ഗവർണ്ണറെ രാജിവയ്പ്പിച്ച് മത്സരിപ്പിക്കുന്നത് പാർട്ടിയിൽ പതിവുള്ളതല്ല; അതിർത്തിയിലെ സംഘർഷ സമയത്ത് മിസോറാം ഗവർണ്ണറെ മാറ്റുന്നതിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന് അമിത് ഷാ; തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കണമോ എന്ന് മോദി തീരുമാനിക്കട്ടേ എന്ന് ദേശീയ അധ്യക്ഷൻ; ലോക്സഭയിൽ ശ്രീധരൻ പിള്ള മത്സരിക്കേണ്ടതില്ലെന്നും ധാരണ; ബിജെപിക്ക് കരുത്താകാൻ കുമ്മനം വീണ്ടുമെത്തിയേ മതിയാകൂവെന്ന് ആർ എസ് എസും; കുമ്മനം എത്തിയില്ലെങ്കിൽ സാധ്യത സുരേന്ദ്രന്
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: തിരുവനന്തപുരത്ത് മത്സരിക്കാൻ കുമ്മനം രാജശേഖരൻ എത്തില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ കേരള ഘടകത്തിനെ അറിയിച്ചതായി സൂചന. ഇന്ത്യാ-പാക് സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനത്തിലെ ഗവർണ്ണറെ മാറ്റാനാകില്ലെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. മിസോറാം ഗവർണ്ണറെന്ന നിലയിൽ സുപ്രധാന ഉത്തരവാദിത്തങ്ങൾ കുമ്മനത്തിന് നിറവേറ്റാനുണ്ട്. അതുകൊണ്ട് തന്നെ ഗവർണ്ണറെ രാജിവയ്പ്പിച്ച് മത്സരിപ്പിക്കാനാകില്ലെന്നാണ് അമിത് ഷായുടെ പക്ഷം. എന്നാൽ തിരുവനന്തപുരത്ത് ജയിക്കണമെങ്കിൽ കുമ്മനം കൂടിയേ തീരുവെന്ന് സംസ്ഥാന നേതാക്കൾ അമിത് ഷായെ അറിയിക്കുകയും ചെയ്തു. ആർഎസ്എസ് സംസ്ഥാന ഘടകവും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി. അതും കുമ്മനത്തിന് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി തീരുമാനം എടുക്കാമെന്ന സൂചനയാണ് അമിത് ഷാ കേരള നേതാക്കൾക്ക് നൽകിയത്.
കുമ്മനം അല്ല ആരു വന്നാലും ഒറ്റക്കെട്ടായി മുമ്പോട്ട് പോയാലെ ജയിക്കാനാകൂവെന്നതാണ് അമിത് ഷായുടെ പക്ഷം. ലോക്സഭയിൽ സീറ്റ് കിട്ടിയില്ലെങ്കിൽ കേരളത്തിലെ കാര്യങ്ങൾ ദേശീയ നേതൃത്വം ഒറ്റയ്ക്ക് തീരുമാനിക്കുമെന്ന് അമിത് ഷാ ആർഎസ്എസ് നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്. നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ തീർത്തേ മതിയാകൂവെന്നാണ് അമിത് ഷായുടെ മുന്നറിയിപ്പ്. അതിന് ശേഷം കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം എടുക്കാമെന്നാണ് നിലപാട്. തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനാണ്. മതവോട്ടുകളുടെ ധ്രൂവീകരണത്തിലൂടെ തരൂരിന് തിരുവനന്തപുരത്ത് അനുകൂലമാകുമെന്ന അഭിപ്രായം ബിജെപി ദേശീയ നേതൃത്വത്തിനും ഉണ്ട്. എന്നാൽ അതിശക്തമായി പ്രചരണം നടത്തിയാൽ തിരുവനന്തപുരത്ത് ജയിക്കാം. വിഭാഗിയ മാറ്റിയാൽ മാത്രമേ അതിന് കഴിയൂ. അതുകൊണ്ട് തന്നെ കുമ്മനത്തിന്റെ കാര്യത്തിൽ തീരുമാനം പിന്നീടെന്നാണ് അമിത് ഷായുടെ പക്ഷം. ഗവർണ്ണറെ രാജിവയ്പ്പിച്ച് മത്സരിപ്പിക്കുന്ന കീഴ് വഴക്കം ബിജെപിക്കില്ലെന്നും അമിത് ഷാ വിശദീകരിച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർക്ക് സീറ്റ് നൽകി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കാണമെന്നാണ് ആർഎസ്എസ് ആവശ്യം. പാലക്കാട്ടെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ആർഎസ്എസ് നേതാക്കൾ ചർച്ച നടത്തി. ശബരിമല പ്രധാന വിഷയമാക്കി പ്രചാരണം തുടങ്ങാനാണ് തീരുമാനം. കോട്ടമൈതാനിയിലെ പൊതുയോഗത്തിനു ശേഷമാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അമിത് ഷാ വിലയിരുത്തിയത്. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായവിത്യാസം നിലനിൽക്കുന്നതിനാൽ ആർഎസ്എസ് നേതാക്കൾ അമിത് ഷായുമായി ചർച്ച നടത്തി. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മൽസരിപ്പിക്കണം. പൊതുസ്വതന്ത്രരരെയും പരിഗണിക്കാമെന്നും ആർഎസ്എസ് അറിയിച്ചു. എന്നാൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങളാണ് ഇവരോടും അമിത് ഷാ പറഞ്ഞത്. കുമ്മനം എത്തിയാൽ ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ആലോചിച്ച് തീരുമാനിക്കാമെന്നും അറിയിച്ചു.
ആർഎസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാർ, പ്രാന്ത സഹകാര്യ വാഹക് മാരായ എം.രാധാകൃഷ്ണൻ , പി.എൻ. ഈശ്വരൻ എന്നിവരാണ് ബിജെപി ദേശീയ അധ്യക്ഷനെ നിലപാട് അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർഎസ്എസ് എല്ലാ മണ്ഡലങ്ങളിലും ചുമതല വഹിക്കും. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. അതിന് മുമ്പ് കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ അമിത് ഷാ തീരുമാനം എടുക്കും. കുമ്മനത്തിന് വേണ്ടി അതി ശക്തമായ സമ്മർദ്ദമാണ് ആർഎസ്എസ് മുന്നോട്ട് വയ്ക്കുന്നത്. ബിജെപിയിലെ വി മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും ഇതേ ആവശ്യം മുന്നോട്ട് വച്ചു. കുമ്മനം വന്നില്ലെങ്കിൽ തിരുവനന്തപുരത്ത് സുരേന്ദ്രനാണ് സാധ്യത. ബിജെപി സംസ്ഥാന അധ്യക്ഷനായ പിഎസ് ശ്രീധരൻ പിള്ളയെ ഒറ്റപ്പെടുത്താൻ കൃഷ്ണദാസും മുരളീധരനും ഒരുമിക്കുന്നുവെന്നതാണ് വസ്തുത. ആർഎസ്എസ് നിലപാട് കൂടി മനസ്സിലാക്കിയാണ് ഈ നീക്കം.
സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി മുന്നോട്ടുപോകുന്നുവെന്ന വിമർശനങ്ങൾക്കിടെ ബിജെപി.യിൽ താത്കാലിക വെടിനിർത്തൽ ഉണ്ടാകുന്നത് അമിത് ഷായുടെ ഇടപെടലിലൂടെയാണ്. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള പ്രവർത്തനങ്ങൾക്കും രൂപമായി. തെക്കന്‍മേഖലാ ജാഥയുടെ ചുമതല അപ്രതീക്ഷിതമായി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് നൽകി. ്അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് ഇത്. കുമ്മനം എത്തിയില്ലെങ്കിൽ സുരേന്ദ്രൻ തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ് ഇതിലൂടെ ലഭിക്കുന്ന സൂചന. 20 ലോക്സഭാ മണ്ഡലങ്ങളെ നാലുമേഖലകളാക്കി തിരിച്ച് ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മാർച്ച് അഞ്ചുമുതൽ പത്തുവരെ പരിവർത്തനയാത്ര നടത്താൻ സംസ്ഥാന നേതൃയോഗമാണ് തീരുമാനിച്ചത്. സുരേന്ദ്രനാണ് തിരുവനന്തപുരം മേഖലയുടെ ചുമതല. തിരുവനന്തപുരത്തിന്റെ ചുമതലയുണ്ടായിരുന്ന എം ടി. രമേശ് കോഴിക്കോട് മേഖലാജാഥ നയിക്കും. ഇത് പാർട്ടിയിലെ നിർണ്ണായക മാറ്റത്തിന്റെ സൂചനയാണ്. എൻ എസ് എസിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഇത്.
തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിൽ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എന്നിവർക്കൊപ്പം സുരേന്ദ്രന്റെ പേരും ചർച്ചയായിരുന്നു. ഇതിനിടെ സുരേന്ദ്രനെ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ ഒരുവിഭാഗം കരുക്കൾ നീക്കിയിരുന്നു. മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ സൂചിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് മത്സരിക്കാനായിരുന്നു ഇത്. കേന്ദ്ര നേതൃത്വവും സുരേന്ദ്രനെ പിന്തുണയ്ക്കുന്നുവെന്നാണ് സൂചന. കുമ്മനമല്ലെങ്കിൽ സുരേന്ദ്രൻ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായാൽ കനത്ത മത്സരം നടക്കുമെന്ന് ആർ.എസ്.എസും വിലയിരുത്തുന്നുണ്ട്. എൻ എസ് എസും സുരേന്ദ്രനെ പിന്തുണയ്ക്കും. കഴിഞ്ഞതവണ പാലക്കാട്ട് സ്ഥാനാർത്ഥിയായിരുന്ന ശോഭാ സുരേന്ദ്രനാണ് പാലക്കാട് മേഖലാ ജാഥയുടെ ചുമതല. ഇക്കുറി ശോഭയുടെ പേര് പാലക്കാട്ടും പരിഗണനയിലുണ്ട്. എറണാകുളം മേഖലയുടെ ചുമതല എ.എൻ. രാധാകൃഷ്ണനാണ്.
സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള തിരഞ്ഞെടുപ്പ് ചുമതലകളുമായി മത്സരത്തിൽനിന്ന് വിട്ടുനിൽക്കും. കുമ്മനമോ സുരേഷ് ഗോപിയോ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാൽ സുരേന്ദ്രൻ തൃശ്ശൂരിൽ മത്സരിക്കും.
Stories you may Like
- ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നത് അഞ്ചു തവണ; സുരക്ഷാ വീഴ്ചയെന്ന് കുമ്മനം
- ആർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാം; ഇത് സുരക്ഷാ വീഴ്ച തന്നെ
- മറുനാടനോട് പ്രതികരിച്ചു കുമ്മനം രാജശേഖരൻ
- പത്തനംതിട്ടയെ ഇളക്കി മറിച്ച് കേരള പദയാത്രയ്ക്ക് അടൂരിൽ വൻ സ്വീകരണം
- രാജഗോപാലിനെ തിരുത്തിച്ചത് ഷായുടെ കോപം!
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍