പടക്കുതിരകൾ പിണറായിക്ക് മുമ്പിൽ കിതച്ചു നിന്നപ്പോൾ താക്കോൽ എടുത്തു ബഹുദൂരം ഓടി യുവനേതാക്കൾ; എ-ഐ സമവായ ഗ്രൂപ്പുകളെയെല്ലാം മൂലക്കിരുത്തി എംഎൽഎമാരും എംപിമാരും അടങ്ങിയ യുവാക്കളുടെ മുന്നേറ്റം; അപ്രതീക്ഷിത ഒരുമയിൽ വൈരം മറന്നു ചേർന്നു നിൽക്കുന്നത് മൂന്ന് ഗ്രൂപ്പുകളിലെയും യുവ മുകുളങ്ങൾ തന്നെ; ഒറ്റയാൻ പോരാട്ടം നടത്തി മുന്നേറിയ വി ടി ബൽറാമിന് വമ്പൻ അംഗീകാരം; കൊറോണ പ്രതിസന്ധിയിൽ കോൺഗ്രസിന് ഉണർവ്വു പ്രതീക്ഷയും നൽകി പുതിയ പടക്കുതിരകൾ കുതിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസ് എന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയപാർട്ടി രക്ഷപെടണമെങ്കിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ തലമുതിർന്ന നേതാക്കൾ കസേര വിട്ടൊഴിയാൻ തയ്യാറാകാത്തതു കൊണ്ട് മാത്രം യുവാക്കൾക്ക് അവസരം കുറഞ്ഞ അവസ്ഥയിലായിരുന്നു. എന്നാൽ കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാറും എതിരാളികൾ ഇല്ലാത്ത വിധത്തിൽ മുന്നേറുമ്പോൾ അവിടെ പ്രതിരോധം തീർക്കാൻ രംഗത്തുള്ളത് കോൺഗ്രസിന്റെ യുവനേതാക്കളാണ്. ഗ്രൂപ്പുകൾ മറന്ന് പാർട്ടിക്ക് വേണ്ടിയുള്ള നിലനിൽപ്പിന്റെ പാതയിലാണ് ഇവരുടെ യാത്ര. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിയമിതനായ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലാണ് കാലത്തിന് വേണ്ട മാറ്റം അനുസരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനവുമായി ഒരു പറ്റം യുവ നേതാക്കൾ മുന്നോട്ടു പോകുന്നത്.
കോവിഡ് കാലത്തെ പ്രതിപക്ഷ പ്രവർത്തനം ഏറ്റവും കടുത്ത വിമർശനങ്ങൾ നേരിടുന്ന വേളയിലാണ് യുവനേതാക്കളുടെ രാഷ്ട്രീയ പ്രവർത്തനവും ശ്രദ്ധ നേടുന്നത്. പിണറായി വിജയന്റെ വാർത്താസമ്മേളനവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മുന്നിൽ നിന്നും നയിച്ചു മുഖ്യമന്ത്രി രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കുമ്പോൾ വാഴ്ത്തിപ്പാടാൻ സോഷ്യൽ മീഡിയാ വിഭാഗവും ഒപ്പമുണ്ട്. ഇവരെ അതേവിധത്തിൽ പ്രതിരോധിക്കണമെങ്കിൽ അതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ കെൽപ്പുള്ള സംഘം ഇല്ലെന്ന തിരിച്ചറിവിലാണ് കെപിസിസി യുവനിരയെ ഇതിനായി ചുമതലപ്പെടുത്തിയത്. വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, വി.ടി. ബൽറാം, കെ.എസ്. ശബരീനാഥൻ എന്നിവരെയാണു കോൺഗ്രസ് നിയോഗിച്ചത്. ഇവർ സർക്കാറിന്റെ വീഴ്ച്ചകളെ ചൂണ്ടിക്കാട്ടി തന്നെ കോൺഗ്രസ് അണികളിൽ ചലനം ഉണ്ടാക്കി.
പ്രതിപക്ഷ ആക്രമണത്തിന്റെ മൂർച്ച കൂട്ടാൻ തൽക്കാലം ഗ്രൂപ്പു വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസിലെ മുതർന്ന നേതാക്കൾ. പ്രതിപക്ഷ നേതാവ് സ്പ്രൻക്ലർ പോലുള്ള വിവാദങ്ങൾ ഉയർത്തികൊണ്ടു വന്നപ്പോൾ പിന്തുണയുമായി എത്തിയവരും യൂവ നേതാക്കളായിരുന്നു. നിലവിൽ കെപിസിസി രൂപം കൊടുത്ത സമിതിയിൽ സതീശനും ശബരിയും 'ഐ' ഗ്രൂപ്പിൽ നിന്നും ഉള്ളവരാണ്. ഷാഫി 'എ' വിഭാഗവും ബൽറാം ഇരു ഗ്രൂപ്പിലും പെടാത്തവരുമാണ്. അനിൽ അക്കരയും രമ്യ ഹരിദാസും ഗ്രൂപ്പില്ലാത്തവരുടെ കൂട്ടത്തിലാണ് ഉള്ളത്. ടി എൻ പ്രതാപനാകട്ടെ കൂറ് വി എം സുധീരനോട് ആണ് താനും. ഇവരെല്ലാം കൂടിയാണ് ഇപ്പോൽ പാർട്ടിയുടെ മുഖമായി മാറുന്നത്. ചുരക്കത്തിൽ പറഞ്ഞാൽ കോൺഗ്രസിൽ കോവിഡ് കാലത്ത് ഒരു തലമുറ മാറ്റം നടക്കുന്നതായി വ്യക്തം.
യുവാക്കളായ ഡിസിസി അധ്യക്ഷന്മാരും അവലോകന വിദഗ്ധറും അടക്കമുള്ളവർ ചേർന്നാണ് സൈബർ ലോകത്തം മറ്റും സർക്കാർ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടുന്നത്. പ്രവാസികളുടെ മടക്ക കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മടക്കവും വിഷയമാക്കിയുള്ള കോൺഗ്രസ് ആക്രമണത്തിന് ഫലം ലഭിക്കുക തന്നെ ചെയ്തു. പ്രവാസികൾക്ക് ടിക്കറ്റ് എടുത്തു നൽകുന്നതിൽ അടക്കം ഷാഫിയും ബൽറാമും അടക്കമുള്ളവർ വിജയിച്ചു. ഇവർക്കൊപ്പം പ്രതിപക്ഷ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചവരുടെ കൂട്ടിൽ വി ഡി സതീശനും ഉണ്ട്.
ഫേസ്ബുക്കിലൂടെ അടക്കം നിരന്തരം ലൈവിൽ വന്നും കാര്യങ്ങൾ അവലോകനം ചെയ്തു കൊണ്ടും പി സി വിഷ്ണുനാഥും ഇവർക്കൊപ്പമുണ്ട്. നിയമസഭാംഗങ്ങളായ തങ്ങളുടെ പ്രവർത്തനത്തെ കെപിസിസിയുമായി യോജിപ്പിക്കാനായി വിഷ്ണുവിനെ നിയോഗിച്ചതിലു ഗ്രൂപ്പു പരിഗനന വന്നില്ല. ഹൈബി ഈഡൻ, റോജി എം.ജോൺ, അൻവർ സാദത്ത്, ടി.സിദ്ദിഖ്, തുടങ്ങിയവരെല്ലാം സർക്കാറിനെ ആക്രമിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ട്. യുഡിഎഫിനുള്ളിൽ മുമ്പ് രൂപം കൊണ്ട ഹരിത എംഎൽഎമാരുടെ കൂടിച്ചേരൽ കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ കെപിസിസിയുടെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു വി ടി ബൽറാം അടക്കമുള്ളവർ. എന്നാൽ, സിപിഎം സൈബർ ആക്രമണങ്ങളെ നേരിടാൻ ബൽറാമിനെ തന്നെ കളത്തിലിറക്കേണ്ടി വന്നു കെപിസിസി അധ്യക്ഷനും.
നേരത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 'സ്പ്രിൻക്ലർ' ഉയർത്തിയപ്പോൾ ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും ആ പടനീക്കത്തിനു മുന്നിൽനിന്നത് ഈ യുവസംഘമാണ്. ഒരുമിച്ചു നിന്നു പൊരുതിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന പൊതുവികാരം തന്നെയാണു പിന്നിൽ. ഇനി കോൺഗ്രസിനെ നയിക്കേണ്ടതും ഭരണം തിരിച്ചു പിടിക്കേണ്ടതും തങ്ങളുടെ കടമയാണെന്ന തിരിച്ചറിവും യുവ നേതാക്കൾക്കുണ്ട്. അതേസമയം ശശി തരൂരിന്റെ രാഷ്ട്രീയ പ്രവർത്തനം ഇതിൽ നിന്നും വ്യത്യസ്തമാണ്. അദ്ദേഹം തന്റെ പോസിറ്റീവ് രാഷ്ട്രീയ ശൈലിയുമായാണ് മുന്നോട്ടു പോകുന്നത്. കേരളത്തിന്റെ നേട്ടങ്ങളിൽ അദ്ദേഹം അഭിമാനിക്കുകയും ചെയ്യുന്നു.
അടുത്തകാലത്തായി കോൺഗ്രസ് യുവനിരയ്ക്ക് ദേശീയ തലത്തിൽ അടക്കം കൂടുതൽ അവസരം കൊടുത്തിരുന്നു. ഘട്ടങ്ങളായിട്ടാണ് എല്ലാ പാർട്ടികളിലും പുതിയ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഘടകങ്ങൾ രൂപീകരിച്ചിട്ടുള്ളത്. എല്ലാ പാർട്ടികൾക്കും കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ തുടങ്ങി ഏത് ഗണത്തിൽപ്പെട്ടവരെയും കൂടെ നിർത്താൻ സംഘടനാ സംവിധാനമുണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ കോൺഗ്രസിന്റെ പോരായ്മ ഇവിടെയായിരുന്നു. കുട്ടികളെ പാർട്ടിയുമായി അടുപ്പിക്കാനോ കുട്ടികൾക്ക് വേണ്ട രാഷ്ട്രീയ-വിനോദങ്ങൾ പ്രോൽസാഹിപ്പിക്കാനോ പ്രത്യേക വിഭാഗം കോൺഗ്രസിനില്ല. ഈ വിടവ് നികത്താൻ ദേശീയ നേതൃത്വം തീരുമാനിച്ചു. പത്ത് മുതൽ 17 വരെ വയസുള്ള കുട്ടികൾക്ക് വേണ്ടിയാണ് പുതിയ സംഘടന കോൺഗ്രസ് രൂപീകരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതിയ തലമുറയെ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. കേരളമാണ് ദേശീയ നേതൃത്വത്തിന് മാതൃകയായി ചൂണ്ടിക്കാട്ടിയത്.
അതേസമയം കോവിഡ് കാലത്തെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ മുന്നോട്ടു പോകണം എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വേണ്ടി ഇന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കവും കെപിസിസി ഭാരവാഹികളുടെ ചുമതല നിശ്ചയിക്കലും ഈ അജണ്ടയിൽ പെടും. കേന്ദ്രനേതൃത്വത്തിന് മുല്ലപ്പള്ളി പരാതിയും നൽകിയിരുന്നു. എന്നാൽ, മുതിർന്ന നേതാക്കൾ തമ്മിൽ നടന്ന കൂടിയാലോചനകളിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുവീഴ്ചക്ക് തയാറായതോടെയാണ് നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സമിതി യോഗം ചേരുന്നത്. മുതിർന്ന അംഗങ്ങൾ മാത്രമുള്ള സമിതിയിൽ അതിന്റെ ഗൗരവത്തിന് നിരക്കാത്ത സമീപനം അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന ഉപാധിയോടെയാണ് മുല്ലപ്പള്ളി നിലപാട് മയപ്പെടുത്തിയത്. നാളെ രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും തയ്യാറെടുപ്പുകളും യോഗത്തിൽ ചർച്ചയാകും. കെപിസിസി ഭാരവാഹികൾ ചുമതലയേറ്റ് മൂന്നുമാസമായിട്ടും അവരുടെ ചുമതലകൾ വിഭജിച്ച് നൽകിയിട്ടില്ല. ഇക്കാര്യവും യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയം കലർത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരായ രാഷ്ട്രീയ ആക്രമണത്തിനും യോഗം രൂപം നൽകിയേക്കും.
Stories you may Like
- ആര്യാടനൊപ്പം നിന്നവരെ വെട്ടിനിരത്തി; ശക്തി തെളിയിച്ച് തിരിച്ചടിക്കാൻ മലപ്പുറത്ത് എ ഗ്രൂപ്പ് നീക്കം
- താരീഖ് അൻവറിന്റെ വരവ് മഞ്ഞുരുക്കുമെന്ന പ്രതീക്ഷയിൽ കെപിസിസി
- മലപ്പുറത്ത് എ ഗ്രൂപ്പ് നേതാക്കൾ കൂട്ടരാജിക്കൊരുങ്ങുന്നു; ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുമ്പോൾ
- പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് കോൺഗ്രസ്; ലോക്സഭയിൽ പുതിയ നേതൃത്വം വരുമോ?
- പുടിന്റെ ബിനാമി സേന ഒടുവിൽ തിരിഞ്ഞതും പുടിന് നേരേ
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്