ഘടകകക്ഷിയാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടില്ലെന്നു മാണിയോടു ജോസഫ്; എല്ലാം സ്റ്റോറികളെന്നു വിശദീകരിച്ചു കെ എം മാണിയും; സീറ്റില്ലെങ്കിൽ ഇടതുപക്ഷത്തേക്കു മാറാനുറച്ചു ഫ്രാൻസിസ് ജോർജും കൂട്ടരും; കേരളാ കോൺഗ്രസിൽ സർവത്ര ആശയക്കുഴപ്പം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അയോഗ്യതാ പ്രശ്നം മാറിയതോടെ കെഎം മാണിയുടെ കേരളാ കോൺഗ്രസിനെ വിടാനുറച്ച് പിജെ ജോസഫ് വിഭാഗത്തിലെ ഒരു കൂട്ടർ നീക്കം തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേരള കോൺഗ്രസ് (എം) പിളർപ്പിലേക്കെന്നാണ് സൂചന. അതിനിടെ മുന്നണിയിൽ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് പി.ജെ.ജോസഫ് മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിന് കാരണം. ഫ്രാൻസിസ് ജോർജ്, കെസി ജോസഫ്, ആന്റണി രാജു എന്നിവർക്ക് സീറ്റ് നൽകാനാവില്ലെന്ന മാണി വിഭാഗത്തിന്റെ നിലപാടാണ് ഇതിന് കാരണം.
അതിനിടെ ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് പിജെ ജോസഫും മുഖ്യമന്ത്രിയും രംഗത്തു വന്നു. മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഘടകകക്ഷിയായി നിൽക്കണമെന്ന ആവശ്യം ജോസഫ് മുന്നോട്ട് വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതിനിടെ പിളർപ്പുമായി ബന്ധപ്പെട്ട വാർത്തകൾ കെഎം മാണിയും നിഷേധിച്ചു. സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും എല്ലാം കൂട്ടായി മാത്രമേ തീരുമാനിക്കൂവെന്നും മാണി പറഞ്ഞു. പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമമെന്നും മാണി ഡൽഹിയിൽ പ്രതികരിച്ചു.
എന്നാൽ നിയമസഭയിൽ വച്ച് പിജെ ജോസഫുമായി സംസാരിച്ചുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നുമുണ്ട്. എന്നാൽ പാർട്ടി വിഷയങ്ങളൊന്നും സംസാരിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നു. അതിനിടെ ജോസഫ് ഗ്രൂപ്പിലെ പിളർപ്പൊഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പിജെ ജോസഫ് എന്നും വ്യക്തമാണ്. ഒത്തുപോകാനാകാത്ത വിധം മാണിയുമായി അകന്നെന്നും മൂന്ന് എംഎൽഎമാരുള്ളതിനാൽ പ്രത്യേക ഘടകക്ഷിയായി പരിഗണിക്കണമെന്നുമാണ് പിജെ ജോസഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
പാർട്ടിക്കകത്തോ മുന്നണിക്കകത്തോ അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന പരാതി യുഡിഎഫ് നേതാക്കളുമായി നടത്തിയ അനൗപചാരിക ചർച്ചയിലും ജോസഫ് വിഭാഗം ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ അസംതൃപ്തരായ വലിയൊരു വിഭാഗത്തെ പിടിച്ച് നിർത്താനാകില്ലെന്നും ഇത് മുന്നണിക്ക് തിരിച്ചടിയാകുമെന്നുമാണ് പിജെ ജോസഫിന്റെ നിലപാട്. ഇത്തരം വാർത്ത വന്നതോടെ കെഎം മാണി നേരിട്ട് ജോസഫിനെ ഫോണിൽ വിളിച്ചിരുന്നു. ഡൽഹിയിലെ റബ്ബർ വിലത്തകർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ജോസഫ് ഗ്രൂപ്പിൽ നിന്ന് ആരും പങ്കെടുക്കുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് ഇതെന്ന് മാണി വിശദീകരിക്കുകയും ചെയ്തു. അതിനിടെയാണ് പാർട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയെ ജോസഫ് അറിയിച്ചെന്ന അഭ്യൂഹമെത്തിയത്. ഇതോടെയാണ് ജോസഫിനെ മാണി വിളിച്ചത്. എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്നായിരുന്നു പ്രതികരണം.
കെ.എം മാണി രണ്ടു സീറ്റുകൾ മാത്രമേ ജോസഫ് വിഭാഗത്തിന് നൽകൂ എന്ന് വാർത്തകളുണ്ടായിരുന്നു. പാർട്ടി ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് നൽകാനുള്ള മാണി വിഭാഗത്തിന്റെ നീക്കം ജോസഫ് വിഭാഗത്തിന് അംഗീകരിക്കാനും കഴിയില്ല. ഡൽഹിയിൽ നടക്കുന്ന റബ്ബർ സമരത്തിൽ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നപ്പോൾ തന്നെ പാർട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തു വന്നിരുന്നു. അതിന് ശേഷമാണ് ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടത്. എൽ.ഡി.എഫിലേക്ക് പോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് പി.ജെ ജോസഫ് പ്രത്യേക ഘടകകക്ഷിയായി തങ്ങളെ പരിഗണിക്കാൻ സാധിക്കുമോ എന്നറിയാൻ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് അറിയുന്നത്. ഈ കൂടിക്കാഴ്ച ജോസഫ് തന്നെ തള്ളിയതോടെ അഭ്യൂഹങ്ങൾ വേറെ വഴിക്കായി. ജോസഫ് മാണിയെ വിടില്ലെന്നും മാണിയോട് അതൃപ്തിയുള്ള ബാക്കി നേതാക്കൾ മുന്നണി വിടുമെന്നുമാണ് പക്ഷം.
കഴിഞ്ഞ കുറച്ചു നാളുകളായി മാണിയും ജോസഫും തമ്മിൽ അത്ര രസത്തിലല്ല. മാണി ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതിനോട് ജോസഫ് വിഭാഗത്തിനുള്ള വിയോജിപ്പാണ് ഇരുകൂട്ടരും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണം. ബാർ കോഴയിൽ മാണി രാജിവയ്ക്കുമ്പോൾ മന്ത്രിസ്ഥാനം ഒഴിയണമെന്ന് ജോസഫിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജോസഫ് ഇതിന് തയ്യാറായിരുന്നില്ല. അന്നുമുതൽ തുടങ്ങിയതാണ് ഭിന്നത്. ഡൽഹിയിൽ കെ.എം. മാണിയുടെ നേതൃത്വത്തിൽ നടക്കുന്ന ധർണയിൽ ജോസഫ് വിഭാഗം പങ്കെടുത്തില്ല. ഇതോടെ അകൽച്ച കൂടുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാണി ഗ്രൂപ്പിൽനിന്ന് മാറി പ്രത്യേക ഘടകകക്ഷിയായി യുഡിഎഫിൽ തുടരാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇത് അംഗീകരിക്കരുതെന്ന് യുഡിഎഫിനോട് മാണിയും ആവശ്യപ്പെടും.
ജോസഫിന് യുഡിഎഫ് വിട്ട് ഇടതുപക്ഷത്തേക്ക് പോകാൻ താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക ഘടകകക്ഷിയാക്കണമെന്ന ആവശ്യം. ഇതിലൂടെ കൂടുതൽ സീറ്റുകൾ വാങ്ങിയെടുക്കാമെന്നാണ് പ്രതീക്ഷ. ഇത് നടന്നില്ലെങ്കിൽ മറുപക്ഷത്തേക്ക് പോകാമെന്നും കണക്ക് കൂട്ടുന്നു. ജോസഫിന്റെ അടുപ്പക്കാർ പലരും ഇടതുപക്ഷവുമായി ചർച്ച നടത്തിയിട്ടുമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുന്നണി മാറുന്നുവെന്ന സ്ഥിരം പരാതി ജോസഫിനെതിരെയുണ്ട്. ഇത്തവണ ഇത് ചർച്ചയാകുന്നത് തിരിച്ചടിയാകുമെന്നമാണ് ജോസഫിന്റെ പക്ഷം. അതുകൊണ്ട് തന്നെയാണ് യുഡിഎഫിൽ നിന്ന് മത്സരിക്കാൻ കൂടുതൽ സീറ്റുകൾ വാങ്ങി അവിടെ തന്നെ തുടരാൻ ശ്രമം. ഇത് നടന്നില്ലെങ്കിൽ മാത്രമേ ജോസഫ് മറ്റ് വഴികൾ തേടൂ.
അതിനിടെ നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ കടുത്ത നിലപാടുണ്ടാകുമെന്നാണ് ഫ്രാൻസിസ് ജോർജും കെസി ജോസഫവും ആന്റണി രാജുവും നൽകുന്ന സൂചന. ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴയും കെസി ജോസഫ് കുട്ടനാടോ ചങ്ങനാശ്ശേരിയോ ആന്റണിരാജു തിരുവനന്തപുരത്തെ ഏതെങ്കിലും സീറ്റുമാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ പിജെ ജോസഫിന്റെ പിന്തുണ ഇവർക്ക് കിട്ടിയിരുന്നില്ല. എന്നാൽ യുഡിഎഫിൽ തുടരാമെന്ന സൂചന ഫ്രാൻസിസ് ജോർജിൽ നിന്ന് കിട്ടിയതോടെ ജോസഫ് സമ്മതം മൂളുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരെങ്കിലും മുന്നണിയിൽ നിന്ന് പുറത്തുപോകുന്നത് യുഡിഎഫിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കി കൂടുതൽ സീറ്റുകളാണ് ജോസഫിന്റെ ലക്ഷ്യം. നിലവിൽ മൂന്ന് എംഎൽഎമാരാണ് ജോസഫിനുള്ളത്. ഇതിനൊപ്പം മൂന്ന് സീറ്റുകൾ കൂടിയാണ് ജോസഫ് യുഡിഎഫിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
എന്നാൽ യുഡിഎഫ് വിട്ട് ഒരുകളിക്കും ജോസഫ് തയ്യാറല്ല. ഇത് ഫ്രാൻസിസ് ജോർജിനേയും കൂട്ടരേയും അലട്ടുന്നുണ്ട്. അങ്ങനെ വന്നാൽ യുഡിഎഫ് വിട്ട് ഇടതുപാളയത്തിലേക്ക് അവർ മാറും. ഇതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍