ഡിസിസി പ്രസിഡന്റുമാർ ആയവർ കെപിസിസി ഭാരവാഹിത്വം ഒഴിയും; പുറത്താകുന്ന പ്രസിഡന്റുമാർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻഗണന; മതം പ്രധാന ഘടകമായി; ഐ ഗ്രൂപ്പിന്റെ പേരിൽ പദവി കിട്ടിയ പലരും സുധീരന്റെ ആളുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് നിയമനത്തിന്റെ തുടർച്ചയായി ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും കെപിസിസിയിലും അഴിച്ചുപണി നടത്താനും ബിന്ദുകൃഷ്ണയ്ക്കു പകരം മഹിളാ കോൺഗ്രസിന് പുതിയ സാരഥിയെ കണ്ടെത്താനും കോൺഗ്രസിൽ നീക്കം തുടങ്ങിയതോടെ ഇതുസംബന്ധിച്ച ഗ്രൂപ്പുചർച്ചകളും സജീവമായി. പുതിയ ഡിസിസി പ്രസിഡന്റുമാർ ആയവരിൽ കെപിസിസിയിൽ ഉള്ളവർ ആ സ്ഥാനം ഒഴിയും. പദവി നഷ്ടപ്പെട്ട ഡിസിസി അധ്യക്ഷന്മാരെ അടുത്ത ലോക്സഭാ സ്ഥാനാർത്ഥി നിർണയത്തിൽ മുൻഗണന നൽകി പരിഗണിക്കാനും ആലോചനകൾ നടക്കുന്നതായാണ് വിവരം. ഇതിലെല്ലാം എഐസിസി നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നും ജാതി-മത പരിഗണനകൾ പ്രധാന ഘടകമാകുമെന്നുമുള്ള സൂചനകളാണ് പുറത്തുവരുന്നത്.
അതേസമയം, ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾതന്നെ തങ്ങൾക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന് എ ഗ്രൂപ്പ് പരാതി ഉന്നയിച്ചുകഴിഞ്ഞു. ഏതായാലും കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.സിദ്ദീഖ്, സതീശൻ പാച്ചേനി, എം.ലിജു എന്നിവരും സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, ഇബ്രാഹിംകുട്ടി കല്ലാർ, വി.വി.പ്രകാശ് എന്നിവരും കെപിസിസി ഭാരവാഹിത്വം ഒഴിയും.
ഡിസിസി പ്രസിഡന്റ് പദം ഒഴിയുന്നവർക്കു പുതിയ സ്ഥാനങ്ങൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇവർക്ക് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിലും എഐസിസി നിലപാട് വ്യക്തമാക്കിയെന്നും സൂചനകളുണ്ട്. ഏതായാലും ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതിന് പിന്നാലെ ജംബോ ഡിസിസികളിൽ അഴിച്ചുപണിയും വരുന്നുണ്ട്. പുതിയ ഡിസിസി പ്രസിഡന്റുമാർ യോഗം വിളിച്ച് അവരുടെ അഭിപ്രായംകൂടി കണക്കിലെടുത്തു പുനഃസംഘടന നടപ്പാക്കാനാണു ആലോചന. നിർജീവ ബ്ളോക്ക്, മണ്ഡലം കമ്മിറ്റികളും അഴിച്ചുപണിയും.
സംസ്ഥാനത്തെ സംഘടനാ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് 21 അംഗ രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചതോടെ കെപിസിസി ഭാരവാഹികൾക്ക് ഇപ്പോൾ വോയ്സ് ഇല്ലാത്ത സ്ഥിതിയാണ് പാർട്ടിയിൽ. ഭാരവാഹി യോഗം ചേർന്നിട്ടു നാളുകളായി. ഡിസിസി തലത്തിൽ പുനഃസംഘടന നടത്തി സംഘടനാ തിര!ഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കാനാണു നേരത്തേ ആലോചിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടേക്കാമെന്നതിനാൽ അതിനു മുന്നോടിയായി കെപിസിസിയിലും പുതിയ അംഗങ്ങളെ ചേർത്ത് അഴിച്ചുപണി നടക്കും. ഇക്കാര്യത്തിൽ എ ഗ്രൂപ്പിന് കൂടുതൽ പരിഗണന ലഭിച്ചേക്കും.
ഡിസിസി പ്രസിഡന്റ് പട്ടിക ഗ്രൂപ്പുകൾക്ക് അതീതമായ പൊതു സ്വീകാര്യത നേടിയിട്ടുണ്ടെങ്കിലും സംഘടനയിലെ തങ്ങളുടെ സ്വാധീനത്തിനു ചേർന്ന പ്രാതിനിധ്യം കിട്ടിയില്ലെന്ന പരിഭവം എ ഗ്രൂപ്പിനുണ്ട്. കൊല്ലം, ഇടുക്കി ജില്ലകൾ നഷ്ടപ്പെട്ടതും കൊല്ലത്തു പി.സി.വിഷ്ണുനാഥിനെ പ്രസിഡന്റ് ആക്കാനാകാത്തതും ഉമ്മൻ ചാണ്ടിയുടെ നീരസത്തിനു കാരണമായി. തിരുവനന്തപുരത്തു ടി.ശരത്ചന്ദ്രപ്രസാദും കൊല്ലത്തു വിഷ്ണുനാഥും എന്നായിരുന്നു ഇവിടെ ധാരണ. എന്നാൽ നായർ വിഭാഗത്തിൽപ്പെട്ട സനൽ തിരുവനനന്തപുരത്ത് വന്നതോടെ കൊല്ലത്ത് ഈഴവ പ്രതിനിധിയെ തീരുമാനിക്കുകയും വനിത എന്ന നിലയിൽ ബിന്ദുവിനു നറുക്കു വീഴുകയുമായിരുന്നു.
ഇത്തരത്തിൽ ജാതി-മത പരിഗണനകൾ ഉറപ്പിച്ചതോടെയാണ് മുസ്ളീം പ്രാതിനിധ്യം മുമ്പെന്നപോലെ മൂന്നു ജില്ലകളിൽ ഉണ്ടായത്. ഇടുക്കിയിൽ ഇബ്രാഹിംകുട്ടി പ്രസിഡന്റായതോടെയാണ് ഐ വിഭാഗത്തിനു പുനഃസംഘടനയിൽ മേധാവിത്വം ലഭിച്ചത്. കോഴിക്കോട്, കാസർകോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളേ എ വിഭാഗത്തിനുള്ളൂ. എന്നാൽ ഗ്രൂപ്പുകൾക്കു മുൻഗണന കൊടുക്കാതെ പട്ടിക പൊതുവെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിനിടെയുണ്ടായ നീക്കുപോക്കായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നാണ് സുധീരൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്.
ഇത്തരത്തിൽ ഗ്രൂപ്പിന്റെ മുൻതൂക്കംവച്ച് ചർച്ച നടക്കുമ്പോഴും സത്യത്തിൽ സുധീരൻ അനുകൂലികളാണ് പുതിയ ഡിസിസി പ്രസിഡന്റുമാരിലേറെയുമെന്നതും ശ്രദ്ധേയമാണ്. സുധീരനുമായി നല്ല ബന്ധം പുലർത്തി വരുന്നവരാണു സതീശൻ പാച്ചേനി, ബിന്ദു കൃഷ്ണ, എം.ലിജു, വി.വി.പ്രകാശ്, ഇബ്രാഹിംകുട്ടി എന്നിവർ. ഗ്രൂപ്പുകൾ നൽകിയ പട്ടികയ്ക്കൊപ്പം സുധീരന്റെ പട്ടികയിലും ഇവർ സ്ഥാനം പിടിച്ചത് സംസ്ഥാനത്ത് കോൺഗ്രസ്സിൽ ഗ്രൂപ്പതീത നിലപാടിന് ശക്തിപകരുമെന്നാണ് സൂചനകൾ. പുതിയ പ്രസിഡന്റുമാരെയെല്ലാം എഐസിസി നോമിനികളാണ് എന്ന നിലപാട് സുധീരൻ മുന്നോട്ടുവയ്ക്കുന്നതും അതുകൊണ്ടാണ്.
നേതൃ ത്രയത്തിന്റെ അഭിപ്രായത്തിന് പുറമെ എംപിമാരും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും നൽകിയ പേരുകൾക്കും പ്രാധാന്യം ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇതിനു പുറമെ കെ.മുരളീധരൻ, വി.ഡി.സതീശൻ തുടങ്ങിയവരെ ഡൽഹിയൽ വിളിപ്പിച്ചു ഹൈക്കമാൻഡ് ചർച്ചകൾ നടത്തിയതും വരും ദിനങ്ങളിൽ ഡിസികളിലും കെപിസിസിയിലും നടത്തുന്ന പൊളിച്ചെഴുത്തിനും അതിനു പുറമെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തം ഉറപ്പിക്കാനും സമവായം ഉണ്ടാക്കാനും കൂടി ഉദ്ദേശിച്ചാണ്.
ഇപ്പോൾ തഴയപ്പെട്ട പി.സി.വിഷ്ണുനാഥിനെ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്കോ എഐസിസി ഭാരവാഹിത്വത്തിലേക്കോ കൊണ്ടുവരാനാണ് ആലോചന. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യേക പരിപടികൾക്കായി ഗൾഫിലാണ്. ഇരുവരും തിരിച്ചെത്തിയശേഷം സുധീരനുമായി കൂടിയാലോചിച്ചു പുനഃസംഘടനാ പ്രക്രിയയുടെ അടുത്ത ഘട്ടം ആരംഭിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് കൂടുതൽ സീറ്റു നേടാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രനേതൃത്വമെന്നതിനാൽ അതിന് മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ് എന്നിവരെ യഥാക്രമം ചിറയിൻകീഴിലും ഇടുക്കിയിലും മത്സരിപ്പിച്ചേക്കും.
മാണി വിഭാഗം വിട്ടുപോയതിനാൽ കോൺഗ്രസിന് ലഭിക്കുന്ന കോട്ടയം സീറ്റിൽ സുധീരൻ ഡിസിസി പ്രസിഡന്റു ലിസ്റ്റിൽ നാമനിർദ്ദേശം ചെയ്തെങ്കിലും തഴപ്പെട്ട ടോമി കല്ലാനിയെ പരിഗണിക്കും. സംസ്ഥാനത്തെ മികച്ച ഡിസിസി അധ്യക്ഷനുള്ള ഹൈക്കമാൻഡിന്റെ അവാർഡ് നേടിയ കല്ലാനിയെ മാറ്റരുതെന്ന് സുധീരൻ ശക്തമായി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെ ഇത്തവണ മാറ്റുകയായിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ഇറക്കാൻ ഉദ്ദേശിച്ചുള്ള തീരുമാനമാണെന്നാണ് വിലയിരുത്തൽ.
വനാട്ടിൽ ഷാനവാസിനു പകരം ടി സിദ്ദിഷും കാസർകോട് സതീശൻ പാച്ചേനിയും തൃശൂരിൽ ടിഎൻ പ്രതാപനം ലോക്സഭാ സ്ഥാനാർത്ഥികളാകുമെന്നും സൂചനകളുണ്ട്. സിദ്ദിഖും സതീശനും ഡിസിസി പുനഃസംഘടനയിൽ കയറിക്കൂടിയെങ്കിലും ഇത് താൽക്കാലികമാണെന്നും ഇരുവരും ലോക്സഭയിലേക്ക് മത്സരിക്കാനും നിയോഗിക്കപ്പെട്ടേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍