിയല്ല, ആസൂത്രിത ആക്രമണത്തിന്റെ വഴിയാണ്. എസ്എഫ്ഐ ക്യാമ്പസിന്റെ 'ഹൃദയമിടിപ്പായി' മാറിയത്, ആത്മത്യാഗപരമായ സമരങ്ങളിലൂടെയും ആത്മാവിഷ്കാരങ്ങളിലൂടെയുമാണ്. 'പഠിക്കുക, പൊരുതുക' എന്നുമാത്രമല്ല, ക്യാമ്പസിനെ കലാത്മകതയുടെ കേന്ദ്രമാക്കുക എന്ന മുദ്രാവാക്യംകൂടിയാണ് എസ്എഫ്ഐ മുഴക്കുന്നത്. ജർമൻ കലാപ്രതിഭ പീനാബൗച്ചിന്റെ ''റമിരല റമിരല ീവേലൃ ംശലെ ംല മൃല ഹീേെ'' എന്ന പ്രശസ്തവാക്യമാണ്, ആ വാക്യത്തിലെ വെളിച്ചമാണ്, ക്യാമ്പസിനെ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യേണ്ടത്. എന്നാൽ, ക്യാമ്പസ് ഫ്രണ്ട്, കലാലയങ്ങളിൽ സാന്നിധ്യമറിയിക്കാൻ കൊതിക്കുന്നത്, മതനിരപേക്ഷ കാഴ്ചപ്പാട് പുലർത്തുന്നവരിൽനിന്ന് വ്യത്യസ്തമായി, കൊലയും കൊലവിളിയും നടത്തിയാണ്.
'ക്യാമ്പസിനെ രാഷ്ട്രീയപ്രബുദ്ധമാക്കുക, തീവ്രവാദമുക്തമാക്കുക' എന്ന ജനാധിപത്യ കാഴ്ചപ്പാടിന്റെ സാക്ഷാൽക്കാരത്തിന്നുള്ള തുടർസമരങ്ങളാണ്, സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വം ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ ഭീകരപ്രസ്ഥാനങ്ങളുടെ മുഴുവൻ മാതൃസ്രോതസ്സെന്ന് സാംസ്കാരിക വിമർശകരിൽ പലരും വിലയിരുത്തിയ ആർഎസ്എസിനെ അനുകരിക്കാനാണ്, പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടും ശ്രമിക്കുന്നത്. ഇസ്ലാംമതത്തെയും ന്യൂനപക്ഷസമൂഹങ്ങളുടെ ജനാധിപത്യ അവകാശം സംബന്ധിച്ച ശരിയായ കാഴ്ചപ്പാടുകളെയും ഫാസിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളെയും 'ഇടതുപക്ഷവിരുദ്ധത'യിലേക്ക് കണ്ണിചേർക്കുകയെന്ന സങ്കുചിതശ്രമമാണവർ നടത്തുന്നത്. 'എന്തുവിലകൊടുത്തും മതനിരപേക്ഷതയ്ക്ക് കാവൽനിൽക്കണമെന്ന ജനാധിപത്യ കാഴ്ചപ്പാടിനൊപ്പമല്ല; കമ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയണം' എന്ന അമിത് ഷായുടെ അലർച്ചകൾക്കൊപ്പമാണ് അവർ ഒത്തുചേർന്നിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ സ്വയം പരസ്യപ്പെടുത്തുന്ന ഫാസിസ്റ്റ് വിരുദ്ധത യഥാർഥ ഫാസിസ്റ്റ് വിരുദ്ധതയല്ല. പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാനുള്ള വെറും വൈകാരിക പ്രതിരോധമാണത്. ആർഎസ്എസിനെ അനുകരിച്ചും അതിന്റെ സൈനികവൽക്കരണത്തെ അന്ധമായി പിന്തുടർന്നുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നത്. 'പ്രതിരോധം അപരാധമല്ല' എന്ന അവരുടെ പഴയ മുദ്രാവാക്യം പ്രത്യക്ഷത്തിൽ അടിച്ചമർത്തപ്പെടുന്നവർക്ക് ആവേശമായി തോന്നാനിടയുണ്ടെങ്കിലും അടിസ്ഥാനപരമായി ആ മുദ്രാവാക്യത്തിന്റെ മറവിലിരുന്ന് അവർ ചെയ്യുന്നത് മതനിരപേക്ഷമൂല്യങ്ങൾക്കെതിരായ കടന്നാക്രമണങ്ങളാണ്. പഴയ അതേമുദ്രാവാക്യംതന്നെയാണ് മഹാരാജാസിലെ ആസൂത്രിത കൊലയ്ക്കുശേഷവും അവർ നിർലജ്ജം ആവർത്തിക്കുന്നത്. കൊല നടത്തിയതിനുശേഷം തുടരുന്ന മറ്റൊരു കൊലവിളിയായിമാത്രമേ ഇതിനെ കാണാനാകൂ. ആർഎസ്എസ് മുസ്ലിങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ തടയാൻ തങ്ങൾമാത്രമേ ഉള്ളൂവെന്നും തങ്ങൾക്കുമാത്രമേ അതിനാവശ്യമായ ശക്തിയുള്ളൂവെന്നുമാണ് പ്രസ്തുത മുദ്രാവാക്യംവഴി അവർ പരസ്യപ്പെടുത്തുന്നത്.
എന്നാൽ, ഈ മുദ്രാവാക്യം അടിമുടി ചോദ്യംചെയ്യപ്പെടണം. സംഘപരിവാർ ഫാസിസത്തിനെതിരായ എല്ലാ കടന്നാക്രമണങ്ങളെയും നാളിതുവരെയും ഇപ്പോഴും പ്രതിരോധിക്കുന്നത് യഥാർഥത്തിൽ ആരാണെന്ന ചരിത്രയാഥാർഥ്യമാണ് അവർ പൂഴ്ത്തിവയ്ക്കുന്നത്. കേരളത്തിൽ പ്രതിരോധരഹിതമായിട്ട് മുസ്ലിം ജനത എല്ലായ്പോഴും ആക്രമിക്കപ്പെടുന്നുവെന്ന അസംബന്ധമാണ് അവർ പ്രചരിപ്പിക്കുന്നത്. സംഘപരിവാറിന്റെ മുന്നിൽ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിരോധവലയം തീർത്ത് പ്രാണൻപോലും വെടിഞ്ഞ കമ്യൂണിസ്റ്റുകാരുടെ ജ്വലിക്കുന്ന സ്മരണകളെയാണ് അവർ അപഹസിക്കുന്നത്. ഫാസിസത്തിനെതിരായ ഈ പ്രതിരോധങ്ങളെ മുഴുവൻ മറച്ചുപിടിച്ചാണ് പുതിയ കണ്ടുപിടിത്തംപോലെ 'പ്രതിരോധം അപരാധമല്ല' എന്ന് വിളിച്ചുപറയുന്നത്. ഫാസിസ്റ്റ് രാഷ്ട്രീയത്തെ നിവർന്നുനിന്ന് നേരിടുന്ന കമ്യൂണിസ്റ്റുകാരുടെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രതിരോധം. പുനലൂർ അഷ്റഫ് മുതൽ അഭിമന്യുവരെയുള്ളവരെ കൊന്ന് കൊലവിളിച്ചാണ് അവരുടെ പ്രതിരോധം കുതിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നടത്തുന്ന ആക്രമണത്തിൽ ഇസ്ലാംമതവും മുസ്ലിംസമൂഹവും വാദിയോ പ്രതിയോ അല്ല. ആർഎസ്എസിനും പോപ്പുലർ ഫ്രണ്ടിനും മത ജാതി കണക്കുകൾമാത്രം മുന്നിൽവച്ച് ഏറ്റുമുട്ടി കൊലക്കളമാക്കാനുള്ളതല്ല കേരളം.
ഒരു ഹിന്ദു ക്യാമ്പസും മറ്റൊരു മുസ്ലിം ക്യാമ്പസുമല്ല, സർവ വൈവിധ്യങ്ങൾക്കും ജനാധിപത്യപരമായി പരമാവധി വികസിക്കാനും വളരാനും കഴിയുംവിധം നൂറുപൂക്കൾ വിരിയുന്ന ഒരു മനുഷ്യക്യാമ്പസാണ്, ജനാധിപത്യ മതനിരപേക്ഷ ക്യാമ്പസാണ് ഇന്നനിവാര്യമെന്ന് ആത്മാഭിമാനത്തോടെ പ്രഖ്യാപിക്കാൻ ഓരോ വിദ്യാർത്ഥിക്കും കഴിയുന്നില്ലെങ്കിൽ, ഒരായിരം പ്രക്ഷോഭവേദികളിൽ പകുത്തുകൊടുത്ത ജന്മങ്ങളും മുറിവേറ്റ സ്വപ്നങ്ങളും അനാഥമാകും. പല പേരുകളിൽ അറിയപ്പെടുന്ന മരങ്ങളുടെ വേരുകൾ ഭൂമിക്കടിയിൽ പങ്കുവയ്ക്കുന്ന നിതാന്ത സൗഹൃദംപോലും കൂടിച്ചേരലിന്റെ പാഠങ്ങളാണ് ആവിഷ്കരിക്കുന്നത്. പരസ്പരം യോജിച്ചുകൊണ്ടുമാത്രമല്ല, വിയോജിച്ചും സമ്മതപത്രങ്ങളിൽ ഒപ്പിട്ടുകൊണ്ടുമാത്രമല്ല, സംവാദങ്ങൾ സൃഷ്ടിച്ചും മാരകമായ സങ്കുചിതത്വത്തിലേക്ക് മറിഞ്ഞുവീഴാതെ മനുഷ്യർക്ക് സൗഹൃദം അനുഭവിക്കാൻ കഴിയും. ക്യാമ്പസിനെ സംവാദസംസ്കാരത്തിന്റെ ജ്വലിക്കുന്ന സാന്നിധ്യമാക്കി തീർക്കാനാകുംവിധം, സംഘട്ടനസംസ്കാരത്തിന്റെ ജീർണാവശിഷ്ടങ്ങളോട്, ധീരമായി വിട ചോദിക്കാനുള്ള ആർജവമാണ് ഇന്നു കാലം ആവശ്യപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്