ആറിൽ അഞ്ചു പേരേയും ഒരുമിച്ച് നിർത്തിയിട്ടും ജോസഫിന് വേണ്ടി രംഗത്തിറങ്ങി കോൺഗ്രസ് നേതാക്കൾ കളിക്കുന്നത് ജോസഫും മാണിയും തല്ലുമ്പോൾ സ്ഥാനം ഒപ്പിക്കാമെന്ന മോഹം കൊണ്ട്; സ്ഥാനം നഷ്ടപ്പെട്ടാലും കോൺഗ്രസിന്റെ മോഹം അംഗീകരിക്കരിക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം; കോട്ടയത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ കേരളാ കോൺഗ്രസുകാരുടെ വികാരം അണപൊട്ടിയൊഴുകുന്നു; പങ്കിടൽ ഫോർമുല അംഗീകരിക്കില്ല; ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് അട്ടിമറി നടന്നാൽ യുഡിഎഫ് ഐക്യം വെറുതെയാകും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളാ കോൺഗ്രസി(എം)ലെ ജോസ്-ജോസഫ് വിഭാഗങ്ങളുടെ തർക്കം തുടരുന്നതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ തന്നെ. ജോസഫ് വിഭാഗം മുൻ നേതാവും ഇപ്പോൾ ജോസ് കെ മാണി പക്ഷക്കാരനുമായ സെബാസ്റ്റ്യൻ കുളത്തിങ്കലിനെ പ്രസിഡന്റാക്കാൻ യു.ഡി.എഫ്. തീരുമാനിച്ചിരുന്നു. ഇതിനായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ആറു കേരളാ കോൺഗ്രസ് അംഗങ്ങൾക്കു വിപ്പ് നൽകുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ, അജിത് മുതിരമലയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പി.ജെ. ജോസഫ് വിപ്പ് നൽകി. ഇതാണ ്പ്രതിസന്ധിക്ക് കാരണം. കേരളാ കോൺഗ്രസിന് ആറു പേരാണ് ഉള്ളത്. ഇതിൽ അഞ്ച് പേരും ജോസ് കെ മാണിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ വിട്ടു വീഴ്ച വേണ്ടെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം.
ആറു മാസം വീതം സ്ഥാനം പങ്കുവയ്ക്കാമെന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ ആറിൽ അഞ്ച് പേരും തങ്ങൾക്കൊപ്പമായതിനാൽ ഈ ഫോർമുല അംഗീകരിക്കാനാവില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം. ജോസഫിന് വേണ്ടി കോൺഗ്രസ് ചരട് വലികൾ നടത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. എങ്ങനേയും കേരളാ കോൺഗ്രസിന്റെ കോട്ടയത്തെ മുൻതൂക്കം തകർക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ട് പേരുണ്ട്. കേരളാ കോൺഗ്രസിന് ആറും. ഇടതു പക്ഷത്തിന് ഏഴും പിസി ജോർജിന്റെ ജനപക്ഷത്തിന് ഒരു അംഗവും. കേരളാ കോൺഗ്രസിലെ ഭിന്നത മുതലെടുത്ത് ജില്ലാ പഞ്ചായത്തിൽ ചുവടുറപ്പിക്കാൻ സിപിഎമ്മും ശ്രമിക്കും. അത്തരത്തിലൊരു അട്ടിമറി നടന്നാൽ കോട്ടയത്ത് യുഡിഎഫ് ഐക്യം വെറുതെയാകും.
രണ്ടു കൂട്ടരുമായും നടത്തിയ ചർച്ച വിഫലമായതോടെ ഇന്നലത്തെ തെരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ജോസ്, ജോസഫ് വിഭാഗങ്ങളും അതേ നിലപാട് സ്വീകരിച്ചതോടെയാണ് ഇന്നലെ ക്വാറം തികയാതെ വോട്ടെടുപ്പ് മാറ്റേണ്ടിവന്നത്. പ്രശ്നപരിഹാരത്തിനു കോൺഗ്രസ് അംഗങ്ങളുമായി കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ തിരുവനന്തപുരത്തു ചർച്ച നടത്തിയിരുന്നു. വിപ്പു നൽകാൻ ജോസഫിനു മാത്രമാണ് അധികാരമെന്നും അജിത് സ്ഥാനാഥിയാകുമെന്നും മോൻസ് ജോസഫ് എംഎൽഎ. പിന്നീടു പറഞ്ഞു. ചിഹ്നം നൽകിയയാൾക്കാണ് വിപ്പു നൽകാൻ അധികാരമെന്നും യു.ഡി.എഫ്. കെട്ടുറപ്പോടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നും ജോസ് കെ.മാണിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ പങ്കിടണമെന്ന് കോൺഗ്രസ് പറയുന്നു. ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിനാണ് ലഭിക്കുക. ഇരുവിഭാഗവും തിരുവനനന്തപുരത്ത് യുഎഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്. അതേ സമയം ഈ നിർദ്ദേശത്തോട് ജോസ് കെ. മാണി വഴങ്ങിയിട്ടില്ലെന്നാണ് സൂചന. യുഡിഎഫ് ഘടകക്ഷികളുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം അറിയിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ ജോസ് കെ.മാണിയെ അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും ധാരണയാകാത്തതിനെത്തുടർന്ന് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഇരുവിഭാഗങ്ങളും സ്ഥാനം പങ്കിടാൻ ഏകദേശ ധാരണയായിരിക്കുന്നത്.
യു.ഡി.എഫ്. അംഗങ്ങൾ വിട്ടുനിന്നതിനെത്തുടർന്ന് ക്വാറം തികയാത്തതിനാൽ ബുധനാഴ്ച നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്നിന് തിരഞ്ഞെടുപ്പ് നടക്കും. ഇതിന് ക്വാറം ബാധകമായിരിക്കില്ല. ഭരണത്തിന്റെ അവസാനവർഷം പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിനു നൽകാൻ കോൺഗ്രസ് പ്രതിനിധി രാജിവെച്ചു. എന്നാൽ, ജോസ്, ജോസഫ് വിഭാഗങ്ങൾ പ്രത്യേകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരാണ് ഇരുവിഭാഗവുമായും ചർച്ച നടത്തിയത്. തർക്കം കേരള കോൺഗ്രസിലാണെങ്കിലും തലവേദന കോൺഗ്രസിനാണ്. ഇരുപക്ഷത്തെയും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ. ആരെ പിന്തുണച്ചാലും ആ പക്ഷത്തെ കോൺഗ്രസ് അംഗീകരിക്കുന്നെന്നു വരും. ഈ സാഹചര്യത്തിലാണ് തർക്കം തീർക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങിയത്.
കോട്ടയത്തെ ജില്ലാ പഞ്ചായത്ത് ഭരണത്തെ അനിശ്ചിതത്വത്തിലാക്കുന്നത് കോൺഗ്രസിലെ എ വിഭാഗമാണ്. ജോസ് കെ മാണി പക്ഷത്തെ തളർത്തനാണ് കോൺഗ്രസിലെ പഴയ ആന്റണി ഗ്രൂപ്പിന്റെ തീരുമാനം. കോട്ടയം രാഷ്ട്രീയത്തിൽ കെ എം മാണിയെ ഒതുക്കാൻ പലപ്പോഴും എ വിഭാഗം ശ്രമിച്ചിരുന്നു. കോട്ടയത്ത് കോൺഗ്രസിന് മുൻതൂക്കം നേടാനായിരുന്നു ഇത്. എന്നാൽ കെ എം മാണിയുടെ ഇടപെടലുകൾ മൂലം ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസ് (എം)നെ ഒതുക്കാൻ പി ജെ ജോസഫുമായി കോൺഗ്രസിലെ ആന്റണി വിഭാഗം കൈകോർക്കുന്നത്. ഇന്നത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് പിന്നിൽ കളിച്ചത് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും ചേർന്നായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്റെ തോമസ് ചാഴിക്കാടനെ തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് കോൺഗ്രസ് പുതിയ തന്ത്രവുമായി എത്തുകയാണ്. ഇതോട് മാണി ഗ്രൂപ്പ് പ്രവർത്തകർ ഒന്നടങ്കം കോൺഗ്രസിനെതിരെ തിരിയുകയാണ്. 2010 ലെ മാണിയുമായുള്ള ലയന സമയത്ത് പി ജെ ജോസഫിനെ എതിർത്തവർ ഇന്ന് പിജെയെ പിന്തുണയ്ക്കുന്നു എന്നതാണ് വൈരുദ്ധ്യം. കെ എം മാണിയുടെ മരണ ശേഷമുണ്ടായ പിളർപ്പിൽ നിയമപമരമായും സംഘടനാപരമായും ഏറെ മുന്നിൽ നിൽക്കുന്ന ജോസ് കെ മാണി പക്ഷത്തെ അണികൾക്കിടയിലോ, സംഘടനയിലോ നേരിടാനാവില്ല എന്ന ബോധ്യത്തിൽ നിന്നുയർന്ന പദ്ധതിയായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നടന്നത്.
കേരളാ കോൺഗ്രസിന്റെ ഒരംഗത്തെയെങ്കിലും ജോസ് കെ മാണി വിഭാഗത്തിൽ നിന്നും അടർത്തിയെടുത്ത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടപ്പ് നടത്താതിരിക്കുകയും കേരളാ കോൺഗ്രസ് (എം) ന്റെ ശക്തികേന്ദ്രത്തിൽ ജോസ് കെ മാണി വിഭാഗത്തെ ഒന്ന് കൊച്ചാക്കുകയും ചെയ്യുക എന്ന പദ്ധതി രൂപപ്പെട്ടത് തന്നെ കോട്ടയത്തെ കോൺഗ്രസ് നേതാക്കൾക്കിടയിലായിരുന്നു. കോട്ടയത്ത് ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ട് അംഗങ്ങളുണ്ട്. കേരളാ കോൺഗ്രസിന് ആറും. മുൻ ധാരണ അനുസരിച്ചാണ് ഇപ്പോൾ പ്രസിഡന്റ് സ്ഥാനം കേരളാ കോൺഗ്രസിന് നൽകുന്നത്. എന്നാൽ കേരളാ കോൺഗ്രിലെ അഞ്ചു പേരും ഒന്നിച്ചു നിന്നിട്ടും കോൺഗ്രസ് ജോസ് കെ മാണിയെ തള്ളി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കേരളാ കോൺഗ്രസിലെ കൂടുതൽ നേതാക്കളെ അടർത്തിയെടുത്ത് ജോസഫിന് നൽകി കേരളാ കോൺഗ്രസിനെ കോട്ടയത്ത് തകർക്കുകയാണ് ലക്ഷ്യം.
കേരളാ കോൺഗ്രസിൽ പാർട്ടി ചെയർമാനാണ് എല്ലാ അധികാരങ്ങളും എന്ന് പ്രചരിപ്പിക്കുന്നതും പൂർണമായും തെറ്റാണ്. സത്യത്തിൽ യാതൊരു അധികാരങ്ങളുമില്ലാത്ത പാർട്ടി നേതാവാണ് കേരളാ കോൺഗ്രസ് (എം) ചെയർമാൻ. കേരളാ കോൺഗ്രസ് പാർട്ടിയുടെ അധികാരങ്ങളൊക്കെ സംസ്ഥാന കമ്മിറ്റിക്കാണ്. അങ്ങനെയാണ് പാർട്ടി ഭരണഘടന. പാർട്ടി ചെയർമാനും വർക്കിങ് ചെയർമാനും തിരഞ്ഞെടുക്കപ്പെട്ട മറ്റു സംസ്ഥാന ഭാരവാഹികളും ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കേണ്ടത്.
പാർട്ടി ഭരണഘടനയുടെ 16-ാം വകുപ്പ് 1-ാം വകുപ്പ് പ്രകാരം പാർട്ടിയുടെ ഏത് ഭരണ കേന്ദ്രവും നേതാവും സംസ്ഥാന കമ്മിറ്റിക്ക് വിധേയമായിട്ടാണ് പ്രവർത്തിക്കേണ്ടത്. 8-ാം ഉപവകുപ്പ് പ്രകാരം സംസ്ഥാന കമ്മിറ്റിയാണ് പാർട്ടിയുടെ പരമാധികാര സമിതി. പക്ഷെ, മാണിയെ ചോദ്യം ചെയ്ത് ആരും മുന്നോട്ട് വന്നില്ല. സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുക്കുന്ന സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിക്കാണ് നിലവിൽ പാർലമെന്റ് സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള അധികാരമെന്നും മറ്റ് തിരഞ്ഞെടുപ്പുകളിൽ താഴെ തട്ടിലുള്ള കമ്മിറ്റികളിലേയ്ക്ക് സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി ആ അധികാരം നൽകാനാകുമെന്നും 16-ാം വകുപ്പിലെ 10-ാം ഉപവകുപ്പ് വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കെ എം മാണിചെയർമാനായിരുന്നപ്പോൾ സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റിയാണ് ആ അധികാരങ്ങൾ ജില്ലാ കമ്മിറ്റികൾക്കും ജില്ലാ പ്രസിഡന്റിനും നൽകിയത്. നിലവിൽ കേന്ദ്ര കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലും പി ജെ ജോസഫ്തന്നെ തൊടുപുഴ കോടതിയിൽ ഫയൽ ചെയ്ത പാർട്ടി ഭരണഘടനയ്ക്ക്24 പേജുകളും 32 വകുപ്പുകളുമാണുള്ളത്. അതിലാണെങ്കിൽ ചെയർമാന്റെ അധികാരങ്ങൾ വ്യക്തമാക്കുന്നില്ല മറ്റ് കമ്മികളുടെ അധികാരങ്ങൾ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ഭരണഘടനാ പ്രകാരം വിപ്പു നൽകേണ്ടത് പാർട്ടി ജില്ലാ പ്രസിഡന്റ് തന്നെയാണ്. ഇതാണ് ജോസഫ് അട്ടിമറിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്