ഗൂഢാലോചന തിയറിയുമായി മാണി; നാളെ പാർട്ടി ഉന്നതാധികാര സമിതി യോഗം; എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത ശേഷം തീരുമാനമെന്ന് വിശദീകരിച്ച് ധനമന്ത്രി; തന്നെ കുത്തിയവർക്ക് പണികൊടുക്കുമെന്ന് സൂചന നൽകി മാദ്ധ്യമങ്ങളെ കാണൽ; എല്ലാ ശ്രദ്ധയും കേരളാ കോൺഗ്രസ് യോഗത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബാർ കോഴയിലെ ഹൈക്കോടതി വിധിയിൽ ഗുഡാലോചനയുണ്ടെന്ന പറഞ്ഞ് ധനമന്ത്രി കെഎം മാണി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. നാളെ പാർട്ടി മീറ്റിങ് ഉണ്ടെന്നും അതിന് ശേഷം തീരുമാനമെന്നും മാണി വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ വിഷയങ്ങളും നാളത്തെ യോഗം ചേരുമെന്നും മാണി അറിയിച്ചു. പാർട്ടി യോഗത്തിന് മുമ്പ് വിശ്വസ്തരുമായി മാണി ചർച്ച നടത്തും. ബാർ കോഴയെന്നത് കോൺഗ്രസിനുള്ളിൽ നിന്നുള്ള ഗൂഢാലോചനയെന്ന് നേരത്തെ തന്നെ മാണി ആരോപിച്ചിരുന്നു. ബാർ കോഴയിലെ തിരുവനന്തപുരം കോടതിയുടെ വിധിയ്ക്കെതിരെ റിവിഷൻ പെറ്റീഷൻ കൊടുക്കാതെ റിവ്യൂ ഹർജി കൊടുത്തതിൽ പോലും ഗൂഢാലോചന നടന്നുവെന്നാണ് മാണി കരുതുന്നത്. ഇത് അനുസരിച്ചുള്ള രാഷ്ട്രീയ ചർച്ചയാകും മാണി ഇനി നടത്തുക. രാജി വയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മാണിക്കും അറിയാം. യുഡിഎഫിൽ നിന്ന് രാജി ആവശ്യം ഉയരുന്നത് കൂടി കണക്കിലെടുത്ത് പുതിയ നീക്കങ്ങൾ സജീവമാക്കുകയാണ് മാണി.
മാണി രാജിവച്ച ശേഷം എന്തെന്നതാണ് ഇനി നിർണ്ണായകം. ധനമന്ത്രി സ്ഥാനം പിജെ ജോസഫിന് നൽകണമെന്നാണ് കേരളാ കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്ന ആവശ്യം. സിഎഫ് തോമസിനെ രണ്ടാം മന്ത്രിയാക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ മാണിയ്ക്കൊപ്പം എല്ലാ കേരളാ കോൺഗ്രസുകാരും സ്ഥാനങ്ങൾ ഒഴിയണമെന്നാണ് മാണിയോട് അടുപ്പമുള്ളവരുടെ മനസ്സിലുള്ളത്. മന്ത്രി സ്ഥാനം പിജെ ജോസഫും രാജി വയ്ക്കണം. ചീഫ് വിപ്പ് സ്ഥാനവും ഒഴിയുണമെന്നാണ് നിർദ്ദേശം. ഈ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മാണിയുടെ നീക്കം. തൽക്കാലത്തേക്ക് യുഡിഎഫിൽ തന്നെ തുടരും. എന്നാൽ സർക്കാരിന് പുറത്തു നിന്ന് പിന്തുണ നൽകാമെന്നാണ് പക്ഷം. ഹൈക്കോടതിയിൽ നടന്ന നീക്കങ്ങളിലെ പൊള്ളത്തരം പുറത്തു കൊണ്ടു വരാനും മാണി തീരുമാനിച്ചിട്ടുണ്ട്. രാജി വച്ച ശേഷം ബാർ കോഴയിലെ ഗൂഢാലോചന മാണി തുറന്നു പറയണമെന്ന അഭിപ്രായവും കേരളാ കോൺഗ്രസിൽ സജീവമാണ്.
എന്നാൽ മന്ത്രി സ്ഥാനം രാജിവയ്ക്കാൻ പിജെ ജോസഫ് തയ്യാറാകുമോ എന്ന സംശയം മാണിക്കുണ്ട്. അതുകൊണ്ടാണ് ഈ ഘട്ടത്തിൽ പ്രതികരിക്കാത്തത്. പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനം അനുസിരിച്ച് രാജി എന്നാണ് മാണിയുടെ മനസ്സിലുള്ളത്. പാർട്ടിക്കുള്ളിൽ അഭിപ്രായ ഐക്യമുണ്ടായാൽ ഉടൻ രാജി പ്രഖ്യാപിക്കും. യുഡിഎഫ് യോഗത്തിന് ശേഷം രാജി വച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ വേറെയായിരിക്കും. മാണിയോട് യുഡിഎഫ് രാജി ചോദിച്ചു വാങ്ങിയെന്ന വിശകലനമെത്തും. അതൊഴിവാക്കാൻ പാർട്ടി യോഗത്തിൽ തന്നെ തീരുമാനം എടുക്കും. അതിനിടെ മാണി രാജിവയ്ക്കുന്നതിനൊപ്പം മുന്നണിക്കുള്ള പിന്തുണ പിൻവലിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. അതിന് കൃത്യമായ കാരണങ്ങൾ അവർ നിരത്തുന്നുമുണ്ട്. വ്യക്തമായ ഗൂഢാലോചനയുടെ ഫലമാണ് ബാർ കോഴ ആരോപണങ്ങൾ. അതിൽ മാണിയെ കുറ്റപ്പെടുത്തുന്നവർ അവരുടെ ഭാഗത്തെ കുറിച്ച് ചിന്തിക്കണമെന്നാണ് ആവശ്യം.
പിസി ജോർജും കോൺഗ്രസിലെ ഐ ഗ്രൂപ്പും ഉയർത്തികൊണ്ടു വന്നതാണ് ബാർ കോഴ. ഇത് തെളിവുകൾ സഹിതം മുന്നണിയെ മാണി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണ് പിസി ജോർജിനെ പുറത്താക്കിയത്. ഈ സാഹചര്യത്തിലും ആ നിലപാടുകൾക്ക് പ്രസക്തിയുണ്ട്. ഗൂഢാലോചനയുടെ പുതു തീരുമാനമാണ് ഹൈക്കോടതിയിലെ സംഭവ വികാസങ്ങൾ. വിജിലൻസ് കോടതി വിധിയെ ചോദ്യം ചെയ്യരുതെന്നായിരുന്നു പൊതു തീരുമാനം. അതിന് വിരുദ്ധമായത് ഹൈക്കോടതിയിൽ സംഭവിച്ചു. റിവിഷൻ ഹർജി നൽകാതെ റിട്ട് പെറ്റീഷൻ നൽകിയതിൽ പോലും ഗൂഢാലോചനയുണ്ട്. ആഭ്യന്തര വകുപ്പും കോൺഗ്രസിലെ ഐ വിഭാഗവും വൈരാഗ്യ ബുദ്ധിയോടെയാണ് പ്രവർത്തിച്ചത്. മന്ത്രിസഭയിലെ ഐ ഗ്രൂപ്പിലെ പ്രധാനിയുടെ അടുത്ത ബന്ധുവായ ബിജു രമേശിന്റെ നിലപാടുകളെ സംശയത്തോടെയാണ് മാണിയുടെ അടുപ്പക്കാർ കാണുന്നത്. നാളത്തെ യുഡിഎഫിൽ ഇതെല്ലാം വ്യക്തമാക്കും. പലതും തുറന്നു പറയുമെന്നും മാണി വ്യക്തമാക്കും.
ഈ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രിക്കും നല്ല ബോധ്യമുണ്ട്. മാണിയെ അനുനയിപ്പിച്ച് രാജിവയ്പ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ദൂതിനായി നിയോഗിക്കാനും സാധ്യതയുണ്ട്. എന്നാൽ തന്റെ രാഷ്ട്രീയ ജീവിതത്തിന് തടയിടാൻ കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയ നീക്കത്തെ എന്തുവിലകൊടുത്തും തിരിച്ചടി നൽകുമെന്നാണ് മാണിയുടെ പക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിൽ സൗഹൃദ മത്സരത്തിലൂടെ കേരളാ കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ചു. പൂഞ്ഞാറിലെ പിസി ജോർജിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു, ഇങ്ങനെ പല ആരോപണങ്ങൾ മാണി ക്യാമ്പ് ഉയർത്തിക്കഴിഞ്ഞു. ബാർ കോഴയിൽപ്പെട്ടതിനാൽ ഇടതുപക്ഷത്തേക്ക് പാവാനാകില്ലെന്ന് അറിഞ്ഞുള്ള കളികളെ ചെറുക്കാനുള്ള കരുത്ത് കേരളാ കോൺഗ്രസിനുണ്ടെന്നാണ് മാണി വിഭാഗത്തിന്റെ പക്ഷം.
ഈ നീക്കങ്ങളിൽ പിജെ ജോസഫ് കൂടി ചേർന്നാൽ കേരളാ കോൺഗ്രസ് നിലപാട് കടുപ്പിക്കും. അല്ലെങ്കിൽ എന്ത് ചെയ്യണമെന്നാണ് വിശ്വസ്തരുമായി മാണി ചർച്ച ചെയ്യുന്നത്. തോമസ് ഉണ്ണിയാടൻ അടക്കമുള്ളവരോട് കൊച്ചിയിലെത്താൻ മാണി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സിപിഐ(എം) പ്രതിഷേധത്തെ തുടർന്ന് മാണി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി. സുരക്ഷ കാരണങ്ങളാൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങാൻ പൊലീസും മാണിയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെയ തന്റെ മുന്നിലുള്ള ഫയലുകളിൽ മാണി ഇന്നു തന്നെ തീരുമാനം എടുക്കുമെന്നും സൂചനയുണ്ട്. ഔദ്യോഗികമായ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കി മന്ത്രിസ്ഥാനം രാജിവയ്ക്കാനാണ് മാണിയുടെ തീരുമാനമെന്നും സൂചനയുണ്ട്.
രാഷ്ട്രീയമായി കരുത്ത് ചോർന്നില്ലെന്ന് പാലായിലെ വിജയത്തോടെ മാണി തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രിസന്റെ കോട്ടയത്തേയും ഇടുക്കിയിലേയും മുന്നേറ്റത്തെ തടയാൻ ആരു വിചാരിച്ചാലും കഴിയില്ല. സൗഹൃദ മത്സങ്ങളേയും അതിജീവിച്ചാണ് പാലയിലെ വിജയം. വേണ്ടി വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. അതിന്റെ നഷ്ടം യുഡിഎഫിനാകുമെന്നും മാണി കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബാക്കി എല്ലാ ജില്ലകളിലും തിരിച്ചടി കിട്ടിയ യുഡിഎഫും നേതൃത്വവും മാണിയുടെ കാര്യത്തിൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോഴും.
Stories you may Like
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍