ജോണി നെല്ലൂരിനെ ജോസഫ് വലയിലാക്കിയത് അവശനായ ടിയു കുരുവിളയ്ക്ക് പകരം കോതമംഗലം സീറ്റ് വാഗ്ദാനം ചെയ്ത്; ലയനത്തിന് ആദ്യം സമ്മതം മൂളിയ അനൂപ് ജോണി നെല്ലൂരിനെ പുകച്ച് പുറത്തു ചാടിച്ച ശേഷം മടങ്ങിയത് താനല്ലാതെ മറ്റൊരാളും ജേക്കബ് ഗ്രൂപ്പിൽ വേണ്ടെന്ന നിലപാടിൽ; രണ്ടില ചിഹ്നം ജോസ് കെ മാണിക്കെന്ന സൂചന വന്നതോടെ ജോസഫും പ്രതിസന്ധിയിൽ; കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ തീർക്കാനാവാതെ വലഞ്ഞ് കോൺഗ്രസ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് വലിയ പ്രതിസന്ധിയാകും. കേരളാ കോൺഗ്രസിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. കേരളാ കോൺഗ്രസ് എമ്മിനാണ് കുട്ടനാട് സീറ്റിന് അവകാശം. നിലവിൽ എല്ലാ കേരളാ കോൺഗ്രസിലും പ്രതിസന്ധിയാണ്. ജേക്കബ് ഗ്രൂപ്പ് പിളർന്നു. ജോസ് കെ മാണിയും പിജെ ജോസഫും രണ്ട് വഴിക്ക്. അങ്ങനെ എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് കോൺഗ്രസ്.
കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളർന്നത് ഗൗരവതരമായ പ്രശ്നങ്ങളുണ്ടാക്കും. ചെയർമാൻ ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ളവർ കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗത്തിൽ ലയിക്കാൻ തീരുമാനിച്ചു. അന്തരിച്ച ടി.എം.ജേക്കബിന്റെ മകനും പാർട്ടിലീഡറുമായ അനൂപ് ജേക്കബ് എംഎൽഎ.യുടെ നേതൃത്വത്തിലുള്ള വിഭാഗം ലയനനീക്കത്തെ തള്ളി. ജേക്കബ് ഗ്രൂപ്പ് പാർട്ടിയുമായി മുന്നോട്ടുപോകാൻ അവർ തീരുമാനിച്ചു. കോട്ടയത്ത് ഇരുവിഭാഗവും ഒരേസമയത്ത് യോഗം വിളിച്ചാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ജോണി നെല്ലൂർ കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലും, അനൂപ് ജേക്കബ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണ് യോഗം ചേർന്നത്. ജോണി നെല്ലൂരിന്റെ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജോസഫാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. യോഗം ഐകകണ്ഠ്യേന പ്രമേയം അംഗീകരിച്ചു. 29-ന് എറണാകുളത്ത് ലയനസമ്മേളനം നടക്കും.
വളരുന്തോറും പിളരുന്ന പാർട്ടിയെന്ന് പേരുകേട്ട കേരള കോൺഗ്രസിൽ 14-ാമത്തെ പിളർപ്പിനാണ് വെള്ളിയാഴ്ച കോട്ടയം സാക്ഷ്യംവഹിച്ചത്. കേരള കോൺഗ്രസ്(എം) പിളർന്നതുമൂലമുള്ള പ്രശ്നങ്ങൾക്കിടെ യു.ഡി.എഫിന് പുതിയ തലവേദനയായി ജേക്കബ് ഗ്രൂപ്പിലെ പൊട്ടിത്തെറി. ജോണി നെല്ലൂരിനെ ജോസഫ് വലയിലാക്കിയത് അവശനായ ടിവി കുരുവിളയ്ക്ക് പകരം കോതമംഗലം സീറ്റ് വാഗ്ദാനം ചെയ്താണെന്നാണ് സൂചന. കോതമംഗലത്തെ എംഎൽഎയായ കുരുവിള ഇനി മത്സരിക്കില്ല. ഇവിടെ ജോണി നെല്ലൂരിന് മത്സരിക്കാനാകും. ലയനത്തിന് ആദ്യം സമ്മതം മൂളിയ അനൂപ് ജോണി നെല്ലൂരിനെ പുകച്ച് പുറത്തു ചാടിച്ച ശേഷം മടങ്ങിയത് താനല്ലാതെ മറ്റൊരാളും ജേക്കബ് ഗ്രൂപ്പിൽ വേണ്ടെന്ന നിലപാടിലാണ്. അതിനിടെ കേരളാ കോൺഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില്ല ജോസ് കെ മാണിക്കെന്ന സൂചന വന്നതോടെ ജോസഫും പ്രതിസന്ധിയിലാവുകയാണ്. ഇതെല്ലാം തീർക്കാനാവാതെ വലഞ്ഞ് കോൺഗ്രസും. അങ്ങനെ കേരളാ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.
ജോസഫ്, ജോസ് വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴായി എന്ന നിരാശയിലിരിക്കുമ്പോഴാണു പിളർപ്പ് ജേക്കബ് വിഭാഗത്തിലേക്കു കൂടി വ്യാപിക്കുന്നത്. മാണി വിഭാഗത്തിലെ പിളർപ്പിന്റെ കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ തീർപ്പ് വൈകാതെ വരാനിടയുള്ള സാഹചര്യം ജേക്കബ് വിഭാഗത്തിൽ പൊട്ടിത്തെറിക്കു വഴിവച്ചിട്ടുണ്ട്. ചിഹ്ന പ്രശ്നത്തിൽ രണ്ട് എംപിമാർ ഒപ്പമുള്ളതിന്റെ ആനുകൂല്യം ജോസ് കെ.മാണിക്കു ലഭിച്ചേക്കും. അനൂപ് ജേക്കബ് എംഎൽഎ 'ലീഡർ' ആയ പാർട്ടിയെക്കൂടി ഒപ്പം ചേർക്കാനായാൽ 4 എംഎൽഎമാരെ അണിനിരത്തി ആധികാരികത അവകാശപ്പെടാമെന്ന വിചാരം ജോസഫിനുണ്ടായി. എന്നാൽ പാർട്ടി ചെയർമാനായ ജോണി നെല്ലൂരിനുണ്ടായ ലയന താൽപര്യം അനൂപിനുണ്ടായില്ല. ഇതോടെ ലയനത്തിന്റെ പേരിൽ കൂടി ജോണി-അനൂപ് തർക്കം രൂക്ഷമായി. അങ്ങനെ ജോണി നെല്ലൂർ മാത്രം ജോസഫിനൊപ്പമെത്തി.
മാണിഗ്രൂപ്പ് വിട്ട്, 1993-ൽ രൂപംകൊണ്ട ജേക്കബ് ഗ്രൂപ്പിൽ അന്ന് ജേക്കബിനൊപ്പം ഉറച്ചുനിന്ന ജോണി നെല്ലൂർ 27 വർഷത്തിനുശേഷം വീണ്ടും മാണിഗ്രൂപ്പിലേക്ക് എത്തുകയാണ്. യഥാർഥ കേരള കോൺഗ്രസ്(എം) ഏതാണെന്ന തർക്കം കോടതികയറിനിൽക്കുമ്പോഴാണ്, മാതൃസംഘടനയിലേക്കുള്ള ജോണി നെല്ലൂരിന്റെ മടക്കം. 1993-ൽ മാണിഗ്രൂപ്പിലെ പൊട്ടിത്തെറിയിലാണ് ടി.എം.ജേക്കബ്, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പി.എം.മാത്യു എന്നിവർ പ്രത്യേകവിഭാഗമായി ജേക്കബ് ഗ്രൂപ്പായത്. കെ.എം.മാണിയെ ടി.എം.ജേക്കബ് ഫോണിൽ വിളിച്ചപ്പോൾ മാണി സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നതടക്കമുള്ള കാര്യങ്ങൾ അന്ന് കേട്ടിരുന്നു. പ്രത്യേക ഗ്രൂപ്പായി നിൽക്കാൻ തീരുമാനിച്ചപ്പോൾ ടി.എം.ജേക്കബ് അടക്കമുള്ളവർ തന്നോട് സംസാരിച്ചെന്നും കൂറുമാറ്റനിരോധനനിയമപ്രകാരം നടപടിയുണ്ടാകാഞ്ഞത് താൻകൂടി ആ സംഘത്തിൽ വന്നതോടെയാണെന്നും ജോണി നെല്ലൂർ വെള്ളിയാഴ്ചത്തെ പ്രസംഗത്തിലും പറഞ്ഞു.
2004-ൽ ടി.എം.ജേക്കബ് തന്റെ ഗ്രൂപ്പുമായി കെ.കരുണാകരന്റെ ഡി.ഐ.സി.യിലേക്ക് ചേർന്നു. മുന്നണിയിൽ ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസമാണ് ഈ നീക്കത്തിനിടയാക്കിയത്. തന്നെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിനിർത്തിയതടക്കമുള്ള കാര്യങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്ന് അന്ന് ജേക്കബ് തന്നെ പറഞ്ഞിട്ടുണ്ട്. കെ.കരുണാകരനുമായി ടി.എം.ജേക്കബിന് ആത്മബന്ധമാണ് ഉണ്ടായിരുന്നത്. ആ അടുപ്പവും ഡി.ഐ.സി.ലയനത്തിൽ കലാശിച്ചു. പക്ഷേ, കെ.മുരളീധരനുമായുള്ള ബന്ധം ഇതിനിടെ മോശമായി. ഇതോടെ ജേക്കബ് പാർട്ടിവിട്ട് തന്റെ ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു. ജേക്കബിന്റെ മരണശേഷം മകൻ അനൂപ് ജേക്കബ് പിറവം സീറ്റിൽ മത്സരിച്ച് ജയിച്ചു. പാർട്ടിയിൽ ജോണി നെല്ലൂരും അനൂപുമായുള്ള രസതന്ത്രം അത്ര സുഗമമായിരുന്നില്ല. ആരാണ് നേതാവ് എന്നതുതന്നെ തർക്കവിഷമായി. നെല്ലൂരിന് സ്ഥാനങ്ങൾ നിഷേധിക്കാൻ അനൂപ് നീക്കം നടത്തിയതായും അതിന്റെ ഭാഗമായി നിയമസഭാസീറ്റ് തനിക്കുമാത്രം മതിയെന്ന് അനൂപ് സ്വയം തീരുമാനിച്ചെന്നും നെല്ലൂർ വിഭാഗം ആരോപിച്ചു. എന്നാൽ, നൽകിയ സീറ്റുകളൊന്നും നെല്ലൂർ സ്വീകരിക്കാഞ്ഞതാണെന്ന് അനൂപും മറുപടി പറഞ്ഞു.
അതിനിടെ ജോസഫ് വിഭാഗത്തിൽ ലയിക്കുന്നത് ചിലരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് അനൂപ് ജേക്കബ് പ്രതികരിച്ചു. പാർട്ടിയിൽ പിളർപ്പില്ല. ഏതാനുംപേർ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ പിളർപ്പാകില്ല. ലയനവുമായി ബന്ധപ്പെട്ട് താൻ ഔദ്യോഗിക ചർച്ചകളൊന്നും നടത്തിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോണി നെല്ലൂരിന് ഉടുമ്പൻചോല സീറ്റ് നൽകാമെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ, അങ്കമാലിയോ മൂവാറ്റുപുഴയോ വേണമെന്ന ആവശ്യത്തിൽ ജോണി ഉറച്ചുനിന്നു. പ്രത്യേക സാഹചര്യങ്ങളാൽ ഈ സീറ്റുകൾ നൽകാൻ യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ജേക്കബ് ഗ്രൂപ്പിനായി ലഭിച്ച യു.ഡി.എഫ്. സെക്രട്ടറിസ്ഥാനം ജോണി നെല്ലൂർ രാജിവയ്ക്കണം. സംഘടനാവിരുദ്ധ പ്രവർത്തനത്തിന് നടപടിയെടുക്കും. മൂന്നംഗം അച്ചടക്കസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും അനൂപ് പറഞ്ഞു.
സംസ്ഥാനനേതാക്കൾ ഉൾപ്പെടെ ഭൂരിഭാഗം നേതാക്കളും യോഗത്തിൽ പങ്കെടുത്തതായി ജോണി നെല്ലൂരും, 14 സംസ്ഥാനഭാരവാഹികളിൽ 11 പേരും ജില്ലാ പ്രസിഡന്റുമാരിൽ 11 പേരും യോഗത്തിൽ പങ്കെടുത്തതായി അനൂപ് ജേക്കബും അവകാശപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍