കേരള കോൺഗ്രസിലെ പോരിന് `താൽക്കാലിക` പരിഹാരം; ഇടഞ്ഞ് നിൽക്കുന്ന പിജെ ജോസഫിനെ അനുനയിപ്പിക്കാൻ നൽകിയത് താൽക്കാലിക പാർട്ടി ചെയർമാൻ പദവി; ജോസ് കെ മാണി അധ്യക്ഷനാകുന്നതിൽ യോജിപ്പില്ലെന്ന് തുറന്നടിച്ച് ജോസഫ്; പത്ത് ജില്ലാ പ്രസിഡന്റുമാരെ ഒപ്പം നിർത്തി കരുത്തുകാട്ടി മാണി സാറിന്റെ മകൻ; യുഡിഎഫ് നിലപാട് വ്യക്തമാക്കിയതോടെ ഒതുങ്ങിയേ മതിയാകൂ എന്ന് തിരിച്ചറിഞ്ഞ് ജോസഫ്; ലോക്സഭ സീറ്റ് തർക്കം മുതൽ പാർട്ടിയിൽ ഒന്നുമല്ലാതായ ജോസഫിന്റെ ശ്രമം മറ്റൊരു പിളർത്തൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം:കെഎം മാണിയുടെ നിര്യാണത്തിന് പിന്നാലെ കേരള കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. താൽക്കാലിക പരിഹഗാരമെന്നോണം കേരള കോൺഗ്രസ് താൽ്ക്കാലിക ചെയർമാനായി പിജെ ജോസഫിനെ നിയോഗിച്ചു.പുതിയ ചെയർമാനെ തിരഞ്ഞടുക്കുന്നതു വരെ പി ജെ ജോസഫ് തൽസ്ഥാനത്ത് തുടരും. ചെയർമാനെയും പാർലമെന്ററി പാർട്ടി നേതാവിനെയും ഉടൻ തിരഞ്ഞെടുക്കും. ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് ജില്ലാ പ്രസിഡന്റുമാർ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി എഫ് തോമസിനെയും ജനറൽ സെക്രട്ടറി ജോയ് എബ്രഹാമിനെയും സന്ദർശിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിൽ അതൃപ്തി അറിയിച്ച് ജോസഫ് വിഭാഗം രംഗത്തെത്തി.
ജോസ് കെ മാണി ചെയർമാൻ ആകണമെന്ന് അഭിപ്രായമില്ലെന്നും ജില്ലാ പ്രസിഡന്റുമാരല്ല തീരുമാനങ്ങളെടുക്കുന്നതെന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം. സി എഫ് തോമസിനെ ചെയർമാനാക്കണമെന്ന് നിർദ്ദേശം വന്നാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ എം മാണിയുടെ മരണത്തോടെയാണ് പുതിയ അധ്യക്ഷനെയും പാർലമെന്ററി പാർട്ടി നേതാവിനെയും കണ്ടെത്തുന്നതിലേക്ക് കേരളാ കോൺഗ്രസ് എമ്മിനെ കൊണ്ടെത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാർ മാണിവിഭാഗത്തിനൊപ്പമാണ്.
പിജെ ജോസഫ് പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ. ജോസഫും മോൻസ് ജോസഫും മാത്രമായി ഈ കൂട്ടുകെട്ട് മാറാനാണ് സാധ്യത. ലോക്സഭാ സീറ്റിന് വേണ്ടി കടുംപിടിത്തം പിടിച്ചപ്പോൾ വളരെ സമർത്ഥമായാണ് കെ എം മാണി ജോസഫിനെ വെട്ടിയത്. ലയന സമയത്ത് തന്നെ പിജെ ജോസഫ് ഭാവിയിൽ ഉയർത്താവുന്ന ഭീഷണികൾ മാണിക്ക് അറിയാമായിരുന്നു. ഇത് മനസ്സിലാക്കി വേണ്ട മുൻകരുതൽ അന്നേ മാണി എടുത്തിരുന്നു. ഇതാണ് ഇപ്പോൾ ജോസ് കെ മാണിക്ക് തുണയാകുന്നത്. മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസ് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടൽ പിജെയ്ക്ക് തെറ്റുകയാണ്. ജോസ് കെ മാണി ആഗ്രഹിക്കുന്നത് പാർട്ടിയിൽ നടക്കൂവെന്ന് ജോസഫ് തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ പഴയ പിജെ ജോസഫ് ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാൻ നീക്കം തുടങ്ങി കഴിഞ്ഞു. ഫ്രാൻസിസ് ജോർജ് അടക്കമുള്ള പഴയ ശിഷ്യരെ ഒരുമിപ്പിക്കാനാണ് നീക്കം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസഫിന് സീറ്റ് മോഹമുണ്ടായിരുന്നു. അന്ന് പാർട്ടി പിളർത്തി ഇടത് പക്ഷത്തേക്ക് പോകാനാണ് ജോസഫ് ആഗ്രഹിച്ചത്. ഇത് കേരളാ കോൺഗ്രസിന്റെ അണികൾക്കെല്ലാം അറിയാം. മോൻസ് ജോസഫായിരുന്നു ചരടു വലികൾ നടത്തിയത്. ഇതിനിടെയാണ് മാണിയുടെ രോഗാവസ്ഥയെ കുറിച്ച് പിജെ ജോസഫ് അറിയുന്നത്. ഡോക്ടർ വിപി ഗംഗാധരനാണ് മാണിയുടെ ഗുരുതരമായ രോഗാവസ്ഥ പിജെ അറിയുന്നത്. ഇതോടെയാണ് ലോക്സഭയിലെ പിടിവാശി വിട്ടത്. മാണിയുടെ കാലശേഷം കേരളാ കോൺഗ്രസ് പിടിക്കലായി ചിന്ത. ഇതിന് വേണ്ടി സിഎഫ് തോമസിനെ ഒപ്പം നിർത്താനും കരുനീക്കം നടത്തി. ജോയി എബ്രഹാമിനേയും മറുകണ്ടം ചാടിച്ചു. ഇതിനൊപ്പം സജി മഞ്ഞക്കടമ്പനും എതിരായി. ജോയി എബ്രഹാമും സജിയും പാലായിലെ സീറ്റിൽ മോഹമുള്ളവരാണ്. എന്നാൽ രണ്ടു പേർക്കും ഈ സീറ്റ് ജോസ് കെ മാണി കൊടുക്കില്ലെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് ഇരുവരും ജോസഫിനൊപ്പം മാറിയത്. എന്നാൽ സിഎഫ് തോമസ് തന്ത്രപരമായ നിലപാട് എടുത്തു.
സിഎഫ് തോമസിനെ ചെയർമാനാക്കി തനിക്ക് പാർട്ടി ലീഡർ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ജോസഫിന്റെ ലക്ഷ്യം. ഇതിലൂടെ ജോസ് കെ മാണിയെ വെട്ടുകയായിരുന്നു ലക്ഷ്യം. എന്നാൽ ജോസ് കെ മാണി നിലപാട് കടുപ്പിച്ചപ്പോൾ സിഎഫ് തോമസ് വെട്ടിലായി. മാണി ഗ്രൂപ്പിലെ 99 ശതമാനം പേരും ജോസ് കെ മാണിക്കൊപ്പമാണെന്നതും സിഎഫിനെ വെട്ടിലാക്കി. പാർട്ടി ലീഡർ സ്ഥാനം സിഎഫിന് കിട്ടുമെന്നതും ഉറപ്പായി. ഇതോടെ ജോസ് കെ മാണിയെ ചെയർമാനാക്കാനുള്ള മാണി വിഭാഗത്തിന്റെ നീക്കങ്ങൾ എല്ലാ അർത്ഥത്തിലും വിജയത്തിന് തൊട്ടടുത്തെത്തി. മാണി രോഗാവസ്ഥയിലായപ്പോൾ പാർട്ടി പിടിക്കാൻ രംഗത്തിറക്കിയ പിജെ ജോസഫിനെ തള്ളി കേരളാ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം എത്തുമ്പോൾ ആ വികാരം സിഎഫ് ഉൾക്കൊണ്ടു. ഇതോടെ സിഎഫ് തോമസിനെ മുമ്പിൽ നിർത്തി കളിക്കാനുള്ള ജോസഫിന്റെ നീക്കം പൊളിഞ്ഞു. അങ്ങനെ പാർട്ടിയിൽ സാങ്കേതികമായി മുതിർന്ന നേതാവ് ഒറ്റപ്പെടുകയാണ്.
മാണിയുടെ രാഷ്ട്രീയ തന്ത്രമാണ് ഇതിനെല്ലാം കാരണം. ഇടതുപക്ഷത്ത് നിന്ന് മാണിക്കൊപ്പം ജോസഫ് എത്തിയത് കോട്ടയത്തും ഇടുക്കിയിലും കരുത്ത് കൂട്ടാനുള്ള കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കമായിരുന്നു. ഇങ്ങനെ ജോസഫ് എത്തിയപ്പോഴും മാണി വേണ്ട കരുതലെടുത്തു. സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഭാരവാഹിത്വങ്ങളിലുമെല്ലാം 30 ശതമാനം മാത്രമാണ് ജോസഫിന് നൽകിയത്. നിയമസഭയിലേക്ക് ജോസഫിനും മോൻസിനും ടിയു കുരുവിളയ്ക്കും മത്സരിക്കാൻ അവസരവും നൽകി. ഇതിൽ ടിയു കുരുവിള തോറ്റതോടെ പാർലമെന്ററീ പാർട്ടിയിലും പിന്തുണ മാണിക്കായി. റോഷി അഗസ്റ്റിനും ജയരാജനും ജോസ് കെ മാണിക്കൊപ്പമാണ്. സിഎഫ് തോമസ് കൂടിയായപ്പോൾ അവിടേയും മാണി ഗ്രൂപ്പിന് ഭൂരിപക്ഷമായി. അതിനാൽ പാർട്ടി ലീഡർ പദവിയും ജോസഫിന് കിട്ടില്ല.
സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. അതിനാൽ നിഷ്പ്രയാസം ജോസ് കെ മാണി ചെയർമാനാകും. പാലായിലെ സ്ഥാനാർത്ഥിയേയും ജോസ് കെ മാണി നിശ്ചയിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വേണ്ടി സീറ്റ് ഒഴിയാൻ സന്നദ്ധമാകുന്നവർക്കാകും സീറ്റ് നൽകുകയെന്നാണ് സൂചന. അങ്ങനെ എല്ലാ അർത്ഥത്തിലും ജോസ് കെ മാണി പാർട്ടിയിൽ പിടിമുറുക്കുകയാണ്. കോട്ടയത്തെ ലോക്സഭയിൽ മത്സരിക്കാൻ പിജെ ജോസഫ് ശ്രമം നടത്തിയപ്പോൾ പൊളിച്ചത് മാണിയുടെ തന്ത്രമായിരുന്നു തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കി കോട്ടയം സീറ്റ് മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഇതിനൊപ്പം ഇടുക്കി ലോക്സഭാ സീറ്റ് ജോസഫിന് കിട്ടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരിക്കും. ജയിക്കുമ്പോൾ പാലാ സീറ്റ് ഒഴിയുന്നവർക്ക് രാജ്യസഭാ സീറ്റ് നൽകുകയും ചെയ്യും. ഭീഷണിയിലൂടെ പാലാ സീറ്റിന് ശ്രമിക്കുന്ന ജോയി എബ്രഹാമിനേയും സജി മഞ്ഞകടമ്പലിനേയും തഴയാൻ തന്നെയാണ് ജോസ് കെ മാണിയുടെ തീരുമാനം. ഇതെല്ലാം വെട്ടിലാക്കുന്നത് പിജെ ജോസഫിനെയാണ്. ഫ്രാൻസിസ് ജോർജിനെ വീണ്ടും തനിക്കൊപ്പം ചേർക്കാനാണ് ജോസഫിന്റെ തീരുമാനം. കേരളാ കോൺഗ്രസിന്റെ എംഎൽഎയാണ് പിജെ ജോസഫും മോൻസും. അതുകൊണ്ട് തന്നെ പിളർന്ന് പോയാൽ എംഎൽഎ സ്ഥാനം നഷ്ടമാകും. അതുകൊണ്ട് തന്നെ മോൻസ് പോലും ചിലപ്പോൾ ജോസഫിനെ അവസാന നിമിഷം കൈവിടാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് ഫ്രാൻസിസ് ജോർജുമായി അടുക്കുന്നത്. കേരളാ കോൺഗ്രസിൽ പൂർണ്ണമായും ഒറ്റപ്പെട്ടാൽ യുഡിഎഫും കൈവിടുമെന്ന് ജോസഫിന് അറിയാം.
പിളർന്ന ശേഷം യുഡിഎഫിൽ നിന്നാലും വളരെ കുറച്ച് സീറ്റ് മാത്രമേ നിയമസഭയിലേക്ക് മത്സരിക്കാൻ കിട്ടൂ. ചെറിയ പാർട്ടിയായി മാത്രമേ ജോസഫിനെ പരിഗണിക്കൂ. രണ്ട് സീറ്റിൽ അധികം നൽകുകയുമില്ല. ഇതെല്ലാം തന്റെ പ്രസക്തി കുറയ്ക്കുമെന്ന് ജോസഫിന് അറിയാം. മകൻ അപ്പുവിനെ രാഷ്ട്രീയത്തിൽ ഇറക്കാനുള്ള നീക്കത്തിനും തിരിച്ചടിയാകും. അതുകൊണ്ട് ഫ്രാൻസിസ് ജോർജിനെ ഒപ്പം കൂട്ടി പുതിയ കളികൾക്കാണ് ജോസഫ് കരുത്ത് കൂട്ടുന്നത്. പാർട്ടി ചെയർമാനെ കണ്ടെത്താൻ നിർണായക യോഗങ്ങൾ അടുത്തദിവസം ചേരാനിരിക്കെ കേരള കോൺഗ്രസ് എമ്മിൽ സമവായ സാധ്യത തീരുന്നുവെന്ന കാര്യം ജോസഫും തിരിച്ചറിഞ്ഞിട്ടുണ്ട്. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി.യെ ചെയർമാനാക്കണമെന്ന് മാണി വിഭാഗത്തിനൊപ്പമുള്ള എട്ട് ജില്ലാ പ്രസിഡന്റുമാർ ആവശ്യപ്പെട്ടതോടെയാണ് ഇത്.
പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനെയും ജനറൽസെക്രട്ടറി ജോയ് എബ്രഹാമിനെയും സന്ദർശിച്ചാണ് ജില്ലാ പ്രസിഡന്റുമാർ ആവശ്യമുന്നയിച്ചത്. സി.എഫ്. തോമസ് പാർലമെന്ററി പാർട്ടി ലീഡറാകണമെന്നും ഇവരഭ്യർഥിച്ചു. ഈ ഫോർമുല സിഎഫ് തോമസ് അംഗീകരിച്ചു. ഇതോടെ സിഎഫ് തോമസിനെ അടർത്തിയെടുത്ത് കേരളാ കോൺഗ്രസിൽ ആധിപത്യം ഉറപ്പിക്കാനുള്ള പിജെ ജോസഫിന്റെ നീക്കവും പൊളിഞ്ഞു. മെയ് 17-നുശേഷം പാർട്ടി നേതൃയോഗങ്ങൾ ചേരാനിരിക്കവെയാണ് പുതിയ നീക്കങ്ങൾ. ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണമാണ് പുതിയ അധ്യക്ഷനെയും പാർലമെന്ററി പാർട്ടി ലീഡറെയും കണ്ടെത്തുന്നതിലേക്ക് പാർട്ടിയെ എത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാർ മാണി വിഭാഗത്തിനൊപ്പമാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയോഗം ചേർന്നാണ് ചെയർമാനെ കണ്ടെത്തേണ്ടത്. ഈ കമ്മിറ്റിയിലുൾപ്പെടെ പാർട്ടിയിലെ നിർണായക സ്ഥാനങ്ങളിലെല്ലാം മാണി വിഭാഗത്തിനാണ് ആധിപത്യം.
പാർട്ടി അനുഭാവ പ്രസിദ്ധീകരണമായ 'പ്രതിച്ഛായ'യിൽ പ്രസിദ്ധീകരിച്ച ലേഖനം തർക്കങ്ങളുടെ വ്യക്തമായ സൂചനയായി. പ്രതിസന്ധി ഘട്ടത്തിൽ പി.ജെ. ജോസഫ്, കെ.എം. മാണിയെ കൈവിട്ടെന്ന വിമർശം ലേഖനത്തിലുണ്ടായിരുന്നു. മാണിയുടെ സ്വാഭാവിക പിൻഗാമി ജോസ് കെ. മാണിയാണെന്നു തന്നെ വിശ്വസിക്കുന്ന പാർട്ടിയിലെ വലിയ വിഭാഗമാണ് ജോസഫിനെ നിരാശനാക്കുന്നത്. ഇത് കേരളാ കോൺഗ്രസിലെ പുതിയൊരു പിളർപ്പിന് വഴിയൊരുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പിജെ ജോസഫിന് യുഡിഎഫ് വിടേണ്ടി വരുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ ജോസഫിനെ ഒപ്പം കൂട്ടാൻ ഇടതുപക്ഷം തയ്യാറായേക്കും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്