രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് തന്നെ; സീറ്റ് വിട്ട് നൽകാൻ രാഹുലിന്റെ പച്ചക്കൊടി; കെ എം മാണിക്ക് വേണ്ടി കടുംപിടുത്തം പിടിച്ചത് മുസ്ലിംലീഗ്; മുന്നണിയുടെ ഐക്യത്തിന് വേണ്ടി കോൺഗ്രസ് വിട്ടുവീഴ്ച്ച ചെയ്യണമെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദത്തിന് വിജയം; മുന്നണിയെ ശക്തിപ്പെടുത്തേണ്ട സാഹചര്യമെന്ന് ചെന്നിത്തല; ഒറ്റത്തവണത്തേക്കാണ് സീറ്റ് വിട്ടുനൽകിയതെന്ന് ഉമ്മൻ ചാണ്ടി; ആത്മഹത്യാപരമായ തീരുമാനമെന്ന് സുധീരൻ; കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശന പ്രഖ്യാപനം നാളെ
ന്യൂഡൽഹി: ഒരു ദിവസം മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിൽ കേരള കോൺഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനമായി. സീറ്റ് കൈമാറാൻ സംസ്ഥാന നേതൃത്വത്തിന് രാഹുൽ ഗാന്ധി അനുമതി നൽകിയതോടെയാണിത്. വി എം.സുധീരനും കെ.സി.ജോസഫും അടക്കമുള്ളവർ എതിർപ്പ് അറിയിച്ചെങ്കിലും ഹൈക്കമാൻഡ് മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. മുന്നണിയെ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം നാളെ രാവിലെ 9 ന് ചേരുന്ന യുഡിഎഫ് യോഗത്തിലുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. തീരുമാനത്തിന് പിന്നിൽ ആരുടെയും പിടിവാശി ഇല്ലെന്നും ജനാധിപത്യ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരുതവണത്തേക്ക് മാത്രമാണ് കേരള കോൺഗ്രസിന് സീറ്റ് വിട്ടുനൽകുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.എം.മാണിയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.കോട്ടയം ലോക്സഭാ സീറ്റ് കേരള കോൺഗ്രസിനാണെന്ന് കെപിസിസി അദ്ധ്യക്ഷൻ എം.എം.ഹസനും വ്യക്തമാക്കി. കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും.എന്നാൽ, സീറ്റ് വിട്ടുനൽകിയതിനെതിരെ വി എം.സുധീരൻ പരസ്യമായി രംഗത്തെത്തി. കോൺഗ്രസിന്റെ അധികാരത്തെയും അവകാശത്തെയും അടിയറ വച്ചെന്ന് വിമർശിച്ചു. സീറ്റു വിട്ടുനൽകിയ തീരുമാനത്തിന് ഒരുന്യായീകരണവുമില്ല.കോൺഗ്രസ കനത്ത വില നൽകേണ്ടി വരുമെന്നും ആത്മഹത്യാപരമായ തീരുമാനമെന്നും സുധീരൻ പറഞ്ഞു.
യുഡിഎഫ് തകർച്ച നേരിടുന്ന ഘട്ടത്തിൽ രാജ്യസഭാ സീറ്റ് നൽകി കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരണം എന്ന നിർദ്ദേശമാണ് ഡൽഹിയിലെ ചർച്ചയിൽ ലീഗ് എടുത്തത്. ജെഡിയു മുന്നണി വിട്ടുപോയി. അതിന് മുന്നെ മുന്നണി വിട്ട കേരള കോൺഗ്രസിനെ എന്തുവില കൊടുത്തും യുഡിഎഫിൽ തിരിച്ചുകൊണ്ടുവരണം. മുന്നണി താത്പര്യത്തിനായി കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണം എന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. ഇതോടെ ഈ വിഷയത്തിൽ കോൺഗ്രസ് ശരിക്കും വെട്ടിലായി.
കേരള നേതാക്കൾ തമ്മിലുള്ള ചർച്ചയിലാണ് ലീഗ് മാണിക്കായി ശക്തമായി നിലപാട് എടുത്തത്. രണ്ട് സീറ്റ് ലഭിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ഘടകകക്ഷികൾക്ക് സീറ്റ് നൽകിയിട്ടുള്ളത്. ഒരു സീറ്റ് മാത്രമാണെങ്കിൽ അത് കോൺഗ്രസ് ഏറ്റെടുക്കുന്ന രീതിയായിരുന്നു തുടർന്നു വന്നത്. ഈ ഒറ്റത്തവണത്തേക്ക് മാത്രമായി വിട്ടുനൽകുക എന്ന ഉപാധി വച്ച് സീറ്റ് നൽകാം എന്ന അഭിപ്രായത്തിലാണ് കേരള നേതാക്കൾ എത്തിയത്.
ജോസ് കെ. മാണിയും കോൺഗ്രസ് നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണ ഉടലെടുത്തു..യുഡിഎഫ് പ്രവേശനത്തിന് തയാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലായിരുന്നു കെ.എം. മാണി. മുസ്ലിം ലീഗും ഇക്കാര്യത്തിൽ കേരള കോൺഗ്രസിനൊപ്പം ഉറച്ചു നിന്നു.രാജ്യസഭാ സീറ്റുകാര്യം മാത്രമല്ല ചർച്ച ചെയ്തതെന്ന് ജോസ് കെ.മാണി എംപി അറിയിച്ചു. യുഡിഎഫിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ചർച്ച ചെയ്തെന്നും ജോസ് കെ.മാണി ഡൽഹിയിൽ പറഞ്ഞു. ഒന്നിലധികം സീറ്റ് ലഭിക്കുകയാണെങ്കിൽ ഒരു സീറ്റ് കോൺഗ്രസ് നിലനിർത്തി മറ്റൊരു സീറ്റ് ഘടക കക്ഷികൾക്കാണു പതിവ്. സീറ്റ് ഒന്നേയുള്ളൂ എന്നതിനാൽ അത് കോൺഗ്രസിനു തന്നെയെന്ന അവകാശവാദം ഉന്നയിച്ച് ഉമ്മൻ ചാണ്ടിയടക്കമുള്ളവർ എതിർത്തെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി സീറ്റ് വിട്ടുകൊടുക്കാൻ അനുവദിക്കണം എന്ന നിലപാട് രാഹുലുമായുള്ള ചർച്ചയിൽ കേരള നേതാക്കൾ മുന്നോട്ടുവച്ചു. ഇതിനിടെ ഒരുകാരണവശാലും സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകരുതെന്ന് സുധീരൻ ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. എന്നാൽ യുഡിഎഫ് കൺവീനർ സ്ഥാനം മോഹിക്കുന്ന കെ മുരളീധരൻ സീറ്റ് മാണിക്ക് നൽകുന്നതിനെ അനുകൂലിച്ചു.
രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയും പങ്കെടുത്തു. കെ എം മാണിയെ വീണ്ടും യുഡിഎഫിലെത്തിക്കാൻ ഇത് അനിവാര്യമാണെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി നടത്തിയ നീക്കം കോൺഗ്രസിന് ശരിക്കും തിരിച്ചടിയാകുകയായിരുന്നു. കോൺഗ്രസ് ഹൈക്കമാണ്ടുമായുള്ള ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നറിഞ്ഞതോടെ കോൺഗ്രസ് അപകടം മണത്തിരുന്നു.
കോൺഗ്രസുമായി പിണങ്ങിയാണ് മാണി യുഡിഎഫ് വിട്ടത്. ബാർ കോഴയിലെ പിണക്കം മാറ്റി മാണിയെ വീണ്ടും യുഡിഎഫ് ക്യാമ്പിലെത്തിച്ചത് കുഞ്ഞാലിക്കുട്ടിയുടെ സമർത്ഥമായ നീക്കമാണ്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഇത്. രാജ്യസഭയിൽനിന്ന് ഒഴിയുന്ന മൂന്നു പേരിൽ രണ്ടു പേർ യുഡിഎഫ് അംഗങ്ങളും ഒരാൾ എൽഡിഎഫ് അംഗവുമാണ്. നിയമസഭയിൽ നിലവിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ഇനി കിട്ടുക. സീറ്റൊഴിയുന്ന രണ്ടു പേരിൽ ഒരാൾ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയാണെന്നും ആ സാഹചര്യത്തിൽ സീറ്റിന് കേരളാ കോൺഗ്രസിനും അവകാശവാദമുന്നയിക്കാൻ കഴിഞ്ഞു. യുഡിഎഫിൽ തിരിച്ചെത്താൻ സീറ്റ് വേണമെന്നായിരുന്നു മാണിയുടെ നിബന്ധന.
കേരളത്തിൽ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റിൽ യുഡിഎഫിനു ലഭിക്കുന്ന ഒരെണ്ണത്തിലേക്ക് ആരെ സ്ഥാനാർത്ഥിയാക്കണമെന്നതുസംബന്ധിച്ച് കോൺഗ്രസിൽ വാക്പോര് തുടരുന്നതിനിടെയാണ് നിർണ്ണായക നീക്കവുമായി കോൺഗ്രസിനെ ഞെട്ടിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ഉണ്ടായത്. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിനു (എം) നൽകണമെന്ന നിലപാടുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതാണ് ചർച്ചയുടെ ഗതി മാറ്റിയത്. മുസ്ലിം ലീഗും കേരളാ കോൺഗ്രസും മാറി നിന്നാൽ രാജ്യസഭയിൽ കോൺഗ്രസിന് ആരേയും ജയിപ്പിക്കാനാവില്ല. ഇതും കോൺഗ്രസിനെ കുഴക്കി.. അതുകൊണ്ട് തന്നെയാണ് മാണിക്ക് സീറ്റ് കൊടുക്കേണ്ടി വന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍