2013ൽ ഭേദഗതി ചെയ്ത ഭരണഘടന അനുസിച്ച് ചെയർമാൻ അടക്കം ആരേയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാം; മൂന്നിലൊന്ന് ശതമാനം കമ്മറ്റി അംഗങ്ങൾ ആവശ്യപ്പെട്ടാൽ യോഗം വിളിച്ചേ മതിയാവൂ; ജോസ് കെ മാണി പ്രയോഗിക്കുന്നത് ഭരണഘടനയിലെ പഴുതു തന്നെ; ജോസിനേയും കൂട്ടരേയും പുറത്താക്കി പാർട്ടി നിയന്ത്രണം നിലനിർത്താൻ ജോസഫും; ഇന്ന് കോട്ടയത്ത് വൻ സംഘർഷത്തിന് സാധ്യതയെന്ന് ഇന്റലിജൻസ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: വളരും തോറും പിളരുന്നതാണ് കെ എം മാണിയുടെ കേരളാ കോൺഗ്രസ് സിദ്ധാന്തം. അതുകൊണ്ട് തന്നെ പാർട്ടി പിളരുന്നതിനേയും മാണി പ്രതീക്ഷയോടെ കണ്ടു. പിളർപ്പുകളൊന്നും വലിയ സംഘർഷത്തിലേക്ക് എത്തിയില്ല. എന്നാൽ മാണിക്ക് ശേഷമുള്ള പിളർപ്പ് അങ്ങനെയാവില്ല. കേരള കോൺഗ്രസ്സ് (എം) ചെയർമാനെ തെരെഞ്ഞെടുക്കുന്നതിനായി പാർട്ടി സംസ്ഥാന സമിതി യോഗം ജൂൺ 16 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് സി.എസ്ഐ റിട്രീറ്റ് സെന്ററിൽ ചേരുമ്പോൾ സംഘർഷ സാധ്യത ഏറെയാണ്. പിജെ ജോസഫിനെ വർക്കിങ് കമ്മറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കി പിടിമുറുക്കാൻ ജോസ് കെ മാണിയാണ് യോഗം വിളിച്ചിരിക്കുന്നത്.
ചെയർമാനെ തെരെഞ്ഞെടുക്കുന്നതിനായി പാർട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമമറ്റിയിലെ 127 അംഗങ്ങൾ ഒപ്പിട്ട് രേഖാമൂലമുള്ള കത്ത് ജൂൺ 3 ന് വർക്കിങ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർക്ക് കൈമാറിയിരുന്നു. ഭരണഘടനാപ്രകാരം ഇത്തരത്തിൽ കത്ത് ലഭിച്ചാൽ യോഗം വിളിച്ചുചേർത്തേ മതിയാവൂ. സംസ്ഥാന കമ്മറ്റിയോഗം വിളിച്ച് ചേർക്കണമെന്ന് ആവർത്തിച്ചുള്ള ആവശ്യമുയർന്നിട്ടും അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് കത്തിൽ ഒപ്പിട്ട സംസ്ഥാന കമ്മറ്റിയംഗങ്ങളിലെ മുതിർന്ന നേതാവായ പ്രൊഫ. കെ.എ ആന്റണിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർക്കുന്നത്. സംസ്ഥാന കമ്മറ്റിയോഗം വ്യവസ്ഥാപിതമായ മാർഗത്തിൽ ചെയർമാനെ തെരെഞ്ഞെടുക്കും. ഇത് ജോസ് കെ മാണിയുമാകും. ഇതിനെ വിമതയോഗമായി ചിത്രീകരിച്ച് പങ്കെടുക്കുന്നവരെ എല്ലാം പുറത്താക്കാനാണ് പിജെ ജോസഫിന്റെ നീക്കം. ഇത് പ്രശ്നങ്ങൾക്ക് കാരണമാകും. പാർട്ടി ഓഫീസ് പിടിച്ചെടുക്കാനും ശ്രമം നടക്കും. ഇതും കോട്ടയത്തെ സംഘർഷ മേഖലയാക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
കോട്ടയത്ത് ചേരുന്ന യോഗത്തിൽ ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുക്കും. യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. കെ എം മാണിയുടെ മരണത്തിന് ശേഷം നടന്ന അധികാര തർക്കം പാർട്ടിയെ പിളർപ്പിലേക്ക് എത്തിച്ചു. പി ജെ ജോസഫും ജോസ് കെ മാണിയും ഇനി രണ്ട് വഴിക്ക്. ഇതുവരെ നടന്നതെല്ലാം അനൗദ്യോഗിക ചർച്ചകളും സമവായ ശ്രമങ്ങളുമാണെങ്കിൽ ഇന്ന് ജോസ് കെ മാണി വിഭാഗം ഉച്ചയ്ക്ക് രണ്ടിന് കോട്ടയം സിഎസ്ഐ ഹാളിൽ വിളിച്ച സംസ്ഥാന കമ്മിറ്റി യോഗം പാർട്ടിയുടെ ഗതി നിർണയിക്കും. സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ജോസഫ് പല തവണ തള്ളിയ സാഹചര്യത്തിലാണ് ജോസ് കെ മാണി വിഭാഗം ബദൽ കമ്മിറ്റി വിളിച്ച് ചേർക്കുന്നത്. ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുക്കും. പുതിയ കമ്മിറ്റി പാർട്ടിയിലെ മറ്റ് സ്ഥാനങ്ങൾ ആർക്കൊക്കെയെന്ന് നിശ്ചയിക്കും. ജോസഫിന് നിയമസഭാ കക്ഷി നേതാവ് സ്ഥാനം വിട്ട് നൽകുന്നതിൽ ഒരു എതിർപ്പുമില്ലെന്ന് പിളർപ്പിന് തൊട്ട് മുൻപും ജോസ് വിഭാഗം നേതാക്കൾ പറയുന്നു.
തൊടുപുഴയിൽ നിന്ന് ജോസഫും കടുതുരുത്തിയിൽ നിന്നും മോൻസും ആളെ ഇറക്കി സംഘർഷം ഉണ്ടാക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്ന് വൻ പൊലീസ് സന്നാഹം കോട്ടയത്ത് നിലയറുപ്പിക്കും. സിഎഫ് തോമസിനെ പാർലമെന്ററി പാർട്ടി ലീഡറാക്കുകയും ജോസ് കെ മാണിയെ പാർട്ടി ചെയർമാനാക്കുകയും ചെയ്യുന്ന തരത്തിലാകും ഇന്നത്തെ യോഗം. സിഎഫ് യോഗത്തിനെത്തിയാൽ അത് വൻ വിജയമായി മാറും. എന്നാൽ സിഎഫ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ജോയ് എബ്രഹാമാണ് ഓഫീസ് ചാർജുള്ള സംഘടനാ സെക്രട്ടറി. ജോയ് എബ്രാഹമിനേയും യോഗം മാറ്റും. മുൻ തിരുവല്ല എംഎൽഎയായ വിക്ടർ തോമസ്, കൊട്ടാരക്കര പൊന്നച്ചൻ, സജി മഞ്ഞക്കടമ്പൻ എന്നിവർക്കെതിരേയും നടപടിയെടുക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം.
പി ജെ ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം വിളിച്ചതും ഏകപക്ഷീയമായി പാർട്ടി സ്ഥാനങ്ങൾ പ്രഖ്യാപിച്ചതുമാണ് ജോസ് വിഭാഗത്തിനെ ചൊടിപ്പിച്ചത്. എന്നാൽ, ഇന്നത്തെ സംസ്ഥാന കമ്മിറ്റിയെ അച്ചടക്ക ലംഘനമാക്കി കണ്ട് വെട്ടാനാണ് ജോസഫിന്റെ നീക്കം. പാർട്ടി ചെയർമാന്റെ അധികാരം ഉപയോഗിച്ച് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കും. ജോസ് പക്ഷം പാർട്ടി വിമതരാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകും. ജോസ് പക്ഷത്തേക്ക് മാറിയെങ്കിലും മുതിർന്ന നേതാവ് സിഎഫ് തോമസ് ഇന്നത്തെ സംസ്ഥാന സമിതിയിൽ പങ്കെടുത്തേക്കില്ല. പാല ഉപതെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ നാളെ ചേരുന്ന നിയമസഭയിലും പിളർപ്പുണ്ടാക്കുന്ന തർക്കങ്ങൾ നീളുമെന്ന കാര്യം ഉറപ്പാണ്.
2013ൽ കേരളാ കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തിരുന്നു. 2013 ഓഗസ്റ്റ് മുതലാണ് ഇത് നിലവിൽ വന്നത്. അവിശ്വാസ പ്രമേയത്തിലൂടെ ചെയർമാനേയും വർക്ികംഗ് ചെയർമാനേയും മാറ്റാനുള്ള വ്യവസ്ഥയാണ് ഇത്. മൂന്നിലൊന്ന് സംസ്ഥന സമിതി അംഗങ്ങളുടെ പിന്തുണയോടെ സമിതി വിളിക്കാൻ കത്ത് നൽകിയാൽ 15 ദിവസത്തിനകം വിളിച്ചു ചേർക്കണം. അല്ലാത്ത പക്ഷം സംസ്ഥാന സമിതിയിലെ ആർക്കും യോഗം വിളിച്ച് ചേർക്കാം. അവിടെ ഭൂരിപക്ഷവും തെളിയിക്കാം. ഭരണഘടനയിലെ ഈ വ്യവസ്ഥയാണ് ജോസ് കെ മാണിക്കായി മാണി വിഭാഗം പ്രയോഗിക്കുന്നത്. ഇന്ന് യോഗം ചേർന്ന് പിജെ ജോസഫിനും മറ്റുമെതിരെ അവിശ്വാസം കൊണ്ടു വരും. അതിന് ശേഷം പുതിയ തെരഞ്ഞെടുപ്പും. ഇതിലൂടെ ജോസ് കെ മാണി ചെയർമാനുമാകും.
ഇവരെ വിമത കൂട്ടായ്മയായി ചിത്രീകരിക്കാനാണ് പിജെ വിഭാഗത്തിന്റെ ശ്രമം. സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കത്തും നൽകും. എന്നാൽ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം ജോസഫിന് വിനയകാകും. 400 അംഗ കമ്മറ്റിയിൽ 320 പേരും ജോസ് കെ മാണിക്കൊപ്പമാണ്. തോമസ് ഉണ്ണിയാടനേയും ജോയ് എബ്രഹാമിനേയും സജി മഞ്ഞകടമ്പനേയും അടർത്തിയെടുത്ത പിജെയ്ക്ക് സംസ്ഥാന സമിതിയിലെ നേതാക്കളെ കൂടെ കൂട്ടാൻ കഴിഞ്ഞില്ല. കടുത്ത മാണി അനുകൂലികളെല്ലാം പാർട്ടിയിൽ ജോസ് കെ മാണിക്കൊപ്പമാണ്. ഇതാണ് സംസ്ഥാന സമിതി വിളിക്കാനുള്ള ജോസ് കെ മാണിയുടെ നീക്കത്തിന്റെ കരുത്ത്. ഈ നീക്കങ്ങളെ അതീവ ശ്രദ്ധയോടെയാണ് യുഡിഎഫും വീക്ഷിക്കുന്നത്. പാർട്ടിയിലെ ഭഹുഭൂരിഭാഗം ജോസ് കെ മാണിക്കൊപ്പമാണെന്ന് കോൺഗ്രസിനും മുസ്ലിം ലീഗിനും അറിയാം.
ദേശീയ സംസ്ഥാന രാഷ്ട്രീയം സങ്കീർണ്ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ കേരളാ കോൺഗ്രസ്സിന് ചെയർമാനില്ലാതായിട്ട് രണ്ടുമാസം പിന്നിടുന്നു. ആയിരക്കണക്കായ പാർട്ടി പ്രവർത്തകർക്ക് രാഷ്ട്രീയ അനാഥത്വം അനുഭവപ്പെടുന്നതവസാനിപ്പിക്കാൻഈ തീരുമാനം അനിവാര്യമാണ്.മാണിസാറിന്റെ വിയോഗത്തെതുടർന്ന് കേരളാ കോൺഗ്രസ്സ് പ്രസ്ഥാനം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്-മാണി വിഭാഗം നേതാക്കൾ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. പാർട്ടിയിൽ വിയോജിപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് നിയമസഭയിലെ നിയമസഭയിലെ പി.ജെ ജോസഫിന്റെ സ്ഥാനം സംബന്ധിച്ച് സ്പീക്കർക്ക് കത്തുനൽകിയ മോൻസ് ജോസഫിന്റെ നടപടിയാണ്. പാർട്ടിയിലെ എംഎൽഎമാരോട് പോലും ആലോചിക്കാതെ ഇത്തരമൊരു കത്തു നൽകിയതിന്റെ പിന്നിൽ ദുഷ്ടലാക്കുണ്ടായിരുന്നു.സമവായം എന്നു പറഞ്ഞ് പ്രസ്ഥാവന നടത്തുമ്പോൾ തന്നെ പാർട്ടിയിൽ യാതൊരു കൂടിയാലോചനയുമില്ലാതെ പാർട്ടി ചെയർമാൻ, ടെമ്പററി ചെയർമാൻ, ചെയർമാൻ ഇൻ ചാർജ് പദവികളിൽ സ്വയം അവരോധിച്ചുകൊണ്ട് പി.ജെ ജോസഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് സംഘടനാ ചുമതലകളുടെ കടുത്ത ലംഘനമാണെന്നും ഇവർ പറയുന്നു.
സംസ്ഥാന കമ്മറ്റി യാതൊരു കാരണവശാലും വിളിക്കില്ലായെന്ന ആവർത്തിച്ചുള്ള നിലപാട് സമവായത്തിനും ഐക്യത്തിനുമായുള്ള പരിശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കുന്നതായിരുന്നു. സമവായത്തിലൂടെ ജനാധിപത്യപരമായോ ആരെയും ചെയർമാനായി തെരെഞ്ഞടുക്കുന്നതിനായി സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന നിലപാടാണ് ജോസ് കെ മാണി പക്ഷം തുടക്കം മുതൽ സ്വീകരിച്ചത്.പാർട്ടിയിൽ വിഭാഗീയതയുടെ അന്തരീക്ഷം ഉണ്ടാക്കുന്നതിനും, ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്യുന്നതുമായ വിവാദ പ്രസ്ഥാവനകൾ തുടർച്ചയായി പി.ജെ ജോസഫ് നടത്തിയിട്ടും അതേ നിലയിൽ പ്രതികരിക്കാതെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനായി പക്വവും സമചിത്തതയ്യാർന്നതുമായ നിലപാടാണ് ഞങ്ങൾ സ്വീകരിച്ചതെന്നും അവർ പറയുന്നു. ഏറ്റവും ഒടുവിൽ ഇന്നലെ തിരുവനന്തപുരത്ത് പി.ജെ ജോസഫ് നേരിട്ട് പങ്കെടുത്തുകൊണ്ട് ഗ്രൂപ്പ് യോഗം വിളിച്ചുചേർത്ത് പാർട്ടിയെ രണ്ടായി പിളർത്താൻ ശ്രമിക്കുന്നതാണ് കണ്ടത്. രാഷ്ട്രീയ മര്യാദയുടേയും സംഘടനാ ചട്ടങ്ങളുടേയും എല്ലാ അതിരുകളും ലംഘിക്കുന്നതാണ് യോഗം.
അഞ്ചു പതിറ്റാണ്ടിലേറെയായി മാണിസാർ നടത്തിയ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഇന്നു കാണുന്ന കേരളാ കോൺഗ്രസ്സ്. നെഞ്ചിലെ പ്രാണനെപ്പോലെ മാണിസാർ സ്നേഹിച്ച ഈ പ്രസ്ഥാനം ഹൈജാക്ക് ചെയ്യാൻ കുത്സിത ശ്രമങ്ങൾ നടത്തിയവർ മരണശേഷം മാണിസാറിനെ തള്ളിപ്പറയുന്നതും അപമാനിക്കുന്നതും വേദനയോടെയാണ് പാർട്ടി പ്രവർത്തകർ കണ്ടത്. എത്രയോ കാലം മാണിസാർ ഭരണാധികാരിയായി പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച തിരുവനന്തപുരത്ത് വെറും 100 പേർക്ക് ഇരിക്കാവുന്ന ചെറിയ ഹാളിൽ പരമദയനീയമായ നിലയിൽ നടത്തിയ അനുസ്മരണ സമ്മേളനം മാണിസാറിനോടുള്ള കടുത്ത അനാദരവായിരുന്നു. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർപോലും ആ യോഗത്തിന്റെ ആത്മാർത്ഥതയില്ലാത്ത സംഘാടനത്തെ വിമർശിക്കുന്നത് കേരളം കണ്ടു-ഇങ്ങനെ വികാരപരമായാണ് പ്രശ്നങ്ങളെ മാണിയെ അനുകൂലിക്കുന്നവർ കാണുന്നത്.
മാണിസാർ വേർപിരിഞ്ഞിട്ട് 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന കമ്മറ്റി ചേർന്ന് ഔപചാരികമായി അനുശോചനം രേഖപ്പെടുത്താനോ, മാണി സാറിന്റെ ചിത്രം പാർട്ടി ഓഫീസിൽ അനാച്ഛാദനം ചെയ്യാൻ തയ്യാറാകാത്തത് മാണിസാറിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ വലിയ മുറിവാണ് ഉണ്ടാക്കിയത്. കേരളാ കോൺഗ്രസ്സ് വികാരമുള്ള ഒരാൾക്കും പൊറുക്കാനാവാത്ത ഇത്തരം രാഷ്ട്രീയ അനീതിയോടുള്ള പാർട്ടി പ്രവർത്തകരുടെ പ്രതികരണം കൂടി പ്രതിഫലിക്കുന്നതാണ് സംസ്ഥാന കമ്മറ്റി വിളിക്കാനുള്ള തീരുമാനമെന്നും ജോസ് കെ മാണി പക്ഷം വിവരിക്കുന്നു.
Stories you may Like
- ശേഷിച്ച ഒരാൾ ലീഗുകാരനും: കേരളാ കോൺഗ്രസിന് അതൃപ്തി
- പിണറായിയെ കൂടുതൽ അടുപ്പിക്കാൻ കേരളാ കോൺഗ്രസ്
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- ജോസ് കെ മാണി മൂന്ന് ചോദിക്കുന്നത് രണ്ട് സീറ്റു കിട്ടാൻ
- എന്നും നിലകൊണ്ടത് അസോസിയഷനൊപ്പം നിന്ന് ക്രിക്കറ്റിനെ വളർത്താൻ; ഇനി ജയറാം ഓർമ്മ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്