ആന്റണിയും, സുധീരനും ഹസനും കെ.വി.തോമസും പി.ജെ.കുര്യനും അഞ്ചുലക്ഷം സംഭാവന ചെയ്ത ഉദാരമതികൾ; ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും കൊടിക്കുന്നിലും നയാപൈസ നൽകിയില്ല; പ്രളയ ബാധിതർക്കായുള്ള കെപിസിസിയുടെ 1000 വീട് നിർമ്മാണത്തെ തകിടം മറിച്ച് പ്രമുഖ നേതാക്കളുടെ നിസ്സഹകരണവും ഉഷാറില്ലാത്ത ഫണ്ട് പിരിവും; സംഭാവനയായി ആകെ കിട്ടിയത് മൂന്നരക്കോടി; നിരാശ പ്രകടിപ്പിച്ച് എം.എം.ഹസൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവവനന്തപുരം:പ്രളയബാധിതർക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാനായില്ലെന്ന് എംഎം.ഹസൻ. പ്രളയബാധിതർക്ക് കെപിസിസി നിർമ്മിക്കുന്നത് 1000 വീടികളല്ല 96 വീടുകളാണെന്ന് അദ്ദേഹം തിരുത്തി. ആയിരം വീടുകൾ നിർമ്മിച്ചു നൽകാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആഗ്രഹിച്ചതുപോലെ ഫണ്ട് ശേഖരിക്കാനായില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പ്രമുഖ നേതാക്കളൊന്നും ഫണ്ട് നൽകിയില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. പിന്നീട് പുറത്തുവിട്ട പട്ടികയിൽ എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി, വി എം.സുധീരൻ, കെ.വി.തോമസ്. പി.ജെ.കുര്യൻ, പി.പി.തങ്കച്ചൻ, ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാൽ, അടൂർ പ്രകാശ് എന്നിവർ അഞ്ച് ലക്ഷം വീതവും, ശശി തരൂർ മൂന്നു ലക്ഷവും സംഭാവന നൽകിയതായി കാണുന്നു. എന്നാൽ, പ്രമുഖ നേതാക്കളായ ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പേരുകൾ പട്ടികയിൽ കാണാനില്ല.
'ആയിരം വീടുകൾക്കായി 50 കോടി രൂപ കണ്ടെത്താൻ കെപിസിസി തീരുമാനിച്ചിരുന്നു. നിരവധി ബുദ്ധിമുട്ടുകൾ കാരണം ആഗ്രഹിച്ചതുപോലെ ഫണ്ട് ശേഖരിക്കാനായില്ല. കെപിസിസിക്ക് വീട് നിർമ്മാണത്തിനായി ഇതുവരെ സംഭാവനയായി ലഭിച്ചത് മൂന്നരക്കോടി രൂപ മാത്രമാണ്. ആരിൽ നിന്നും പണപ്പിരിവ് നടത്തിയിട്ടുമില്ല.'- അദ്ദേഹം പറഞ്ഞു.
ഇതുവരെ നിർമ്മാണം പൂർത്തിയായത് 23 വീടുകളാണ്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഒരു കോടി രൂപ സംഭാവനയായി നൽകുമെന്നു നേരത്തേ അറിയിച്ചിരുന്നു. അതുകൂടി ലഭിക്കുന്നതോടെ 96 വീടുകൾ നിർമ്മിച്ചുനൽകാൻ കഴിയും. നിലവിൽ സമാഹരിച്ച തുകയിൽ നിന്ന് 76 വീടുകളുടെ നിർമ്മാണം മാത്രമാണു പൂർത്തിയാക്കാൻ കഴിയുകയെന്നും അദ്ദേഹം വിശദീകരിച്ചു.
ഡി.സി.സികളുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ പ്രളയബാധിതർക്കായി 371 വീടുകളുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തേസമയം വീട് നിർമ്മാണത്തിന്റെ ഫണ്ടിൽ തിരിമറി നടത്തിയെന്ന ഡിവൈഎഫ്ഐ നേതാവിന്റെ പരാമർശത്തിൽ കഴമ്പില്ല. മൂന്നരക്കോടി രൂപ സംഭാവനയായി നൽകിയവരുടെ പേരും ഹസ്സൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇതു പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളയുടെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തു.
371 വീടുകൾ പൂർത്തിയാകുന്നു : 18.55 കോടി ചെലവ്
പ്രളയ ബാധിതർക്ക് കെപിസിസി. നിർമ്മിച്ചു നൽകുന്ന വീടുകളുടെ വിശദവിവരം:
കെപിസിസി. പ്രഖ്യാപിച്ച ആയിരംവീടു പദ്ധതിയിലേക്ക് തിരുവനന്തപുരത്തു ശാസ്തമംഗലം ധനലക്ഷ്മി ബാങ്കിൽ തുടങ്ങിയ പ്രത്യേക അക്കൗണ്ടിൽ ഇതുവരെ ലഭിച്ച സംഭാവനകളുടെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.
1. ശ്രീമതി എലിസബത്ത് ആന്റണി (W/o A.K. Antony) - 500000/-
2. ശ്രീ.വി എം.സുധീരൻ - ''
3. ശ്രീമതി റഹിയാ ഹസ്സൻ (W/o M.M. Hassan) - ''
4. പ്രൊ.കെ.വി.തോമസ് - ''
5. പ്രൊ.പി.ജെ.കുര്യൻ - ''
6. ഡോ.പുഷ്പം സൈമൺ (കാഞ്ഞിരംകുളം) - ''
7. ശ്രീ.വെങ്കിട പ്രഭാകര രാമചന്ദ്രറാവു (ആന്ധ്ര) - ''
8. ശ്രീ.എ.രാമസ്വാമി (പാലക്കാട് താലൂക്ക് - ''
ആഹറഴ & റോഡ് വർക്കേഴ്സ് സൊസൈറ്റി)
9. ശ്രീ.കെ.കെ.നൗഷാദ് (ആലപ്പുഴ ജനശ്രീ) - ''
10. ശ്രീ.എൻ.കെ.സുധീർ (തൃശ്ശൂർ) - ''
11. ഡോ.ശൂരനാട് രാജശേഖരൻ - ''
12. ശ്രീ.പി.പി.തങ്കച്ചൻ - ''
13. ശ്രീമതി ബിന്ദുകൃഷ്ണ - ''
14. ശ്രീ.എ.എ.റഹിം (നെടുമങ്ങാട്) - ''
15. ശ്രീ.അടൂർ പ്രകാശ് - ''
16. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ - ''
17. മാലിക് മുഹമ്മദ് പള്ളിക്കൽ - ''
18. ശ്രീമതിപത്മജ വേണുഗോപാൽ - ''
19. ശ്രീ.അൻവർഷാ ഷാഹുൽഹമീദ് - ''
20. തടാകം ഫൗണ്ടേഷൻ - ''
എന്നിവർ 5 ലക്ഷം രൂപ വീതവും, ഡോ.ശശിതരൂർ 3 ലക്ഷവും, ഈശരിബായി മെമോറിയൽ ട്രസ്റ്റ് 3 ലക്ഷം രൂപയും, KPSTA 20 ലക്ഷം രൂപയും, ഷാജി രേണു ഷാജി 25000/- രൂപയും, രാജീവ് യൂത്ത് ഫൗണ്ടേഷൻ 1 ലക്ഷം രൂപയും, സുനിൽ 25000/- രൂപയും, മോഡുലർ ഇൻഫാടെക് പ്രൈവറ്റ് ലിമിറ്റഡ് 50000/- രൂപയും കേരള പവർ ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ 3 ലക്ഷം രൂപയും, കേരള സ്റ്റേറ്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ 3 ലക്ഷം രൂപയും ബാങ്കിലേക്കു അഭ്യദയകാംക്ഷികൾ നേരിട്ടടച്ച 3,79,903/- രൂപയും രാജീവ്ഗാന്ധി നാഷണൽ റിലീഫ് & വെൽഫയർ ട്രസ്റ്റിൽ നിന്നും 2,16,00000/- രൂപയും ഉൾപ്പടെ 3,53,43,903/- രൂപ അക്കൗണ്ടിൽ ലഭിച്ചിട്ടുണ്ട്.
പ്രളയബാധിതർക്ക് കെപിസിസി. പ്രഖ്യാപിച്ച ഭവന പദ്ധതികളിൽ കെപിസിസിക്ക് ലഭിച്ച ഫണ്ടുപയോഗിച്ച് ഇതിനകം വിവിധ ജില്ലകളിൽ 23 വീടുകളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു. ഇവയിൽ ആലപ്പുഴയിൽ 4 ഉം, എറണാകുളത്ത് 6 ഉം, വയനാട് 7 ഉം, ഇടുക്കിയിൽ 5 ഉം, തിരുവനന്തപുരത്ത് ഒരു വീടിന്റെ ഉൾപ്പെടെ 23 വീടുകളാണ് വിവിധ ഘട്ടങ്ങളിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഇതിനായി 1 കോടി 15 ലക്ഷം രൂപ നിർമ്മാണച്ചെലവിനായി ഗുണഭോക്താക്കൾക്ക് നൽകി കഴിഞ്ഞു. കെപിസിസി. ഫണ്ടിൽ ലഭിച്ച തുകയിൽ ഈ തുക കഴിച്ച് ബാക്കി വരുന്ന 2.38 കോടി രൂപ 47 വീടുകളുടെ നിർമ്മാണത്തിനായി വിവിധ ജില്ലകളിലേക്ക് നൽകിക്കൊണ്ടിരിക്കുന്നു. എറണാകുളത്ത് ഈ ഫണ്ടുപയോഗിച്ച് പുതുതായി 25 വീടുകളും, ആലപ്പുഴ 20 വീടും, കോട്ടയം, കണ്ണൂർ, കൊല്ലം ജില്ലകളിലായി 8 വീടുകളും ഉൾപ്പെടെ 53 വീടുകളുടെ നിർമ്മാണം കൂടി നടത്തും. അങ്ങനെ കെപിസിസി. ഫണ്ടിൽ ലഭിച്ച തുക കൊണ്ട് 76 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കും. കർണാടക പി.സി.സി. കെപിസിസി. ഫണ്ടിലേക്ക് 1 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ തുക കൂടി കിട്ടിയാൽ 20 വീടുകൾ കൂടി കെപിസിസി. നിർമ്മിച്ചു നൽകും. അങ്ങനെ മൊത്തം 96 വീടുകൾ കെപിസിസി. നിർമ്മിച്ചു നൽകും. 14 ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 110 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നു.
എറണാകുളം ജില്ലയിലെ എംഎൽഎമാരായ വി.ഡി.സതീശൻ, അൻവർ സാദത്ത്, ഹൈബി ഈഡൻ, റോജി.എൻ.ജോൺ, എൽദോസ് കുന്നപ്പള്ളി എന്നിവർ അവരുടെ മണ്ഡലങ്ങളിൽ അവരുടേയും, പാർട്ടി പ്രവർത്തകരുടേയും നേതൃത്വത്തിൽ കെപിസിസിയുടെ ആഹ്വാന പ്രകാരം ഈ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 100 വീടുകൾ കൂടി നിർമ്മിച്ചു കൊണ്ടിരിക്കുന്നു. , ഗജടഠഅ , ഗടഠ വർക്കേഴ്സ് യൂണിയൻ, കേരള വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷൻ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ, ചഏഛ അസോസിയേഷൻ, കേരള പവർ ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ വിവിധ ജില്ലകളിലായി 30 വീടുകൾ നിർമ്മിച്ച് നൽകുന്നു.
പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ മണ്ഡലത്തിലും, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലുമായി 25 വീടുകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ മുന്നിയൂർ മണ്ഡലത്തിൽ 132, 133 ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കെ.എസ്.യു. സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.നയിം മുള്ളുങ്കളുടെ നേതൃത്വത്തിൽ പ്രളയ ബാധിതർക്കായി 10 വീടുകൾ നിർമ്മിച്ചു നൽകും. കെപിസിസിയുടെ ആഹ്വാനമനുസരിച്ച് 371 വീടുകളാണ് പൂർത്തിയായതും പൂർത്തിയായി കൊണ്ടിരിക്കുന്നതും. ഇതിന് മൊത്തം ചെലവാകുന്ന തുക 18.55 കോടി രൂപയാണ്.
Stories you may Like
- ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പിണറായി പങ്കെടുത്താൽ സകല വേട്ടയാടലുകൾക്കും ഉള്ള കുറ്റസമ്മതം
- കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം; ഉദ്ഘാടകൻ മുഖ്യമന്ത്രി
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- ടെസ്റ്റിൽ അതിവേഗം ആയിരം റൺസ് നേടുന്ന ഇന്ത്യൻ താരമായി ജയ്സ്വാൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍