ചിഹ്നവും പാർട്ടി പേരും ജോസ് കെ മാണിക്ക് കിട്ടിയേക്കുമെന്ന സൂചന പുറത്തു വന്നതോടെ ഫ്രാൻസിസ് ജോർജിനേയും പിസി ജോർജിനേയും വരെ കൂടെ ചേർത്ത് യുഡിഎഫിൽ മേൽകോയ്മ നേടാൻ ഉറച്ച് പിജെ ജോസഫ്; കുട്ടനാട് സീറ്റ് ചർച്ചയൊന്നുമില്ലാതെ തങ്ങൾക്ക് തന്നെ വേണമെന്ന ആവശ്യം യുഡിഎഫിന് മുമ്പിൽ വച്ചും പോരാട്ടം; വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാതെ ജോസ് കെ മാണിയും; കേരളാ കോൺഗ്രസിനെ രണ്ടാക്കി രണ്ട് പാർട്ടിയേയും യുഡിഎഫിൽ നിർത്താനുള്ള ഫോർമുലയുമായി കോൺഗ്രസും ലീഗും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ കോൺഗ്രസ് എമ്മും ജോസഫ് വിഭാഗവും രണ്ട് വഴിക്ക് തന്നെ. രണ്ട് കൂട്ടരേയും യുഡിഎഫിൽ ഉറപ്പിച്ച് നിർത്താനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നത്. രണ്ട് പാർട്ടിയായി യുഡിഎഫിൽ. അതിനിടെ കുട്ടനാട്ട് സീറ്റിൽ നിലപാട് കടുപ്പിക്കാനാണ് പിജെ ജോസഫിന്റെ ശ്രമം. ജനാധിപത്യ കേരളാ കോൺഗ്രസിനേയും ഫ്രാൻസിസ് ജോർജിനേയും പാർട്ടിയിൽ കൊണ്ടു വരാനാണ് ജോസഫിന്റെ നീക്കം. പിസി ജോർജിനേയും തന്റെ പാർട്ടിയിലേക്ക് എത്തിക്കാനാണ് ശ്രമം. അങ്ങനെ ശക്തിയുള്ള കേരളാ കോൺഗ്രസ് തന്റേതാണെന്ന് വരുത്താനാണ് കരുനീക്കങ്ങൾ. കേരളാ കോൺഗ്രസ് എമ്മിന്റെ പേരും ചിഹ്നവു ജോസ് കെ മാണിക്ക് ലഭിക്കുമെന്ന സൂചന പുറത്തു വന്നതോടെയാണ് ഇത്. ഇതോടെ പിജെ ജോസഫിന്റേത് ഔദ്യോഗിക കേരളാ കോൺഗ്രസ് അല്ലാതെയാകും. ഈ പ്രതിസന്ധിയെ മറികടക്കാനാണ് ഫ്രാൻസിസ് ജോർജിനേയും പിസി ജോർജിനേയും ചാക്കിട്ട് പിടിക്കാനുള്ള നീക്കം. നേരത്തെ കേരളാ കോൺഗ്രസ് ജേക്കബിൽ നിന്ന് ജോണി നെല്ലൂരിനേയും ജോസഫ് അടർത്തി എടുത്തിരുന്നു.
പരസ്പരം അംഗീകരിച്ചും മാനിച്ചും മുന്നോട്ടു പോകണമെന്നു നാളെ ഇവിടെ നടക്കുന്ന ചർച്ചയിൽ കോൺഗ്രസും മുസ്ലിംലീഗും പി.ജെ.ജോസഫിനോടും ജോസ് കെ.മാണിയോടും ആവശ്യപ്പെടും. ഇരുവിഭാഗങ്ങളെയും മുന്നണിയിൽ പ്രത്യേക കക്ഷികളാക്കി നിലനിർത്താമെന്ന ആശയമാണു യുഡിഎഫ് നേതൃത്വത്തിനുള്ളത്. പിളർപ്പിനുശേഷം ഇരുകൂട്ടരും പോരടിച്ചു യുഡിഎഫിലെ അന്തരീക്ഷം വഷളാക്കുന്ന സ്ഥിതി തുടരാനാകില്ലെന്ന വികാരത്തിലാണു കോൺഗ്രസും ലീഗും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആ ചക്കളത്തിപ്പോര് അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. ഔദ്യോഗിക കേരള കോൺഗ്രസ്(എം) ആരാണെന്നതിൽ ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഉടൻ ഉണ്ടായേക്കും. ഇക്കാര്യത്തിൽ തെളിവെടുപ്പ് പൂർത്തിയായി. കമ്മിഷൻ അംഗീകരിക്കുന്നവരെ മാത്രം ഘടകകക്ഷിയായി യുഡിഎഫ് അംഗീകരിക്കുകയാണു വേണ്ടതെന്ന വാദം ഉയർന്നു വരുമെന്ന് കോൺഗ്രസിന് അറിയാം. അതുകൊണ്ട് കൂടിയാണ് രണ്ട് കൂട്ടരേയും കൈവിടില്ലെന്ന പ്രഖ്യാപനം. എന്നാൽ തമ്മിലടി തുടരാനാണു ഭാവമെങ്കിൽ ഏതെങ്കിലും ഒരു വിഭാഗം മാത്രം ഒപ്പമുണ്ടാകുന്നതാണു നല്ലതെന്ന വികാരവും കോൺഗ്രസിൽ ശക്തമാണ്.
മാണി വിഭാഗം പിളർന്ന വേളയിൽ പിളർപ്പു തന്നെ അംഗീകരിക്കുന്നില്ലെന്നായിരുന്നു യുഡിഎഫ് നയം. പിന്നീട് പിളർന്നവരെ വീണ്ടും ഒരുമിപ്പിക്കാനുള്ള സാധ്യതകളിലേക്ക് അവർ കടന്നു. മാണിയുടെ സ്വന്തം പാലായിൽ എൽഡിഎഫ് അട്ടിമറി ജയം നേടിയതോടെ ആ സമാധാന, ഐക്യനീക്കങ്ങൾ നേതൃത്വം അവസാനിപ്പിച്ചു. കുട്ടനാട് സീറ്റാണ് ഇപ്പോഴുള്ള വെല്ലുവിളി. സീറ്റ് കേരളകോൺഗ്രസ്ജോസഫ് വിഭാഗത്തിന്റേതാണെന്ന് ആദ്യം യുഡിഎഫ് നേതൃത്വം അംഗീകരിച്ചു പ്രഖ്യാപിക്കണമെന്ന ആവശ്യമാണു പി.ജെ.ജോസഫിന്റേത്. വിജയസാധ്യത പരിഗണിച്ചു സീറ്റു വച്ചുമാറ്റം എന്ന സാധ്യത അതിനുശേഷമുള്ള കാര്യം മാത്രമാണെന്നും ജോസഫ് പറയുന്നു. ജോണി നെല്ലൂരിനു പിന്നാലെ ഫ്രാൻസിസ് ജോർജ്, പി.സി.ജോർജ് എന്നിവരെ ഉന്നമിട്ടുള്ള നീക്കവും ജോസഫ് ആരംഭിച്ചിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിലെ കെ.സി.ജോസഫ് ഈ നീക്കം നിഷേധിച്ചുവെങ്കിലും നീക്കം സജീവമാണ്.
അതിനിടെ സമവായത്തിനുള്ള യുഡിഎഫിന്റെ എല്ലാ ശ്രമങ്ങളും വിഫലമാക്കി കേരള കോൺഗ്രസ് എം ജോസ്-ജോസഫ് വിഭാഗങ്ങൾ പോര് മുറുക്കുകയാണ്. കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഇരുവിഭാഗവും പരസ്യമായി പ്രഖ്യാപിച്ചു. മുമ്പ് നിശ്ചയിച്ച സ്ഥാനാർത്ഥിയെ യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കുമെന്നും മുന്നണിയുടെ സമ്മതം വാങ്ങുമെന്നും കോട്ടയത്ത് ജോസഫ് അറിയിച്ചു. എന്നാൽ യഥാർഥ പാർട്ടിയായ തങ്ങളുടെ സ്ഥാനാർത്ഥിയാകും കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുകയെന്ന് ജോസ് വിഭാഗവും വ്യക്തമാക്കി. ഇതിനിടെ ജോസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണം 'പ്രതിഛായ'ക്ക് ബദലായി ജോസഫ് വിഭാഗം പുതിയ മാസിക ആരംഭിച്ചു. 'ശബ്ദമില്ലാത്തവരുടെ ശബ്ദം' എന്നാണ് പേര്. ആദ്യ കോപ്പി കോട്ടയത്തെ ചടങ്ങിൽ എംജി സർവകലാശാല വൈസ്ചാൻസലർ ഡോ. സാബു തോമസിന് പി ജെ ജോസഫ് കൈമാറി. ജോസഫിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന പ്രതിഛായക്ക് മറുപടി നൽകുകയാണ് 'ശബ്ദമില്ലാത്തവരുടെ ശബ്ദ'ത്തിന്റെ ലക്ഷ്യം.
ഇതിനൊപ്പമാണ് പിസിയെ അടുപ്പിക്കാനുള്ള നീക്കം. ജോസഫുമായി നല്ല ബന്ധമാണെന്നും ലയനചർച്ച നടന്നിട്ടില്ലെങ്കിലും കേരള കോൺഗ്രസുകളുടെ ഐക്യത്തോടു യോജിപ്പാണുള്ളതെന്നും പി.സി.ജോർജ് പറഞ്ഞു. ജോസ്, ജോസഫ് വിഭാഗങ്ങളുമായി 29നു കൊച്ചിയിൽ നടത്താനിരുന്ന ചർച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും സൗകര്യം കണക്കിലെടുത്താണു നാളെ തലസ്ഥാനത്താക്കിയത്. അതിനിടെ കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതു വെള്ളാപ്പള്ളി നടേശനാണോയെന്നു പി.ജെ.ജോസഫ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. മണ്ഡലത്തിൽ വേരുകളില്ലാത്ത കേരള കോൺഗ്രസ്, എൻസിപി കക്ഷികളിൽ നിന്നു കുട്ടനാട് സീറ്റ് കോൺഗ്രസും സിപിഎമ്മും ഏറ്റെടുക്കണമെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിന്റെ സീറ്റാണു കുട്ടനാട്. മറ്റാർക്കും സീറ്റിൽ അവകാശമില്ല. അതേച്ചൊല്ലി തർക്കിക്കേണ്ട കാര്യമില്ല. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസുമായി ചർച്ചകൾ നടക്കുന്നുണ്ട്. സമയമാകുമ്പോൾ അക്കാര്യം പറയാമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസിന്റെ തമ്മിലടിയിൽ മടുത്ത കോൺഗ്രസ് കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജോസ്--ജോസഫ് വിഭാഗങ്ങൾ ഒരേ സ്വരത്തിൽ ഇത് എതിർത്തതോടെ കോൺഗ്രസ് പിൻവാങ്ങി. കുട്ടനാട് സീറ്റിനുവേണ്ടി അനാവശ്യ പിടിവാശി കാണിച്ച് മറ്റ് സീറ്റുകൾ തരപ്പെടുത്തുകയാണ് ജോസഫിന്റെ ലക്ഷ്യമെന്ന് ജോസ് കെ മാണി തുറന്നടിച്ചു. ഉപതെരഞ്ഞെടുപ്പിൽ ജോസഫിന്റെ തിരക്കഥ നടപ്പാകില്ല. കുട്ടനാട് സീറ്റിൽ പാർട്ടി സ്ഥാനാർത്ഥി തന്നെ യുഡിഎഫിനുവേണ്ടി മത്സരിക്കും. വിട്ടുവീഴ്ചയുണ്ടാകില്ല. പി ജെ ജോസഫിനെപ്പോലെയുള്ള മുതിർന്ന നേതാവ് വികൃതമായ ഭാഷ ഉപയോഗിക്കുന്നതിൽ സഹതാപമുണ്ട്. അദ്ദേഹത്തിന്റെ നിലവാരത്തിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തിന് കുട്ടനാട് സീറ്റിൽ ഒരവകാശവുമില്ല. കെ എം മാണിയുള്ളപ്പോഴും തങ്ങളുടെ സ്ഥാനാർത്ഥി മത്സരിച്ച സീറ്റാണത്. മാണി പറഞ്ഞ ഒരുകാര്യവും ജോസ് അംഗീകരിക്കാത്ത സ്ഥിതിയാണിപ്പോൾ. യുഡിഎഫിന്റെ അനുമതിയോടെയാകും പ്രഖ്യാപനം. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉറപ്പുതന്നിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്