ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു; ഭൂരിപക്ഷ വോട്ടുകൾ മൂന്നായി വിഭജിക്കപ്പെട്ടു; എൻഎസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചത്; രാഹുൽ ഗാന്ധിക്ക് സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല; ഏതെങ്കിലും പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പല്ല നടന്നത്; ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചാലും ഇടതുപക്ഷം വിജയിക്കും; വയനാടും മലപ്പുറവും ഒഴികെയുള്ള 18 സീറ്റുകളിൽ ഇടതുമുന്നണി വിജയിക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാടും മലപ്പുറവും ഒഴികെയുള്ള 18 സീറ്റുകളിൽ ഇടതു മുന്നണി വിജയിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് വിലയിരുത്തിയത്. കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. എങ്ങനെയാണ് എൽഡിഎഫ് 18 സീറ്റുകളിൽ വിജയിക്കുക എന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇതിൽ അദ്ദേഹം പ്രധാനമായും വ്യക്തമാക്കിയത് ന്യൂനപക്ഷങ്ങൾ ഇടതു മുന്നണിക്ക് അനൂകലമാണ് ചിന്തിച്ചത് എന്നാണ്. രാഹുൽ ഗാന്ധി വികാരം ഉണ്ടായിരുന്നില്ലെന്നും ഭൂരിപക്ഷ വോട്ടുകൾ മൂന്നായി വിഭജിച്ചു പോയെന്നും കോടിയേരി പറയുന്നു.
തിരഞ്ഞെടുപ്പ് ക്രമീകരിക്കുന്നതിൽ പാളിച്ചകൾ സംഭവിച്ചെങ്കിലും തിരഞ്ഞെടുപ്പ് നല്ലനിലയിൽ നടത്താൻ കമ്മീഷന് കഴിഞ്ഞു. രാഹുൽ ഗാന്ധിക്ക് മറ്റ് മണ്ഡലങ്ങളിൽ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മലപ്പുറവും വയനാടും ഒഴികെയുള്ള സീറ്റുകളിലാണ് ഇടതുമുന്നണി വിജയം നേടുകയെന്നാണ് സിപിഎം വിലയിരുത്തൽ. എല്ലാ മുന്നണികളും അവരുടെ പരമാവധി വോട്ടർമാരേക്കൊണ്ട് കൃത്യമായി വോട്ട് ചെയ്യുന്നതിൽ വിജയിച്ചു. ഇതാണ് പോളിങ് ഉയരാൻ കാരണമായത്.
ഈ പശ്ചാത്തലത്തിൽ ഇടതുമുന്നണി അഭിമാനാർഹമായ വിജയം നേടും. അത്തരത്തിലുള്ള വിലയിരുത്തലിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് എത്തിയത്. 2004 ന് സമാനമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നാണ് കോടിയേരി വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. ഭൂരിപക്ഷ വോട്ടുകൾ മൂന്നായി വിഭജിക്കപ്പെട്ടു. ബിജെപി ഇത്തവണ കേരളത്തിൽ സീറ്റ് നേടില്ല. ബിജെപിക്ക് വോട്ട് വർധിക്കും. ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചാലും ഇടതുപക്ഷം വിജയിക്കും. സാധാരണ ഇടത്പക്ഷത്തിന് ലഭിക്കാത്ത വോട്ടുകൾ ഇത്തവണ ലഭിച്ചു. ഇടത് വോട്ടുകളുടെ ഏകീകരണം ഉണ്ടായി. സിപിഎമ്മിനെ എതിർക്കുന്ന ഇടത് വോട്ടുകളും എൽ.ഡി.എഫിന് ലഭിച്ചു.
എൻ.എസ്.എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഏതെങ്കിലും പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പല്ല നടന്നത്. വോട്ടർ പട്ടിക പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാണ്. ഇതും പോളിങ് ശതമാനം വർധിക്കാൻ കാരണമായി. ബിജെപി കേരളത്തിൽ നിരാശരാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമീഷൻ നല്ല നിലയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും കമീഷന് ധാരാളം പാളിച്ചകളുണ്ടായി. വിവിപാറ്റ് സംവിധാനം ഒരുക്കിയതിനാൽ വോട്ട് ചെയ്യാൻ അധിക സമയം ആവശ്യമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ പോളിങ് സ്റ്റേഷനുകൾ ക്രമീകരിക്കുവാൻ തെരഞ്ഞെടുപ്പ് കമീഷൻ നേരത്തെ തന്നെ ഇടപെടേണ്ടതായിരുന്നു. രാത്രി 12 മണി വരെയൊക്കെ പോളിങ് നീണ്ടു പോയത് ക്രമീകരണത്തിലെ പാളിച്ചയാണ്.
ചില പോരായ്മകളൊക്കെ ഉണ്ടായെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നല്ല നിലയിൽ തന്നെ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് സമയത്ത് സംഘർഷമുണ്ടാവാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിച്ചു എന്നത് കേരളത്തിലെ ജനാധിപത്യ പ്രക്രിയയുടെ വിജയമാണെന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
അതേസമയം 20 ലോക്സഭാ സീറ്റിലെ ജയസാധ്യതകൾ വിലയിരുത്തുമ്പോൾ നാല് സീറ്റിൽ മാത്രമാണ് അവർക്ക് പോലും പൂർണ്ണ വിശ്വാസമുള്ളത്. പാലക്കാടും ആലത്തൂരും ആറ്റിങ്ങലും ആലപ്പുഴയിലും മാത്രമാണ് വിജയം ഉറപ്പായും പ്രതീക്ഷിക്കുന്നത്. ബാക്കി എല്ലായിടത്തും ജയിക്കുമെന്നതിൽ കീഴ് ഘടകങ്ങൾക്കും വിശ്വാസമില്ല. ന്യൂനപക്ഷ പക്ഷ വോട്ടുകളുടെ കേന്ദ്രീകരണം വലതിന് അനുകൂലമാണെന്ന വിലയിരുത്തലുണ്ട്. അപ്പോഴും പ്രതീക്ഷ പൂലർത്തുന്ന തരത്തിൽ പ്രസ്താവന ഇറക്കാനാണ് സിപിഎം തീരുമാനം. വയനാടും മലപ്പുറവും ഒഴികെ എല്ലായിടത്തും ജയിക്കുമെന്ന വിലയിരുത്തലുകൾ സിപിഎം പുറത്തു വിടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
കോഴിക്കോടും വടകരയും പൊന്നാനിയിലും കാസർഗോടും ബിജെപി വോട്ടുകൾ കോൺഗ്രസിന് കിട്ടിയെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് ശശി തരൂരിന് ന്യൂനപക്ഷ വോട്ടുകൾ ഗുണകമായി മാറിയിട്ടുണ്ട്. കൊല്ലത്ത് എൻ കെ പ്രമചന്ദ്രന്റെ ജനകീയതയെ തോൽപ്പിക്കാനുമായില്ല. പത്തനംതിട്ടയിൽ ശബരിമലയും തിരിച്ചടിയായി. കോട്ടയത്ത് കെ എം മാണി വികാരമാണ് പ്രതിഫലിക്കുന്നത്. ഇടുക്കിയിൽ പിജെ ജോസഫിന്റെ വോട്ട് പിടിത്തം കോൺഗ്രസിന് തരംഗമുണ്ടാക്കിയെന്നും സിപിഎം ജില്ലാ നേതൃത്വം തിരിച്ചറിയുന്നു.
മാവേലിക്കരയിലും ശബരിമല വികാരം ആളികത്തിയിരുന്നു. ഇതോടെ തെക്കൻ കേരളത്തിൽ ആറ്റിങ്ങലിൽ മാത്രമാണ് സിപിഎം പ്രതീക്ഷ. എന്നാൽ ആറ്റിങ്ങലിലും അതിശക്തമായ വികാരമാണ് ശബരിമല വിഷയത്തിലുള്ളത്. വോട്ടർ പട്ടികയിലെ ക്രമക്കേട് ചർച്ചയായതും എങ്ങനെ പ്രതിഫലിക്കുമെന്ന് ഉറപ്പില്ല. അതുകൊണ്ട് തന്നെ ഇടത് കോട്ടയായ ആറ്റിങ്ങലിലും എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. തെക്കൻ കേരളത്തിലെ തിരിച്ചടി ശബരിമല നയം കാരണമാണെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- ഒറ്റയാൾ പോരാട്ടവുമായി കോൺഗ്രസ് വിമത നേതാവ് പി.കെ രാഗേഷ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍