മാണിക്ക് വേണ്ടി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായത് കോൺഗ്രസ് നേതൃത്വം; പിജെ കുര്യന് വീണ്ടും സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസിൽ ഉണ്ടായ കലാപം വഴിത്തിരിവായി; യുഡിഎഫിൽ മാണിയെ എത്തിക്കാൻ കുഞ്ഞാലിക്കുട്ടി രാജ്യസഭാ സീറ്റ് ഉറപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ; യുഡിഎഫിൽ എത്താൻ നിയമസഭാ സീറ്റുകളിൽ ചിലതും വച്ചു മാറിയേക്കും; പൊട്ടിത്തെറിച്ച യുവ നേതാക്കൾക്കും ഉത്തരം മുട്ടി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പിജെ കുര്യന് സീറ്റ് നൽകിയാൽ വോട്ട് ചെയ്യില്ലെന്നായിരുന്നു കോൺഗ്രസിലെ യുവ തുർക്കികളുടെ പ്രഖ്യാപനം. ഈ അവസരം മുതലെടുക്കാൻ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി കരുക്കൾ നീക്കിയപ്പോൾ വെട്ടിലായത് കോൺഗ്രസ് തന്നെയാണ്. പിസി വിഷ്ണുനാഥിന് രാജ്യസഭാ സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതുറപ്പിക്കാനായിരുന്നു യുവ നേതാക്കളുടെ പടപ്പുറപ്പാട്. എന്നാൽ കരുനീക്കവുമായി കുഞ്ഞാലിക്കുട്ടി എത്തിയപ്പോൾ കോൺഗ്രസ് വെട്ടിലായി. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് ഇപ്പോൾ. കെ എം മാണിയെ വീണ്ടും യുഡിഎഫിലെത്തിക്കാൻ ഇത് അനിവാര്യമാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. കോൺഗ്രസ് ഹൈക്കമാണ്ടുമായുള്ള ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതും മാണിക്ക് രാജ്യസഭാ സീറ്റ് ഉറപ്പിക്കാനാണ്.
കോൺഗ്രസുമായി പിണങ്ങിയാണ് മാണി യുഡിഎഫ് വിട്ടത്. ബാർ കോഴയിലെ പിണക്കം മാറ്റി മാണിയെ വീണ്ടും യുഡിഎഫ് ക്യാമ്പിലെത്തിച്ചത് കുഞ്ഞാലിക്കുട്ടിയുടെ സമർത്ഥമായ നീക്കമാണ്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഇത്. രാജ്യസഭയിൽനിന്ന് ഒഴിയുന്ന മൂന്നു പേരിൽ രണ്ടു പേർ യുഡിഎഫ് അംഗങ്ങളും ഒരാൾ എൽഡിഎഫ് അംഗവുമാണ്. നിയമസഭയിൽ നിലവിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ഇനി കിട്ടുക. സീറ്റൊഴിയുന്ന രണ്ടു പേരിൽ ഒരാൾ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയാണെന്നും ആ സാഹചര്യത്തിൽ സീറ്റിന് കേരളാ കോൺഗ്രസിനും അവകാശവാദമുണ്ട്. യുഡിഎഫിൽ തിരിച്ചെത്താൻ സീറ്റ് വേണമെന്നാണ് മാണി പറയുന്നത്.
കേരളത്തിൽ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റിൽ യുഡിഎഫിനു ലഭിക്കുന്ന ഒരെണ്ണത്തിലേക്ക് ആരെ സ്ഥാനാർത്ഥിയാക്കണമെന്നതുസംബന്ധിച്ച് കോൺഗ്രസിൽ വാക്പോര് തുടരുന്നതിനിടെയാണ് നിർണ്ണായക നീക്കവുമായി കോൺഗ്രസിനെ ഞെട്ടിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ഉണ്ടായത്. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിനു (എം) നൽകണമെന്ന നിലപാടുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതാണ് ചർച്ചയുടെ ഗതി മാറ്റിയത്.
മുസ്ലിം ലീഗും കേരളാ കോൺഗ്രസും മാറി നിന്നാൽ രാജ്യസഭയിൽ കോൺഗ്രസിന് ആരേയും ജയിപ്പിക്കാനാവില്ല. ഇതും കോൺഗ്രസിനെ കുഴക്കുണ്ട്. അതുകൊണ്ട് തന്നെ മാണിക്ക് സീറ്റ് കൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധിക്കു പരിഹാരം കാണാൻ കുഞ്ഞാലിക്കുട്ടി, കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി എന്നിവരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. രാഹുലുമായുള്ള ചർച്ചയിൽ രാജ്യസഭാ സീറ്റ് ആവശ്യം ഉന്നയിക്കുമെന്ന് കേരള കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന ദിവസം അടുത്ത തിങ്കളാഴ്ച ആണെന്നിരിക്കെ, ആരു മൽസരിക്കണമെന്ന തർക്കം മുന്നണിയെ പ്രതിസന്ധിയിലാക്കി. അഭിപ്രായ ഐക്യത്തിനു വഴി തേടി കേരളാ ഹൗസിൽ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എ. ഹസൻ എന്നിവർ രാത്രി യോഗം ചേർന്നു. തുടർന്ന് കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. മുന്നണി ശക്തിപ്പെടുത്താൻ രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നതാണ് ഉചിതമെന്നു കുഞ്ഞാലിക്കുട്ടി നിലപാടെടുത്തിട്ടുണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ കെ.എം. മാണി പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്നും ഇപ്പോൾ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നതിനു ന്യായമില്ലെന്നും കോൺഗ്രസ് ചാണ്ടിക്കാട്ടുന്നു. മുന്നണിക്കു രണ്ടു സീറ്റുകൾ ജയിക്കാൻ കഴിയുമ്പോഴാണ് ഒരെണ്ണം ഘടകകക്ഷിക്കു നൽകുന്നതെന്നും നിലവിൽ ഒരെണ്ണം മാത്രം ജയിക്കാവുന്ന സ്ഥിതിയിൽ അതു കോൺഗ്രസിനുള്ളതാണെന്നുമാണ് പാർട്ടി നിലപാട്.
അതിനിടെ യുഡിഎഫിലേക്കു തിരികെ പോകാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചതായി ജോസ് കെ മാണി വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ഉപാധികളോടെയാണു മുന്നണിയിലേക്കു തിരികെ പോകുന്നതെന്നു ജോസ് കെ.മാണി എംപി പറഞ്ഞു. നിയമസഭാ സീറ്റുകളിൽ ചിലതു വച്ചുമാറണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെടും. രാജ്യസഭാ സീറ്റിലും അവകാശവാദമുന്നയിക്കും. നിലപാട് രാഹുൽ ഗാന്ധിയെ വ്യാഴാഴ്ച നേരിട്ട് അറിയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതൃയോഗത്തിനു ശേഷമാണ് മുന്നണി പ്രവേശനത്തെക്കുറിച്ച് ജോസ്.കെ. മാണി പ്രതികരിച്ചത്.
അവസാന നിമിഷം വരെ മാറി നിന്നെങ്കിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മാണി യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫ് നേതാക്കൾ പാലായിൽ നേരിട്ടെത്തി ചർച്ച നടത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇതു യുഡിഎഫിലേക്കുള്ള തിരിച്ചുപോക്കിന്റെ മുന്നോടിയാണെന്നു വിലയിരുത്തലുകളുമുണ്ടായി. മാണിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ നിന്ന് എൽഡിഎഫ് പിന്നോട്ടു പോവുകയും ചെയ്തു. മാണിയുടെ മടങ്ങി വരവ് നിലവിലെ സാഹചര്യത്തിൽ പ്രസക്തമല്ലെന്നു പോലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
ഉപതിരഞ്ഞെടുപ്പു ഫലവും കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനവും തമ്മിൽ ബന്ധമില്ലെന്നായിരുന്നു കെ.എം.മാണി പ്രതികരിച്ചിരുന്നത്. ഇതോടെയാണ് മാണിയുടെ കേരളാ കോൺഗ്രസ് യുഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചത്. അതിനിടെ യുഡിഎഫിലെത്തുമ്പോൾ ചില നിയമസഭാ സീറ്റുകളും വച്ചു മാറണമെന്ന നിലപാട് കേരളാ കോൺഗ്രസിനുണ്ട്. മലബാറിലെ സീറ്റുകൾ പാർട്ടിക്ക് വേണ്ടെന്നാണ് മാണിയുടെ പക്ഷം. മധ്യകേരളത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ അവസരമൊരുക്കുന്ന തരത്തിലെ പാക്കേജാണ് മുന്നോട്ട് വയ്ക്കുന്നത്. ഇതും രാഹുലുമായുള്ള ചർച്ചയിൽ കേരളാ കോൺഗ്രസ് ഉയർത്തും.
Stories you may Like
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- ബിജെപിയിൽ ചേർന്ന തീരുമാനം മാറ്റും: ഫാ. ഷൈജു കുര്യൻ
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- കിഷോർ ചൗധരിയെ കീഴടക്കിയത് സാഹസികമായി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍