ജോസഫിന് സീറ്റ് നൽകി കോട്ടയവും ഇടുക്കിയും വച്ചു മാറൻ സമ്മർദ്ദം ചെലുത്തി കോൺഗ്രസ് നേതാക്കളും; ആരോഗ്യപരമായ കാരണങ്ങളാൽ തീരുമാനം ജോസ് കെ മാണിക്ക് വിട്ടു നൽകി കെ എം മാണി; ജോസഫിനെ പോലൊരു മുതിർന്ന നേതാവിനെ പെട്ടെന്ന് തള്ളരുതെന്ന് ഉപദേശിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇടുക്കി സാധ്യത തള്ളിയ ജോസ് കെ മാണി ചെയർമാൻ സ്ഥാനം ഉറപ്പിച്ച് കോട്ടയത്ത് മത്സരിക്കാൻ ജോസഫിനെ അനുവദിക്കുന്നതിനെ കുറിച്ച് ചർച്ച തുടങ്ങി; കേരളാ കോൺഗ്രസിലെ പ്രതിസന്ധി ഇന്ന് തീർന്നേക്കും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ പൊട്ടിത്തെറിയിലേക്ക് പോകില്ല. ഇന്ന് പാർട്ടി നേതൃയോഗത്തോടെ തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് സൂചനയാണ് ലഭിക്കുന്നത്. കോൺഗ്രസിന്റെ സമ്മർദ്ദവും ഇതിന് പിന്നിലെ പ്രധാന ഘടകമാണ്. പിജെ ജോസഫിനെ ഒപ്പം നിർത്തിയാകും കേരളാ കോൺഗ്രസ് മുന്നോട്ട് പോവുകയെന്ന ഉറപ്പ് കെഎം മാണി നൽകി കഴിഞ്ഞു. കോട്ടയവും ഇടുക്കിയും വച്ചുമാറണമെന്ന ആവശ്യം കേരളാ കോൺഗ്രസ് അംഗീകരിക്കില്ല. എന്നാൽ കോട്ടയത്ത് പിജെ ജോസഫിനെ സ്ഥാനാർത്ഥിയാക്കും. ഇതിനൊപ്പം കേരളാ കോൺഗ്രസിന്റെ ചെയർമാൻ പദവി ജോസ് കെ മാണിക്കും നൽകുന്ന തരത്തിലാകും ഒത്തുതീർപ്പ്.
യു.പി.എ അധികാരത്തിലെത്തിയാൽ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെ പി.ജെ ജോസഫിന് സ്ഥാനാർത്ഥിത്വം നൽകാൻ കെ.എം മാണിയുടെ സമ്മതം മൂളൽ. ഒപ്പം പാർട്ടി ചെയർമാൻ പദവി ജോസ് കെ മാണിക്കും നൽകും. കോട്ടയം, ഇടുക്കി സീറ്റുകൾ വച്ചുമാറാതെ കോട്ടയത്ത് പി.ജെ മൽസരിക്കട്ടെയെന്നും മാണി നിലപാട് വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത്. ആരോഗ്യപ്രശ്നങ്ങളാൽ തീരുമാനം എടുക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് നേരത്തെ തന്നെ മാണി നൽകിയിരുന്നു. ജോസഫിനെ തള്ളരുതെന്ന് നിരവധി പേരാണ് ജോസ് കെ മാണിയെ ഉപദേശിച്ചത്. കോൺഗ്രസിനും ഇതേ നിലപാടായിരുന്നു. ഇതോടെ ജോസ് കെ മാണിയും ജോസഫിനെ ഉൾക്കൊള്ളാൻ തയ്യാറാകുകയായിരുന്നു. കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിലും പാർലമെന്ററി പാർട്ടി യോഗത്തിലും തീരുമാനം വിശദീകരിക്കും. ഏറെ കരുതലുകൾ എടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ജോസ് കെ മാണി എത്തുന്നത്.
പിജെ ജോസഫിനെ കൈവിടരുതെന്ന ആവശ്യം കോൺഗ്രസാണ് ജോസ് കെ മാണിക്ക് മുന്നിൽ പ്രധാനമായും വച്ചത്. കോൺഗ്രസ് മുന്നണിക്കൊപ്പം നിൽക്കാൻ ഏറെ താൽപ്പര്യം കാട്ടിയ നേതാവാണ് ജോസഫ്. അതുകൊണ്ടായിരുന്നു സമ്മർദ്ദം. കേരളാ കോൺഗ്രസ് ഇപ്പോൾ പിളരുന്നത് യുഡിഎഫിന്റെ സാധ്യതകളെ ബാധിക്കുമെന്നും കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു. ഇടുക്കി സീറ്റ് ജോസഫിന് കൊടുക്കണമെന്നും കോട്ടയത്ത് കോൺഗ്രസ് മത്സരിക്കാമെന്നും പറഞ്ഞു. കോട്ടയത്ത് ഉമ്മൻ ചാണ്ടിക്ക് മത്സരിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കം. എന്നാൽ ഇതിൽ ചതിയുണ്ടെന്ന് ജോസ് കെ മാണി തിരിച്ചറിഞ്ഞു. ജോസഫിന്റെ സ്വന്തം തട്ടകമാണ് ഇടുക്കി. അവിടേക്ക് സീറ്റ് മാറിയാൽ ഈ സീറ്റിൽ പിന്നീട് കേരളാ കോൺഗ്രസിലെ മാണി വിഭാഗത്തിന് അവകാശമുണ്ടാകില്ല. ഫലത്തിൽ കേരളാ കോൺഗ്രസിന് അവകാശപ്പെട്ട ഏക സീറ്റ് ജോസഫിന് വിട്ടുകൊടുക്കുന്നതിന് സമാനമായി മാറും. ഇത് മനസ്സിലാക്കിയാണ് ജോസ് കെ മാണി കരുതൽ എടുക്കുന്നത്.
കോട്ടയം സീറ്റിൽ തന്നെ കേരളാ കോൺഗ്രസ് മത്സരിക്കും. ഇത്തവണ ആ സീറ്റ് ജോസഫിന് നൽകും. എന്നാൽ അഞ്ച് കൊല്ലം കഴിയുമ്പോൾ സീറ്റ് മാണി ഗ്രൂപ്പിന്റേതായി തന്നെ മാറും. ഇവിടെ സ്ഥാനാർത്ഥിയെ മാണി തീരുമാനിക്കുകയും ചെയ്യും എന്നതാണ് വ്യവസ്ഥ. ഇതിൽ എല്ലാം ഉപരി പാർട്ടിയുടെ ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് താമസിയാതെ കൈമാറുകയും ചെയ്യും. അതായത് കെ എം മാണിക്ക് ശേഷം പാർട്ടി ലീഡർ പദവി ജോസ് കെ മാണിക്ക് സ്വന്തമാകും. കേന്ദ്രത്തിൽ അടക്കം മന്ത്രിസ്ഥാനത്തിന് സാധ്യത വന്നാൽ ജോസ് കെ മാണിക്കാകും മുൻഗണന. ഇതെല്ലാം ജോസഫും അംഗീകരിക്കുകയാണ്. ലോക്സഭയിലേക്ക് മത്സരിക്കുക. തൊടുപുഴയിലെ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ മകനെ അവിടെ സ്ഥാനാർത്ഥിയാക്കുക. ഇതിലൂടെ തന്റെ ഗ്രൂപ്പിന്റെ നേതൃത്വവും മകന് നൽകാനാണ് ജോസഫിന്റെ നീക്കം.
കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള നിർണായക സ്റ്റിയറിങ്കമ്മിറ്റി യോഗം ഇന്ന് ചേരാനിരിക്കെ നിർണ്ണായക ഇടപെടലാണ് കോൺഗ്രസ് നടത്തിയത്. സീറ്റ് വിട്ടുനൽകുന്നതിന് മാണിവിഭാഗം ഉപാധികൾ വെച്ചേക്കുമെന്ന കരുതലോടെയാണ് ജോസഫ് ഗ്രൂപ്പ് യോഗത്തിനെത്തുന്നത്. പാർലമെന്ററിപാർട്ടിയോഗ തീരുമാനമാണ് ഉച്ചയ്ക്കുചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയുടെ പ്രാധാന്യം നിർണയിക്കുക. സ്ഥാനാർത്ഥിപ്പട്ടിക ഇരുവിഭാഗവും മുന്നോട്ടുവെക്കും. പ്രിൻസ് ലൂക്കോസ്, തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ് എന്നിവരുടെ പേരിനാണ് മാണി വിഭാഗത്തിൽ മുൻഗണന. പി.ജെ. ജോസഫ് എന്ന പേരുമാത്രമാണ് മറുവിഭാഗത്തിനുള്ളത്. ഒത്തുതീർപ്പിന്റെ ഭാഗമായി ജോസഫിനെ ഏല്ലാവരും അംഗീകരിക്കുമെന്നാണ് സൂചന. കോട്ടയവും ഇടുക്കിയും വെച്ചുമാറുന്നതിനുള്ള അണിയറ നീക്കങ്ങൾക്കെതിരേ ജോസ് കെ.മാണിതന്നെ രംഗത്തെത്തിയിരുന്നു. കോട്ടയം സീറ്റ് കേരള കോൺഗ്രസ് കൈമാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർത്ഥി ആരെന്ന പ്രഖ്യാപനം തിങ്കളാഴ്ചയോടെ ഉണ്ടാവും. ഇതിനായി പാർട്ടിയിലെ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തും. പാർട്ടി ചെയർമാൻ കെ.എം. മാണിയും ജോസ് കെ. മാണിയുമാകും ഈ യോഗത്തിൽ പങ്കെടുക്കുക. യോഗത്തിൽ വർക്കിങ് ചെയർമാൻ ജോസഫ് ഒഴിവാക്കപ്പെട്ടേക്കാം. മത്സരിക്കാനുള്ള താത്പര്യം ജോസഫ് പരസ്യമായി പ്രകടിപ്പിച്ചതിനാലാണ് സ്ഥാനാർത്ഥി നിർണയത്തിനുള്ള അന്തിമയോഗത്തിൽ അദ്ദേഹം ഒഴിവാക്കുക. ജോസഫിനെ മുൻനിർത്തി പാർട്ടിയിൽ ഭിന്നതസൃഷ്ടിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന വിമർശം സ്റ്റിയറിങ് കമ്മിറ്റിയിലുണ്ടാകും. ഇത്തരം ചർച്ചകൾക്കൊടുവിൽ ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ കേരളാ കോൺഗ്രസിലെ മാണി വിഭാഗം തയ്യാറാകുമെന്നാണ് സൂചന.
കേരളാ കോൺഗ്രസിന്റെ കെ എം മാണിയുടെ പിൻഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. കേരളാ കോൺഗ്രസിൽ പ്രധാനികളുടെ മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. മാണിയുടെ മകൻ ജോസ് കെ മാണി, ബാലകൃഷ്ണ പിള്ളയുടെ മകൻ ഗണേശ് കുമാർ, ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്.. പിന്നെ ഫ്രാൻസിസ് ജോർ, പിസി തോമസ്... അങ്ങനെ നിരവധി പേർ. തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവർണ്ണാവസരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്. ജോസഫ് ജയിച്ച് ലോക്സഭയിലെത്തിയാൽ തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകൻ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിൽ ആറു പേരാണുള്ളത്. മാണിയും ജോസഫും മോൻസ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്റ്റിനും. ഇതിൽ ജോസഫിന്റെ ഗ്രൂപ്പിലുള്ളത് മോൻസ് മാത്രമാണ്. എന്നാൽ പുതിയ പ്രതിസന്ധിയിൽ സി എഫ് തോമസും മറുപക്ഷത്താണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ജോസ് കെ മാണി കോട്ടയം സീറ്റ് ജോസഫിന് നൽകുന്നത്.
ജോസഫിന് യുഡിഎഫിൽ തുടരാനാണ് താൽപ്പര്യം. കേരളാ കോൺഗ്രസി(എം)ൽ പ്രതിസന്ധി രൂക്ഷമായി പാർട്ടി പിളർന്നാൽ മാണിയും ജോസഫും ഒരു മുന്നണിയിൽ എങ്ങനെ നിൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. മാണിയെ തള്ളി ജോസഫിനെ കൂടെ കൂട്ടാൻ കോൺഗ്രസിനാകില്ല. ഇടുക്കി സീറ്റിൽ വാശി വിടാതെ ജോസഫ് കളത്തിലിറങ്ങിയത് മാണിക്കുള്ള താക്കീതുമായാണ്. പാർട്ടിയിൽ രണ്ടാമൻ താനാണെന്ന ഓർമ്മപ്പെടുത്തൽ. ഇതോടെ കേരളാ കോൺഗ്രസിൽ പ്രതിസന്ധി പുതിയ തലത്തിൽ എത്തിയിരുന്നു. പഴയ കേരളാ കോൺഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കണമെന്നാണു ജോസഫ് പക്ഷത്തെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ, യു.ഡി.എഫ്. വിടാൻ ജോസഫിനു താത്പര്യമില്ല. കൂറുമാറ്റനിരോധനനിയമവും തടസമാണ്. ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടി, യു.ഡി.എഫിൽ പ്രത്യേകവിഭാഗമായി നിലകൊള്ളാനാണു ജോസഫിന്റെ നീക്കമെന്നാണ് സൂചന.
പാർട്ടി ചെയർമാൻ സ്ഥാനം പിടിച്ചെടുക്കാനാണു കേരള യാത്രാ ക്യാപ്റ്റനായി ജോസ് കെ. മാണിയെ നിയോഗിച്ചതെന്നു ജോസഫ് വിഭാഗം കരുതുന്നു. കേരളാ കോൺഗ്രസിൽ ഇപ്പോൾ കെ.എം. മാണിയാണ് ചെയർമാൻ. പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനും. ചെയർമാനെയും വർക്കിങ് ചെയർമാനെയും ഒഴിവാക്കി വൈസ് ചെയർമാനെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചത് ചെയർമാന്റെ കസേര ലക്ഷ്യമിട്ടാണെന്ന് ജോസഫ് വിഭാഗം ആരോപിച്ചിരുന്നു. എന്നാൽ പുതിയ വിവാദങ്ങൾക്കിടയിൽ ചെയർമാൻ സ്ഥാനം ഉറപ്പിക്കാനാണ് ജോസ് കെ മാണിയുടേയും ശ്രമം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്