യോഗതീരുമാനം വിശദീകരിക്കാൻ മാധ്യമങ്ങളെ കാണാതെ ഇടതുമുന്നണി കൺവീനറുടെ ഒളിച്ചോട്ടം; പത്രസമ്മേളനം വിളിക്കാതെ മറഞ്ഞിരുന്ന് പ്രസ്താവനയിറക്കി; വിശദീകരിച്ചു വന്നപ്പോൾ തോമസ് ചാണ്ടി വിഷയം 'ചിന്നപ്രോബ്ളം'; പത്രക്കുറിപ്പിലെ അവസാന വരിയായി ചാണ്ടിയുടെ രാജിക്കാര്യം ഒതുക്കി ഇടതുമുന്നണി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ നേരിടുന്ന വലിയ രാഷ്ട്രീയ പരീക്ഷണമാണ് തോമസ് ചാണ്ടിയുടെ രൂപത്തിൽ വളർന്ന് വികസിച്ചു നിലകൊള്ളുന്നത്. സർക്കാർ ഏജൻസികൾ എല്ലാം പ്രതികൂല റിപ്പോർ്ട്ടു നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യത്തിൽ ഇപ്പോളും മന്ത്രിപദവിയിൽ വിരാജിക്കുകയാണ് ഈ കയ്യേറ്റമന്ത്രി.
വളരെ വലിയ ഔദാര്യമാണ് ഇടതു മുന്നണി തോമസ് ചാണ്ടിയോടും എൻസിപിയോടും കാട്ടുന്നത്. ഘടകകക്ഷികളുടെ സീറ്റുകൾ ആരോടും ചോദിക്കാതെ ഏറ്റെടുത്ത പാരമ്പര്യമാണ് സിപിഎമ്മിനുണ്ടായിരുന്നത്. ചെറിയ പാർട്ടികളെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണെന്നു വരെ പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ സി.പി.എം പഴി കേട്ടിട്ടുണ്ട്. ഇത് എതിർപ്പായി വളർന്നു വന്നതോടെയാണ് ഇടതു മുന്നണിയിലെ മറ്റു പാർട്ടികളുടെ കഴുത്തിലെ പിടി പിണറായി അല്പം അയച്ചത്. അങ്ങിനെ ശ്വാസം കിട്ടിയവരൊക്കെ ഇപ്പോൾ പിണറായിക്ക് എതിരേയും പറഞ്ഞു തുടങ്ങിയിരിക്കുന്നു. തോമസ് ചാണ്ടിക്ക് എന്തിനിത്ര സൗജന്യം ?
ഇന്ന് ഇടതുമുന്നണി ചേർന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. തോമസ് ചാണ്ടിയെ പോലെ ഒരു മന്ത്രി നാടു നീളെ നാട്ടുകാരേയും സ്വന്തം പാർട്ടിക്കാരേയും മുന്നണിയിലുള്ളവരേയും വെല്ലുവിളിച്ചു വിറളി കൂട്ടുമ്പോൾ അതു തടയാനാവാതെ മുഖ്യമന്ത്രി നോക്കിയിരിക്കുന്നു. സർക്കാരിന്റെ നേട്ടങ്ങൾ പോലും ചാണ്ടിപ്രശ്നത്തിൽ കുരുങ്ങിപ്പോകുന്നു. സർക്കാരിന്റേയും പ്രതിച്ഛായ എൻസിപി എന്ന ഈർക്കിൽ പാർട്ടി മൂലം തകരുന്ന അവസ്ഥ. ഇതിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന അണികളും പ്രതീക്ഷിച്ചു. എന്നാൽ ഒന്നുമുണ്ടായില്ല. തീരുമാനം ഇനിയും നീളും. അന്നു വരെ കയ്യേറ്റമന്ത്രിയെ ന്യായീകരിച്ചു നടക്കേണ്ട ഗതികേടിലാണ് സിപിഎമ്മിന്റെയും അണികൾക്ക്.
ഈ കോലാഹത്തിലും രാഷ്ട്രീയമായ അടിയന്തരാവസ്ഥയും സി.പി.എം നേതൃത്വം നല്കുന്ന മുന്നണി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. തോമസ് ചാണ്ടിയെ കുറിച്ചു ചോദ്യമുയരുമ്പോഴൊക്കെ മുഖ്യമന്ത്രി മൗനിയാവുന്നു. അതിനെ അവഗണിക്കുന്നു. ജനജാഗ്രതായാത്രയ്ക്കു ശേഷം ഒരു സി.പി.എം നേതാവും തോമസ് ചാണ്ടിയെ ന്യായീകരിച്ചു വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുൻ നിലപാടാണ് എന്നു പറഞ്ഞൊഴിയുന്നതല്ലാതെ. ഈ ഒളിച്ചോട്ടം ഇന്നത്തെ ഇടതു മുന്നണിയോഗത്തിലും പ്രകടമായി. തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് നിലപാട് സി.പി.എം ഇന്നു ശക്തമായി ഉന്നയിച്ചിരുന്നെങ്കിൽ ഈ സമയത്ത് എൻസിപിക്ക് മന്ത്രി ഉണ്ടാവില്ലായിരുന്നു.
ഈ വിവാദങ്ങൾ മറന്നതു പോലെയാണ് യോഗത്തിനനു ശേഷം ഇടതുമുന്നണി വിശദീകരണ കുറിപ്പിറക്കിയത്. വിവാദ ചോദ്യങ്ങൾ നേരിടാൻ പത്രസമ്മേളനം പോലും കൺവീനർ വൈക്കം വിശ്വൻ ഒഴിവാക്കി. പ്രസ്താവന ഇറക്കി രക്ഷപ്പെടുകയായിരുന്നു. അതിലാവട്ടെ ജനജാഗ്രതാ യാത്ര വിജയമായിരുന്നു എന്ന അവകാശവാദവും സോളാർ കമ്മീഷൻ ശുപാർശകളുണ്ടായത് ഇടതുമുന്നണിയുടെ നേട്ടവുമാണെന്ന വിവരവുമാണ് വിവരിച്ചിരിക്കുന്നത്. ഇതിന്റെ അവസാന പാരഗ്രാഫിലെ അവസാന വരികളിൽ മാത്രമാണ് രാഷ്ട്രീയ കേരളം ഉറ്്റു നോക്കുന്ന തോമസ് ചാണ്ടിയുടെ വിവരമുള്ളത്. അതാവട്ടെ ഇങ്ങനെയാണ് , ഗതാഗത വകുപ്പ് മന്ത്രിയെക്കുറിച്ച് ഉയർന്നുവന്ന ആരോപണങ്ങളിൽ കളക്ടറുടെ റിപ്പോർട്ടിന്മേൽ എ.ജി.യുടെ നിയമോപദേശം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തു. ഇത്രമാത്രം.
സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാർശകളും പുറത്തുവന്നതോടു കൂടി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെ യഥാർത്ഥ മുഖം പുറത്തായിരിക്കുകയാണ്. എൽ.ഡി.എഫ് നടത്തിയ അതിശക്തമായ സമരത്തിന്റെ ഫലമായിട്ടാണ് ജുഡീഷ്യൽ അന്വഷണ കമ്മീഷനെ നിയോഗിക്കാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ തയ്യാറായതെന്നും ഇടതുമുന്നണി വിലയിരുത്തുന്നു.
എൽ.ഡി.എഫ് നടത്തിയ സമരങ്ങളെ ശരിവെയ്ക്കുന്നതാണ് കമ്മീഷന്റെ കണ്ടെത്തലുകൾ. അഡ്ജസ്റ്റ്മെന്റ് സമരമാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് ആരോപിച്ചവർക്കുള്ള മറുപടിയാണ് കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികൾ. കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച നടപടിയാണ് എൽ.ഡി.എഫ് സർക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളത്. സോളാർ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളും, സർക്കാർ സ്വീകരിച്ച നടപടികളും ജനങ്ങളോട് വിശദീകരിക്കുന്നതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട യു.ഡി.എഫ് നേതാക്കൾ അവരുടെ സ്ഥാനങ്ങൾ രാജിവെയ്ക്കണം.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേയും വർഗ്ഗീയതയ്ക്കെതിരേയും എൽ.ഡി.എഫ് സർക്കാരിന്റെ നയങ്ങൾ വിശദീകരിക്കുന്നതിനും വേണ്ടി കോടിയേരി ബാലകൃഷ്ണന്റേയും കാനം രാജേന്ദ്രന്റേയും നേതൃത്വത്തിൽ നടത്തിയ ജനജാഗ്രതാ യാത്ര' വൻ വിജയമായിരുന്നുവെന്ന് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
ലൈഫ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കാൻ ബാക്കിയുള്ള വീടുകൾ പൂർത്തീകരിക്കുന്നതിന് ജനങ്ങളുടെ ഭാഗത്തുനിന്ന് നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.
നിർമ്മാണ മേഖലയിൽ മണൽ, കരിങ്കൽ ലഭ്യതക്കുറവുമൂലം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഗവൺമെന്റ് ഇടപെട്ട് ഈ പ്രശ്നം പരിഹരിക്കണമെന്ന് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍