ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രവേശനത്തോട് ഇടഞ്ഞു അന്ന് പാർട്ടി വിട്ടത് പി സി തോമസ്; ഇപ്പോൾ ജോസ് കെ മാണിയുടെ സ്ഥാനാരോഹണത്തിന്റെ പേരിൽ ഇടഞ്ഞ് പി ജെ ജോസഫും; കേരളാ കോൺഗ്രസ് വളർന്നു പിളരുന്നത് മക്കൾ രാഷ്ട്രീയത്തിന്റെ പേരിലും; ജോസഫും ജോസും ഇടയുമ്പോൾ യുഡിഎഫിന് മുന്നിൽ കടമ്പയായി പാലയിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പും; പിളർപ്പ് കൂറുമാറ്റം അല്ലാത്തതിനാൽ എംഎൽഎമാർ അയോഗ്യരാകില്ല
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളാ കോൺഗ്രസ് രാഷ്ട്രീയം എന്നും മക്കൾ രാഷ്ട്രീയത്തിനും വളക്കൂറുള്ള മണ്ണായിരുന്നു. മക്കൾ രാഷ്ട്രീയത്തിന്റെ പേരിലാണ് ഈ പാർട്ടി പലപ്പോഴായി വളർന്നു പിളർന്നതും. പാർട്ടിയെ വളർത്തുന്നതിലും പിളർത്തുന്നതിലും മക്കൾ രാഷ്ട്രീയത്തിന് കാര്യമായ പങ്കുണ്ട്. ഇപ്പോൾ കേരളാ കോൺഗ്രസിൽ ഉടലെടുത്ത ഭിന്നതയ്ക്ക് പിന്നിലും കാരണം മറ്റൊന്നുമല്ല. മക്കൾ രാഷ്ട്രീയം തന്നെയാണ്, ഇപ്പോഴത്തെ പ്രശ്നങ്ങൾക്കും കാരണം.
പാർട്ടിയുടെ ആദ്യതലമുറ നേതാക്കളുടെ മക്കളെല്ലാം ഇന്ന് ആറുപാർട്ടികളിലായി വിഭജിച്ചുകിടക്കുന്ന അവസ്ഥാണ് നിലവിലുള്ളത്. പി.ടി. ചാക്കോയുടെ മകൻ പി.സി. തോമസ് മുതൽ പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജുവരെ ഈ ശ്രേണിയിൽ പെടുന്നവരാണ്. ആ പാർട്ടിയുടെ ജീവനാഡിയും ഈ മക്കൾതന്നെ. പലതായി വിഭജിക്കപ്പെട്ട കേരള കോൺഗ്രസിന്റെ പുത്തൻതലമുറയ്ക്ക് മൂന്നുമുന്നണിയിലും പ്രാതിനിധ്യമുണ്ടെന്നതും ശ്രദ്ധേയം. മൂന്നുപേർ യു.ഡി.എഫിനൊപ്പമാണ്. എൽ.ഡി.എഫിലും എൻ.ഡി.എ.യിലും രണ്ടുപേർവീതം.
മക്കൾ രാഷ്ട്രീയത്തിൽ പ്രബലൻ ആരെന്ന് ചോദിച്ചാൽ ഉത്തരം ജോസ് കെ മാണി എന്നു തന്നെയാണ്. കെ എം മാണി മകനെ രാഷ്ട്രീയത്തിൽ ഇറക്കിയതും പിന്നീട് പടിപടിയായി വളർത്തുകയുമായിരുന്നു. ജോസ് കെ മാണിയുടെ ആദ്യ രാഷ്ട്രീയ പ്രവേശനം അത്രയ്ക്ക് സുഗകരമായിരുന്നില്ല. ജോസ് കെ. മാണിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവുതന്നെ പാർട്ടിയിൽ ഭിന്നിപ്പിന് വഴിമരുന്നിട്ടായിരുന്നു. മൂവാറ്റുപുഴ എംപി.യായിരുന്ന പി.സി. തോമസ് ഇതിനിടെ ഇടഞ്ഞ് പാർട്ടിവിട്ടു. മാണിയുമായുള്ള അഭിപ്രായഭിന്നതായിരുന്നു കാരണം. മുവാറ്റുപുഴയിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിച്ച് അട്ടിമറിവിജയം നേടുകയുംചെയ്തു. ജോസ് കെ. മാണിയെയാണ് തോൽപ്പിച്ചത്. ജോസ് കെ. മാണി പിന്നീട് രണ്ടുവട്ടം കോട്ടയത്തുനിന്നുള്ള എംപി.യായി. ഇപ്പോൾ രാജ്യസഭാംഗം. ഞായറാഴ്ചത്തെ പിളർപ്പോടെ ഒരു വിഭാഗത്തിന്റെ ചെയർമാനുമായി.
കേരള കോൺഗ്രസ് സ്ഥാപകനേതാവും മുന്മന്ത്രിയുമായ െപ്രാഫ. കെ. നാരായണക്കുറുപ്പിന്റെ മകനായ എൻ ജയരാജാണ് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ മറ്റൊരു മക്കൾപ്രതിഭ. 2011 മുതൽ നിയമസഭാംഗമാണ് അദ്ദേഹം. ആദ്യം മാണിക്കൊപ്പവും ഇപ്പോൾ ജോസ് കെ. മാണിക്കൊപ്പവും അടിയുറച്ചുനിൽക്കുകയാണ് ജയരാൻ. ജോസ് കെ മാണിയെ ചെയർമാനാക്കാൻ രംഗത്തുള്ളവരിൽ പ്രധാനിയാണ് ജയരാജ്. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ കെ.എം. ജോർജിന്റെ മകനായ ഫ്രാൻസിസ് ജോർജ്ജിന് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ കാര്യമായ റോളില്ലാത്ത അവസ്ഥയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന് മതിയായ സീറ്റ് ലഭിച്ചില്ല എന്നാരോപിച്ച് 2016-ൽ പാർട്ടി വിട്ട അട്ടേഹം ഇപ്പോൾ ഇഠടതു മുന്നണിക്കൊപ്പമാണ്. ജനാധിപത്യ കേരള കോൺഗ്രസ് എന്ന പാർട്ടിയും രൂപവത്കരിച്ചാണ് ഫ്രാൻസിസ് ജോർജ്ജ് ഒപ്പം നിൽക്കുന്നത്. എൽ.ഡി.എഫിന്റെ ഘടകകക്ഷിയായ ഈ പാർട്ടിയുടെ ചെയർമാനാണ് മുൻ ഇടുക്കി എംപി.കൂടിയായ ഫ്രാൻസിസ് ജോർജ്. മുന്മന്ത്രിയും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതാവുമായിരുന്ന ടി.എം. ജേക്കബിന്റെ മകനായ അനൂപ് ജേക്കബ് പിതാവിന്റെ പാതയിൽ രാഷ്ട്രീയത്തിൽ സജീവമാണ്. പിറവം മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന അനൂപ്, കേരള കോൺഗ്രസ് ജേക്കബിന്റെ നിയമസഭാകക്ഷി നേതാവാണിപ്പോൾ.
എൻഡിഎ പാളയത്തിലേക്ക് പോയ കേരളാ കോൺഗ്രസിലെ പ്രമുഖനാണ് പി.സി. തോമസ്. ആദ്യത്തെ പ്രതിപക്ഷനേതാവായിരുന്ന പി.ടി. ചാക്കോയുടെ മകനാണ് അദ്ദേഹം. ചാക്കോയോട് പാർട്ടി സ്വീകരിച്ച നിലപാടിൽ ഒരുവിഭാഗം കോൺഗ്രസുകാർക്കുള്ള അതൃപ്തിയായിരുന്നു 1964-ൽ കേരള കോൺഗ്രസിന്റെ രൂപവത്കരണത്തിലേക്ക് നയിച്ചത്. 2004-ൽ മൂവാറ്റുപുഴ സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസ് വിട്ടു. പിന്നീട് ഐ.എഫ്.ഡി.പി. പാർട്ടി രൂപവത്കരിച്ച് അതിന്റെ ചെയർമാനായി. ഇടക്കാലത്ത് മുന്നണി വിട്ടെങ്കിലും ഇപ്പോൾ എൻ.ഡി.എ.യിൽ തുടരുന്നു.
കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ആർ ബാലകൃഷ്ണപിള്ളയുടെ മകൻ കെ.ബി. ഗണേശ് കുമാരാണ് മക്കൾ രാഷ്ട്രീയത്തിന്റെ മറ്റൊരു ഗുണഭോക്താവ്. കേരള കോൺഗ്രസ് (ബി)യുടെ നിയമസഭാകക്ഷി നേതാവാണിപ്പോൾ. 2001 മുതൽ നിയമസഭാംഗവും ഇടക്കാലത്ത് മന്ത്രിയുമായിരുന്നു. പി.സി. ജോർജ് എം. എൽ.എ.യുടെ മകൻ ഷോൺ ജോർജ്ജും രാഷ്ട്രീയത്തിൽ സജീവമാണിപ്പോൾ. കേരള കോൺഗ്രസ് എന്ന പേരില്ലെങ്കിലും പാർട്ടിയിലെ ഒരുവിഭാഗത്തെ കൂട്ടിയാണ് പി.സി. ജോർജ് കേരള ജനപക്ഷം സെക്യുലർ പാർട്ടി രൂപവത്കരിച്ചത്. അതിന്റെ അധ്യക്ഷനാണ് ഷോൺ. നിലവിൽ എൻ.ഡി.എ.യുടെ ഭാഗം.
യുഡിഎഫിന് വെല്ലുവിളിയായി പാലാ ഉപതിരഞ്ഞെടുപ്പും
കേരള കോൺഗ്രസിലെ പിളർപ്പ് ഇനിയുള്ള നാളുകൾ യു.ഡി.എഫിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്. പിളർപ്പ് ഒഴിവാക്കുന്നതിന് യു.ഡി.എഫ്. നേതാക്കളൊക്കെ നടത്തിയ അവസാനവട്ട ശ്രമങ്ങളും പരാജയപ്പെട്ടു. പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസിലെ ഇരുവിഭാഗവും മുന്നണിയിൽ തുടരട്ടെയെന്ന സമീപനമാണ് യു.ഡി.എഫിനുള്ളത്. 1982-ലെ സമാന സാഹചര്യമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അന്ന് ഇടതുമുന്നണിയിലായിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗം ചേരിമാറി ഐക്യമുന്നണിയിലെത്തുകയായിരുന്നു.
ഇ.കെ. നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന മാണി രാജിവച്ചാണ് എത്തിയത്. അന്ന് ഐക്യമുന്നണിയിൽ ഘടകകക്ഷിയായിരുന്ന കേരള കോൺഗ്രസിലെ പി.ജെ. ജോസഫ് മുന്നണിയുടെ കൺവീനറുമായിരുന്നു. ഇരുവിഭാഗവും യു.ഡി.എഫിന്റെ ഭാഗമായി പ്രത്യേക ഗ്രൂപ്പുകളായി നിലകൊണ്ടു. പിന്നീടാണ് ഇവർ ഒരുമിച്ചത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. പാലാ ഉപതിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ. കെ.എം. മാണിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കുകയാവും ആദ്യപ്രതിസന്ധി.
ഔദ്യോഗിക കേരള കോൺഗ്രസ് തങ്ങളാണെന്നു സ്ഥാപിക്കാൻ കിട്ടുന്ന അവസരമെന്ന നിലയിൽ ഇരുവിഭാഗവും സ്ഥാനാർത്ഥിത്വത്തിനായി പിടിമുറുക്കും. ജോസ് കെ. മാണി പക്ഷത്തെ സംബന്ധിച്ചിടത്തോളം പാലായിലെ സ്ഥാനാർത്ഥിത്വത്തിന് വൈകാരികതലംകൂടിയുണ്ട്. മാണിയുടെ സ്വന്തം മണ്ഡലമായ പാലായിൽ മാണി മത്സരിച്ച 13 തിരഞ്ഞെടുപ്പുകളിലും വിജയിച്ച ചരിത്രമാണുള്ളത്. അവിടെ മാണിക്കുശേഷം ആരെന്ന് തീരുമാനിക്കുന്നതിൽ ജോസ് കെ. മാണിവിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ല. സ്ഥാനാർത്ഥിയായി ജോസഫ് വിഭാഗം തങ്ങളുടെ പക്ഷത്തേക്കുവന്ന സീനിയർ നേതാവിനെ നിർദേശിച്ച് തടയിടാനുള്ള തന്ത്രപരമായ നീക്കം നടത്താനാണ് സാധ്യത. മുന്നണിയിലെ ഘടക കക്ഷികൾക്കിടയിലും നേതാക്കൾക്കിടയിലും ജോസഫിനോടും ജോസ് കെ. മാണിയോടുമുള്ള അടുപ്പവും തീരുമാനത്തെ സ്വാധീനിക്കും. ഫലത്തിൽ എന്തു തീരുമാനമെടുത്താലും ഒരുകൂട്ടർ അതൃപ്തിയുമായി കടുത്ത നിലപാടിലേക്കാവും നീങ്ങുക.
അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിയമസഭയിൽ ആർക്കും അംഗത്വം നഷ്ടപ്പെടില്ലെന്നാണ് ലഭിക്കുന്ന വിവരം. അവരെ സഭയിൽ ഇപ്പോഴത്തേതുപോലെ ഒരുപാർട്ടിയുടെ അംഗങ്ങളായി സ്പീക്കർ കണക്കാക്കും. ഏതാണ് യഥാർഥ കേരള കോൺഗ്രസെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചശേഷമേ ഔദ്യോഗികമായി രണ്ട് ഗ്രൂപ്പാവുകയുള്ളൂ. പാർട്ടി പിളരുന്നത് കൂറുമാറ്റത്തിന്റെ പരിധിയിൽ വരാത്തതുകൊണ്ടാണ് അംഗത്വം നഷ്ടപ്പടാത്തത്. പാർട്ടി പിളർന്ന് ഒരുവിഭാഗം മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ കൂറുമാറ്റ നിരോധനനിയമം ബാധകമാവും. മൂന്നിൽ രണ്ട് അംഗങ്ങൾ ലയിച്ചില്ലെങ്കിൽ അവർ അയോഗ്യരാവും. ലയിക്കാത്ത മറ്റേ വിഭാഗത്തിന് അയോഗ്യതയുണ്ടാവുകയുമില്ല.
കേരള കോൺഗ്രസിൽ ഇത്തരമൊരു സാഹചര്യം ഇപ്പോഴില്ല. ഇപ്പോൾ പാർട്ടിയിലെ അഞ്ച് എംഎൽഎ.മാരിൽ പി.ജെ. ജോസഫും മോൻസ് ജോസഫും ഒരുവശത്തും റോഷി അഗസ്റ്റിനും ഡോ. എൻ. ജയരാജും ജോസ് കെ. മാണിക്ക് ഒപ്പവുമാണ്. സി.എഫ്. തോമസ് സമവായത്തിന് ഇനിയും സാധ്യതയുണ്ടെന്ന സമീപനവുമായി ഒറ്റയ്ക്ക് നിൽക്കുന്നു. ഇതിൽ ഏത് വിഭാഗമാണ് യഥാർഥ കേരള കോൺഗ്രസ് (എം) എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. പാർട്ടിയുടെ പേരും ചിഹ്നവും കമ്മിഷൻ തീരുമാനിക്കുന്ന വിഭാഗത്തിന് കിട്ടും. ഓരോ ഗ്രൂപ്പിനും പാർട്ടി സംവിധാനത്തിലുള്ള പിന്തുണ വിലയിരുത്തിയാണ് ഇത് തീരുമാനിക്കുക.
പാർട്ടി ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണശേഷം വർക്കിങ് ചെയർമാനായ പി.ജെ. ജോസഫിനാണ് ചെയർമാന്റെ ചുമതലയെന്നുകാട്ടി ജോസഫ് വിഭാഗം കമ്മിഷന് കത്തുനൽകിയിട്ടുണ്ട്. താൻ ചെയർമാനായ വിഭാഗമാണ് യഥാർഥ പാർട്ടിയെന്ന് അവകാശപ്പെട്ട് ജോസ് കെ. മാണിയും കമ്മിഷനെ സമീപിക്കും. തത്കാലം ഔദ്യോഗികമായി രണ്ട് ഗ്രൂപ്പാകാൻ കഴിയാത്തതിനാൽ സഭയിൽ ഇരുകൂട്ടർക്കും കക്ഷിനേതാവിനെയും തിരഞ്ഞെടുക്കാനാവില്ല. നിലവിലെ സ്ഥിതി ഇക്കാര്യത്തിലും തുടരും. ഇപ്പോൾ പി.ജെ. ജോസഫിനാണ് കക്ഷിനേതാവിന്റെ താത്കാലിക ചുമതല. പാർട്ടി ചെയർമാനെ തിരഞ്ഞെടുത്തശേഷം കക്ഷി നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് ജോസ് കെ. മാണി വിഭാഗം സ്പീക്കറെ അറിയിച്ചിരുന്നത്. ജൂൺ ഒമ്പതിനുമുമ്പ് കക്ഷിനേതാവിനെ തിരഞ്ഞെടുക്കണമെന്ന് സ്പീക്കർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ കത്ത് നൽകി. സ്പീക്കർ ഇത് അനുവദിച്ചിട്ടുണ്ട്. എന്നാൽ സമയപരിധി നിശ്ചയിച്ചിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്