കോട്ടയത്ത് പൂഴിക്കടകനായി ചാഴിക്കാടനെ ഇറക്കാൻ ഒരുങ്ങി കെഎം മാണി; മകനുവേണ്ടി ചരടുവലിക്കുന്ന ജോസഫിന് കോട്ടയം വിട്ടുകൊടുക്കാതിരിക്കാൻ പുതുതന്ത്രം; തോമസ് ചാഴിക്കാടനെ നേരിടാൻ ജനതാദളിൽ നിന്ന് സീറ്റ് ജനാധിപത്യ കേരളാ കോൺഗ്രസിന് മറിച്ചുനൽകാൻ തയ്യാറായി സിപിഎമ്മും; എൻഡിഎ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് സ്ഥാപക നേതാവിന്റെ മകൻ പിസി തോമസും എത്തുമ്പോൾ കോട്ടയം കാണുക കേരള കോൺഗ്രസുകാരുടെ ക്ളാസിക് പോരാട്ടം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോട്ടയം ഇക്കുറി മൂന്നുമുന്നണികളിലും ഉള്ള കേരള കോൺഗ്രസുകാരുടെ ഏറ്റുമുട്ടലിന് വേദിയാകുമോ? അങ്ങനെയെങ്കിൽ വളരുന്തോറും പിളർന്ന കേരള കോൺഗ്രസിൽ നിന്ന് മൂന്ന് മുന്നണികളിലേക്കായി പോയ കേരള കോൺഗ്രസുകാർ ഇക്കുറി കോട്ടയത്ത് പരസ്പരം ഏറ്റുമുട്ടും. ഇത്തരത്തിൽ കോട്ടയം മണ്ഡലം ഇക്കുറി ക്ളാസിക് പോരാട്ടത്തിന് സാക്ഷ്യംവഹിക്കാൻ പോകുകയാണെന്നാണ് തിരഞ്ഞെടുപ്പിനോട് കൂടുതൽ അടുക്കുമ്പോൾ വരുന്ന സൂചനകൾ.
സീറ്റുചർച്ചകളുടെ ആദ്യ ഘട്ടത്തിൽ ആവശ്യം ഉന്നയിച്ചെങ്കിലും രണ്ട് സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയേക്കില്ലെന്ന സൂചനകൾ കോൺഗ്രസ് നൽകിക്കഴിഞ്ഞു. അസംബ്ളിയിൽ കൂടുതൽ അംഗബലമുള്ള മുസ്ളീം ലീഗിന് രണ്ടു സീറ്റ് മാത്രം ഉള്ളപ്പോൾ മാണി കോൺഗ്രസിന് അത്രയും സീറ്റ് നൽകിയാൽ അത് മുന്നണിയുടെ ബാലൻസ് തെറ്റിക്കുമെന്ന വാദത്തിൽ ഉറച്ചാണ് കോൺഗ്രസ് നീക്കം. അതിനാൽ രണ്ടാമതൊരു സീറ്റിന് സാധ്യതയില്ല. എന്നാൽ മകനുവേണ്ടി കടുംപിടിത്തത്തിലാണ് പിജെ ജോസഫ്. ആ മോഹം തകർക്കാൻ ഒരു മറുതന്ത്രം പയറ്റി പാർട്ടിയിൽ സർവ്വസമ്മതൻ എന്ന നിലയിൽ മുൻ എംഎൽഎ തോമസ് ചാഴിക്കാടനെ മാണി ഇറക്കുമെന്നാണ് അറിയുന്നത്.
ഇതോടെ ജോസഫിന് സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്ന് മാണി കണക്കുകൂട്ടുന്നു. ചാഴിക്കാടനെ പോലെ പാർട്ടി പാരമ്പര്യമുള്ള നേതാവിനെ ഇറക്കിയാൽ ജനസമ്മതി കൂടുമെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. രണ്ടു സീറ്റ് കിട്ടാൻ സാധ്യതയില്ലെന്നിരിക്കെ, സിറ്റിങ് സീറ്റായ കോട്ടയം കൈവിടേണ്ടെന്നാണു തീരുമാനം. സിറ്റിങ് എംപിയായിരുന്ന മകൻ ജോസ് കെ. മാണി രാജ്യസഭയിലേക്കു പോയതിനാൽ പുതിയൊരാളെ സ്ഥാനാർത്ഥിയായി കണ്ടെത്തണം. അതിനാലാണ് ചാഴിക്കാടനെ പൂഴിക്കടകനാക്കി മാണി ജോസഫിന്റെ എതിർപ്പ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
ഇടുക്കിക്കു വേണ്ടിയുള്ള ജോസഫിന്റെ സമ്മർദത്തിനു വഴങ്ങേണ്ടെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്. ഇതു കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 12, 13 തീയതികളിൽ കോൺഗ്രസ്-കേരളാ കോൺഗ്രസ് (എം) ഉഭയകക്ഷി ചർച്ച നടക്കും. സ്വാഭാവികമായും രണ്ടു സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് അറിയിക്കും. ജോസഫ് ഇടുക്കി ആവശ്യപ്പെട്ട് പിണങ്ങുന്ന ഘട്ടം വന്നാൽ മാണിയോടൊപ്പം നിൽക്കാനാണു കോൺഗ്രസിന്റെ തീരുമാനം. അതേസമയം, മാണി-ജോസഫ് തർക്കം യു.ഡി.എഫിനെ ബാധിച്ചേക്കുമെന്ന് കോൺഗ്രസിന് ആശങ്കയുമുണ്ട്.
സീറ്റ് ആവശ്യത്തിൽ നിന്നു പിന്മാറാതെ പഴയ ലയനം മറന്ന് പിളർന്ന് ജോസഫ് തന്ത്രം പയറ്റിയാൽ ജോസഫിനെ മുന്നണിയിൽ തുടരാൻ അനുവദിക്കില്ലെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്. അതിനാൽ ജോസഫിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാകും കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ ശ്രമിക്കുക.
അതേസമയം, കോട്ടയത്ത് ഇക്കുറി ജനതാദളിനെ മത്സരിപ്പിക്കാതെ പകരം സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് വച്ചുമാറി ഒരു കൈ നോക്കാനാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. ഇക്കാര്യം ഇടതുമുന്നണിയിൽ ഏതാണ്ട് ധാരണയായെന്നാണ് സൂചന. കഴിഞ്ഞ തവണ ജനതാദൾ എസിലെ മാത്യു ടി. തോമസാണ് ഇടതുപക്ഷത്തു നിന്ന് ജോസ് കെ. മാണിയെ നേരിട്ടത്. ഇക്കുറി ജനതാദളിനു പത്തനംതിട്ട സീറ്റ് നൽകാനും ഇടതുമുന്നണിയിലേക്കു പുതുതായെത്തിയ ജനാധിപത്യ കേരളാ കോൺഗ്രസിനു കോട്ടയം നൽകാനുമാണ് സിപിഎമ്മിന്റെ ആലോചന. ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവായ കെ. ഫ്രാൻസിസ് ജോർജാണു സിപിഎമ്മിന്റെ മനസിൽ. പാലാ രൂപതാംഗമായ അദ്ദേഹം മത്സരിച്ചാൽ കോട്ടയത്തു വിജയസാധ്യതയുണ്ടെന്നാണു കണക്കുകൂട്ടൽ. കേരളാ കോൺഗ്രസ് സ്ഥാപകൻ കെ.എം. ജോർജിന്റെ മകനാണു ഫ്രാൻസിസ് ജോർജ്.
എൻഡിഎ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് സ്ഥാപക നേതാവായ പി ടി ചാക്കോയുടെ മകൻ തന്നെ എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. മുൻ കേന്ദ്ര സഹമന്ത്രി കൂടിയായ പിസി തോമസിനെ ഇറക്കിയാകും എൻഡിയുടെ പോരാട്ടം. മുമ്പു കേരളാ കോൺഗ്രസ് എമ്മിലായിരിക്കെ മാണിയുമായി ഹൃദയബന്ധമുണ്ടായിരുന്നു തോമസിന്. അതിനാൽ തന്നെ മാണിയുടെ അടവുകളും മനപ്പാഠം. ഇത്തരത്തിൽ കേരള കോൺഗ്രസ് വോട്ടുകൾ സമാഹരിക്കാമെന്നും ഹിന്ദു വോട്ടുകളും ഏകീകരിക്കാമെന്നും എൻഡിഎയും കണക്കുകൂട്ടുന്നു. ഇത്തരത്തിൽ മൂന്ന് മുന്നണികളും കേരള കോൺഗ്രസിന്റെ അതത് മുന്നണികളിലെ ഘടകപാർട്ടികൾക്ക് സീറ്റ് നൽകുന്നതോടെ കേരള കോൺഗ്രസുകാർ തമ്മിൽ പരസ്പരം പോരടിക്കുന്ന അങ്കത്തട്ടമായി മാറും കോട്ടയം മണ്ഡലം.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ആശ്വാസം, അപരന്മാരുടെ പത്രിക തള്ളി
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍