പാർട്ടി പിടിക്കാൻ സകല അടവും പയറ്റി ജോസഫ്; കേരള കോൺഗ്രസ് എം നിയമസഭാകക്ഷി നേതാവായി സ്വയം പ്രഖ്യാപനം; സി.എഫ്.തോമസ് ഉപനേതാവെന്നും ജോസഫ്; നിയമവിരുദ്ധമെന്ന് ജോസ് കെ.മാണി; കട്ടപ്പന സബ്കോടതി വിധി തിരിച്ചടിയായത് ജോസഫിന്; പുതിയ ചെയർമാനെ തിരഞ്ഞെടുക്കാതെ ആ ചുമതല ആർക്കും വഹിക്കാനാവില്ലെന്നും ജോസ്; പ്രതീക്ഷ തിരഞ്ഞെടുപ്പ് കമ്മീഷനിൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ പ്രശ്നങ്ങൾ രൂക്ഷമാക്കി, പി.ജെ. ജോസഫിനെ കേരള കോൺഗ്രസ്-എം നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സി.എഫ്. തോമസാണ് നിയമസഭാകക്ഷി ഉപനേതാവ്. മോൻസ് ജോസഫാണ് വിപ്പും സെക്രട്ടറിയും. പി.ജെ.ജോസഫ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം, കേരള കോൺഗ്രസ്-എം പാർലമെന്ററി പാർട്ടി നേതാക്കളെ തീരുമാനിച്ചത് നിയമവിരുദ്ധമെന്ന് ജോസ് കെ. മാണി. പാർലമെന്ററി പാർട്ടിയോഗം വിളിക്കാനുള്ള അധികാരം ചെയർമാനാണെന്നും ജോസ് പറഞ്ഞു.കേരള കോൺഗ്രസ് എം ഭാരവാഹികളെ പി.ജെ.ജോസഫ് ഭീഷണിപ്പെടുത്തി കൂടി നിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടിയിലെ തർക്കവുമായി ബന്ധപ്പെട്ട കേസിലെ കട്ടപ്പന സബ്കോടതി വിധി പി.ജെ.ജോസഫിന് തിരിച്ചടിയാണ്. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ചെയർമാനെ തിരഞ്ഞെടുക്കാതെ ചെയർമാന്റെ ചുമതല ആർക്കും വഹിക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വർക്കിങ് ചെയർമാന് ചെയർമാന്റെ ചുമതല വഹിക്കാനാകില്ലെന്ന് വിധിപ്പകർപ്പ് വായിച്ചാൽ മനസിലാകും. അതേസമയം, കേരള കോൺഗ്രസ് മാണി വിഭാഗം പിളർന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ ജോസ്.കെ മാണി വിഭാഗം അറിയിച്ചു. യഥാർത്ഥ കേരള കോൺഗ്രസ് തങ്ങളാണെന്നും ചിഹ്നം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷന് കത്ത് നൽകിയിരിക്കുന്നത്.
ചെയർമാൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാവത്തിൽ വർക്കിങ് ചെയർമാന് ചെയർമാന്റെ പദവി ലഭിക്കുമായിരുന്നു. എന്നാൽ ചെയർമാന്റെ മരണശേഷം സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് പുതിയ ചെയർമാനെ തെരഞ്ഞെടുക്കണമെന്നാണ് കേരള കോൺഗ്രസ്-എം ഭരണഘടനയിൽ പറയുന്നത്. ഈ വ്യവസ്ഥ മറച്ചുവച്ച് കേരള കോൺഗ്രസ്-എം എന്ന പാർട്ടി ഹൈജാക്ക് ചെയ്യൻ പാർട്ടി പ്രവർത്തകർ അനുവദിക്കില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത് വരെ ആ പദവി വഹിക്കാൻ ആർക്കും അവകാശമില്ലെന്നാണ് കട്ടപ്പന കോടതിയുടെ ഉത്തരവ്. ഇത് മറച്ചുവച്ചാണ് ജോസഫ് വിഭാഗം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്.
പാർട്ടി പിടിച്ചെടുക്കാൻ ഓരോ നേതാക്കളെ ഫോണിൽ വിളിച്ചു ജോസഫ് വിഭാഗം ഭീഷണി മുഴക്കുകയാണ്. തങ്ങൾ ആരെയും വിളിക്കാൻ പോയിട്ടില്ലെന്നും ഒരു പ്രവർത്തകൻ പോലും പാർട്ടി വിട്ടുപോയിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്താനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കട്ടപ്പന സബ്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. ജൂണിൽ കോട്ടയത്ത് ജോസ് വിഭാഗം വിളിച്ച് കൂട്ടിയ ബദൽ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. ഈ യോഗം ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കുകയാണ് കട്ടപ്പന സബ് കോടതി.
എന്നാൽ, വർക്കിങ് ചെയർമാനു തന്നെയാണ് പാർട്ടി ചെയർമാന്റെ സ്ഥാനമെന്നും ജോസഫ് പറഞ്ഞു. അഞ്ചു പേരിൽ മൂന്നു പേർ കമ്മിറ്റിയിൽ പങ്കെടുത്തു. കട്ടപ്പന സബ് കോടതിയുടെ വിധി വരട്ടെ എന്നു പറഞ്ഞാണ് ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വിധി വന്നിട്ടും കമ്മിറ്റിയിൽ പങ്കെടുക്കാൻ ജോസ് കെ. മാണി പക്ഷം തയാറായില്ല. അവരെ കമ്മിറ്റിയുണ്ടെന്ന് അറിയിച്ചതാണ്. അവർക്ക് വ്യക്തിപരമായ കാരണങ്ങളാൽ വരാൻ കഴിയില്ലെന്നറിയിക്കുകയായിരുന്നെന്നും ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യോഗം വിളിച്ച് ചേർക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ജോസ് വിഭാഗം പാലിച്ചില്ലെന്ന് കോടതി കണ്ടെത്തി. ജോസ് കെ.മാണി ചെയർമാന്റെ സ്ഥാനം ഏറ്റെടുക്കുന്നതും അധികാരം കയ്യാളുന്നതിലും ഇതിനാൽ നിരോധനം തുടരും. തൊടുപുഴ മുൻസിഫ് കോടതിയുടെയും ഇടുക്കി മുൻസിഫ് കോടതിയുടെയും ഉത്തരവുകളിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കട്ടപ്പന കോടതി ജോസ്.കെ മാണിയുടെ അപ്പീൽ തള്ളിയത്. കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ തിരഞ്ഞെടുപ്പ് കമ്മിഷനിലാണ് ജോസ്.കെ.മാണിയുടെ ഇനിയുള്ള പ്രതീക്ഷ. ജോസ്.കെ.മാണിക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നായിരുന്നു പി.ജെ.ജോസഫിന്റെ പ്രതികരണം.
കേരള കോൺഗ്രസ് മാണി വിഭാഗം പിളർന്നെന്ന് ജോസ്.കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ പത്തിന് അയച്ച കത്തിൽ ജോസ് കെ മാണിയെ കൂടാതെ തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും ഡോ എൻ. ജയരാജനും ഒപ്പുവെച്ചിട്ടുണ്ട്. കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പി.ജെ. ജോസഫിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഭൂരിഭാഗം അംഗങ്ങളുടേയും പിന്തുണ തങ്ങൾക്കാണെന്നും അതുകൊണ്ട് 1968 ലെ നിയമപ്രകാരം ചിഹ്നവും പാർട്ടി പേരും അനുവദിച്ച് തരണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ജോസ് ടോമിന് ചിഹ്നം നിഷേധിക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഇടപെട്ടെന്നും നിയമത്തെ ലംഘിക്കുന്ന രീതിയിലാണ് ഇതെന്നും കത്തിൽ പറയുന്നു.
അതേസമയം പി.ജെ ജോസഫിനോട് പിന്തുണയുമായി ബന്ധപ്പെട്ട് കാര്യത്തിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടിക നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. നവംബർ 26 ന് മുൻപ് മറുപടി നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി
- ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- തൽകാലം നേതൃത്വം പ്രതികരിക്കില്ല; കേരളാ കോൺഗ്രസിൽ 'ഇടതു' കലാപം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍