വോട്ടെണ്ണൽ കഴിയുമ്പോൾ മലപ്പുറത്ത് പോര് കടുക്കും; മുസ്ലിം ലീഗും കോൺഗ്രസും രണ്ടും കൽപ്പിച്ച് തന്നെ; പാളയത്തിലെ പടയെ മെരുക്കാൻ സംസ്ഥാന നേതാക്കൾ പാടുപെടും
എം പി റാഫി
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനെതിരെ പരസ്യ പോരിനുറച്ച് മുസ്ലിംലീഗ്. യു.ഡി.ഫ് മുന്നണിയിൽ രൂക്ഷമായ പ്രശ്നം നിലനിൽക്കുന്ന മലപ്പുറത്ത് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനെതിരെ പരസ്യമായി രംഗത്തു വരാനാണ് മുൻനിര നേതാക്കൾക്കിടയിൽ നീക്കം തുടങ്ങിയിരിക്കുന്നത്. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പലയിടങ്ങളിലും കോൺഗ്രസ് മുസ്ലിംലീഗിനെതിരെ തിരിഞ്ഞതാണ് പാർട്ടി അണികളെയും നേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്.
നിലവിൽ 24 തദ്ദേശ സ്ഥാപനങ്ങളിൽ ലീഗും കോൺഗ്രസും നേർക്കുനേർ മത്സരം നടക്കുകയാണ്. സംസ്ഥാനത്തു തന്നെ യു.ഡി.എഫ് ബന്ധത്തിൽ ഏറ്റവും കൂടുതൽ വിള്ളൽ വീണിരിക്കുന്നതും മലപ്പുറത്താണ്. പ്രശ്നം പരിഹരിക്കാൻ സാധിക്കാത്ത പ്രദേശങ്ങളിൽ മുന്നണി ബന്ധം ഉപേക്ഷിച്ച് സൗഹൃദ മത്സരത്തിന് നേതാക്കൾ നേരത്തെ ധാരണയിലെത്തുകയായിരുന്നു. എന്നാൽ ഇതിനു പുറമെയുള്ള ഇരുപതോളം പ്രദേശങ്ങളിൽ കോൺഗ്രസ് ഇടതിനൊപ്പവും ചേർന്നും ലീഗിനെതിരെ കരുക്കൾ നീക്കിയതുമാണ് പുതുതായി രൂപപ്പെട്ടിരിക്കുന്ന പ്രശ്നം.
വിഷയം അണികൾ ലീഗ് ജില്ലാ സംസ്ഥാന നേതാക്കളെ അറിയിച്ചെങ്കിലും ഇപ്പോൾ പരസ്യമായി പ്രതികരിക്കേണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം ക്രിത്യമായി തീരുമാനം ഈ വിഷയത്തിൽ ഉണ്ടാകുമെന്നുമായിരുന്നു മറുപടി. അതേസമയം മലപ്പുറം ഡി.സി.സി.യെയും ജില്ലാ യു.ഡി.എഫ് നേതൃത്വത്തിനെയും പ്രശ്നം ബോധ്യപ്പെടുത്തിയെങ്കിലും പരിഹരിക്കാനാവാതെ നിസ്സഹായാവസ്ഥയിലാണ് നേതാക്കൾ. തെരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയത്തിൽ പരസ്യമായ നടപടിക്കോ വിവാദ സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുന്നത് തെരഞ്ഞെടുപ്പിനെ മൊത്തത്തിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്നലെ വരെ കോൺഗ്രസുകാരായി യൂ.ഡി.എഫ് തട്ടകത്തിൽ ഉണ്ടായിരുന്നവരാണ് പല പഞ്ചായത്തുകളിലും ഇടതിനു വേണ്ടി പരസ്യമായും രഹസ്യമായും പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് സംവിധാനത്തിൽ മത്സരിക്കുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തിൽ കാലുവാരൽ നടന്നിരിക്കുന്നത്. സിപിഎമ്മിനോടൊപ്പം ചേരാൻ പ്രയാസമായതിനാൽ ജനകീയ മുന്നണിയുടെയും വികസന മുന്നണിയുടെയും കൂടെ നിന്ന് ലീഗിനെ നേരിടുകയാണ് ഒരു വിഭാഗം കോൺഗ്രസുകാരുടെ ലക്ഷ്യം. ഇതിനായി ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെയും പിന്തുണ ഉണ്ടെന്നാണ് അറിയുന്നത്.
പതിറ്റാണ്ടുകളായി മലപ്പുറത്ത് നിലനിൽക്കുന്ന ലീഗ് ആധിപത്യത്തിനും ലീഗിന്റെ ഏകപക്ഷീയ നിലപാടുകൾക്കും എതിരെ കനത്ത പ്രഹരം നൽകാൻ ഇതിലും നല്ല അവസരം ഇനി ലഭിക്കില്ലെന്നാണ് കോൺഗ്രസ് തട്ടകങ്ങളിലെ വിലയിരുത്തൽ. അതേ സമയം കിട്ടുന്നതെല്ലാം ലാഭമെന്ന തരത്തിൽ യു.ഡി.എഫിലെ ഐക്യമില്ലായ്മ തങ്ങൾക്ക് അനുകൂലമാക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. ചില പ്രദേശങ്ങൾ ഇടതുമുന്നണിയുമായി ധാരണയിൽ വരെ കോൺഗ്രസുകാർ എത്തിയിട്ടുണ്ട്. ലീഗിന്റെ പ്രമുഖ നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി,കെ.പി.എ മജീദ്, പി.കെ അബ്ദുറബ്ബ്, അബ്ദുറഹിമാൻ രണ്ടത്താണി, അബ്ദുസ്സമദ് സമദാനി, അബ്ദുൽ ഹമീദ് മാസ്റ്റർ തുടങ്ങിയവരുടെ മണ്ഡലങ്ങളിലെല്ലാം ഈ പ്രശ്നം സജീവമാണ്. ഇതിനാൽ ലീഗ് നേതാക്കൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നുള്ള ക്രിത്യമായ നീക്കങ്ങൾ നടത്തുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിൽ കോൺഗ്രസുകാർ കളംമാറിയതായി കഴിഞ്ഞ ദിവസം ലീഗ് പ്രാദേശിക ഘടകങ്ങൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പരിഹാര നിർദേശങ്ങളൊന്നും പ്രത്യേകിച്ച് ഉണ്ടായിരുന്നില്ല, അതേസമയം വൻഭൂരിപക്ഷത്തിൽ ലീഗ് സ്ഥാനാർത്ഥികളുടെ വിജയും ഉറപ്പാക്കാനായിരുന്നു നിർദ്ദേശം. ഇതിനു പുറമെ മലപ്പുറം, താനൂർ, തിരൂരങ്ങാടി, വളാഞ്ചാരി, കോട്ടക്കൽ നഗരസഭകളിലും താനാളൂർ, ഇരിമ്പിളിയം, വെട്ടം, പുളിക്കൽ, മംഗലം, തൃപ്രങ്ങോട്, ആലംങ്കോട്, നന്നംമുക്ക് തുടങ്ങിയ പഞ്ചായത്തുകളിലും കാലുവാരൽ പ്രശ്നം നിലനിൽക്കുന്നു. അതേസമയം, ലീഗിനെതിരെ തിരിഞ്ഞാൽ അവസരം സിപിഐ(എം) മുതലെടുക്കുന്നതോടെ ഉള്ള കസേരകൂടി നഷ്ടമാകുമെന്ന വാദവും ചില കോൺഗ്രസുകാർ ഉന്നയിക്കുന്നു. അടിയൊഴുക്ക് തടയാൻ കഴിയാത്തതായിരിക്കും തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഏറ്റവും കൂടുതൽ മറുപടി പറയേണ്ടി വരിക.
കോൺഗ്രസിന്റെയും മറ്റു ചെറു പാർട്ടികളുടെയും പിന്തണയോടെയുള്ള 'സാമ്പാർ' മുന്നണികൾ വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ടതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപന ഘട്ടം മുതലേ മുസ്ലിം ലീഗ് കരുതലോടെയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്ത്. ഇതിനാൽ ചിട്ടയായ പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളുമായി നേരത്തെ ഗ്രാമാന്തരങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ഒറ്റയ്ക്ക് മത്സര രംഗത്തുള്ള സ്ഥലങ്ങളിൽ കൂടുതൽ ശക്തിയോടെ ലീഗ് തെരഞ്ഞെടപ്പ് ഗോദയിൽ ഇറങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.
മുന്നണി സംവിധാനത്തിൽ മത്സരിക്കുന്ന പഞ്ചായത്തുകളിലും തികഞ്ഞ കരുതലോടെയായിരുന്നു ലീഗിന്റെ സമീപനം. മുൻ വർഷങ്ങളെ അപേക്ഷിച്ച് മുസ്ലിംലീഗ് ഇത്തവണ വിയർക്കുവോളം പണിയെടുത്തെന്നത് വസ്തുതയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ നിന്നുള്ള ഓരോ തങ്ങന്മാർക്കും വിശ്രമമില്ലാത്ത ദിനരാത്രങ്ങളായിരുന്നു. വീടു കയറി ഇറങ്ങിയും റോഡു ഷോകൾ നടത്തിയും പാണക്കാട് തങ്ങന്മാരും മന്ത്രിമാരുമടങ്ങുന്ന ലീഗ് നേതാക്കളും ഓരോ ഗ്രമങ്ങലും നിലയുറപ്പിച്ചിരുന്നു. പ്രചാരണ രംഗത്തെ മേൽക്കോയ്മക്കു പുറമെ പ്രവാസികളായ ഉറച്ച വോട്ട് നാട്ടിലെത്തിക്കാനും കോടികൾ ഒഴുക്കി കഴിഞ്ഞു. മലപ്പുറത്തെ രാഷ്ട്രീയം തദ്ദേശ തെരഞ്ഞടുപ്പോടെ മാറി മറിയുമെന്നാണ് വിലയിരുത്തൽ. ലീഗിനേൽക്കുന്ന ഓരോ തോൽവിയും കോൺഗ്രസുമായുള്ള കൂടുതൽ പൊട്ടിത്തെറിക്കു വഴിവെയക്കും. എന്നാൽ കാലുവാരലും അടിയൊഴുക്കുകളും പരസ്യമായി നിലനിൽക്കെ ഈ തെരഞ്ഞെടുപ്പിലും ലീഗ് വ്യക്തമായ മേൽകൈ നേടുകയാണെങ്കിൽ വരും കലാങ്ങളിൽ മുന്നണി ബന്ധം കൂടുതൽ പ്രദേശങ്ങളിൽ ഉപേക്ഷിക്കും. ഇടതുപക്ഷത്തിന് അഭിമാന പോരാട്ടമാണെങ്കിലും ഇനിയൊരു പരാജയം കൂടി നേരിട്ടാൽ എളുപ്പമായി ഉയർത്തെഴുന്നേൽക്കുക സാധ്യമല്ല. തെരെഞ്ഞെടുപ്പ് ഫലം അനുകാലമാണെങ്കിലും പ്രതികൂലമാണെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിനെതിരെ ആദ്യ വെടിക്കെട്ട് പൊട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ലീഗ് നേതാക്കൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍