ജോസഫിന്റെ ഉടക്കിൽ വെള്ളം കുടിച്ചു നിന്ന മാണിക്ക് ആശ്വാസം പകർന്നുകൊണ്ട് കോട്ടയത്തെ സിപിഎം സ്ഥാനാർത്ഥി നിർണയം; സിന്ധുമോൾ ജേക്കബിനെ ഇറക്കി മാണിയുടെ സ്വപ്നങ്ങൾ തകർക്കാൻ മോൻസ് ജോസഫ് നടത്തിയ നീക്കം പൊളിച്ചു; ജോസ് കെ മാണിയുടെ പൂഴിക്കടകനിലൂടെ വി എൻ വാസവൻ സ്ഥാനാർത്ഥിയായി; ദളിൽ നിന്നും പിടിച്ചെടുത്ത കോട്ടയം മാണിക്ക് അടിയറവ് വെച്ചതു കോടിയേരിയുടെ മാണിപ്രേമം എന്ന ആരോപണം വീണ്ടും ശക്തം; മാണിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വെമ്പി നിന്ന കോൺഗ്രസ് വോട്ട് രണ്ടിലക്ക് തന്നെ
മറുനാടൻ ഡെസ്ക്
കോട്ടയം: കോട്ടയം മണ്ഡലത്തിന് വേണ്ടി പി.ജെ.ജോസഫ് വെടിക്കെട്ടിന് തിരികൊളുത്തിയതോടെ കേരള കോൺഗ്രസ് കാറ്റും കോളുമുള്ള കടലുപോലെയാണ്. ലോക്സഭയിലേക്ക് ഒന്നുപോയാൽ കൊള്ളാമെന്ന മോഹം ജോസഫ് തുറന്നുപറഞ്ഞതോടെ, മാണി പക്ഷം മുഖം കറുപ്പിച്ചപ്പോൾ രണ്ടില പിളരുമെന്ന വരെയായി വാർത്തകൾ. അധിക സീറ്റില്ലെന്ന് കോൺഗ്രസ് തറപ്പിച്ച് പറഞ്ഞതോടെ, വഴക്ക് മൂത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 11 തവണ കേരള കോൺഗ്രസിനെയോ, കോൺഗ്രസിനെയോ ജയിപ്പിച്ചുവിട്ട മണ്ഡലത്തിൽ മത്സരിച്ചാൽ പോരാ, ജോസ് .കെ.മാണി നേടയത് പോലെ ഒരുലക്ഷത്തിലേറെ വോട്ടിന്റെ റെക്കോഡ് ആവർത്തിക്കുകയും വേണം. താൻ മത്സരിക്കാമെന്ന് ജോസഫ് പറഞ്ഞപ്പോൾ മാണി ഇടങ്കോലിട്ടു. ഇതോടെ, തന്ത്രങ്ങളും മറുതന്ത്രങ്ങളും ചരടുവലികളുമായി ജോസഫ്-മാണി വിഭാഗങ്ങൾ കളം നിറഞ്ഞു. മണ്ഡലത്തിൽ എതിരാളി ദുർബലനായാൽ എളുപ്പത്തിൽ പിടിച്ചടക്കാമെന്നത് പകൽപോലെ സത്യം. അതുകൊണ്ട് തന്നെ ജോസഫിനെ എങ്ങനെ മെരുക്കുമെന്ന് അറിയാതിരുന്ന മാണിക്ക് എൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ തുള്ളിച്ചാടാൻ തോന്നി. അണികൾക്ക് പ്രിയങ്കരനാണ് വി.എൻ.വാസവനെങ്കിലും, മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ ഒപ്പമാക്കാനാവില്ല. ഇതോടെ, കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കാര്യങ്ങൾ കുറെ കൂടി എളുപ്പമായെന്നാണ് വിലയിരുത്തൽ.
കോട്ടയത്തെ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നത് വി.എൻ.വാസവനും സിന്ധുമോൾ ജേക്കബുമാണ്. മാണിക്ക് കാര്യങ്ങൾ എളുപ്പമാകാതിരിക്കാൻ ജോസഫ് പക്ഷത്തിന്റെ പ്രതീക്ഷ സിന്ധുമോൾ ജേക്കബ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാധ്യതാ പട്ടികയിൽ പല പേരുകളും വരിക സ്വാഭാവികം. എന്നാൽ, അതുപോലെയല്ല സിന്ധുമോൾ ജേക്കബിന്റെ പേര് കടന്നുവന്നത്.
ഉഴവൂരിലെ പഞ്ചായത്ത് അംഗമാണ് സിന്ധുമോൾ ജേക്കബ്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ഭാഗം. ഈ മേഖലയിലെ അറിയപ്പെടുന്ന ക്രൈസ്തവ കുടുംബാഗമാണ് സിന്ധുമോൾ. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇതെല്ലാം സിന്ധുമോൾക്ക് കോട്ടയത്ത് മികച്ച സാധ്യത നൽകുന്ന ഘടകങ്ങളായിരുന്നു. ഇത് മനസിലാക്കി കടുത്തുരുത്തിയിലെ എംഎൽഎ കൂടിയായ കേരളാ കോൺഗ്രസ് നേതാവ് മോൻസ് ജോസഫാണ് ഇടതുപക്ഷത്തിന് സിന്ധുമോൾ ജേക്കബിനെ ചൂണ്ടിക്കാട്ടി കൊടുത്തത്. പിജെ ജോസഫിന് കേരളാ കോൺഗ്രസിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മോൻസ് സിന്ധുമോളുമായി രംഗത്ത് വന്നത്. പിജെ ജോസഫിന് സീറ്റ് കൊടുക്കാത്തതിന് പ്രതികാരമായി കേരളാ കോൺഗ്രസിനായി കെ എം മാണി നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള തന്ത്രപരമായ നീക്കം. ഇത് മനസ്സിലായതോടെ ജോസ് കെ മാണിയും സന്ദർഭത്തിന് ഒത്തുയർന്നു. ഇതോടെ, വിഎൻ വാസവന്റെ പേര് ചർച്ചയാക്കി ജോസ് കെ മാണി മറുതന്ത്രം പണിതു.
മത്സരിക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് വി.എൻ.വാസവൻ ആദ്യം സ്വീകരിച്ചത്. സ്ഥാനാർത്ഥി ചർച്ചകളിൽ അപ്രതീക്ഷിതമായി ഇടം പിടിച്ച സിന്ധുമോളെ വെട്ടി സിപിഎം പാർലമെന്ററിി പാർട്ടി വാസവനെ മാത്രമാണ് നിർദ്ദേശിച്ചത്. വിജയസാധ്യത വാസവനെന്ന് സിപിഎം വിലയിരുത്തുമ്പോൾ, മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ നോക്കുമ്പോൾ തങ്ങൾക്ക് പ്രശ്നമാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. വാസവൻ നിന്നാൽ അത് തങ്ങൾക്ക് അനുകൂലമാകുമെന്ന മാണി വിഭാഗം കണക്കുകൂട്ടുന്നു. വാസവൻ വന്നതോടെ, മോൻസ് ജോസഫിന്റെ കളികൾ പൊളിഞ്ഞു. സിന്ധിമോൾ ജേക്കബ് ആയിരുന്നു സ്ഥാനാർത്ഥിയെങ്കിൽ മാണിയെ കുരുക്കിലാക്കാമെന്ന ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷയും പൊലിഞ്ഞു. പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തിൽ നിന്നുള്ള സിന്ധുമോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവർത്തകയായി. 2005 ലാണ് ഉഴവൂരിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാർഡായ അരീക്കരയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന മെമ്പറായി. നിലവിൽ ഉഴവൂർ ലോക്കൽകമ്മറ്റിയംഗമായ സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ്.കടുത്തുരുത്തി എംഎൽഎയുമായി ഏറെ അടുത്തും സിന്ധുമോൾ പ്രവർത്തിച്ചിട്ടുണ്ട്. ഉറച്ച യുഡിഎഫ് കോട്ടയിൽ 15 കൊല്ലമായി ജയിക്കുന്ന പഞ്ചായത്ത് അംഗം. ഡോക്ടറുടെ ജാടകളില്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന യുവതി. ഇങ്ങനെ അനുകൂല ഘടകങ്ങൾ ഏറെയുണ്ടായിട്ടും, ജയസാധ്യത വാസവന് തന്നെയെന്ന് സിപിഎം പാർലമെന്ററി കമ്മിറ്റി വിലയിരുത്തിയതോടെ മറ്റുകാര്യങ്ങൾ അപ്രസക്തമായി.
നേരത്തെ, ജോസ് കെ.മാണി, രാജ്യസഭയിലേക്കു ജയിച്ചുമാറിയതോടെ നിലവിൽ കോട്ടയം നാഥനില്ലാ കളരിയായിരുന്നു. ഉപതിരഞ്ഞെടുപ്പില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയെഴുതിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ജനപ്രതിനിധിയില്ലാതെ മാറുകയും ചെയ്തു. ജോസ് കെ മാണി രാജ്യസഭാ അംഗമായതും കേരളാ കോൺഗ്രസ് മാണിയുടെ സീറ്റിലാണ്. അതുകൊണ്ടാണ് പി.ജെ.ജോസഫിന് സീറ്റില്ലെന്ന് മാണി പ്രഖ്യാപിച്ചത്. ജോസഫിനെ ലോക്സഭയിലേക്ക് അയയ്ക്കാനും ജോസഫിന്റെ മകനെ തൊടുപുഴയിൽ നിർത്തി ജയിപ്പിക്കാനും ചരട വലികൾ നടത്തിയത് മോൻസ് ജോസഫായിരുന്നു. ജോസഫിനെ ഡൽഹിയിൽ അയച്ച് കേരളത്തിൽ മന്ത്രിയാവുകയായിരുന്നു മോൻസിന്റെ ലക്ഷ്യം. ഇതാണ് മാണിയുടെ കടുംപിടിത്തത്തിലൂടെ പൊളിഞ്ഞത്. സിന്ധുമോൾ ജേക്കബിനെ ഇടത് സ്ഥാനാർത്ഥിയാക്കി മാണിക്ക് പരാജയമൊരുക്കാൻ നീക്കിയ കരുക്കൾ പാഴാവുകയും ചെയ്തു. അതേസമയം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കിയാൽ, കേരള കോൺഗ്രസിലെ ഭിന്നത മുതലെടുക്കാൻ കഴിയുമെന്ന അഭിപ്രായം ഉയർന്നതായി പറയുന്നു. സുരേഷ് കുറുപ്പിനെ സ്ഥാനാർത്ഥിയാക്കിയാൽ എൻഎസ്എസിനെ പ്രീണിപ്പിക്കാമെന്ന വാദത്തോട് വാസവൻ യോജിച്ചില്ലെന്ന് അറിയുന്നു. ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ വാസവൻ ഒഴിയാൻ നോക്കിയെങ്കിലും ഒടുവിൽ നറുക്ക് വീഴുകയായിരുന്നു.
2014 ൽ കോട്ടയത്ത് ജെഡിഎസിന് സീറ്റ് നൽകിയത് പ്രത്യേക അവസരത്തിലാണെന്നും ഇത്തവണ അത് നൽകാനാകില്ലെന്നും കാട്ടിയാണ് സിപിഎം സീറ്റി നിഷേധിച്ചത്. ഇതോടെ വല്യേട്ടനും കൊച്ചേട്ടനും മാത്രമായി മത്സരരംഗത്ത്. നേരത്തെ ഇടതുമുന്നണി പ്രവേശനത്തിന് തൊട്ടടുത്ത വരെ എത്തി ഗോൾ പാഴായി പോയ പാർട്ടിയാണ് കേരള കോൺഗ്രസ് മാണി വിഭാഗം. ബാർകോഴക്കേസിന്റെ പേരിൽ സിപിഎം മാണിയെ അകറ്റിയെങ്കിലും, കോട്ടയത്ത് മാണിയോട് അനുഭാവ സമീപനം ഉണ്ടെന്ന ആരോപണം ശക്തമാണ്. സഥാനാർഥി നിർണയം കഴിഞ്ഞതോടെ അതുശക്തമാവുകയും ചെയ്തു.
Stories you may Like
- ക്രിസ്മസ് നാളിന് ശേഷം 'ദൈവപുത്രന്റെ പിറവി' തുറമുഖം സമ്മാനിച്ചുവോ?
- സിപിഎമ്മിനെ ഞെട്ടിച്ച് വ്യക്തിപൂജ തുടരുമ്പോൾ
- 'ദൈവാവതാരം' വാസവന് മാത്രമെന്ന് പറയാതെ പറഞ്ഞ് സിപിഎം സെക്രട്ടറി
- ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ച് മന്ത്രി വി.എൻ.വാസവൻ
- പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി നിബു ജോൺ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്